kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, നവംബർ 24, 2011

DAM 999 (ലവന്മാര്‍ നിരോധിച്ചില്ലേല്‍) നാളെ റിലീസ് ചെയ്യുന്നു...

പ്രിയപ്പെട്ട ബൂലോക നിവാസികളെ,


സോഹന്‍ റോയും വാര്‍ണര്‍ ബ്രതേഴ്സിലെ അണ്ണന്മാരും ആള്‍ക്ക് രണ്ടു കോടി വെച്ച് തരാമെന്നു പറഞ്ഞതനുസരിച്ച് 'ഡാം 999 ' എന്ന സിനിമയുടെ പ്രചാരണത്തിന് വേണ്ടി മാത്രം നമ്മള്‍ നടത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മ്മാണ സമരം ഇതാ അതിന്റെ അന്ത്യ ഘട്ടത്തിലേക്ക് കടക്കുന്നു. ഇത് വരെ പങ്കെടുക്കാത്തവര്‍ പെട്ടെന്ന് തന്നെ പങ്കെടുക്കുക. ഉം വേഗം.


ഡാം 999  ലവന്മാരിടപെട്ടു നിരോധിച്ചില്ലേല്‍  നാളെ റിലീസ് ചെയ്യും. തിര്വന്തോരത്ത് ശ്രീവിശാഖില്‍. നാലുകളി. DTS .വിത്ത്‌ എ.സി 








എല്ലാ കോണ്‍സ്പിരസി തിയറിക്കാര്‍ക്കും സമര്‍പ്പണം.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


Image Courtesy: DAM 999, Animesh Xavier, Noushad GD


http://www.damthemovie.com/index.php


http://rebuilddam.blogspot.com/


The water bomb named Mullapperiyaar Dam: മുല്ലപ്പെരിയാര്‍ എന്ന ജലബോംബ്


തിങ്കളാഴ്‌ച, നവംബർ 21, 2011

The water bomb named Mullapperiyaar Dam: മുല്ലപ്പെരിയാര്‍ എന്ന ജലബോംബ്



മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബിനെപ്പറ്റി സോഹന്‍ റോയ് ചെയ്ത ഡോക്യുമെന്ററി. കാണുക പ്രചരിപ്പിക്കുക. അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
This is a documentary about The water bomb named Mullapperiyaar Dam. See it and share it. It's your Responsibility as a human being, no matter where you live.




Malayalam bloggers movement 

'REBUILD MULLAPERIYAR DAM, SAVE KERALA'.
http://rebuilddam.blogspot.com






Image Courtesy: fb.com/wewebmasters,  Shaji Mullookkaran,

'REBUILD MULLAPERIYAR DAM, SAVE KERALA'.

വെള്ളിയാഴ്‌ച, നവംബർ 11, 2011

സന്തോഷ്‌ പണ്ഡിറ്റും മലയാള സിനിമയും പിന്നെ അബൂബക്കറും...

പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ബി.അബൂബക്കര്‍ എഴുതിയ 


'കൃഷ്ണനും രാധയും' റിവ്യൂ  ഇവിടെ പരിചയപ്പെടുത്തുന്നു. കൃഷ്ണനും 


രാധയും എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മലയാള 


സിനിമയും താര ചക്രവര്‍ത്തിമാരും നിശിതമായി 


വിമര്‍ശിക്കപ്പെടുന്നു...


കൃഷ്‌ണനും രാധയും - സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതെങ്ങനെ? 
(ഭാഗം - 2)

http://malayal.am/node/13345

 

കൃഷ്ണനും രാധയും: കോമാളികള്‍ നായകന്മാരും നായകന്മാര്‍ കോമാളികളും ആകുന്നത്‌
 

http://malayal.am/node/13347

 

പണ്ഡിറ്റ്‌ ചെയ്‌ത പുണ്യങ്ങള്‍
 

http://malayal.am/node/13348

 

കൃഷ്‌ണനും രാധയും മലയാളസിനിമയും
 

http://malayal.am/node/13349




"സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു നിര്‍മ്മിതിയാണെങ്കില്‍ ആ നിര്‍മ്മിതിയുടെ പണിശാല മലയാളസിനിമ തന്നെയാണ്‌. കൃഷ്‌ണനും രാധയും എന്ന സിനിമയും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന താരവും അതുകൊണ്ടുതന്നെ ഓരോ ഇഞ്ചിലും മലയാളസിനിമയുടെ പ്രേതരൂപമായി മാറുകയും ചെയ്യുകയാണ്‌.
സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു വിഡ്‌ഢിയാണോ ഭ്രാന്തനാണോ എന്നൊക്കെയും ചര്‍ച്ച നടക്കുന്നുണ്ട്‌. ഇദ്ദേഹം ഒരു വിഡ്‌ഢിയാണെങ്കില്‍, ഭ്രാന്തനാണെങ്കില്‍ അതു തുടര്‍ച്ചയായി മലയാളസിനിമകള്‍ കണ്ടതുകൊണ്ടു സംഭവിച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതല്ല, ഒരു അതിബുദ്ധിമാനാണെങ്കില്‍, മലയാളസിനിമയെ ഏറ്റവും നന്നായി, മലയാളിപ്രേക്ഷകന്റെ ഇച്ചീച്ചിശീലങ്ങളെ ഏറ്റവും ആഴത്തില്‍ മനസ്സിലാക്കി, ബുദ്ധികൊണ്ട്‌ അദ്ദേഹം നടത്തിയ വ്യായാമമാണ്‌ കൃഷ്‌ണനും രാധയും.


ബാബുരാജ്‌ പറയുന്നു, ഒരാള്‍ ചുമ്മാ വന്ന്‌ അങ്ങനെ സംവിധായകനാകുന്നതെങ്ങനെയാണ്‌? അയാളാദ്യം ക്ലാപ്പ്‌ ബോയിയായി തുടങ്ങി, പിന്നെ, നാലാം അസിസ്റ്റന്റായി നിന്ന്‌ പടിപടിയായി കയറി, അവസാനം അസോസിയേറ്റായി, ഒടുക്കം വേണം സംവിധായകനാകാന്‍ എന്ന്‌. ഈ പറച്ചിലിന്റെ മറ്റൊരു തരമാണ്‌ സംഘടനാതലത്തില്‍ സിനിമാക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. ഒരാള്‍ സാങ്കേതികപ്രവര്‍ത്തകനാകാന്‍ അവര്‍ ബാബുരാജ്‌ പറഞ്ഞ നിബന്ധനകളാണു വച്ചിരിക്കുന്നത്‌. ആ വെള്ളത്തിനുമീതെ സന്തോഷ്‌ പണ്ഡിറ്റിനെപ്പോലൊരു സാധാരണക്കാരന്‍ കെട്ടുവള്ളമിറക്കിയതുകണ്ട്‌ വിരണ്ട്‌ അവരിപ്പോള്‍ സെവന്‍ ഡി ക്യാമറ നിരോധിക്കാന്‍ ഒരുങ്ങുകയാണ്‌. ഇത്തരം നിരോധനങ്ങളെയൊക്കെക്കൊണ്ട്‌ ഇവര്‍ ഈ മേഖലയെ ഒരു എക്‌സ്‌ക്ലൂസിവ്‌ സോണാക്കിവയ്‌ക്കാന്‍ പയറ്റുന്ന ഒരു പണിയും നടക്കാന്‍ പോകുന്നില്ല എന്നുതന്നെയാണ്‌ ഇനിയുള്ള കാലം തെളിയാന്‍ പോകുന്നത്‌.


ഒരു സണ്ണിക്കുട്ടന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍, അടുത്ത ദുര്‍ഗാഷ്‌ടമിക്കു മുന്‍പ്‌, ഒന്നുകില്‍ മലയാളസിനിമ കൊല്ലപ്പെടും, മമ്മൂട്ടിയും മോഹന്‍ലാലും ആത്മഹത്യ ചെയ്യും. അല്ലെങ്കില്‍ പ്രേക്ഷകന്‍ പിന്നെ ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തില്‍ മുഴുഭ്രാന്തിന്റെ, ന്യൂറോസിസിന്റെയല്ല, സൈക്കോസിസിന്റെ തന്നെ പിടിയിലകപ്പെടും. അതിനു അവനെ തമിഴ്‌സിനിമയിലോ ബോളിവുഡിലോ ഹോളിവുഡിലോ ഒന്നും കൊണ്ടുപോയി ചികിത്സിച്ചിട്ടു കാര്യമില്ല നകുലാ... ഈ അവസ്ഥ ഒഴിവാക്കാനാണ്‌ നാഗവല്ലിയെ സഹായിച്ച തിലകനെത്തന്നെ കൊണ്ടുവന്ന്‌ ഉച്ചാടനം സാദ്ധ്യമാകുമോ എന്ന്‌ രഞ്‌ജിത്ത്‌ ശ്രമിക്കുന്നത്‌.


സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്‌ത ഓരോ കാര്യത്തെയും മലയാളസിനിമയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളുമായി ചേര്‍ത്തുകാണാമെന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. ‌"




"ഭ്രാ­ന്ത­വേ­ഗ­ത്തി­ലോ­ടിയ ഒരു ബസ്സ്‌ വഴി­പോ­ക്ക­നെ ഇടി­ച്ചു താ­ഴെ­യി­ടു­മ്പോള്‍, ബസ്സി­ലി­രി­ക്കു­ന്ന മു­ഴു­വന്‍ ആളു­ക­ളും ആ വഴി­പോ­ക്ക­നെ തെ­റി­വി­ളി­ക്കു­ക­യാ­ണെ­ങ്കില്‍, അതാ­ണി­പ്പോള്‍ പണ്ഡി­റ്റി­നെ­തി­രെ നട­ക്കു­ന്ന­ത്‌. തങ്ങ­ളു­ടെ കാ­ഴ്‌­ചാ­ശീ­ല­ങ്ങ­ളെ കണ­ക്ക­റ്റു പരി­ഹ­സി­ക്കു­ക­യാ­ണ്‌ സന്തോ­ഷ്‌ പണ്ഡി­റ്റെ­ന്നു കണ്ട­പ്പോള്‍, മല­യാ­ളി­ക­ളു­ടെ ഇന്‍­ഫീ­രി­യ­റായ സു­പ്പീ­രി­യോ­റി­റ്റി കോം­പ്ല­ക്‌­സ്‌ ഇള­കി­യ­താ­ണ്‌ തെ­റി­വി­ളി­യു­ടെ കാ­ര­ണം. അതി­പ്പോള്‍ മാ­റി­വ­രു­ന്ന­ത്‌, പണ്ഡി­റ്റ്‌ മല­യാ­ള­സി­നി­മ­യു­ടെ തന്നെ പ്രേ­ത­രൂ­പ­മാ­ണെ­ന്നും പ്രേ­ക്ഷ­ക­ശീ­ല­ങ്ങ­ളും നാ­റിയ കോ­ല­മാ­ണെ­ന്നും തി­രി­ച്ച­റി­യു­മ്പോള്‍, പണ്ഡി­റ്റി­നോ­ടു പറ­യു­ന്ന ഓരോ തെ­റി­യും അവ­ന­വ­നോ­ടു­ള്ള തെ­റി­യാ­ണെ­ന്നു മന­സ്സി­ലാ­കു­ന്ന­തു­കൊ­ണ്ടു­കൂ­ടി­യാ­ണ്‌.


ഇവി­ടെ മല­യാ­ള­ത്തി­ലെ താ­ര­ങ്ങള്‍ എന്തു­കൊ­ണ്ട്‌ നേ­രി­ട്ട്‌, ഈ പ്ര­ശ്‌­ന­ത്തില്‍ ഇട­പെ­ടു­ക­യോ പണ്ഡി­റ്റി­നെ തെ­റി­പ­റ­യു­ക­യോ ചെ­യ്യു­ന്നി­ല്ലെ­ന്നും ശ്ര­ദ്ധി­ക്ക­ണം. അതി­നാ­ണ്‌, അവര്‍ പകല്‍ അടു­ക്ക­ള­യില്‍ പണി­യെ­ടു­ക്കു­ക­യും രാ­ത്രി വേ­ണ­മെ­ങ്കില്‍ കൊ­ട്ടേ­ഷന്‍ പരി­പാ­ടി­ക്കു പോ­കു­ക­യും ചെ­യ്യു­ന്ന ബാ­ബു­രാ­ജി­നെ ഏര്‍­പ്പാ­ടു ചെ­യ്‌­തി­രി­ക്കു­ന്ന­ത്‌. പണ്ഡി­റ്റി­നി­ട്ട്‌ ഒരു ചി­ന്ന­ക്കൊ­ട്ടേ­ഷന്‍. പക്ഷേ, ബാ­ബു­രാ­ജി­ന്റെ ഓരോ കു­ത്തി­ലും വീ­ഴു­ന്ന­ത്‌ താ­ര­സ്വ­രൂ­പ­ങ്ങള്‍ തന്നെ­."




"പ­ണ്ഡി­റ്റ്‌ തെ­ളി­യി­ച്ച­തെ­ന്താ­ണ്‌?
സി­നിമ എന്ന­ത്‌ ഒരു വലിയ സം­ഭ­വ­മ­ല്ലെ­ന്നും ആര്‍­ക്കും ചെ­യ്യാ­വു­ന്ന ഒരു സം­ഗ­തി­യാ­ണെ­ന്നും­ത­ന്നെ. അതി­ന്‌ സി­നി­മാ­സം­ഘ­ട­ന­ക­ളു­ടെ മു­ന്നില്‍ ഓച്ഛാ­നി­ച്ചു നില്‍­ക്കേ­ണ്ട­തി­ല്ലെ­ന്നും പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. "

"ന­മ്മു­ടെ സി­നി­മാ­ക്കാര്‍ ഉണ്ടാ­ക്കി­വ­യ്‌­ക്കു­ന്ന ചില തെ­റ്റി­ദ്ധാ­ര­ണ­ക­ളൊ­ക്കെ­യു­ണ്ട്‌. അതി­ന്റെ മേ­ലാ­ണ്‌ അവ­രു­ടെ നി­ല­നി­ല്‌­പു­ത­ന്നെ. സി­നി­മ­യെ­ന്ന­ത്‌ ഒരു കള­ക്‌­ടീ­വ്‌ എഫര്‍­ട്ടാ­ണെ­ന്നും ഫയ­ങ്കര പണി­യാ­ണെ­ന്നും അവര്‍ വരു­ത്തി­ത്തീര്‍­ത്തി­രി­ക്കു­ന്നു. ഓതര്‍ തി­യ­റി­യെ­യൊ­ക്കെ കട­പു­ഴ­ക്കി വളര്‍­ന്ന് യക്ഷ­രൂ­പം പ്രാ­പി­ച്ചു­നില്‍­ക്കു­ന്ന ഈ ധാ­ര­ണ­യു­ടെ പു­റം­പൂ­ച്ചി­ലാ­ണ്‌ നമ്മു­ടെ സി­നിമ നി­ല­കൊ­ള്ളു­ന്ന­ത്‌. അപ്പോ­ഴാ­ണ്‌, എത്ര­മേല്‍ അമ­ച്വ­റാ­യി­ട്ടാ­ണെ­ങ്കി­ലും സന്തോ­ഷ്‌ പണ്ഡി­റ്റ്‌, ക്യാ­മ­റ­യൊ­ഴി­ച്ചു­ള്ള സക­ല­നിര്‍­മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളും ഒറ്റ­യ്‌­ക്കു ചെ­യ്‌­തു­കൊ­ണ്ട്‌ ഒരു രണ്ടേ­മു­ക്കാല്‍ മണി­ക്കൂര്‍ ചി­ത്രം പൂര്‍­ത്തി­യാ­ക്കി­യി­രി­ക്കു­ന്ന­ത്‌."


"ഇ­ത്‌ ഇവി­ടെ ഒരു സ്‌­പൂ­ഫ്‌ എന്ന നി­ല­യ്‌­ക്കാ­ണു വാര്‍­ന്നു­വീ­ണി­രി­ക്കു­ന്ന­തെ­ങ്കി­ലും പ്ര­തി­ഭ­യും ബു­ദ്ധി­യും കര്‍­മ­ശേ­ഷി­യും ഉള്ള ഒരു­വള്‍­ക്ക്‌ / ഒരു­വ­ന് ഇതേ­പോ­ലെ മെ­ച്ച­പ്പെ­ട്ട സി­നി­മ­യെ­ടു­ക്കാ­നാ­കും. ഈ പകല്‍­സ­ത്യ­മാ­ണ്‌ പണ്ഡി­റ്റ്‌ വി­ളി­ച്ചു­പ­റ­യു­ന്ന­ത്‌."
"മറ്റൊ­ന്ന്‌, മമ്മൂ­ട്ടി­ക്കോ ലാ­ലി­നോ ഒക്കെ സാ­ദ്ധ്യ­മാ­കു­ന്ന എന്തും സി­നി­മ­യു­ടെ സാ­ങ്കേ­തി­ക­സൗ­ക­ര്യ­ങ്ങ­ളു­ടെ ഒരു വി­നി­മ­യം മാ­ത്ര­മാ­ണെ­ന്നു പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. ബാ­ഷ­യി­ലെ രജ­നീ­കാ­ന്തി­നെ ഇന്ദ്രന്‍­സ്‌ ത്രീ­മെന്‍ ആര്‍­മി­യില്‍ സ്‌­പൂ­ഫു ചെ­യ്യു­ന്ന­ത്‌ നമു­ക്കോര്‍­ക്കാം­. സന്തോ­ഷ്‌ പണ്ഡി­റ്റ്‌ ഒരു വി­ഡ്‌­ഢി­യാ­ണെ­ങ്കില്‍ (അ­ങ്ങ­നെ കരു­തു­ന്ന­വ­രു­ടെ സമാ­ധാ­ന­ത്തി­നു വേ­ണ്ടി പറ­യു­ന്നു) അദ്ദേ­ഹം ക്ലി­ഷേ കഥ­യായ രാ­ജാ­വു നഗ്നന്‍ കഥ­യി­ലെ കു­ട്ടി­യെ­പ്പോ­ലെ നി­ഷ്‌­ക­ള­ങ്ക­നായ വി­ഡ്‌­ഢി­യാ­ണ്‌. താ­ര­രാ­ജാ­ക്ക­ന്മാര്‍­ക്ക്‌ തു­ണി­മാ­ത്ര­മ­ല്ല, കോ­ണാ­നു­മി­ല്ലെ­ന്നും വി­ളി­ച്ചു­പ­റ­ഞ്ഞി­രി­ക്കു­ക­യാ­ണ്‌ സന്തോ­ഷ്‌ പണ്ഡി­റ്റ്‌."


 "മാ­രാ­മണ്‍ കണ്‍­വെന്‍­ഷ­നി­ലോ കും­ഭ­മേ­ള­യി­ലോ ഹജ്ജു­കൂ­ട്ട­ത്തി­ലോ കയ­റി­ച്ചെ­ന്നി­ട്ട്‌ ദൈ­വ­മി­ല്ലെ­ന്നു പറ­ഞ്ഞാല്‍ നല്ല­വ­രില്‍ നല്ല­വ­രായ വി­ശ്വാ­സി­കള്‍ നി­രീ­ശ്വ­ര­വാ­ദി­യെ തന്ത­യ്‌­ക്കു­വി­ളി­ക്കു­ക­യും തല്ലി­ക്കൊ­ല്ലു­ക­യും ചെ­യ്യും. അതു­പോ­ലെ, പണ്ഡി­റ്റി­നെ­യും ആളു­കള്‍ അതു­ത­ന്നെ ചെ­യ്യും. വി­ശ്വാ­സം അത­ല്ലേ, എല്ലാം­..."






 "മലയാളസിനിമയിലെ സ്ഥിരം സന്ദര്‍ഭങ്ങളുടെയും ക്ലിഷേ നിമിഷങ്ങളുടെയും സങ്കരസങ്കീര്‍ത്തനമായിത്തീര്‍ന്നിട്ടുണ്ട്‌ കൃഷ്‌ണനും രാധയും. അതുതന്നെയാണ്‌ ഇതിന്റെ ആസ്വാദ്യതയും. ഇത്‌ അവനവനെത്തന്നെ നോക്കി ചിരിക്കാന്‍ നമ്മെ ഓരോ നിമിഷവും പ്രേരിപ്പിക്കും. അത്‌ പണ്ഡിറ്റ്‌ അറിഞ്ഞോ അറിയാതെതന്നെയോ ചെയ്‌തതാണെങ്കിലും അതുളവാക്കുന്ന ഫലം ഒന്നുതന്നെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മലയാളസിനിമയും ഇത്രയും ആസ്വാദനസന്തുഷ്ടിയോടെ കാണാന്‍ സാധിച്ചിട്ടില്ല."


 "ഇങ്ങനെ ഓരോ നിമിഷവും മലയാളസിനിമയുടെ മൃതകോശങ്ങളുപയോഗിച്ചു നിര്‍മിച്ച ഒന്നാന്തരം സ്‌പൂഫായി അറിഞ്ഞോ അറിയാതെയോ മാറിയിട്ടുണ്ട്‌ ഈ സിനിമ. എംബാം ചെയ്ത മലയാളസിനിമയുടെ ശവമാണിത്. കൃഷ്‌ണനും രാധയും മലയാളസിനിമയുടെ മൃതദേഹം സഞ്ചരിക്കുന്ന മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നതാണെങ്കില്‍ ഇതിലെ ഡയലോഗുകളും പാട്ടുകളും ഈ ജീര്‍ണതയുടെ മേല്‍ വച്ച പുഷ്‌പചക്രങ്ങളാകുന്നു."


 "മാസ്റ്റര്‍ സ്‌ട്രോക്കെന്ന നിലയില്‍ ഇത്രകൂടി - മമ്മൂട്ടി മുതല്‍ പൃഥ്വിരാജ്‌ വരെയുള്ള നിലവിലെ ഓരോ താരവും ജനിച്ച ശേഷം വളരെ കഷ്‌ടപ്പെട്ടു സൂപ്പര്‍താരങ്ങളായിത്തീര്‍ന്നവരാണെങ്കില്‍, സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പര്‍താരമായശേഷം വളരെ കഷ്‌ടപ്പെട്ടു ജനിച്ചവനാണ്‌."




ശുഭം!
മംഗളം!


ബന്ധപ്പെട്ട പോസ്റ്റുകള്‍:

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

'കൈരളി'യില്‍ നടന്ന ചലച്ചിത്ര വിപ്ലവം....

സ്നേഹവീട്: യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ....

പ്രേക്ഷകര്‍ അറിയുന്നതിന്...

 ചാപ്പാ കുരിശ്

 


വ്യാഴാഴ്‌ച, നവംബർ 03, 2011

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

 
"നീ പറയുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ടാവാം. പക്ഷെ അത് പറയുന്നതിനുള്ള നിന്റെ അവകാശത്തിനു വേണ്ടി മരണം വരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്."


൧) അമ്മ, ഫെഫ്ക്ക, ചക്ക തുടങ്ങിയ ക്ണാപ്പ് സംഘടനകളുടെ ഔദാര്യം ഇല്ലാതെ തന്നെ മലയാളത്തില്‍ സിനിമ പിടിക്കാമെന്നും റിലീസ് ചെയ്യാമെന്നും തെളിയിച്ചതുകൊണ്ട്.

൨) കാശില്ലാത്തത്‌ കൊണ്ട് സിനിമ പിടിക്കാന്‍ കഴിയാത്ത യുവ പ്രതിഭകള്‍ക്ക് ഒരു പുതുവഴി വെട്ടിയത് കൊണ്ട്. അത് സാധ്യമാണ് എന്ന് തെളിയിച്ചത് കൊണ്ട്. അങ്ങനെ സാധാരണക്കാരന് അപ്രാപ്യമാണ് മലയാള സിനിമ എന്ന വലിയൊരു മിത്തിനെ പുല്ലുപോലെ പൊളിച്ചത് കൊണ്ട്.

൩)ചീത്ത വിളികളേയും, കളിയാക്കലുകളെയും  കൂളായി നേരിടാനുള്ള അപാരമായ കഴിവുള്ളതുകൊണ്ട്. അങ്ങനെ  ചീത്തവിളിക്കാന്‍ വരുന്നവനോട് ധാര്‍മ്മികമായ വിജയം നേടുന്നതുകൊണ്ട്.

൪)താന്‍ വലിയ ബുദ്ധിമാനാണ് എന്ന ശരാശരി മലയാളിയുടെ ഈഗോ ഉപയോഗിച്ച് കൊണ്ട്തന്നെ എത്ര പൊള്ളയാണ്‌ ആ ബോധം എന്ന് തെളിയിച്ചതുകൊണ്ട്. മണ്ടനായി നടിച്ച സന്തോഷ്‌ പണ്ഡിറ്റിന്റെ ബുദ്ധി മനസിലാക്കാനുള്ള കപ്പാസിറ്റി പോലും ഇവര്‍ക്കില്ല എന്ന് തെളിയിച്ചതുകൊണ്ട്.

൫)'കോഴി കറുത്തതാണ്‌ എന്ന് കരുതി മുട്ട കറുത്തതാണ്‌ എന്ന് കരുതരുത്' എന്ന ഡയലോഗും അടിച്ചു സ്ലോ മോഷനില്‍ തിരിച്ചു നടക്കുക വഴി മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട  താരസ്വരൂപങ്ങളെ തകര്‍ത്തെറിഞ്ഞത് കൊണ്ട്.

൬)നാവിനു എല്ലില്ലാത്ത അന്തിച്ചര്‍ച്ചകളിലെ ചില പതിവുകാര്‍ക്ക് പോലും കഴിയാത്ത വിധത്തില്‍ ഒറ്റ ഡയലോഗ് കൊണ്ട് നികേഷിന്റെ പത്തി അടിച്ചു താത്തിയത് കൊണ്ട്.

൭)സ്വന്തം കാര്യം വരുമ്പോള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍  മലയാളികള്‍ പുല്ലുവില കല്‍പ്പിക്കാത്ത 'അഭിപ്രായ സ്വാതന്ത്ര്യം' എന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടി‍യും, ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും നിലകൊണ്ടതിന്റെ പേരില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നതുകൊണ്ട്.


൮)സവാരിഗിരിയും, മോനെ ദിനേശായും ചുമന്നു നടക്കുന്ന ഒരു ജനതയുടെ ആശയദാരിദ്ര്യം എത്രയെന്നു തെളിയിച്ചത് കൊണ്ട്. ആ കറുത്ത കോഴിയുടെ വെളുത്ത മുട്ട വന്നു പതിക്കുന്നത് ഫാന്‍സിന്റെ തലയില്‍ തന്നെയാണ് എന്ന് പറയാതെ പറഞ്ഞത് കൊണ്ട്.


൯)സ്നേഹവീടിനും ഡബിള്‍സിനും കാര്യസ്ഥനും തെജാഭായിക്കും ഫ്ലക്സ് ഒട്ടിക്കുന്ന, ആര്‍പ്പുവിളിക്കുന്ന ഒരു ജനതയ്ക്ക് കൃഷ്ണനും രാധയ്ക്കും നിലവാരമില്ല എന്ന് പറയാനുള്ള നിലവാരം മാത്രമേ ആയുള്ളൂ എന്ന് തെളിയിച്ചത് കൊണ്ട്.


൧൦)ഗോകുലനാഥനായ്, ഗുരുവായൂരപ്പാ എന്നീ നല്ല ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ചതുകൊണ്ട്.


൧൧)തങ്ങളുടെ ധാര്‍മ്മിക രോഷം തീര്‍ക്കാന്‍ ഒരു സന്തോഷ്‌ പണ്ഡിറ്റിനെ മാത്രമേ മലയാളി കാണുന്നുള്ളല്ലോ എന്ന വേദന കൊണ്ട്.


൧൨)ആരുടേയും കളിയാക്കലുകളെയും തെറിവിളിയും കൂസാക്കാതെ തനിക്കു ശരിയെന്നു തോന്നുന്ന പാതയില്‍ മുന്നോട്ടു പോയാല്‍ ഒടുവില്‍ വിജയിക്കുക തന്നെ ചെയ്യും എന്ന വലിയൊരു പാഠം നമ്മെ പഠിപ്പിച്ചതുകൊണ്ട്.


൧൩)തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു പാവത്താനെ കുറെ പേര്‍ ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവന്റെ പക്ഷം ചേര്‍ന്ന് അടിയുടെ പങ്ക് പറ്റുകയെങ്കിലും ചെയ്യുന്നതാണ് ശരി എന്ന ധാര്‍മ്മികബോധം കൊണ്ട്....


ശുഭം!
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

http://www.santhoshpandit.com/


ബന്ധപ്പെട്ട പോസ്റ്റുകള്‍:

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)



യുട്യൂബില്‍ യാദൃശ്ചികമായി കണ്ട സന്തോഷ്‌ പണ്ഡിട്ടിന്റെ ഒരു ഇന്റെര്‍വ്യൂ. സാധാരണ ഈ മാതിരി സാധനങ്ങള്‍ കാണാറില്ല. എഡിറ്റ്‌ ചെയ്തു പുള്ളിയെ തെറിവിളി ആയിരിക്കും മിക്കതിലും. പക്ഷെ ഇതു കണ്ടു. ഇതില്‍ സന്തോഷ്‌ പറഞ്ഞിരിക്കുന്നതില്‍ പ്രധാനപ്പെട്ടത് മാത്രം താഴെ കുറിക്കുന്നു. അവശ്യം കേട്ടിരിക്കേണ്ടത്...

'നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ ഞാന്‍ നശിക്കണമെന്നായിരുന്നു എങ്കില്‍ എന്നെ മൈന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. എന്നെ ഒരാള്‍ ചീത്ത പറഞ്ഞു ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഞാന്‍ എത്ര ഹാപ്പി ആണെന്നറിയോ? എനിക്കത് വലിയ മോറല്‍ ബൂസ്റ്റ്‌-അപ്പ്‌ ആണ്.'

'ന്യൂയോര്‍ക്കിലിരിക്കുന്ന ഒരു സായിപ്പ് കാണുന്നത് ഇതിന്റെ ബിസിനസ് വശം മാത്രമാണ്. അയാള്‍ നോക്കുമ്പോ എന്താ, സന്തോഷ്‌ പണ്ടിട്റ്റ് എന്ന് കാണുമ്പോഴേ ഇരുപത്തഞ്ചു ലക്ഷം പേര് കാണുന്നു. അയാളൊരിക്കലും ഇതിന്റെ കമന്റ് വായിക്കുന്നില്ല. വായിച്ചാലൊട്ടു മനസിലാവേം ഇല്ല. എന്റടുത്ത് പുതിയൊരു പ്രോജക്ട്ടുമായി വരുന്നവരുടെ അടുത്ത് ഫസ്റ്റ് ഞാന്‍ കാണിച്ചു കൊടുക്കുന്നത് ദാ ഞാന്‍ ചെയ്ത സാധാനത്തിന്റെ റേറ്റിംഗ് നോക്ക്. അയാളതെ നോക്കൂ.
ഡാ നിങ്ങളീ കുറെ ആളുകള്‍ എന്തു കമന്റ് എഴുതീന്നു ആര് നോക്കുന്ന്? ഞാന്‍ പോലും നോക്കുന്നില്ല. നിങ്ങള് പരസ്പരം ഇരുന്നു വായിക്കുന്നു. അത്രതന്നെ...'

'എന്നെ വലിയ ഹിറ്റ് ആക്കിയതില്‍ വിമര്‍ശകര്‍ക്കും വലിയൊരു പങ്കുണ്ട്.'


'
സില്‍സില, അദ്ദേഹത്തെ കുറെ വിമര്‍ശിച്ചു. ഇപ്പൊ അദ്ദേഹത്തിനു പത്ത് സിനിമ കിട്ടി. പുള്ളി ക്ലച്ച് പിടിച്ചു. രാത്രി, ശുഭരാത്രി കണ്ടു എന്നെ കുറെ ഇതാക്കി; ഞാനും ക്ലച്ച് പിടിച്ചു. എനിവേ, മൂന്നാമതൊരാള്‍ ഇതുപോലെ കൂതറ ആല്‍ബവുമായി വരികയാണെങ്കില്‍ ലേശം ബുദ്ധി ഉപയോഗിച്ചോളൂ. മൈന്‍ഡ് ചെയ്യരുത്. ഇതാണ് ഐഡിയ. ഇനി അതല്ല ഞങ്ങള്‍ അയാളെ നന്നാക്കിയേ അടങ്ങൂ എന്നൊക്കെ വാശി പിടിച്ചു ചെയ്യുവാണേല്‍ ചിലപ്പോ അയാളും രക്ഷപെടും. നിങ്ങള് മനസിലാക്കേണ്ടത് ഈ ഒരു കമന്റ് എഴുതിയ ഒരാളേം ആരും ഇന്റെര്‍വ്യൂവിന് വിളിക്കുന്നില്ല. നിങ്ങള്‍ ഇരയാക്കിയ ആള്‍ക്കാണ് എല്ലാ ഇമ്പോര്‍ട്ടന്‍സും കിട്ടുന്നത്. നിങ്ങളെ ആരും മൈന്‍ഡ് ചെയ്യുന്ന പോലും ഇല്ല.'

ഇനി പറയ്, അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി?  ;)


യെവന്‍ പുലിയാണ് കെട്ടാ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍



ബന്ധപ്പെട്ട പോസ്റ്റുകള്‍:

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ....

 

അധികവായനയ്ക്ക്:

പറയൂ, ആരാണ് കോമാളി

സന്തോഷ് പഠിപ്പിക്കുന്ന പാഠം

നിലാവ് മായും മുമ്പേ ....: 'പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം 

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ....



മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. ഒരു അമ്മയുടെ വറ്റാത്ത കണ്ണുനീര്‍. ട്രെയ്നില്‍ യാത്ര ചെയ്യുന്ന നമ്മുടെ സഹോദരിമാരെപ്പറ്റിയുള്ള തീരാത്ത ആശങ്കള്‍. സംഭവം നടന്ന സമയത്ത് റെയില്‍വേ യാത്രക്കാരികളുടെ സുരക്ഷയ്ക്ക് വേണ്ടി എടുത്ത, എന്നാല്‍ പാതിയില്‍ ഉപേക്ഷിച്ച നടപടികള്‍. കുറ്റവാളിക്ക് കുട ചൂടാന്‍ അഞ്ചു ഘടാഘടിയന്മാരായ വക്കീലന്മാര്‍. അതും പെരാഞ്ഞു ഇപ്പോള്‍ അയാളെ രക്ഷിക്കാനായി എന്ന് തോന്നുന്ന വിധം കളിക്കുന്ന ചിലര്‍. ഇനി കോടതിയും സൗമ്യയെ കൈവിടുമോ എന്നെ കാണേണ്ടതുള്ളൂ. ഇതിനെതിരെ പ്രതിഷേധിക്കാന്‍ നമ്മുടെ രാഷ്ട്രീയ, യുവജന സംഘടനകള്‍ മാത്രം. 

നാമപ്പോഴും നമ്മുടെ ധാര്‍മ്മിക രോഷം പ്രകടിപ്പിക്കുന്നതെവിടെയാണ്? രാത്രിയില്‍ ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചു കണ്ടാല്‍, അവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആയാല്‍ പോലും, അവരെ മര്‍ദ്ദിച്ചു സദാചാരപ്പോലീസ് കളിച്ച്. ഡാന്‍സിന്റെ പേരില്‍ ശ്രീശാന്തിനെ ചീത്ത വിളിച്ച്. ഇന്റെര്‍വ്യൂവിന്റെ പേരില്‍ പ്രിത്വിരാജിനെ ചീത്ത വിളിച്ച്. ആകെ മൊത്തത്തില്‍ സന്തോഷ്‌ പണ്‍ഡിറ്റിനെ ചീത്ത വിളിച്ച്. ബാക്കി വരുന്ന സമയത്ത് വിജയ്‌ എന്ന നാലാംകിട നടന്റെ അഞ്ചാംകിട തല്ലിപ്പൊളി സിനിമയ്ക്ക്, അയാളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തെന്ന യാതൊരു ബോധ്യവും ഇല്ലാതെ, ഫാന്‍സ്‌ അസോസിയേഷന്‍ എന്ന അശ്ലീലത്തിന്റെ ഫ്ലക്സുകളും തൂക്കി നടന്നുകൊണ്ട്. 

നമ്മെ ബാധിക്കാത്ത ദുരന്തങ്ങള്‍ നമുക്ക് വെറും വാര്‍ത്തകള്‍ മാത്രമായി മാറുമ്പോള്‍ 
നാം അനുഭവിക്കേണ്ടതില്ലാത്ത ദുഃഖങ്ങള്‍ നമുക്ക് വെറും കെട്ടുകാഴ്ചകള്‍ മാത്രമായി മാറുമ്പോള്‍
നമ്മുടെതല്ലാത്ത കണ്ണുനീര്‍ നമുക്ക് വെറും തമാശ മാത്രമായി മാറുമ്പോള്‍ 
നമുക്ക് നഷ്ടമാകുന്നത് നമ്മെത്തന്നെയാണ്....
ഈ പരക്കംപാച്ചിലിനിടയില്‍ അതറിയുന്നുണ്ടോ നിയ്യ്‌? 

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ, ഇനി ഒരമ്മക്കും ഒരു സഹോദരിക്കും ഈ അവസ്ഥ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ നാം എന്തൊക്കെ നേടിയെന്നു പറഞ്ഞിട്ട് എന്ത് കാര്യം?


അധികവായനയ്ക്ക്:
സൌമ്യയെ വീണ്ടും കൊല്ലരുത്

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

നൂറുദിന കര്‍മ്മപരിപാടി: കുഞ്ഞൂഞ്ഞു വഹ..

അധികാരമേറ്റിട്ട് നൂറു ദിവസം തികഞ്ഞിട്ടില്ല. നൂറു ദിവസം തികക്കുമെന്ന കാര്യം തന്നെ ഉറപ്പില്ല. പക്ഷെ അതിവേഹം ബഹുദൂരം ഇതിനകം ശ്രീ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഓടിതള്ളികഴിഞ്ഞു. അതു മുയുമന്‍ ഒന്ന് സ്മരിചില്ലേല്‍ പിന്നെ എന്തര് മലയാളി. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ ഇപ്പം വീഴും ഒന്ന് പുടി ഇല്ലാത്ത ഈ സമയത്ത് ‍...

ഒന്ന്) അതിവേഗം, ബഹുദൂരം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല. വോട്ടെണ്ണി അങ്ങട് കഴിഞ്ഞതെ ഉള്ളു. അപ്പഴേക്കും വന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കോടതിയില്‍, ഉമ്മന്‍ ചാണ്ടിക്ക് പമോലീന്‍ എന്തെരാണ്‌ എന്ന് പോലും അറിയില്ല എന്ന്. അതീ കോടതി തള്ളി എന്നത് നേര് തന്നെ. അതീ കോടതിക്ക് നടപടിക്രമം ഒന്ന് വലിയ പുടി ഇല്ലാത്തത് കൊണ്ടാ എന്ന് കോണ്ഗ്രസ്. അതൊക്കെ നമ്മുടെ ഹസ്സന്‍ സാറിനോട് ഒന്ന് ചോദിച്ചിരുന്നേല്‍ പുള്ളി പറഞ്ഞു കൊടുക്കത്തില്ലായിരുന്നോ അതൊക്കെ. പിന്നെ എന്തരിനാണ് ഹസ്സന്‍ റിപ്പോര്‍ട്ടറിലെ ചര്‍ച്ചയില്‍ വേണുവിന്റെ മുന്നിലിരുന്നു വെള്ളം കുടിച്ചു ജബ ജബ അടിച്ചതെന്നു ചോദിച്ചാല്‍ അതുപിന്നെ....

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി മൂന്നുമാസം തികയുന്നതിനു മുന്‍പ് മുഖ്യമത്രിയുടെ രാജി ആവശ്യം നാല് കോണില്‍ നിന്നും ഉയരുന്നു. കുഞ്ഞൂഞ്ഞിനിട്ടു പണി തരാന്‍ ചെന്നിയണ്ണന്‍ മുസ്തഫയെ ഇറക്കി കളിച്ചതാണെന്നു ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം. (അങ്ങനേലും പുള്ളിയെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനം ഉണ്ടായല്ലോ, സന്തോഷം). പണ്ട് കുഞ്ഞൂഞ്ഞു കരുണാകരനും അന്തോണിച്ചനും പണിഞ്ഞു. ഇപ്പൊ അതുപോലെ തിരിച്ചു കിട്ടുന്നു. അത്രേം കരുതിയാ മതി. ഉമ്മന്‍ ചാണ്ടിയാണോ ചെന്നിത്തലയാണോ എന്ന ചോയ്സ് മലയാളിക്ക് മുല്ലപ്പെരിയാര്‍ പൊട്ടുന്നതാണോ ലോകാവാസാനാമാണോ നല്ലത് എന്നത് പോലെയേ ഉള്ളു എന്ന് ബെര്‍ളി. 

രണ്ട്) എ -ക്ലാസ് പിള്ള അദ്ദേഹത്തെ ആദ്യം പരോളില്‍ ഇറക്കി. പിന്നേം ഇറക്കി. അനുവദിച്ചിട്ടുള്ള പരോളില്‍ നാല്പത്തഞ്ചു ദിവസം അധികം. ഇനി പരോള്‍ കിട്ടാന്‍ വകുപ്പ് അങ്ങു പുതുപ്പള്ളീനു കൊണ്ട് വരേണ്ടി വരും. അപ്പഴാണ് ഇരുമ്പഴിയെണ്ണി എണ്ണി ആണെന്ന് തോന്നുന്നു പിള്ളേടെ മേത്ത് ഇരുമ്പിന്റെ അംശം കൂടീന്നു ഒരു റിപ്പോര്‍ട്ട് കിട്ടി. പിന്നൊന്നും നോക്കീല, പരോള്‍ കഴിഞ്ഞു തിരിച്ചു വന്നെന്റെ അന്ന് തന്നെ പിള്ളയെ 'കിംസ്'-ലോട്ട് അയച്ചു; അതും ഫൈവ് സ്റ്റാര്‍. പൂജപ്പുരയില്‍ നിന്നും കിംസിലെക്കുള്ള ദൂരമായിരിക്കും ഈ 'സമദൂരത്തിലെ ശരിദൂരം'.

മൂന്ന്) അടൂര്‍ പ്രകാശിന്റെ പേരിലുള്ള റേഷന്‍ കട ക്രമക്കേട് വിജിലന്‍സ് അന്വേഷണം ഒരു വഴിക്കാക്കി. അന്ന് പ്രകാശ് ചെയ്തതിനേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ജേക്കബിന്റെ മോന്‍ തന്നെ നേരിട്ട് ഇപ്പൊ റേഷന്‍ കട കൊടുക്കാനുള്ള ഇടവാട് നടത്തുന്നു. ഫയങ്കര പുരോഗതി. അതിന്റിടയ്ക്ക് ആ കൈരളിക്കാര് ജേക്കബ് ഗ്രൂപ്പ് നേതാവ് ഈപ്പന്‍ ഇതിനായി കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍ പുടിച്ചു. ചാനലുകാരു കൂടുതലും നമ്മുടെ ആളുകളായത് കൊണ്ട് അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല, ഫാഗ്യം. ഈപ്പനെ നമ്മല്പ്പഴെ സസ്പെന്‍ഡ് ചെയ്ത് കൈ കഴുകി.
 

നാല്) ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന സ്വകാര്യ പ്രാക്ടീസ് എടുത്തു കളയാന്‍ ഒന്ന് നോക്കി. അതിനായി സാമാന്യം നല്ല രീതിയില്‍ പിരിവും നടന്നു. പക്ഷെ ആ ഇടതന്മാര് തമ്മസിക്കണ്ടേ?

അഞ്ച്) ഐസ് ക്രീം....

ആറ്) അഞ്ഞൂറ്റിമുപ്പതു അണ്‍എയ്ഡഡ്  സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്തു പൊതുവിദ്യാലയങ്ങളെ ഒരു വഴിക്കാക്കാന്‍ തീരുമാനിച്ചു. ആ ഇടതന്മാരും സാറന്മാരും എന്തിനു കെ.എസ്.യു വരെ എതിര്‍ത്തത് കാരണം തല്ക്കാലം അതു പരണത്തു വെച്ചു.

ഏഴ്) മാനേജ്മെന്റുകള്‍ ചോദിച്ചത് പോലെ +2  സീറ്റുകള്‍ അനുവദിച്ചു. അടുത്തുള്ള സര്‍ക്കാര്‍ സ്കൂളൊക്കെ അങ്ങനേലും ഒന്ന് പൂട്ടട്ടെ. ഓണപ്പരൂഷ നടത്താന്‍ അവസാനനിമിഷം തീരുമാനിച്ചു വിദ്യാഭ്യാസ കലണ്ടര്‍ മുഴുവന്‍ അവതാളത്തിലാക്കി.


എട്ട്) ഇഷ്ടമല്ലാത്ത ജീവനക്കാരേം പോലീസുകാരേം തോന്നിയിടതോട്ടൊക്കെ സ്ഥലം മാറ്റി. പലരും ഇപ്പോഴും കേരളത്തിന്റെ വിരിമാറിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.

ഒന്‍പത്) ഇതിനിടേല്‍ കുഞ്ഞാലിക്കുട്ടി, ബഷീര്‍, ആര്യാടന്‍, ചെര്‍ക്കളം മുതലായ മഹാന്മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഇനി അതിനേം ഒരു വഴിക്കാക്കണം.


പത്ത്) ഏതാണ്ടെല്ലാ നിയമനങ്ങളും വിവാദമാക്കി (ഇതൊക്കെ എങ്ങനെ സാധിക്കുന്നു!). അര്‍ഹതയില്ലാത്തവരെ നിയമിച്ചു എന്നത് തന്നെ പ്രശ്നം. എന്താനിവര്‍ക്ക് ഒരു അര്‍ഹതക്കുറവു എന്ന് ഞാനുറക്കെ ചോദിക്കുകയാണ്. റിട്ടയേഡ് സ്കൂള്‍ അധ്യാപകനെ വി.സി ആക്കുന്നത് ഒരു തെറ്റാ?  സ്പെക്ട്രം കേസിലും നീര റാടിയ ടേപ്പിലും ഒക്കെ ഉള്ള തരുണ്‍ ദാസിനെക്കാള്‍ അര്‍ഹതയുള്ള ഒരാളെ ആസൂത്രണ കമ്മീഷനില്‍ അംഗമാക്കാന്‍ കഴിയോ? പറയൂ  പറയൂ....

പതിനൊന്ന്) അഞ്ചാം മന്ത്രി അഥവാ കുഞ്ഞാപ്പയുടെ വിക്രിയകള്‍...

പന്ത്രണ്ട്) കാസര്ഗോടത്തെ അക്രമം അനെഷിക്കുന്ന കമ്മീഷന്‍ ലീഗിനെതിരെ തെളിവുകള്‍ കണ്ടെത്തി. ഒട്ടും താമസിച്ചില്ല, കമ്മീഷനെ അങ്ങു പിരിച്ചു വിടാന്‍ തീരുമാനിച്ചു. പക്ഷെ ഇപ്പൊ കമ്മീഷന്റെ കണ്ടെത്തലോക്കെ പുറത്തു വന്നു ആകെ നാറി.

പതിമൂന്ന്) ബസ്‌ ചാര്‍ജ്ജില്‍ സാമാന്യം നല്ല വര്‍ദ്ധന വരുത്തി. കറണ്ടു ചാര്‍ജ്ജ്, പാല്‍ വില തുടങ്ങിയവയില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ വര്‍ദ്ധന വരുത്തി സമ്പദ്‌ വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതായിരിക്കും.

പതിനാല്) എന്ടോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ കോണ്ഗ്രസ് വക്താവ് സിന്ഗ്വി തന്നെ ഹാജരായി. താന്‍ വാദിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും സിന്ഗ്വി. ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ കാസര്ഗോഡത്തെ  പ്രശ്നങ്ങള്‍ എന്ടോസള്‍ഫാന്‍ മൂലമല്ല എന്ന് വാടിച്ചതിനു തെളിവുകള്‍ പുറത്തു വന്നു. എന്ടോസള്‍ഫാന്‍ ബാധിത മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്ന മുഹമ്മദ്‌ അഷീലിനെപ്പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ഇതൊന്നും പോരാഞ്ഞിട് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര വകുപ്പ് കൂടി ഫരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തെളിവ് കണ്ടത്താന്‍ കപ്പാസിറ്റി ഉള്ള ഒരു പോലീസുകാരനെ കണ്ടിട്ട് മരിച്ചാ മതി....



ശുഭം?
മംഗളം??

അനൂപ്‌ കിളിമാനൂര്‍

Related Posts:

മുഖ്യനോട് ചോദിക്കാം...

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

 

കാര്‍ട്ടൂണ്‍: ദേശാഭിമാനി 

 

വെള്ളിയാഴ്‌ച, ജൂൺ 24, 2011

12683 Bangalore Super Fast Express-നെ രക്ഷിക്കുക....

 ബാംഗ്ലൂരില്‍ എത്തിയ കാലത്ത് എന്ത് കാര്യത്തിനാണ് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുള്ള ആ കൊച്ചുവേളി എക്സ്പ്രസ്സ്‌ ഞായറാഴ്ച ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഓടിക്കുന്നത് എന്ന് ആദ്യമൊക്കെ സംശയം ഉണ്ടായിരുന്നു. ഇപ്പൊ അതു നല്ല രീതിയില്‍ മാറിക്കിട്ടി. അതു ആ ദിവസം തിരുവനന്തപുരത്ത് നിന്ന് ബംഗ്ലൂരെയ്ക്ക് ഓടിച്ചാല്‍ ആ റൂട്ടില്‍ ട്രിപ്പടിക്കുന്ന ബസ്സ് മുതലാളിമാര്‍ എന്തര് ചെയ്യും? ഇതാവുമ്പോ മുന്നൂറു രൂപ കൊടുത്തു ട്രെയ്നില്‍ പോവേണ്ട നമ്മള്‍ ആയിരം രൂപ കൊടുത്തു അവരുടെ ബസ്സില്‍ പോവേണ്ടി വരും. പിന്നെ തിരുവന്തോരംകാരുടെ ഏക ആശ്രയമായ കന്യാകുമാരി-ബംഗ്ലൂര്‍ ഐലന്ഡ് എക്സ്പ്രസ്സിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. വഴിയില്‍ ആരേലും കൈ കാണിച്ചാല്‍ പോലും നിര്‍ത്തിക്കൊടുക്കുന്ന  മഹാമനസ്കരാണ്‌ അതു ഓട്ടിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് കേറിയാല്‍ നാളെ അങ്ങെത്താം. അതാണ് സെറ്റപ്പ്. അതില്‍ത്തന്നെ ടിക്കറ്റ്‌ കിട്ടുന്നവര്‍ വലിയ  പുണ്യം ചെയ്തവരാണ്.

പിന്നെയുള്ള ഓപ്ഷന്‍ എറണാകുളത്തു പോയിട്ട് അവിടന്നുള്ള ട്രെയ്നില്‍ പോവുക എന്നുള്ളതാണ്. തിര്വന്തോരം മുതല്‍ തൃശൂര്‍ വരെ ഉള്ളവര്‍ ഞായറാഴ്ച  ആശ്രയിക്കുന്ന ഒരേയൊരു ട്രെയ്നാണ് എറണാകുളം-ബാംഗ്ലൂര്‍ സൂപ്പര്‍ഫാസ്റ്റ്.  അങ്ങനെയുള്ള അവസ്ഥയില്‍ ഈ ട്രെയ്ന്‍ തിങ്കളാഴ്ചത്തേയ്ക്ക്  മാറ്റിയ റെയില്‍വേയിലെ മാമന്മാര്‍ക്ക്(അതു തന്നെ!) അഭിനന്ദന മലരുകള്‍. ഇതിനെതിരെ ബംഗ്ലൂര്‍ റെയില്‍വേ സ്റെഷനില്‍ യാത്രക്കാരില്‍ നിന്ന് ഒപ്പുശേഖരണം നടത്തിക്കൊണ്ടിരുന്നവരെ മര്‍ദ്ദിച്ച ബസ് ലോബിയുടെ ആള്‍ക്കാര്‍ക്കും അഭിനന്ദനങ്ങള്‍. ഇതോടു കൂടി ഈ സമയം മാറ്റം ആര്‍ക്കു വേണ്ടിയാണ് എന്ന് ശരിക്കും ഞമ്മക്ക് ഉറപ്പായി. ഇരുന്നൂറു രൂപയ്ക്ക്എറണാകുളത്തു നിന്ന്  ട്രെയ്നില്‍ പോകേണ്ടവര്‍ക്കു ഇനി എണ്ണൂറു  മുതല്‍ ആയിരം രൂപ വരെ കൊടുത്തു ഇവന്മാരുടെ ബസ്സുകളില്‍ പോകാം.

ഈ അനീതിക്കെതിരെ പ്രതികരിക്കുക. എനിക്ക് വന്ന ഒരു മെയില്‍ അതുപോലെ ഇവിടെ പൂശുന്നു. ഇതു കൂടുതല്‍ പേരില്‍ എത്തിക്കാന്‍ വിനീതമായി അഭ്യര്‍ഥിച്ചു കൊള്ളുന്നു.



Hello Friend,

You may have came to know about the Protest to retain the existing schedule of 12683 .
Ernakulam Bangalore Super fast Exp Train .

If not you can visit the Facebook Page: http://www.facebook.com/SaveBangaloreSFExpress

As a part of that, we are doing a mass movement of "5000 Emails to Railway Authorities".
You can show your Support doing 2 small helps.
(1) Send an email in a format provided below to the Railway Authorities.
(2) Spread this to your Friends, they can also Know about this and give their Support.

You can Help us:

Copy these email ids to "To: Field"

crb@rb.railnet.gov.in ; gm@sr.railnet.gov.in ; drmpgt@sr.railnet.gov.in ; drmsbc@swr.railnet.gov.in ;

msrm@rb.railnet.gov.in ; drmtvc@sr.railnet.gov.in ; cptm@sr.railnet.gov.in ; ddpg@sr.railnet.gov.in

; save12683@gmail.com

C
opy this Subject Line :

Save12683 Ernakulam-Bangalore Superfast Express

Copy This to Content and Edit your Name/Place :

Respected Sir,

My name is <> .I am basically from <>

I am writing this email to bring to your attention the following matter.

Train number 12683, Ernakulam-Bangalore superfast express, which runs from Ernakulam Junction to Bangalore City Junction has been rescheduled from every Sundays to every Mondays, with effect from 20 July 2011.

The proposed reschedule of Train 12683 affects thousands of Keralites residing in Bangalore. There are more than 5000 travellers to Bangalore from Kerala on Sunday evenings.

All of them now have to rely on the only evening train – Kanyakumari-Bangalore Island Express (16525).

The Ernakulam-Bangalore Superfast Express has been running successfully for the last 6 years. Due to heavy rush and demand for ticket, this train runs with 2 additonal sleeper coaches on Sundays. Inspite of this, Southern Railway is rescheduling this service from Sunday to Monday stating technical reasons.

There are already two bi-weekly trains running from Kerala to Bangalore on Mondays (Train no 06345 Ernakulam-Bangalore Express and Train no 12258 Kochuveli-Yeswantpur Garibrath Express) in addition to Train no 16525 Kanyakumari- Bangalore express.

So the introduction of 4th train on Monday will also hit the railway profit.

Altogether the rescheduling of the Ernakulam-Bangalore Superfast Express(2683) to Mondays is only adding pain to weekend travellers .

On behalf of the passengers we humbly request you to retain the existing schedule of Train 12683 on Sundays.

Your time and effort towards the same will be much appreciated

Sincerely,

<>
<>

Please forward this to your Friends :Thank you!


ചുമ്മാ അയക്കന്നെ. ചെലപ്പോ ബിരിയാണി കിട്ടിയാലോ. ഇല്ലേല്‍ നമ്മുടെ കാര്യം ഗോവിന്ദ.... :(
ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വ്യാഴാഴ്‌ച, ജൂൺ 02, 2011

ആശങ്കകളോടെ വിദ്യാലയങ്ങള്‍ ഉണരുന്നു



വിദ്യാഭ്യാസ രംഗത്തെ മികവാര്‍ന്ന അഞ്ചുവര്‍ഷത്തിനു ശേഷം ആശങ്കകളോടെയാണ് പുതിയ അധ്യയനവര്‍ഷത്തെ കേരളം വരവേല്‍ക്കുന്നത്. എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ജനക്ഷേമഭരണത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കേരളമുണ്ടാക്കിയ സമാനതകളില്ലാത്ത നേട്ടങ്ങള്‍ ഇല്ലാതാക്കുമോ എന്ന ആശങ്ക കേരളത്തിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. അഭിമാനകരമായ നേട്ടങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തുണ്ടായത്. പത്താംതരം പരീക്ഷയും ഫലപ്രഖ്യാപനവും വിജയശതമാനവും നമ്മുടെ അഭിമാനമായി. അത്യന്തം സൂക്ഷ്മതയോടെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഫലപ്രഖ്യാപനവും നടന്നത്. പൊതുപരീക്ഷയ്ക്ക് ഇരട്ടമൂല്യനിര്‍ണയം നിലവില്‍വന്ന ആദ്യസംസ്ഥാനമാണ് കേരളം. പ്ലസ്ടുവിന്റെ മൂന്നുവിഷയങ്ങളുടെ മാര്‍ക്കുകള്‍കൂടി പരിഗണിച്ചുക്കൊണ്ട് എന്‍ജിനിയറിങ്ങിന്റെ പ്രവേശന നടപടികള്‍ പരിഷ്കരിച്ചു. മധ്യവേനലവധിക്കാലത്തുതന്നെ പാഠപുസ്തകഅച്ചടി പൂര്‍ത്തിയാക്കി. ഭൂരിപക്ഷം സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുമ്പുതന്നെ എത്തിക്കഴിഞ്ഞു. അധ്യാപകപരിശീലനങ്ങള്‍ എല്ലാതലത്തിലും പൂര്‍ത്തിയായി. ജൂണ്‍മാസംതന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം ഹയര്‍സെക്കന്‍ഡറി ഏകജാലപ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി സിലബസനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി 200 സാധ്യായ ദിവസങ്ങള്‍ പഠനത്തിനായി ലഭിക്കുന്നുണ്ട്. ജൂണ്‍ നാല് പ്രവൃത്തിദിവസമാകുന്നതോടെ ഈ വര്‍ഷവും 200 സാധ്യായ ദിവസങ്ങള്‍ ഉണ്ടാകും.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരും ജനപ്രതിനിധികളും അഞ്ചുവര്‍ഷത്തിനിടെ നടത്തിയ ഇടപെടലുകളുടെ ഫലമായി സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങളില്‍ വലിയ പുരോഗതിയാണുണ്ടായത്. കുറഞ്ഞത് മൂന്ന് ലാബുകളെങ്കിലും ഇല്ലാത്ത സ്കൂളുകള്‍ കുറവാണ്. കംപ്യൂട്ടര്‍ ലാബിനുപുറമെ ഐടി അധിഷ്ഠിത പഠനസൗകര്യങ്ങളുള്ള സ്മാര്‍ട് ക്ലാസ്റൂമുകള്‍ വ്യാപകമായി. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്കൂളുകള്‍ വിരളമാണ്. എല്ലാ അര്‍ഥത്തിലും പിന്നോക്കംനിന്ന സ്കൂളുകള്‍ തെരഞ്ഞെടുത്ത് നടത്തിയ 107ഭസ്കൂള്‍ പദ്ധതിയിലൂടെ ഉണ്ടായ നേട്ടം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പത്താം തരംവരെയുള്ള 50 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്കൂളുകളും പഠിപ്പിക്കാനുള്ള അധ്യാപകരും കേരളത്തിലുണ്ട്. മലബാര്‍ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പഞ്ചായത്തുകളിലും സ്കൂളുകള്‍ അനുവദിച്ചു. 12-ാം തരംവരെ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തമാണ് ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസം. ഈ നേട്ടങ്ങളുടെ നിറവില്‍ പുതിയ സ്കൂള്‍വര്‍ഷം ആരംഭിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഉത്ക്കണ്ഠ ഉളവാക്കുന്ന പ്രഖ്യാപനങ്ങളാണ് വിദ്യാഭ്യാസമന്ത്രിയില്‍നിന്നും ഉണ്ടാകുന്നത്. സ്കൂള്‍ വര്‍ഷാരംഭത്തില്‍തന്നെ ചരിത്ര പാഠപുസ്തകത്തില്‍ മാറ്റംവരുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു. സമാധാനപരമായ സ്കൂള്‍ അന്തരീക്ഷത്തേയും അക്കാദമിക് രംഗത്തെയും കലുഷിതമാക്കാനേ ഇതു സഹായിക്കൂ. ഹയര്‍സെക്കന്‍ഡറിയിലെ ഏകജാലകപ്രവേശനത്തെ വൈകിപ്പിക്കാനും അട്ടിമറിക്കാനും നടത്തിയ നീക്കങ്ങളാണ് മറ്റൊന്ന്. ഇനിയും ഫലപ്രഖ്യാപനം നടത്താത്ത സിബിഎസ്ഇയിലെ രണ്ടായിരത്തോളം കുട്ടികള്‍ക്കുവേണ്ടി നാലുലക്ഷത്തോളംവരുന്ന പൊതുവിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ പ്രവേശന നടപടികളെയാണ് കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സീറ്റുകള്‍ കൂട്ടാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഇതോടെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളുടെ എണ്ണം എഴുപതിലധികമാകും. പത്തുലക്ഷം കുട്ടികളുടെ കുറവാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലുണ്ടായത്. ഇതിന്റെ ഫലമായി അയ്യായിരത്തോളം അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലും പുതിയ സിബിഎസ്ഇ സ്കൂളുകളും അണ്‍ -എയ്ഡഡ് സ്കൂളുകളും വ്യാപകമായി അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങള്‍ക്കായി ഖജനാവിലെ പണം വിനിയോഗിക്കാന്‍ കഴിയില്ല എന്നും മന്ത്രി പറയുന്നു. കൂടാതെ വിദ്യാലയങ്ങള്‍ നടത്താന്‍ കോര്‍പറേറ്റുകളെ ക്ഷണിച്ചിരിക്കുകയാണ്. പൊതുസ്വകാര്യപങ്കാളിത്ത (പിപിപി) ത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള കേന്ദ്രഗവണ്‍മെന്റ് നയം നടപ്പാക്കാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണിതെല്ലാം. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ്, സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനിച്ചതെങ്കില്‍ ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറതന്നെ തകര്‍ക്കുന്ന പ്രഖ്യാപനങ്ങളാണ് വരുന്നത്. 12,323 സ്കൂളുകളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികളും 17,4978 അധ്യാപകരും നിലവിലുണ്ട്. കൂടാതെ ഡിപിഐ ഓഫീസ്, 14 ഡിഡിഇ ഓഫീസുകള്‍ , 38 ഡിഇഒ ഓഫീസുകള്‍ , 162 അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസുകള്‍ , ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ , റീജണല്‍ -അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് നമ്മുടെ വിപുലമായ പൊതുവിദ്യാഭ്യാസസംവിധാനം. എസ്സിഇആര്‍ടി-സീമാറ്റ്-ഡയറ്റുകള്‍ തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളുമുണ്ട്. എസ്എസ്എ, ആര്‍എംഎസ്എ എന്നീ പ്രോജക്ടുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഓഫീസുകളും ബ്ലോക്കുതലംവരെയുണ്ട്. സമ്പൂര്‍ണ വിദ്യാഭ്യാസചാനലുള്ള ഐടി അറ്റ് സ്കൂള്‍ വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പൊതുവിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ്. രണ്ടായിരത്തോളം ജീവനക്കാരും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെട്ട സംവിധാനമാണ് പൊതുവിദ്യാഭ്യാസത്തിന് ഭരണപരമായ നേതൃത്വം നല്‍കുന്നത്. നാം കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയാണ് ഇവിടെ നിലനില്‍ക്കുന്ന ശക്തമായ പൊതുവിദ്യാഭ്യാസസംവിധാനം. കേരളത്തിന്റെ സാമൂഹ്യവളര്‍ച്ചയിലും മതേതരത്വത്തിലും പൊതുവിദ്യാഭ്യാസത്തിനുള്ള പങ്കും നിര്‍ണായകമാണ്്. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം വിദ്യാഭ്യാസരംഗത്തെ ഔദ്യോഗിക സംവിധാനങ്ങളില്‍ വരുത്തിയ മാറ്റം അത്ഭുതകരമാണ്. എന്നെ തല്ലണ്ട ഞാന്‍ നന്നാകില്ല എന്ന പഴഞ്ചൊല്ലുപോലെയായിരുന്ന വിവിധ ഓഫീസുകള്‍ കാര്യക്ഷമതയുടെ കാര്യത്തില്‍ ഇന്ന് നൂറുമേനിയാണ്.


പരീക്ഷാവിജയങ്ങളും അതിവേഗത്തിലുള്ള ഫലപ്രഖ്യാപനങ്ങളും ഏകജാലകസംവിധാനത്തിലൂടെയുള്ള പ്രവേശന നടപടികളും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മികവുകളാണ്. ദൗര്‍ഭാഗ്യവശാല്‍ അധ്യയനവര്‍ഷാരംഭത്തില്‍തന്നെ പൊതുവിദ്യാഭ്യാസരംഗത്തു കരിനിഴല്‍ പരത്തുന്ന നീക്കങ്ങളാണ് പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. കുട്ടികളിലും സ്കൂളുകളിലും ഉണ്ടാകുന്ന മാറ്റങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍ . പൊതുവിദ്യാഭ്യാസത്തിന് ഇനി ഭാവിയില്ല എന്നുപ്രഖ്യാപിക്കുന്നത് ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. 40 ലക്ഷത്തോളംവരുന്ന കേരളത്തിലെ കുട്ടികളുടെ ആഹ്ലാദത്തില്‍ പങ്കുചേരുകയും അവരുടെ മികവിനുവേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്യുക എന്നതാണ് പുതിയ സ്കൂള്‍ വര്‍ഷാരംഭത്തില്‍ എല്ലാവരും ചെയ്യേണ്ടത്. ഭരണം മാറുന്നതിനനുസരിച്ച് മാറേണ്ടതല്ല മറിച്ച് വളരേണ്ടതാണ് വിദ്യാഭ്യാസം എന്ന് അധികാരികള്‍ മനസ്സിലാക്കണം.


 -എം ഷാജഹാന്‍
(കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


കടപ്പാട്:  ദേശാഭിമാനി

Shared as ShareAlike CC (Creative Commons)