എന്‍ഡോസള്‍ഫാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എന്‍ഡോസള്‍ഫാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

നൂറുദിന കര്‍മ്മപരിപാടി: കുഞ്ഞൂഞ്ഞു വഹ..

അധികാരമേറ്റിട്ട് നൂറു ദിവസം തികഞ്ഞിട്ടില്ല. നൂറു ദിവസം തികക്കുമെന്ന കാര്യം തന്നെ ഉറപ്പില്ല. പക്ഷെ അതിവേഹം ബഹുദൂരം ഇതിനകം ശ്രീ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഓടിതള്ളികഴിഞ്ഞു. അതു മുയുമന്‍ ഒന്ന് സ്മരിചില്ലേല്‍ പിന്നെ എന്തര് മലയാളി. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ ഇപ്പം വീഴും ഒന്ന് പുടി ഇല്ലാത്ത ഈ സമയത്ത് ‍...

ഒന്ന്) അതിവേഗം, ബഹുദൂരം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല. വോട്ടെണ്ണി അങ്ങട് കഴിഞ്ഞതെ ഉള്ളു. അപ്പഴേക്കും വന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കോടതിയില്‍, ഉമ്മന്‍ ചാണ്ടിക്ക് പമോലീന്‍ എന്തെരാണ്‌ എന്ന് പോലും അറിയില്ല എന്ന്. അതീ കോടതി തള്ളി എന്നത് നേര് തന്നെ. അതീ കോടതിക്ക് നടപടിക്രമം ഒന്ന് വലിയ പുടി ഇല്ലാത്തത് കൊണ്ടാ എന്ന് കോണ്ഗ്രസ്. അതൊക്കെ നമ്മുടെ ഹസ്സന്‍ സാറിനോട് ഒന്ന് ചോദിച്ചിരുന്നേല്‍ പുള്ളി പറഞ്ഞു കൊടുക്കത്തില്ലായിരുന്നോ അതൊക്കെ. പിന്നെ എന്തരിനാണ് ഹസ്സന്‍ റിപ്പോര്‍ട്ടറിലെ ചര്‍ച്ചയില്‍ വേണുവിന്റെ മുന്നിലിരുന്നു വെള്ളം കുടിച്ചു ജബ ജബ അടിച്ചതെന്നു ചോദിച്ചാല്‍ അതുപിന്നെ....

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി മൂന്നുമാസം തികയുന്നതിനു മുന്‍പ് മുഖ്യമത്രിയുടെ രാജി ആവശ്യം നാല് കോണില്‍ നിന്നും ഉയരുന്നു. കുഞ്ഞൂഞ്ഞിനിട്ടു പണി തരാന്‍ ചെന്നിയണ്ണന്‍ മുസ്തഫയെ ഇറക്കി കളിച്ചതാണെന്നു ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം. (അങ്ങനേലും പുള്ളിയെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനം ഉണ്ടായല്ലോ, സന്തോഷം). പണ്ട് കുഞ്ഞൂഞ്ഞു കരുണാകരനും അന്തോണിച്ചനും പണിഞ്ഞു. ഇപ്പൊ അതുപോലെ തിരിച്ചു കിട്ടുന്നു. അത്രേം കരുതിയാ മതി. ഉമ്മന്‍ ചാണ്ടിയാണോ ചെന്നിത്തലയാണോ എന്ന ചോയ്സ് മലയാളിക്ക് മുല്ലപ്പെരിയാര്‍ പൊട്ടുന്നതാണോ ലോകാവാസാനാമാണോ നല്ലത് എന്നത് പോലെയേ ഉള്ളു എന്ന് ബെര്‍ളി. 

രണ്ട്) എ -ക്ലാസ് പിള്ള അദ്ദേഹത്തെ ആദ്യം പരോളില്‍ ഇറക്കി. പിന്നേം ഇറക്കി. അനുവദിച്ചിട്ടുള്ള പരോളില്‍ നാല്പത്തഞ്ചു ദിവസം അധികം. ഇനി പരോള്‍ കിട്ടാന്‍ വകുപ്പ് അങ്ങു പുതുപ്പള്ളീനു കൊണ്ട് വരേണ്ടി വരും. അപ്പഴാണ് ഇരുമ്പഴിയെണ്ണി എണ്ണി ആണെന്ന് തോന്നുന്നു പിള്ളേടെ മേത്ത് ഇരുമ്പിന്റെ അംശം കൂടീന്നു ഒരു റിപ്പോര്‍ട്ട് കിട്ടി. പിന്നൊന്നും നോക്കീല, പരോള്‍ കഴിഞ്ഞു തിരിച്ചു വന്നെന്റെ അന്ന് തന്നെ പിള്ളയെ 'കിംസ്'-ലോട്ട് അയച്ചു; അതും ഫൈവ് സ്റ്റാര്‍. പൂജപ്പുരയില്‍ നിന്നും കിംസിലെക്കുള്ള ദൂരമായിരിക്കും ഈ 'സമദൂരത്തിലെ ശരിദൂരം'.

മൂന്ന്) അടൂര്‍ പ്രകാശിന്റെ പേരിലുള്ള റേഷന്‍ കട ക്രമക്കേട് വിജിലന്‍സ് അന്വേഷണം ഒരു വഴിക്കാക്കി. അന്ന് പ്രകാശ് ചെയ്തതിനേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ജേക്കബിന്റെ മോന്‍ തന്നെ നേരിട്ട് ഇപ്പൊ റേഷന്‍ കട കൊടുക്കാനുള്ള ഇടവാട് നടത്തുന്നു. ഫയങ്കര പുരോഗതി. അതിന്റിടയ്ക്ക് ആ കൈരളിക്കാര് ജേക്കബ് ഗ്രൂപ്പ് നേതാവ് ഈപ്പന്‍ ഇതിനായി കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍ പുടിച്ചു. ചാനലുകാരു കൂടുതലും നമ്മുടെ ആളുകളായത് കൊണ്ട് അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല, ഫാഗ്യം. ഈപ്പനെ നമ്മല്പ്പഴെ സസ്പെന്‍ഡ് ചെയ്ത് കൈ കഴുകി.
 

നാല്) ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന സ്വകാര്യ പ്രാക്ടീസ് എടുത്തു കളയാന്‍ ഒന്ന് നോക്കി. അതിനായി സാമാന്യം നല്ല രീതിയില്‍ പിരിവും നടന്നു. പക്ഷെ ആ ഇടതന്മാര് തമ്മസിക്കണ്ടേ?

അഞ്ച്) ഐസ് ക്രീം....

ആറ്) അഞ്ഞൂറ്റിമുപ്പതു അണ്‍എയ്ഡഡ്  സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്തു പൊതുവിദ്യാലയങ്ങളെ ഒരു വഴിക്കാക്കാന്‍ തീരുമാനിച്ചു. ആ ഇടതന്മാരും സാറന്മാരും എന്തിനു കെ.എസ്.യു വരെ എതിര്‍ത്തത് കാരണം തല്ക്കാലം അതു പരണത്തു വെച്ചു.

ഏഴ്) മാനേജ്മെന്റുകള്‍ ചോദിച്ചത് പോലെ +2  സീറ്റുകള്‍ അനുവദിച്ചു. അടുത്തുള്ള സര്‍ക്കാര്‍ സ്കൂളൊക്കെ അങ്ങനേലും ഒന്ന് പൂട്ടട്ടെ. ഓണപ്പരൂഷ നടത്താന്‍ അവസാനനിമിഷം തീരുമാനിച്ചു വിദ്യാഭ്യാസ കലണ്ടര്‍ മുഴുവന്‍ അവതാളത്തിലാക്കി.


എട്ട്) ഇഷ്ടമല്ലാത്ത ജീവനക്കാരേം പോലീസുകാരേം തോന്നിയിടതോട്ടൊക്കെ സ്ഥലം മാറ്റി. പലരും ഇപ്പോഴും കേരളത്തിന്റെ വിരിമാറിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.

ഒന്‍പത്) ഇതിനിടേല്‍ കുഞ്ഞാലിക്കുട്ടി, ബഷീര്‍, ആര്യാടന്‍, ചെര്‍ക്കളം മുതലായ മഹാന്മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഇനി അതിനേം ഒരു വഴിക്കാക്കണം.


പത്ത്) ഏതാണ്ടെല്ലാ നിയമനങ്ങളും വിവാദമാക്കി (ഇതൊക്കെ എങ്ങനെ സാധിക്കുന്നു!). അര്‍ഹതയില്ലാത്തവരെ നിയമിച്ചു എന്നത് തന്നെ പ്രശ്നം. എന്താനിവര്‍ക്ക് ഒരു അര്‍ഹതക്കുറവു എന്ന് ഞാനുറക്കെ ചോദിക്കുകയാണ്. റിട്ടയേഡ് സ്കൂള്‍ അധ്യാപകനെ വി.സി ആക്കുന്നത് ഒരു തെറ്റാ?  സ്പെക്ട്രം കേസിലും നീര റാടിയ ടേപ്പിലും ഒക്കെ ഉള്ള തരുണ്‍ ദാസിനെക്കാള്‍ അര്‍ഹതയുള്ള ഒരാളെ ആസൂത്രണ കമ്മീഷനില്‍ അംഗമാക്കാന്‍ കഴിയോ? പറയൂ  പറയൂ....

പതിനൊന്ന്) അഞ്ചാം മന്ത്രി അഥവാ കുഞ്ഞാപ്പയുടെ വിക്രിയകള്‍...

പന്ത്രണ്ട്) കാസര്ഗോടത്തെ അക്രമം അനെഷിക്കുന്ന കമ്മീഷന്‍ ലീഗിനെതിരെ തെളിവുകള്‍ കണ്ടെത്തി. ഒട്ടും താമസിച്ചില്ല, കമ്മീഷനെ അങ്ങു പിരിച്ചു വിടാന്‍ തീരുമാനിച്ചു. പക്ഷെ ഇപ്പൊ കമ്മീഷന്റെ കണ്ടെത്തലോക്കെ പുറത്തു വന്നു ആകെ നാറി.

പതിമൂന്ന്) ബസ്‌ ചാര്‍ജ്ജില്‍ സാമാന്യം നല്ല വര്‍ദ്ധന വരുത്തി. കറണ്ടു ചാര്‍ജ്ജ്, പാല്‍ വില തുടങ്ങിയവയില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ വര്‍ദ്ധന വരുത്തി സമ്പദ്‌ വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതായിരിക്കും.

പതിനാല്) എന്ടോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ കോണ്ഗ്രസ് വക്താവ് സിന്ഗ്വി തന്നെ ഹാജരായി. താന്‍ വാദിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും സിന്ഗ്വി. ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ കാസര്ഗോഡത്തെ  പ്രശ്നങ്ങള്‍ എന്ടോസള്‍ഫാന്‍ മൂലമല്ല എന്ന് വാടിച്ചതിനു തെളിവുകള്‍ പുറത്തു വന്നു. എന്ടോസള്‍ഫാന്‍ ബാധിത മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്ന മുഹമ്മദ്‌ അഷീലിനെപ്പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ഇതൊന്നും പോരാഞ്ഞിട് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര വകുപ്പ് കൂടി ഫരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തെളിവ് കണ്ടത്താന്‍ കപ്പാസിറ്റി ഉള്ള ഒരു പോലീസുകാരനെ കണ്ടിട്ട് മരിച്ചാ മതി....



ശുഭം?
മംഗളം??

അനൂപ്‌ കിളിമാനൂര്‍

Related Posts:

മുഖ്യനോട് ചോദിക്കാം...

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

 

കാര്‍ട്ടൂണ്‍: ദേശാഭിമാനി 

 

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

 
അല്ലെങ്കില്‍ കേരളം ജയിച്ചു, കേന്ദ്രം തോറ്റു എന്നും പറയാം. സാധാരണയായി അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ഇന്ത്യ ജയിക്കുകയും ഇന്ത്യക്കാര്‍ തോല്‍ക്കുകയുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള പതിവ്. എന്നാല്‍ ഇത്തവണ അതു മാറി. എന്ടോസള്‍ഫാന്‍ നിര്‍മ്മാണക്കമ്പനികളുടെ വക്കാലത്തുമായി സ്റോക്ക്ഹോമിലെയ്ക്ക് വണ്ടികയറിയ നമ്മുടെ ഔദ്യോഗിക പ്രതിനിധികള്‍ (ആരുടെ പ്രതിനിധികള്‍ എന്ന് ചോദിക്കരുത്, യേത്?) സകല രാജ്യങ്ങളുടെയും മുന്നില്‍ ഇന്ത്യയുടെ വിലയുംകളഞ്ഞു ആദ്യം പറഞ്ഞതും തിരുത്തിപ്പറഞ്ഞു നാണം കേട്ടു തിരിച്ചു വണ്ടി കയറി. എങ്കിലും അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി പതിനഞ്ചു വിളകള്‍ക്ക് (ഇരുപതിരണ്ടെന്നും കാണുന്നു) എന്ടോസള്‍ഫാന്‍ ഉപയോഗിക്കാനുള്ള ആനുകൂല്യം നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ചു വര്‍ഷം കഴിയട്ടെ, ബാക്കി പണി അപ്പൊ കാണിച്ചു തരാം എന്നായിരിക്കും!
 


നാം ശ്രദ്ധിക്കേണ്ട കാര്യം സാധാരണഗതിയില്‍ കുത്തകകളുടെ താല്പര്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന അമേരിക്ക പോലും നിരോധിച്ച വിഷമാണ് ഈ  എന്ടോസള്‍ഫാന്‍. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ അതിനു തയ്യാറാവുന്നില്ല. അത്രയ്ക്ക് ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു ജീര്‍ണ്ണത ബാധിച്ച നമ്മുടെ കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് ബാധ്യത ജനങ്ങളോടല്ല എന്നും എന്‍ഡോസള്‍ഫാന്‍ വിറ്റു കിട്ടുന്ന പണത്തിനോടാണ് എന്നും മനസിലാക്കാന്‍ കഴിയും. കേരളത്തില്‍ നിന്നും നാം ജയിപ്പിച്ചു വിട്ട കേന്ദ്രമന്ത്രിമാരാകട്ടെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. മലയാളികള്‍ ഹൃദയത്തിലേറ്റിയ എന്ടോസള്‍ഫാനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്‌ കേരളത്തിലെ കൊണ്ഗ്രസ്സും തീരുമാനിച്ചത്. എന്നിട്ട് എന്ടോസള്‍ഫാന്‍ നിരോധനത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ നോക്കിയ മമ്മൂഞ്ഞ് ചാണ്ടിയെ ഇവിടെ ബെര്‍ളി ആശാന്‍ വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇനി കൂടുതല്‍ പറയുന്നില്ല. പോയി വായിച്ചു തൃപ്തിപ്പെടുക. പിന്നെ ദിതും കൂടി. എണ്‍പത്തേഴുകാരനായ  മുഖ്യമന്ത്രിയുടെ ഉപവാസവും കേരള സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തുകളും ശക്തമായ ജനകീയ പ്രക്ഷോഭവും സ്റോക്ക്ഹോം കണ്‍വെന്ഷനിലെ നിരോധനത്തിന് ആക്കം കൂട്ടിയ സംഗതികളാണ്. മുഖ്യമന്ത്രിയുടെ ഉപവാസത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അവിടെ വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു എന്ന് പറഞ്ഞത് തണലിന്റെ പ്രതിനിധിയായി പങ്കെടുത്ത സി.ജയകുമാര്‍ ആണ്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലം എന്ന രീതിയില്‍ എന്ടോസള്‍ഫാന്‍ പ്രശ്നത്തില്‍ എന്നും കേരളത്തെ ലോകം ഉറ്റുനോക്കിയിരുന്നു   എന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും ഈ നിരോധനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയും.  എന്നിട്ട് ക്രെഡിറ്റ് വാ തുറന്നാല്‍ എന്ടോസല്ഫാണ് അനുകൂലമായി മാത്രം സംസാരിക്കുന്ന കേന്ദ്രത്തിലിരിക്കുന്ന അണ്ണന്മാര്‍ക്ക് കൊണ്ട് കൊടുക്കുവാണേല്‍ ചാണ്ടി സാറേ ബെര്‍ളിആശാന്‍ പറഞ്ഞ പോലെ
"പുള്ളി ഇതൊക്കെ ശരിക്കും പറഞ്ഞതാണോ അതോ സിനിമാലയിലെ തൊമ്മന്‍ ചാണ്ടിയുമായി താദാത്മ്യം പ്രാപിച്ചു കൈവിട്ടുപോയതാണോ അതോ ശരിക്കും വട്ടായിപ്പോയോ? "
ദിങ്ങനെ മാത്രേ ജനം ചോദിക്കൂ...





 

ഇനിയാണ് നാം ജാഗ്രത പുലര്‍ത്തേണ്ടത്. കേന്ദ്രം ഭരിക്കുന്ന മഹാന്മാരില്‍ എന്ടോസള്‍ഫാന്‍ അണ്ണന്‍മാര്‍ക്കുള്ള പിടിപാട് ഇപ്പൊ ഏകദേശം പിടി കിട്ടിക്കാണുമല്ലോ. അതുകൊണ്ടുതന്നെ ഈ നിരോധനം അട്ടിമറിക്കാന്‍ അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ കനല്‍ നമ്മുടെ ഉള്ളില്‍ കെടാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ നിരോധനം പാര്‍ലമെന്റ് പാസ്സാക്കെണ്ടാതുണ്ട്. പിന്നീട് ഘട്ടം ഘട്ടമായി മാത്രമേ ഈ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ജൈവ കൃഷി ഒരു ശീലമാക്കുക. 


 

എന്ടോസള്‍ഫാന്‍ അനുകൂല കേന്ദ്രനിലപാട് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആണവസുരക്ഷയെ സംബന്ധിച്ച ആണവബാധ്യതാ ബില്ലിലും ആസിയാന്‍ കരാറിലും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലുമൊക്കെക്കൂടെ സ്വന്തം ജനങ്ങളേക്കാള്‍ വലുത് ഈ കുത്തകകളാണ് എന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാ ണ്. ഈ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പട്ടിണിക്കാരായ  സാധാരണക്കാരന്‍ നേടിയ വിജയമാണ് നാം സ്റോക്ക്ഹോമില്‍ കണ്ടത്. ഈ വിജയം തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരട്ടെ. നമുക്ക് ഉണര്‍ന്നിരിക്കാം; നമുക്ക് വേണ്ടി, നമ്മുടെ വരും തലമുറയ്ക്കുവേണ്ടി. ഇല്ലെങ്കില്‍ നഷ്ടം നമുക്ക് തന്നെ ആയിരിക്കും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


അധികവായനയ്ക്ക്...

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ സൈറ്റില്‍ വന്ന എന്റെ ലേഖനം


ചിത്രങ്ങള്‍: Kerala Walk

ചൊവ്വാഴ്ച, നവംബർ 16, 2010

മലയാളികള്‍ മൊത്തത്തില്‍ അറിയുന്നതിന്...

വോ, ഈ എന്‍ഡോസള്‍ഫാനോക്കെ അങ്ങു വടക്ക് കാസര്‍ഗോഡും കണ്ണൂരുമോക്കെയല്ലേ, അതിനു നമുക്കെന്താ എന്ന് ചിന്തിക്കുന്ന ആരേലും ഉണ്ടേല്‍ അവരുടെ ശ്രദ്ധക്ക്. ഈ എന്‍ഡോസള്‍ഫാന്‍ കേരളത്തിലും കര്‍ണാടകത്തിലുമൊക്കെ നിരോധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടില്‍ നിരോധിച്ചിട്ടില്ല. അവിടെ ഇപ്പോഴും ഇതു ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന പച്ചക്കറിയില്‍ കൂടിയ പങ്കും തമിഴ്നാട്ടില്‍ നിന്നാണ് വരുന്നതെന്നറിയാമല്ലോ. ഈ പച്ചക്കറികളില്‍ എന്‍ഡോസള്‍ഫാന്‍ അംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ പച്ചക്കറിയില്‍ ഈച്ചയും പ്രാണികളും മറ്റും വന്നിരിക്കാതിരിക്കുന്നതിനായി അവിടത്തെ കച്ചവടക്കാര്‍ ഇതു പച്ചക്കറിയില്‍ തളിക്കുന്ന പതിവും ഉണ്ടത്രേ. ഇതങ്ങട് തളിച്ചാല്‍ ഈച്ചയും പൂച്ചയുമോന്നും ഏഴയലത്ത് വരില്ല എന്നവര്‍ക്കറിയാം. എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങളെക്കുറിച്ചു അവര്‍ ബോധവാന്മാരല്ല എന്നതിനാല്‍ അവരെ കുറ്റം പറയാനും കഴിയില്ല. എന്‍ഡോസള്‍ഫാന്‍ അകത്തു ചെന്നാല്‍ പെട്ടെന്ന് നമുക്കൊരു പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍ കാലാന്തരത്തില്‍ നമുക്കും വരും തലമുറക്കും വന്‍ദോഷങ്ങളാണ് ഈ വിഷം ഉണ്ടാക്കുക. മാരക രോഗങ്ങള്‍ക്ക് ഇതു കാരണമാകും. ഇതുമൂലമുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ കരളലിയിക്കുന്ന കാഴ്ചകള്‍ നാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഭോപാല്‍ ദുരന്തത്തെയും കവച്ചു വെക്കുന്ന വന്‍ ദുരന്തമാകും നമ്മളെ കാത്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. മിക്ക ലോകരാഷ്ട്രങ്ങളും ഇതു നിരോധിച്ചു കഴിഞ്ഞു. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇതു നിരോധിക്കുന്നതിനുള്ള പ്രധാന തടസ്സം കേന്ദ്രഗവണ്മെന്റിന്റെ നിലപാടാണ്.
വിജയ്‌ മല്യയും മറ്റുമാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളില്‍ പ്രധാനിമാര്‍. ഈ രാജ്യത്തെ ജനങ്ങളുടെ താല്പര്യമാണോ അതോ ഈ വന്‍ പണച്ചാക്കുകളുടെ താല്പര്യമാണോ കേന്ദ്രഗവണ്മെന്റിനു പ്രധാനം എന്നുള്ളതാണ് പ്രശ്നം. ആസിയാന്‍ കരാറിന്‍റെ കാര്യത്തിലും ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തിലും ഭോപാല്‍ ദുരന്തത്തിന്റെ കാര്യത്തിലുമൊക്കെ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട് അവരുടെ താല്പര്യം എന്താണെന്ന് വെളിവാക്കുന്നുണ്ടല്ലോ. എന്‍ഡോസള്‍ഫാന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ ഈ കുത്തകകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഞാനീ പറയുന്നത് രാഷ്ട്രീയമായി കാണേണ്ട കാര്യമില്ല; മറിച്ച് തീര്‍ത്തും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. കീടനാശിനികളെയും മറ്റും സംബന്ധിച്ച സ്റ്റോക്ക്‌ഹോം അന്താരാഷ്‌ട്ര ഉച്ചകോടിയില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുത്ത ഏക രാജ്യം നമ്മുടെ ഇന്ത്യയാണ്. കാസര്‍ഗോഡിലെ ജനങ്ങളുടെ ദുരിതം സംബന്ധിച്ച് നിര്‍മ്മിച്ച പരിപാടികളാണ് ആസ്ട്രേലിയയിലും മറ്റും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് കാരണമായത്‌ എന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോഴാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും പരിഹാസ്യമായി തീരുന്നത്. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് വി.എസ് കേന്ദ്രത്തിനയച്ച കത്ത് ആ ഉച്ചകോടിയിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നു എന്നും അറിയുക. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തവരില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന കമ്പനികളിലെ പ്രമുഖരും ഉണ്ടായിരുന്നു. എങ്ങനെയാണ് അവര്‍ ഈ സംഘത്തില്‍ കയറിക്കൂടിയത്. ഇതു ആദ്യമായല്ല ഇത്തരക്കാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എന്നും അറിയുക. അന്ന് ആ ഉച്ചകോടിയില്‍ പങ്കെടുത്ത സി.ജയകുമാര്‍ പറഞ്ഞത് മലയാളിയായതില്‍ അഭിമാനിക്കുകയും എന്നാല്‍ ഇന്ത്യക്കാരനായത്തില്‍ നാണിക്കുകയും ചെയ്ത അഞ്ച് ദിവസം എന്നാണ്. കാസര്‍ഗോഡിലെ ജനങ്ങളുടെ പോരാട്ടം ഈ വിഷത്തെ അന്താരാഷ്ട്ര തലത്തില്‍ പല രാജ്യങ്ങളും നിരോധിക്കാന്‍ ഒരു ചാലക ശക്തിയായി തീര്‍ന്നിരുന്നു എന്നോര്‍ക്കുക.

ഇപ്പോള്‍ കേന്ദ്ര സഹമന്ത്രി പറയുന്നു കാസര്‍ഗോട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് പറയാന്‍ കഴിയില്ല. പിന്നെന്തു കുന്തമാണ് ഇതിനു കാരണമെന്ന് പറയാന്‍ ഈ മന്ത്രി ബാധ്യസ്ഥനാണ്. ഇതു അദ്ദേഹത്തിന്റെ (അങ്ങനെ വിളിക്കുന്നതില്‍ ഞാന്‍ ഖേദിക്കുന്നു) മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നിലപാടാണെന്ന് വ്യക്തം. ജനങ്ങളുടെ ആരോഗ്യമല്ല, എന്‍ഡോസള്‍ഫാന്‍ വിട്ടു കിട്ടുന്ന പണമാണ് അവര്‍ക്ക് മുഖ്യം. ദേ, ഇത്രേ കാലം നടത്തിയ പഠനങ്ങളൊന്നും പോരാഞ്ഞിട്ട് പിന്നേം രണ്ട് സംഘങ്ങളെ വെച്ചിരിക്കുന്നു. അതിലൊന്നിന്റെ മുതലാളി പണ്ട് ഈ എന്‍ഡോസള്‍ഫാന്‍ യാതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് റിപ്പോര്‍ട്ട്‌ കൊടുത്ത മഹാനാണ്. ഒരു മലയാളിയെക്കൂടി ഈ സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നു ഒരു ഔദാര്യവും കാണിച്ചിരിക്കുന്നു. വേണ്ടത് പഠനമല്ല, നിരോധനമാണ്. നിരോധിച്ചിട്ടു എത്ര വേണേലും പഠിച്ചോട്ടെ, അല്ല പിന്നെ. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടത് അവനവന്റെയും വേണ്ടപ്പെട്ടവരുടെയും ആരോഗ്യത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരുടെയും കര്‍ത്തവ്യമാണ്. ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ ഈ പ്രതിഷേധത്തിന്റെ ശക്തി നാം കണ്ടതാണ്. കാര്യമായ ഗുണം ഉണ്ടായില്ലെങ്കിലും ചെറിയ ചില മാറ്റങ്ങള്‍ ഈ ബില്ലില്‍ ഉണ്ടാക്കാന്‍ ഈ പ്രതിഷേധം കാരണമായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ശക്തമായി ആവശ്യമുയര്‍ത്തുക. വീണ്ടും ചോദിക്കുക, ഇവര്‍ക്ക് ആരോടാണ് ബാധ്യത? അതോ ഇവര്‍ നമുക്ക് വെറും ബാധ്യതകള്‍ മാത്രമോ?

വാല്‍ക്കഷണം: പറയുമ്പോള്‍ അറിയാത്തോര്‍.......
നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും.
-ലെനിന്‍
ചിലപ്പോള്‍ എന്‍ഡോസള്‍ഫാന്റെ രൂപത്തിലും...!!



ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ചിത്രം : Kerala Walk

Related Posts:

ചൊറിഞ്ഞറിയുമ്പോള്‍: എന്ടോസള്‍ഫാന്‍


ബാധ്യതകള്‍


ചില ആസിയന്‍ ചിന്തകള്‍.........


ധാര്‍ഷ്ട്യം

ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

ധാര്‍ഷ്ട്യം



ആഴ്ചതോറും എണ്ണവില കൂട്ടിയാലും
ബോഡി ലാംഗ്വേജ് നന്നായാല്‍ മതി.
റേഷന്‍ ഒട്ടും തന്നില്ലേലും
വിനയം ഉണ്ടായാ മതി.
എന്ടോസള്‍ഫാന്‍ ഉച്ചിക്കുതന്നെ തളിച്ചാലും
ക്യാമറ നോക്കി ഇളിച്ചാമതി.
അരിവില മാനം മുട്ടെ ഉയര്‍ന്നാലും
അന്തിച്ചര്‍ച്ചയില്‍ ആ ചിരി കണ്ടാ മതി.
ആ ചിരിക്കുന്ന മുഖം കാണുമ്പോള്‍
ആനന്ദം പരമാനന്ദം... ഹായ്...
പത്രക്കാരന്‍ എന്‍റെ അളിയനാകുന്നു,
കണ്ണും കാതുമാകുന്നു,
കവിളും കരളുമാകുന്നു....
അവന്‍ നിര്‍മ്മിക്കുന്നത് മാത്രമെന്‍ കാഴ്ചകള്‍,
അവന്‍ നിര്‍മ്മിക്കുന്നത് മാത്രമെന്‍ കേള്‍വികള്‍;
എന്‍ ചിന്തകള്‍ പോലും....

അവനെന്നോട് പറയുന്നു,
ഇടതന്റെ ആ ധാര്‍ഷ്ട്യം, അതാണ്‌ നിന്റെ ശത്രു.
അതു മാത്രം....
ബാക്കിയെല്ലാം നിസ്സാരം, വെറും നിസ്സാരം.

ഒടുവിലെന്‍ കണ്ണ് കലങ്ങുമ്പോള്‍,
മുണ്ട് മുറുക്കിയുടുക്കുമ്പോള്‍,
പൈതങ്ങള്‍ വിശന്നുകരയുമ്പോള്‍,
കിടപ്പാടം ബ്ലയിഡിലോതുങ്ങുമ്പോള്‍,
കഴുത്തില്‍ കയറു മുറുകുമ്പോള്‍...
അവന്‍ മുന്‍നിരയില്‍ തന്നെയുണ്ട്‌;
പുതിയ കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കുമായി

എന്നെത്തന്നെ ആഘോഷിച്ചുകൊണ്ട്.....

ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍ചിത്രം : Kerala Walk