ആസിയന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആസിയന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ജൂൺ 22, 2012

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യ: പി.സായിനാഥ് സംസാരിക്കുന്നു...


കര്‍ഷക ആത്മഹത്യകളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ ഏറ്റവും പങ്കുവഹിച്ച  'ദി ഹിന്ദു' പത്രത്തിലെ റൂറല്‍ അഫയേഴ്സ് എഡിറ്ററായ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി.സായിനാഥ് 'ഇന്ത്യയിലെ കര്‍ഷക ആത്മഹത്യ' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. മിസൈല്‍ വിക്ഷേപിക്കുന്നതിലും ആറ്റം ബോംബ്‌ പരീക്ഷിക്കുന്നതിലും അഭിമാനം കൊള്ളുന്ന എല്ലാ ഭാരതീയര്‍ക്കുമായി സമര്‍പ്പിക്കുന്നു....



'ഓരോ രണ്ട് ദിവസങ്ങളിലും ഈ രാജ്യത്ത് സംഭവിക്കുന്ന കാര്യം എന്താണ്? നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടത്; അല്ലെങ്കില്‍ പൊതുവായി ദാരിദ്ര്യം എന്ന വിഷയവുമായി ബന്ധപ്പെട്ടത്. നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടത്. രണ്ട് ദിവസത്തില്‍ 94 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഏകദേശം അറുന്നൂറു പേര്‍ അതിനു ശ്രമിക്കുന്നു. അതായത് ശ്രമത്തില്‍ വിജയിക്കുന്നവരുടെ ആറോ ഏഴോ ഇരട്ടി പേര്‍ അതിനു ശ്രമിക്കും. 

ഒരു കാര്യം ആദ്യമേ വ്യക്തമാക്കട്ടെ, കര്‍ഷക ആത്മഹത്യയെക്കുറിച്ച് ഞാന്‍ ഉപയോഗിക്കുന്ന എല്ലാ കണക്കുകളും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോ(NCRB) വഴിയാണ് ലഭ്യമായിരിക്കുന്നത്. എന്റെതായി സ്വതന്ത്രമായ ഒരു കണക്കും എന്‍റെ കയ്യിലില്ല. ഞാന്‍ ആ കണക്കുകളെ ചോദ്യം ചെയ്യുകയും അതിനെപ്പറ്റി അന്വേഷിക്കുകയും ചെയ്യും. അവ തീര്‍ത്തും അപര്യാപ്തം ആണ് എന്ന് നിങ്ങള്‍ക്കു കാണിച്ചു തരാന്‍ എനിക്ക് കഴിയും. ആ കണക്കുകള്‍ ആധികാരികമാണ്, എന്നാല്‍ കൃത്യം അല്ല. അവ ആധികാരികമാണ്, കാരണം അതു മാത്രമാണ് ഈ വിവരങ്ങള്‍ക്കായി നിങ്ങളുടെ കയ്യിലുള്ള ഒരേയൊരു സ്രോതസ്സ്. 1991 സെന്സിനും 2001 സെന്സസിനും ഇടയ്ക്കുള്ള കാലം എടുക്കുകയാണെങ്കില്‍ 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. അതായത് ഒരു ദിവസം ഏകദേശം 2200 . ആ രണ്ട് ദിവസങ്ങളില്‍ 4300 കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. ആ രണ്ട് ദിവസങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കണക്കു പ്രകാരം 6100 കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരണമടയുന്നു.    

റെവന്യൂ വകുപ്പിന്റെ നികുതിയിളവുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കു ഒരു കാര്യം കാണാന്‍ കഴിയും. അഞ്ചു ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നികുതിയിനത്തില്‍ എഴുതിതള്ളിയിരിക്കുന്നത്. അതായത് മണിക്കൂറില്‍ 57 കോടി, മിനുട്ടില്‍ ഏകദേശം ഒരു കോടി. എന്നാല്‍ അതില്‍ കര്‍ഷകര്‍ പെടുന്നില്ല; അവര്‍ക്ക് കടം കൊടുക്കാനും പണമില്ല. യഥാര്‍ത്ഥത്തില്‍ പണം ആവശ്യമുള്ള ഗ്രാമപ്രദേശങ്ങളിലെ സാധാരണ മനുഷ്യര്‍ അതില്‍ പെടുന്നില്ല. 

അറുപതുകളിലും എഴുപതുകളിലും ഇവിടെ വലിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ മുന്നോട്ടു വെക്കുന്ന പ്രശ്നം എന്താണെന്ന് വെച്ചാല്‍ അറുപതുകളിലും എഴുപതുകളിലും വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ഉള്ളത് വലിയ തോതിലുള്ള കഷക ആത്മഹത്യകള്‍ ആണ്. അതിനിടയിലുള്ള കാലയളവില്‍ എന്താണ് സംഭവിച്ചത്? ആ വന്‍ പോരാട്ടങ്ങള്‍ വലിയ തോതിലുള്ള നിരാശയ്ക്ക് വഴിമാറി. 'ഞങ്ങള്‍ക്ക് ഇതു ചെയ്യാന്‍ കഴിയും' എന്ന ആ ജനങ്ങളുടെ ശുഭപ്രതീക്ഷ പൂര്‍ണ്ണമായ വിശ്വാസനഷ്ടത്തിനും നിരാശയ്ക്കും വഴിമാറി. എങ്ങനെയാണ് വന്‍പോരാട്ടങ്ങള്‍ക്കു പകരം കൂട്ട ആത്മഹത്യകള്‍ക്ക് ഉണ്ടായത്? വളരെ മൂര്‍ത്തമായ കാരണങ്ങള്‍ ഇതിനുണ്ട്. ആ കാരണങ്ങള്‍ സങ്കീര്‍ണ്ണമാകാം, എന്നാല്‍ എവിടെയാണ് എന്താണ് തെറ്റിയതെന്ന് നമുക്ക് പറയാന്‍ കഴിയും. അതു അസാധ്യമല്ല. അവ തീര്‍ച്ചയായും മുറിഞ്ഞവയാണ്, കാരണം എല്ലാ വിശദീകരങ്ങളും അങ്ങനെയാണ്.


നാല് മാസങ്ങള്‍ക്ക് മുന്‍പ് ഔറംഗബാദ് നഗരത്തില്‍ മെഴ്സീഡിസ് ബെന്‍സ് അവരുടെ ഏറ്റവും വലിയ ഒരു ദിവസത്തെ ഒറ്റവില്പ്പന നടത്തി. അവര്‍ അവിടെയുള്ള ഒരു കൂട്ടം കച്ചവടക്കാര്‍ക്ക് 150 കാറുകള്‍ വിറ്റു. നിങ്ങള്‍ അതിനെപ്പറ്റി വായിച്ചു കാണും, അതു ടെലിവിഷനില്‍ കണ്ടു കാണും. ആരാണ് ആ കാശ് കൊടുത്തത്. ആ 150 മെഴ്സീഡിസ് ബെന്സുകള്‍ക്കുള്ള പണം ആരാണ് കൊടുത്തത്? 63 കൊടിയുടെതായിരുന്നു ആ കച്ചവടം. 44 കോടി വന്നത് എസ്.ബി.ഐ എന്ന പൊതുമേഖലാ ബാങ്കില്‍ നിന്നാണ്. അതും 7% പലിശയ്ക്ക്. അതേ എസ്.ബി.ഐ അതേ സ്ഥലത്ത് ഒരു ട്രാക്റ്റര്‍ വാങ്ങായി നിങ്ങള്‍ക്കു ലോണ്‍ തരും, അതും 12.75% പലിശയ്ക്ക്. ട്രാക്ട്ടറിനായി നാല് ലക്ഷം ലോണ്‍ എടുത്താല്‍ 12%, അഞ്ചു ലക്ഷം വാങ്ങിയാല്‍ 12.75%, ആറു ലക്ഷം വാങ്ങിയാല്‍ 14%. അതായത് ഒരു മെഴ്സീഡിസ് ബെന്‍സ് വാങ്ങാന്‍ നിങ്ങള്‍ 7% പലിശ കൊടുക്കുന്നു, ഒരു ട്രാക്റ്റര്‍ വാങ്ങാന്‍ 12 മുതല്‍ 14 ശതമാനം വരെ പലിശ കൊടുക്കുന്നു. എന്നിട്ട് കടം മൂലം ഗ്രാമപ്രദേശങ്ങളില്‍ എങ്ങനെ പ്രശ്നം ഉണ്ടാകുന്നു എന്ന് നമ്മള്‍ അതിശയപ്പെടുന്നു!

ആയിരക്കണക്കിന് സ്ത്രീകളുടെ ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യകളുടെ കണക്കില്‍ നിന്ന് നീക്കം ചെയ്യുന്നു. കാരണം അവര്‍ സാമ്പ്രദായിക ബോധം അനുസരിച്ച് സ്ത്രീ കര്‍ഷക അല്ല, കര്‍ഷകന്റെ ഭാര്യ മാത്രമാണ്. അതു കൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ആധികാരികമാണ്, എന്നാല്‍ കൃത്യം അല്ല എന്ന്. കര്‍ഷകആത്മഹത്യ അല്ല കൃഷി സംബന്ധമായ പ്രതിസന്ധി, ദയവു ചെയ്തു ഇതു മനസിലാക്കുക.  കര്‍ഷകആത്മഹത്യ കാര്‍ഷിക പ്രതിസന്ധി മൂലമുണ്ടായതാണ്. അതു കാര്‍ഷിക പ്രതിസന്ധിയുടെ കാരണമല്ല, മരിച്ചു അതിന്റെ പരിണിതഫലമാണ്. അതു ഈ പ്രതിസന്ധിയുടെ ഒരു ഘട്ടമാണ്, ഈ  പ്രതിസന്ധിക്ക് മറ്റു പല ഘട്ടങ്ങളുമുണ്ട്. മറ്റൊന്ന് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ദിശയില്‍ നിന്നും ഈ പ്രതിസന്ധിയെ മാറ്റി നിര്‍ത്തരുത്. എല്ലാ ഗവണ്‍മെന്റ്  പഠനങ്ങളും ഗവണ്‍മെന്റ് കോടതിയില്‍ ഔദ്യോഗികമായി പറയുന്നതിനേക്കാള്‍ കൂടുതല്‍ ദാരിദ്ര്യം കാണിക്കുന്നു. ഇതു വളരെ പ്രധാനമാണ്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളില്‍ അസമത്വം വര്‍ദ്ധിച്ച തോത് അതിനു മുന്‍പുള്ള അമ്പതു വര്‍ഷങ്ങളില്‍ ഏതു സമയത്തും ഉള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. അവര്‍ ഇന്ത്യയെക്കുറിച്ച് പറയുന്നതെന്താണെന്ന് വെച്ചാല്‍ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ മാനവആത്മഹത്യയുടെ തരംഗം ആണെന്നാണ്‌. ഇതിലും വലുത് ഉണ്ടാവാം, പക്ഷെ രേഖപ്പെടുത്തിയതില്‍ ഇതു ഒരു പ്രത്യേക തൊഴിലുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ മാനവആത്മഹത്യയുടെ തരംഗം ആണ്. ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷക ആത്മഹത്യയ്ക്ക് പ്രേരക ശക്തി ചില നയങ്ങളാണ്, വളരെ നിശ്ചിതമായ എടുത്തു പറയാന്‍ കഴിയുന്ന ചില നയങ്ങള്‍. നേരത്തെ പറഞ്ഞത് പോലെ 1991 സെന്സിനും 2001 സെന്സസിനും ഇടയ്ക്കുള്ള കാലത്ത് 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. രണ്ട് മാസത്തിനുള്ളില്‍ നമ്മുക്ക് 2011-ലെ സെന്‍സസ് കിട്ടും. മാറാതെ നില്‍ക്കുന്ന കര്‍ഷക ആത്മഹത്യ നിരക്ക് കൂടുതല്‍ മോശമായ ഒരു അവസ്ഥയാണ് തുറന്നു കാണിക്കുന്നത്, കാരണം കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇതാണ് ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയെ അങ്ങനെയല്ലാത്ത ആത്മഹത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉള്ള ഏറ്റവും പ്രധാനമായ കാര്യം.

അപ്പൊ ഇന്ത്യയിലെ കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരികയാണ്, പക്ഷെ കര്‍ഷക ആത്മഹത്യ കൂടുന്നു. ഇതാണ് ഈ പ്രശ്നത്തിലെ ഏറ്റവും അസ്വസ്ഥതാജനകമായ വസ്തുത. ഇതാണ് കര്‍ഷക ആത്മഹത്യയുടെ ഏറ്റവും പേടിപ്പെടുത്തുന്ന ലക്ഷണം. 1995-ല്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണം 10720, 1996-ല്‍ 13729, 2005-ല്‍ 17131, 2009-ല്‍ 17368. ഓരോ വര്‍ഷങ്ങളിലും ഇതു മാറിയും മറിഞ്ഞും ഇരുന്നു. പക്ഷെ പൊതുവായ പ്രവണത ഇരുണ്ടതും ഭയപ്പെടുത്തുന്നതുമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 83.6 കോടി ഇന്ത്യക്കാര്‍ ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത്. ഒരു ശരാശരി കര്‍ഷക കുടുംബത്തിന്റെ വരുമാനം ആള്‍ക്കൊന്നിനു ദിവസം പതിനാറു രൂപ മാത്രമാണ്.

സ്വന്തം വിളയേയോ, അതിന്റെ കമ്പോള വിലയേയോ, വില്പനയേയോ, വളത്തെയോ, കീടനാശിനിയെയോ എന്തിനു ഉപയോഗിക്കേണ്ട് വൈദ്യുതി പോലുമോ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാളെ കര്‍ഷകന്‍ എന്ന് വിളിക്കുന്നത്‌ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. വൈദ്യുതിയും വെള്ളം പോലും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ മുഴുവന്‍ ഡാമുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട അവസ്ഥ ഉണ്ട്.   

രാജസ്ഥാനിലെ ഉദയ്പൂരിലെ ആദിവാസികള്‍ എങ്ങനെയാണ് വിശപ്പിനെ നേരിടുന്നത്? വേണ്ടത്ര കരുത്തു ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല. അതുകൊണ്ടു എട്ടുപേരുടെ ഒരു കുടുംബം ഊഴമനുസരിച്ച് വിശന്നിരിക്കുന്നു. രണ്ട് സഹോദരന്മാര്‍ ഇന്ന് നന്നായി ആഹാരം കഴിക്കുന്നു എനിട്ട്‌ ജോലിക്ക് പോകുന്നു, ബാക്കിയുള്ളവര്‍ പട്ടിണി കിടക്കുന്നു. അടുത്ത ദിവസം വേറെ രണ്ട് പേര്‍ നന്നായി ആഹാരം കഴിഞ്ഞു ജോലിക്ക് പോകുന്നു ഇവര്‍ പട്ടിണി കിടക്കുന്നു, അങ്ങനെ.

പോംവഴികളുണ്ട്. കുറഞ്ഞത്‌ ആത്മഹത്യയില്‍ നിന്നെങ്കിലും അവരെ രക്ഷിച്ചു പ്രതിസന്ധിയെ ലഘൂകരിക്കാനുള്ള പോംവഴികള്‍. അതിനപ്പുറത്ത് പെട്ടെന്നുള്ള നടപടികളേക്കാള്‍ വലിയ പോംവഴികള്‍; ദീര്‍ഘ കാലത്തെയ്ക്കുള്ള നയങ്ങള്‍. പോംവഴികള്‍ കിട്ടിയില്ലെങ്കിലും അതിനുള്ള സ്റ്റാര്‍ട്ടിംഗ് പോയന്റുകള്‍ നാഷണല്‍ ഫാര്‍മേഴ്സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.

പാര്‍ലമെന്റിന്റെ ഒരു മുഴുവന്‍ സെഷന്‍ രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കുന്നതിനു വേണ്ടി മാറ്റി വെക്കുന്നത് നാം കണ്ടു- അനില്‍ അംബാനിയും മുകേഷ് അംബാനിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍. എന്‍റെ അപേക്ഷ ഇതാണ്, രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ പാര്‍ലമെന്റിന്റെ ഒരു സെഷന്‍ മുഴുവന്‍ മാറ്റി വെക്കാംഎങ്കില്‍ കാര്‍ഷിക പ്രതിസന്ധിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു സെഷനെങ്കിലും മാറ്റിവെക്കാന്‍ കഴിയില്ലേ?

കൃഷിയെ   ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിക്കുക. നമ്മുടെ രാജ്യത്തിന്റെ മേശയില്‍ ആഹാരം എത്തിക്കുന്നത് ഇവരാണ്. കൃഷിയെ   ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിക്കുക, എന്തുകൊണ്ടെന്നാല്‍ കര്‍ഷകര്‍ക്ക് ഒരു മിനിമം വേതനം എങ്കിലും ലഭ്യമാകും. എത്ര വിളവുണ്ടായി എന്ന് നോക്കി വളര്‍ച്ചയെ അളക്കുന്നതിന് പകരം കര്‍ഷകനും കാര്‍ഷികത്തൊഴിലാളിക്കും എത്ര വരുമാനമുണ്ട് എന്നതിനെ നോക്കി വളര്‍ച്ചയെ അളക്കുക. ഇന്ന് ചെറിയ തോതില്‍ പണം കടം കൊടുത്തിരുന്നവരും ആത്മഹത്യ ചെയ്യുകയാണ്. അവരുടെ ഇടപാടുകാര്‍ ഒന്നുകില്‍ ഒളിച്ചോടുന്നു, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു, അവര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല.

പ്രധാനമന്ത്രി വന്നു, എന്നെ വിളിപ്പിച്ചു, എന്നിട്ട് നമ്മള്‍ തമ്മില്‍ ചര്‍ച്ച നടന്നു. എന്നിട്ടദ്ദേഹം വിദര്‍ഭയില്‍ വന്നു. അവര്‍ മുന്നോട്ടു വെച്ച പാക്കേജ് കണ്ടപ്പോള്‍ ഞാന്‍ അവരോടു യാചിച്ചു ഈ പാക്കേജ് നടപ്പാക്കരുതേ എന്ന്, ഇതു ഭ്രാന്താണ് എന്ന് ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പ്ലാന്‍ ചെയ്തത് 48000 പശുക്കളെയും എരുമകളേയും വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് കൊടുക്കാനാണ്, പണവും വെള്ളം പോലും ലഭിക്കാതെ വലയുന്ന അത്രേ കര്‍ഷകര്‍ക്ക്. ഞാന്‍ ഇതു ചെയ്യരുതേ എന്ന് അവരോടു യാചിച്ചു, പക്ഷെ അതു അവര്‍ ചെയ്തു, അവര്‍ അതു കൊടുത്തു. അവര്‍ അതില്‍ അഭിമാനം കൊള്ളുകയും ചെയ്തു, രാഷ്ട്രീക്കാര്‍ ഒരു സ്ത്രീയോടും അവര്‍ക്ക് നല്‍കിയ എരുമകളോടും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഞാന്‍ ആ സ്ത്രീയെ തിരക്കി ചെന്നു, കമലാഭായി ഗൂഡെ എന്നാണവരുടെ പേര്. ഞാന്‍ അവരോടു ചോദിച്ചു നിങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ പ്ലാന്‍ വഴി കിട്ടിയ എരുമ എങ്ങനെയുണ്ട് എന്ന്. അവര്‍ പയുകാണ്, 'സാറേ ഇതു എരുമയല്ല, ഭൂതമാണ്‌. എന്‍റെ കുടുംബത്തിലുള്ളവര്‍ കഴിക്കുന്നതിനേക്കാള്‍ ആഹാരം അതു കഴിക്കും. ഗ്രാമം മുഴുവനും തങ്ങള്‍ക്കു കിട്ടിയ പശുക്കളെയും എരുമകളേയും മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ വേണ്ടി നടക്കുന്നവരാണ്. ആദ്യം ഞാന്‍ വില്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വാങ്ങാന്‍ ആളില്ല. ഞാന്‍ അതു എന്‍റെ അയല്‍ക്കാരന് സൗജന്യമായി കൊടുത്തു. എട്ടുദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ വീട്ടുമുറ്റത്ത്‌ എരുമയുമായി വന്നിട്ട് തൊഴുതുകൊണ്ട് പറഞ്ഞു കമലാഭായി, ഇതിനെ നിങ്ങള്‍ തന്നെ വെച്ചോളൂ എന്ന്.'  

അവസാനത്തെ പോയന്റിലെയ്ക്ക് ഞാന്‍ തിരിച്ചു വരട്ടെ. നിങ്ങള്‍ക്കു ഇതിനെ നേരിടാന്‍ കഴിയും. എന്നാല്‍ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസത്തെ മാത്രം കണക്കിലെടുത്ത് കൊണ്ട് കഴിയില്ല എന്നതുപോലെ തന്നെയാണ് ഈ പ്രശ്നം. കാരണം ഇവിടെ വലിയൊരു സമൂഹമുണ്ട്‌, വലിയ നയങ്ങളുണ്ട്‌, വിദ്യാഭ്യാസത്തെ ബാധിക്കുന്ന വലിയ നയങ്ങളുണ്ട്‌. അവയെല്ലാം കണക്കിലെടുക്കണം. അഞ്ചു വാക്കുകളില്‍ കാര്‍ഷിക പ്രതിസന്ധിയെ ഇങ്ങനെ പറയാം, 'The drive towards corporate farming'. ഈ പ്രതിസന്ധിയിലെയ്ക്കുള്ള പ്രക്രിയയെ അഞ്ചു വാക്കുകളില്‍ പ്രൊഫ: നാഗരാജ് പറഞ്ഞതുപോലെ ഇങ്ങനെ പറയാം, 'Predatory commercialization of the country-side'. ഇതിന്റെ പരിണിതഫലം അഞ്ചു വാക്കുകളില്‍, 'Largest displacement in Indian history'. അതു തോക്കുകളും ടാങ്കുകളും ഉപയോഗിച്ചുള്ളതല്ല, മറിച്ചു കാര്‍ഷിക അട്ടിമറിയിലൂടെ.    

ഒരു തിരിച്ചുവരവ് സാധ്യമാണ്. പക്ഷെ ഇതിനെ നേരിടേണ്ടത് കൃഷിയില്‍ മാത്രമായുള്ള ഒരു പ്രശ്നമായല്ല. ഇതു നമ്മുടെ സമൂഹത്തിലെ, നമ്മുടെ സാമ്പത്തിക മേഖലയിലെ, നമ്മുടെ മുഴുവന്‍ ലോകത്തിലെ തന്നെ ഒരു പ്രശ്നമാണ്. അസമത്വം, ഇന്ത്യന്‍ നയങ്ങള്‍ എന്നിവയിലെ പ്രശ്നങ്ങളെ മുഴുവനായി നേരിടുന്നതിലൂടെയേ ആ തിരിച്ചുവരവ്‌ സാധ്യമാകൂ. നന്ദി'

             വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത സോണിയ എലിസബത്ത് പടമാടന്‍,
             ദി ഹിന്ദു 



ഞായറാഴ്‌ച, ജൂൺ 05, 2011

ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!

 
അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര  ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി. മൂന്ന് മാസം മുന്‍പേ ബാബ രാംദേവ് ഈ സമരത്തിനുള്ള കാമ്പെയ്ന്‍ തുടങ്ങിയിരുന്നു. അപ്പോഴൊക്കെ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? യോഗാഭ്യാസത്തിന്റെ പേരില്‍ പുള്ളി ഈ മൈതാനം ബുക്ക്‌ ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? എന്നിട്ട് ബാബാ രാംദേവ് ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ നാല് ക്യാബിനറ്റ് മന്ത്രിമാരെ വിട്ടു. ദിഗ്വിജയ് സിംഗ് ഒഴികെ വേറെ ഒരു നേതാവും ഇയാള്‍ക്കെതിരെ രംഗത്തുവരാന്‍ തയാറായില്ല. ഒടുവില്‍ ഈ മനുഷ്യന് അനാവശ്യമായി കുറച്ചു മൈലേജ് ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു മിഡ്-നൈറ്റ് ഡ്രാമയും.

ഇവിടെ നാം പരിഗണിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ഇങ്ങനെ സത്യാഗ്രഹങ്ങള്‍ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ നാട്ടാര്‍ക്കോ ഉണ്ടോ എന്നത്. (പന്തല് പണിക്കാരുടെ കാര്യമല്ല പറഞ്ഞത്, അവര്‍ക്ക് ചാകരയല്ലേ). പിന്നൊന്ന് ഇങ്ങനൊരു സത്യാഗ്രഹം നടത്താന്‍ രാംദേവിന് അര്‍ഹതയുണ്ടോ എന്ന കാര്യം. വളരെകുറച്ച് കാലം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഈ പുള്ളി ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തമായി ഒരു ദ്വീപും ഒരു പ്രൈവറ്റ് ജെറ്റുമുള്ള ഈ സന്യാസി(തള്ളേ!) എവിടെപ്പോയാലും താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഈ കാഷായ വസ്ത്രധാരി സ്വന്തം വിമാത്തില്‍ കയറുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. 'ഐറണി' എന്താണ് എന്ന് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ അപ്പോതന്നെ കാര്യം പിടികിട്ടും. സത്യാഗ്രഹം നടത്തുമ്പോള്‍ പുള്ളി മുന്നോട്ട് വെച്ച ആവശ്യങ്ങളും പുള്ളിയുടെ പൂര്‍വ്വകാല ചെയ്തികളും ഒന്ന് താരതമ്യം ചെയ്യുക രസാവഹം ആയിരിക്കും. ഒരു കാര്യം എല്ലാ വര്‍ഷവും എല്ലാ ഇന്ത്യന്‍ പൌരന്മാരും അവരുടെ സ്വത്തു വെളിപ്പെടുത്തണം എന്നതാണ്. ഇതെഴുതുന്ന നിമിഷം വരെയും സ്വന്തം സ്വത്തുവിവരവും അതിന്റെ സോഴ്സും ഈ മനുഷ്യന്‍ വെളിപ്പെടുത്തിയിട്ടില്ല. കോടികള്‍ ചെലവഴിഞ്ഞു നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹപ്പന്തലിലും മറ്റും ചിലവഴിച്ച തുകയുടെ ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല. ഈ പഞ്ചനക്ഷത്ര സത്യാഗ്രഹം എന്ന ഉടായിപ്പിനായി വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് വ്യക്തികളില്‍ നിന്ന് ബാബ ഈ അഴിമതി വിരുദ്ധ സത്യാഗ്രഹ റിയാലിറ്റി ഷോക്കായി പണം വാങ്ങിയതായി ദിഗ് വിജയ്‌ സിംഗ് പറയുകയുണ്ടായി. കോണ്ഗ്രസ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത് ഇതു പോലെ ഈ ബാബയുടെ തനിനിറം പുറത്തു കാട്ടുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് ക്യാബിനറ്റ് മന്ത്രിമാരെ ഈ ബാബയെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, 'അഴിമതിക്കെതിരെ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക  കോണ്ഗ്രസ് നേതാക്കളുടെയും ചങ്കിടിച്ചു തുടങ്ങുകയല്ലേ. 


 
പിന്നെ പുള്ളിയുടെ ഒരാവശ്യം തൊഴിലാളികളുടെ വേതനം ഏകീകരിക്കുക എന്നതാണ്. കുറച്ചു കാലം മുന്‍പ് ഇതേ ബാബയുടെ ആയുര്‍വേദ നിര്‍മ്മാണ ഫാക്റ്ററിയില്‍ ഒരു സമരം നടന്നിരുന്നു. തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന അവിടത്തെ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ സമരം ചെയ്ത എല്ലാ തൊഴിലാളികളെയും പിരിച്ചു വിടുകയാണ് ബാബ ചെയ്തത്. പി.എഫ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോഴും ഈ മനുഷ്യന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്പോഴാണ്‌ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി ബാബാ വാദിക്കുന്നത്. ഫാക്ടറിയെപ്പറ്റി പറയുമ്പോള്‍ ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന ആയുര്‍വേദ(?) മരുന്നുകളെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സിച്ചു മാറ്റേണ്ട രോഗം ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ബാബാ. അതിനുതുടങ്ങി എയ്ഡ്സിനു വരെ സ്വന്തമായി മരുന്ന് നിര്‍മ്മിച്ച്‌ കൊടുക്കുന്നണ്ട് ഈ ബാബാ. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ. (നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?) ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശം കലര്‍ന്നിട്ടുന്ടെന്നും മനുഷ്യന്റെ തലയോട്ടി പൊടിച്ചു ചേര്‍ക്കാറുണ്ടെന്നും സി.പി.എം നേതാവ് വൃന്ദാ കാരാട്ട് ഒരു പരാതി നല്‍കിയിരുന്നു. ലാബില്‍ നടന്ന ടെസ്റ്റുകളില്‍ ഈ പരാതി ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓര്‍ക്കുക. 

പിന്നൊന്ന് അഴിമതി നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ്. ഗോവധത്തിനു വധശിക്ഷ നല്‍കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിട്ടുള്ള വീരനാണ് ഈ ബാബാ. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. വധശിക്ഷയും അഹിംസയും തമ്മില്‍ എന്തരാണ് ബന്ധം എന്ന് മാത്രം ആരും ചോദിക്കരുത്. സത്യാഗ്രഹം നടത്തുന്ന രീതി മാത്രമല്ല, ആവശ്യങ്ങളും പരിഗണിച്ചു വേണം ഒരു സമരം സമാധാനപരമാണോ എന്ന് തീരുമാനിക്കാന്‍ എന്ന് മാത്രമേ എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളൂ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട ഋതംബരയെപ്പോലുള്ളവര്‍ ബാബയുമായി വേദി പങ്കിട്ടതും യാദൃശ്ചികം അല്ല. സംഘ പരിവാരുമായി ബാബയ്ക്കുള്ള ബന്ധം അത്രവലിയ രഹസ്യമൊന്നുമല്ല. ഈ നിരാഹാരത്തിനുള്ള പ്ലാനുകള്‍ തയ്യാറായത് തന്നെ ആര്‍.എസ്.എസ്സിന്റെ ഓഫീസുകളിലാണ് എന്നും കേള്‍ക്കുന്നു. അഴിമതിക്കെതിരെ ഒരു സമരവുമായി രംഗത്ത്‌ വരാന്‍ ബി.ജെ.പിയ്ക്കും സംഘപരിവാറിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ പഴയ ശവപ്പെട്ടി കുംഭകോണം മുതല്‍ കര്‍ണ്ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ പരാക്രമങ്ങള്‍ക്ക് വരെ മറുപടി പറയേണ്ടി വരും. ഇതാവുമ്പോ അങ്കവും കാണാം, താളിയും ഓടിക്കാം. അതിനു കേന്ദ്രം ഭരിക്കുന്നവരുടെ മണ്ടത്തരങ്ങള്‍ നല്ല സഹായവുമായി.  സംഘപരിവാരുമായുള്ള ഈ പരസ്യമായ ബാന്ധവം അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണയുമായി വന്നവരെപ്പോലും ഈ സമരത്തില്‍ നിന്ന് അകറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഈ പോലീസ് നടപടി ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പിന്നിലേയ്ക്ക് മാറ്റപ്പെടാനെ ഉപകരിക്കൂ എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ വര്‍ഗ്ഗീസ് ചോദിച്ച ഈ ചോദ്യം ഇവിടെയാണ്‌ പ്രസക്തമാകുന്നത്,
"How many Ramdevs make one Gandhi?"

ജനാധിപത്യത്തില്‍ ഇങ്ങങ്ങനെയുള്ള സത്യാഗ്രഹങ്ങള്‍ക്കുള്ള ഇടം എന്ത് എന്ന ചോദ്യം സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. ഇത്തരം സത്യാഗ്രഹങ്ങളില്‍ നിന്ന് പൗരന്മാര്‍ വിട്ടുനില്‍ക്കണം എന്നും നിയമവ്യവസ്ഥിതിയെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും അംബെദ്കര്‍ പറയുകയുണ്ടായി. എന്നാല്‍ നമ്മുടെ രാജ്യത്ത് പരിപൂര്‍ണ്ണമായ ഒരു ജനാധിപത്യം  നിലനില്‍ക്കാത്തിടത്തോളം കാലം ചിലപ്പോള്‍ ഇങ്ങനെയുള്ള സമരമുറകള്‍ ആവശ്യമായി വരും. ഇറോം ഷര്‍മിള പത്ത് വര്‍ഷമായി നടത്തുന്ന ഉപവാസം തന്നെ ഉദാഹരണം. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനും സര്‍ക്കാരിനെതന്നെ ബ്ലാക്ക്മെയ്ല്‍ ചെയ്തു സ്വന്തം ആവശ്യങ്ങള്‍ നേടാനും അതുപയോഗിക്കപ്പെടുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. അഴിമതി, കള്ളപ്പണം, കര്‍ഷക ആത്മഹത്യ എന്നിങ്ങനെ നാം ചുറ്റും കാണുന്ന ദുരന്തങ്ങള്‍ യഥാര്‍ഥത്തില്‍ രോഗമല്ല, മറിച്ചു ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് എന്ന് നാം മനസിലാക്കണം. നവ ഉദാരവല്‍ക്കണത്തിന്റെ കൂടപ്പിറപ്പുകള്‍ ആണ് ഇവയെല്ലാം. ചികിത്സ വേണ്ടത് ലക്ഷണങ്ങള്‍ക്കല്ല, മറിച്ചു രോഗത്തിനാണ്‌. ലക്ഷണങ്ങള്‍ക്ക് ഈ നിരാഹാരം പോലുള്ള ചികിത്സ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതു രോഗത്തെ കൂടതല്‍ വഷളാക്കുകയെ ഉള്ളൂ. 1991-ല്‍ മനമോഹനനും നരസിംഹറാവുവും ചേര്‍ന്ന് നടപ്പിലാക്കിയ നവ ഉദാരവല്‍ക്കരണനയങ്ങളാണ് മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഇത്ര തീവ്രമാക്കി മാറ്റിയത്. അതിനുമുന്‍പ്‌ അഴിമതി ഇല്ലായിരുന്നു എന്നല്ല, എന്നാല്‍ ഈ പുതിയ നയം മൂലം കേന്ദ്രസര്‍ക്കാരിന് വന്നു ചേര്‍ന്ന മുതലാളിത്തമുഖമാണ് പ്രശ്നങ്ങളെ ഇത്രയും രൂക്ഷമാക്കിയത്. നെഹ്രൂവിയന്‍ സോഷ്യലിസത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയും മുതലാളിത്ത നയങ്ങള്‍ അവര്‍ മുറുകെപ്പിടിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു. മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്കയില്‍ 'ലോബിയിംഗ്' എന്ന പേരില്‍ അഴിമതി നിയമവിധേയമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിട്ട് കാലമേറെയായി. വന്‍ കോര്‍പ്പറേറ്റുകള്‍ ഭരണകര്‍ത്താക്കളുടെ നയങ്ങളെ ഈ ലോബിയിസ്ടുകള്‍ വഴി തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സ്വാധീനിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് നീരാ റാഡിയയിലൂടെ നാം കണ്ടത്. അതായത് ഉദാരവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ സര്‍വ്വ ശക്തിയോടും കൂടെ നമ്മെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ആഴ്ച തോറും കൂടുന്ന എണ്ണവിലയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു തുലയ്ക്കലും എല്ലാം ഇതിനു അനുബന്ധം മാത്രം....

രാഷ്ട്രീയക്കാര്‍ മാത്രമാണ് അഴിമതിക്ക് കാരണമെന്നും അവരെ തുരത്തിയാല്‍ അഴിമതി ഇല്ലാതാവും എന്ന ഒരു പ്രചാരണം ഈ മാതിരി സമരങ്ങളുടെയൊക്കെ ഒരു പൊതുസ്വഭാവമാണ്‌. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എല്ലാ ദിവസവും വന്നു വിളമ്പുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. അഴിമതി നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും ചെറുതല്ലാത്തൊരു ശതമാനം അഴിമതിക്കാരാണ്. ഇതു തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തകരിലും  ഉള്ളത്. ഉദാഹരണത്തിന് സ്പെക്ട്രം കേസ് തന്നെ എടുക്കാം. രാഷ്ട്രീയക്കാര്‍ മാത്രമാണോ പ്രതിപ്പട്ടികയില്‍ ഉള്ളത്? കോര്‍പ്പറേറ്റുകളുടെ വക്താക്കള്‍ ഉണ്ട്, ഇടനിലക്കാരുണ്ട്, ബ്യൂറോക്രാറ്റുകള്‍ ഉണ്ട്. എന്തിനു മാദ്ധ്യമ പ്രവര്‍ത്തകര്‍ പോലുമുണ്ട്. അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രം ഉന്നം വെയ്ക്കുന്നതിന്റെ ലക്‌ഷ്യം വേറെ ആണ്. പിന്നൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അഴിമതിക്കാരാണ് എന്ന വാദമാണ്. ഈ വാദം യഥാര്‍ഥ അഴിമതിക്കാരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ എന്നറിയുക. കണ്കെട്ട് വിദ്യയില്‍ മാന്ത്രികര്‍ ചെയ്യുന്ന പരിപാടി തന്നെയാണ് ഇവരും പിന്തുടരുന്നത്. അതായത് പലതരം ചെഷ്ടകളിലൂടെയും സംഭാഷണങ്ങളിലൂടെയും നിങ്ങളുടെനമ്മുടെ ശ്രദ്ധ തിരിക്കുന്നു. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്‌. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ഇവയെല്ലാം എന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വെയ്ക്കുകയും ഈ മാതിരി ഉടായിപ്പ്‌ വിദ്യകളിലൂടെ അഴിമതിയും മറ്റും ഇല്ലാതാകാന്‍ കഴിയും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ കഴിയില്ല എന്ന സത്യം അവര്‍ മറന്നു പോയി. അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന പൊതു ബോധത്തെ തണുപ്പിക്കാനുള്ള ഒരു പ്രഷര്‍ കുക്കര്‍ വാല്‍വ് മാത്രമാണ് ഈ സമരങ്ങള്‍ എന്ന നിരീക്ഷണം ഈ അവസരത്തില്‍ പ്രസക്തമാകുന്നു.
ഉദാരവല്‍ക്കരണ-മുതലാളിത്ത നയങ്ങള്‍ക്ക് ഒരു ബദല്‍ ഉണ്ടായാല്‍ മാത്രമേ ഈ അഴുക്കുകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ കഴിയൂ. കുത്തകള്‍ക്ക്‌ അനുകൂലമായ നിലപാടുകള്‍ നമ്മെ ഭരിക്കുന്നവര്‍ പിന്തുടരുന്നിടത്തോളം കാലം ഇതിനു കഴിയില്ല. ഈ അവസരത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷം വ്യത്യസ്തമാകുന്നത്. പശ്ചിമ ബംഗാളില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അവിടത്തെ ഇടതുമന്ത്രിമാര്‍ക്കെതിരെ കാര്യമായ ഒരു അഴിമതി ആരോപണവും ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു കര്‍ഷക ആത്മഹത്യ പോലും ഉണ്ടാവാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കുക. വോട്ടിനു നോട്ട്, ചോദ്യത്തിന് കോഴ തുടങ്ങിയ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ഇടതുപക്ഷ എം.പി പോലും അതില്‍ ഉള്‍പ്പെട്ടില്ല എന്നും ഓര്‍ക്കുക.  ഇടതുപക്ഷത്തിനും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് സമ്മതിക്കുമ്പോള്‍ തന്നെ മുതലാളിത്തത്തിനും അതിന്റെ സന്തതികളായ അഴിമതിക്കും കള്ളപ്പണത്തിനും കര്‍ഷക ആത്മഹത്യകള്‍ക്കും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുക ഇപ്പോള്‍ ഇടതുപക്ഷത്തിനു മാത്രമാണ് എന്നറിയുക. രാംദേവ്-മോഡല്‍ സമരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി-ക്കും അഴിമതിയില്‍ മുങ്ങിക്കുളിച്ച കൊണ്ഗ്രസ്സിനും ഇതു കഴിയില്ല എന്നത് പകല്‍ പോലെ വ്യക്തമായി വരുന്നു. നാം കാണുന്ന കാഴ്ചകള്‍ പലതും  നിര്‍മ്മിക്കപ്പെടുന്നതാണെന്നും അതിന്റെ പിന്നിലെ ഉദ്ദേശങ്ങള്‍ എന്താണെന്നും കണ്ണുതുറന്നു കാണുക. അറിയുക. നമുക്ക് വേണ്ടി...  വരുംതലമുറകള്‍ക്ക് വേണ്ടി...
ജയ് ഹിന്ദ്‌...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

വാല്‍ക്കഷണം: ഇതൊക്കെക്കണ്ട്‌ ഐസ്ക്രീം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടു കുഞ്ഞാലിയും ജാവിതം മുഴുവന്‍ പരോള്‍ വേണമെന്ന് പറഞ്ഞു എ-ക്ലാസ് പിള്ളയും സത്യാഗ്രഹം തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു....

Related Posts:

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...


 

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

 
അല്ലെങ്കില്‍ കേരളം ജയിച്ചു, കേന്ദ്രം തോറ്റു എന്നും പറയാം. സാധാരണയായി അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ഇന്ത്യ ജയിക്കുകയും ഇന്ത്യക്കാര്‍ തോല്‍ക്കുകയുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള പതിവ്. എന്നാല്‍ ഇത്തവണ അതു മാറി. എന്ടോസള്‍ഫാന്‍ നിര്‍മ്മാണക്കമ്പനികളുടെ വക്കാലത്തുമായി സ്റോക്ക്ഹോമിലെയ്ക്ക് വണ്ടികയറിയ നമ്മുടെ ഔദ്യോഗിക പ്രതിനിധികള്‍ (ആരുടെ പ്രതിനിധികള്‍ എന്ന് ചോദിക്കരുത്, യേത്?) സകല രാജ്യങ്ങളുടെയും മുന്നില്‍ ഇന്ത്യയുടെ വിലയുംകളഞ്ഞു ആദ്യം പറഞ്ഞതും തിരുത്തിപ്പറഞ്ഞു നാണം കേട്ടു തിരിച്ചു വണ്ടി കയറി. എങ്കിലും അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി പതിനഞ്ചു വിളകള്‍ക്ക് (ഇരുപതിരണ്ടെന്നും കാണുന്നു) എന്ടോസള്‍ഫാന്‍ ഉപയോഗിക്കാനുള്ള ആനുകൂല്യം നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ചു വര്‍ഷം കഴിയട്ടെ, ബാക്കി പണി അപ്പൊ കാണിച്ചു തരാം എന്നായിരിക്കും!
 


നാം ശ്രദ്ധിക്കേണ്ട കാര്യം സാധാരണഗതിയില്‍ കുത്തകകളുടെ താല്പര്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന അമേരിക്ക പോലും നിരോധിച്ച വിഷമാണ് ഈ  എന്ടോസള്‍ഫാന്‍. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ അതിനു തയ്യാറാവുന്നില്ല. അത്രയ്ക്ക് ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു ജീര്‍ണ്ണത ബാധിച്ച നമ്മുടെ കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് ബാധ്യത ജനങ്ങളോടല്ല എന്നും എന്‍ഡോസള്‍ഫാന്‍ വിറ്റു കിട്ടുന്ന പണത്തിനോടാണ് എന്നും മനസിലാക്കാന്‍ കഴിയും. കേരളത്തില്‍ നിന്നും നാം ജയിപ്പിച്ചു വിട്ട കേന്ദ്രമന്ത്രിമാരാകട്ടെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. മലയാളികള്‍ ഹൃദയത്തിലേറ്റിയ എന്ടോസള്‍ഫാനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്‌ കേരളത്തിലെ കൊണ്ഗ്രസ്സും തീരുമാനിച്ചത്. എന്നിട്ട് എന്ടോസള്‍ഫാന്‍ നിരോധനത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ നോക്കിയ മമ്മൂഞ്ഞ് ചാണ്ടിയെ ഇവിടെ ബെര്‍ളി ആശാന്‍ വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇനി കൂടുതല്‍ പറയുന്നില്ല. പോയി വായിച്ചു തൃപ്തിപ്പെടുക. പിന്നെ ദിതും കൂടി. എണ്‍പത്തേഴുകാരനായ  മുഖ്യമന്ത്രിയുടെ ഉപവാസവും കേരള സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തുകളും ശക്തമായ ജനകീയ പ്രക്ഷോഭവും സ്റോക്ക്ഹോം കണ്‍വെന്ഷനിലെ നിരോധനത്തിന് ആക്കം കൂട്ടിയ സംഗതികളാണ്. മുഖ്യമന്ത്രിയുടെ ഉപവാസത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അവിടെ വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു എന്ന് പറഞ്ഞത് തണലിന്റെ പ്രതിനിധിയായി പങ്കെടുത്ത സി.ജയകുമാര്‍ ആണ്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലം എന്ന രീതിയില്‍ എന്ടോസള്‍ഫാന്‍ പ്രശ്നത്തില്‍ എന്നും കേരളത്തെ ലോകം ഉറ്റുനോക്കിയിരുന്നു   എന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും ഈ നിരോധനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയും.  എന്നിട്ട് ക്രെഡിറ്റ് വാ തുറന്നാല്‍ എന്ടോസല്ഫാണ് അനുകൂലമായി മാത്രം സംസാരിക്കുന്ന കേന്ദ്രത്തിലിരിക്കുന്ന അണ്ണന്മാര്‍ക്ക് കൊണ്ട് കൊടുക്കുവാണേല്‍ ചാണ്ടി സാറേ ബെര്‍ളിആശാന്‍ പറഞ്ഞ പോലെ
"പുള്ളി ഇതൊക്കെ ശരിക്കും പറഞ്ഞതാണോ അതോ സിനിമാലയിലെ തൊമ്മന്‍ ചാണ്ടിയുമായി താദാത്മ്യം പ്രാപിച്ചു കൈവിട്ടുപോയതാണോ അതോ ശരിക്കും വട്ടായിപ്പോയോ? "
ദിങ്ങനെ മാത്രേ ജനം ചോദിക്കൂ...





 

ഇനിയാണ് നാം ജാഗ്രത പുലര്‍ത്തേണ്ടത്. കേന്ദ്രം ഭരിക്കുന്ന മഹാന്മാരില്‍ എന്ടോസള്‍ഫാന്‍ അണ്ണന്‍മാര്‍ക്കുള്ള പിടിപാട് ഇപ്പൊ ഏകദേശം പിടി കിട്ടിക്കാണുമല്ലോ. അതുകൊണ്ടുതന്നെ ഈ നിരോധനം അട്ടിമറിക്കാന്‍ അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ കനല്‍ നമ്മുടെ ഉള്ളില്‍ കെടാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ നിരോധനം പാര്‍ലമെന്റ് പാസ്സാക്കെണ്ടാതുണ്ട്. പിന്നീട് ഘട്ടം ഘട്ടമായി മാത്രമേ ഈ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ജൈവ കൃഷി ഒരു ശീലമാക്കുക. 


 

എന്ടോസള്‍ഫാന്‍ അനുകൂല കേന്ദ്രനിലപാട് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആണവസുരക്ഷയെ സംബന്ധിച്ച ആണവബാധ്യതാ ബില്ലിലും ആസിയാന്‍ കരാറിലും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലുമൊക്കെക്കൂടെ സ്വന്തം ജനങ്ങളേക്കാള്‍ വലുത് ഈ കുത്തകകളാണ് എന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാ ണ്. ഈ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പട്ടിണിക്കാരായ  സാധാരണക്കാരന്‍ നേടിയ വിജയമാണ് നാം സ്റോക്ക്ഹോമില്‍ കണ്ടത്. ഈ വിജയം തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരട്ടെ. നമുക്ക് ഉണര്‍ന്നിരിക്കാം; നമുക്ക് വേണ്ടി, നമ്മുടെ വരും തലമുറയ്ക്കുവേണ്ടി. ഇല്ലെങ്കില്‍ നഷ്ടം നമുക്ക് തന്നെ ആയിരിക്കും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


അധികവായനയ്ക്ക്...

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ സൈറ്റില്‍ വന്ന എന്റെ ലേഖനം


ചിത്രങ്ങള്‍: Kerala Walk

ശനിയാഴ്‌ച, ജനുവരി 01, 2011

ചില വാരാന്ത്യ ചിന്തകള്‍: മൂന്നാം വാരം

 യുവരാജാവും ഒരു കര്‍ഷകനും
വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകളെപ്പറ്റി വി.ബി.പരമേശ്വരന്റെ ഒരു ലേഖനം വായിക്കാനിടയായി. 'കലാവതിയോ ഓര്‍മ്മയുണ്ടോ?'. അതാണ്‌ ചോദ്യം. ആണവ കരാറുമായി ബന്ധപ്പെട്ടു ലോകസഭയില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ആ കലാവതി.  കലാവതിയുടെ വീട്ടില്‍ വൈദ്യുതി ഇല്ല. അതുകാരണം അവരുടെ മക്കള്‍ക്ക്‌ പഠിക്കാന്‍ കഴിഞ്ഞില്ല. അതാണത്രേ അവരുടെ ദാരിദ്ര്യത്തിന് കാരണം. പരിഹാരം ആണവ കരാര്‍. ഹെന്തായാലും ആണവ കരാര്‍ വന്നു കൊല്ലം രണ്ടായി. ഇപ്പോള്‍ ഇവിടെ പറയുന്നതിന് കാരണം ഇതാണ്. കലാവതിയുടെ ഇളയമകള്‍ സംഗീതയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഓട്ടോ ഡ്രൈവറും കര്‍ഷകനും ആയിരുന്നു പുള്ളി. ഓട്ടോ ബ്ലെയ്ടുകാര്‍ കൊണ്ട് പോയി. നാലരയേക്കര്‍ കൃഷി നശിച്ചു. വാങ്ങിയ ലോണുകള്‍ തിരികെ കൊടുക്കാന്‍ നിവര്‍ത്തിയില്ല. കഴുത്തില്‍ കയര്‍ മുറുകുമ്പോള്‍ അന്ന് പൊക്കിക്കൊണ്ട് നടന്ന ഒരു പത്രക്കാരനെയും കണ്ടില്ല. അവര്‍ രാഹുല്‍ ഗാന്ധി എവിടെയെങ്കിലും നടത്തിയ മിന്നല്‍ സന്ദര്‍ശനമോ ജനസമ്പര്‍ക്കമോ ഒക്കെ കവര്‍ ചെയ്യുന്ന തിരക്കിലായിരുന്നിരിക്കും....

ധാര്‍ഷ്ട്യം

 ചില ആസിയാന്‍ ചിന്തകള്‍, റീലോഡഡ്

ഒടുവില്‍ അതു തന്നെ സംഭവിച്ചു. റബ്ബറിന്‍റെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചു. ഇതു മൂലം റബ്ബറിന്റെ  വന്‍തോതില്‍ ഇടിയും. കര്‍ഷരുടെ നട്ടെല്ല് ഒടിയും എന്ന് പറയേണ്ട കാര്യമില്ലല്ലോ. ഈ തീരുമാനം വന്ന അന്ന് ടയര്‍ കമ്പനികളായ എം.ആര്‍.എഫിന്റെയും സിയറ്റിന്റെയും ഓഹരിവില നാല് ശതമാനമാണ് ഉയര്‍ന്നത്. കോര്‍പ്പറേറ്റ്കളുടെ കുശിനിക്കാരെ പിടിച്ചു രാജ്യഭരണം ഏല്‍പ്പിച്ചാല്‍ ഇങ്ങനിരിക്കും. ഒരു പഴകിയ ഡയലോഗാണ്, എങ്കിലും പറയാതെ വയ്യ, "ഞാനപ്പഴേ പറഞ്ഞതല്ലേ ഇങ്ങനെയൊക്കെത്തന്നെ ആവോന്നു..." എന്‍റെ ഒരു പഴേ പോസ്റ്റ്‌ പൊടി തട്ടിയെടുക്കുന്നു. ദിവിടെ ക്ലിക്കുക...
ചില ആസിയാന്‍ ചിന്തകള്‍

നമ്പാടനും അരമനയും
പല മെത്രാന്മാരും സന്യാസമല്ല, സുഖജീവിതമാണ് നയിക്കുന്നത്. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതു മെത്രാന്മാരുടെ അരമനയിലാണ്.
-ലോനപ്പന്‍ നമ്പാടന്‍
സൂപ്പര്‍ ബ്ലോഗ്ഗര്‍ 
ബൂലോകം ഓണ്‍ലൈന്‍ വക വോട്ടെടുപ്പില്‍ ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലൊഗ്ഗര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട വള്ളിക്കുന്നിലെ ബഷീറിക്കക്ക്  അഭിനന്ദനമലരുകള്‍..........

രാജ്യസഭ
നേരും നെറിയുമതന്യം,
നേടണം നേട്ടങ്ങള്‍ പക്ഷെ;
നേരിടാന്‍ വയ്യീ ജനത്തെ,
നേരെയുപരിസഭ പുല്‍കാം.

വിജയ്‌ മദ്യ
മദ്യപിച്ചും ചിലര്‍ നിയമസഭയില്‍ വരാറുണ്ടെന്നു  ശ്രീമതി ടീച്ചര്‍. ഉടന്‍ അച്ഛന്‍ പത്തായത്തിലില്ല സ്റ്റൈലില്‍ ഇതിനെതിരെ കുറെ പേര്‍ വാളെടുക്കുന്നു(മറ്റേ വാള്‍ അല്ല, ഇതു വാള്‍). ഒടുവില്‍ ടീച്ചറിന് പ്രസ്താവന പിന്‍വലിക്കേണ്ടി വന്നു. മദ്യ രാജാവ് വിജയ്‌ മല്യയെ കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേയ്ക്കു ജയിപ്പിച്ചു വിറ്റത് കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുമിച്ചു വോട്ടു ചെയ്തിട്ടാണെന്നു ഇവരൊക്കെ ഓര്‍ത്താല്‍ കൊള്ളാം. മുന്‍പ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മദ്യക്കുപ്പികള്‍ സമ്മാനമായി നല്‍കിയതിന്റെ പേരില്‍ വെട്ടിലായ വിദ്വാനാണ് ഈ മല്യ. മദ്യവില്പനയും നികുതിയുമായി സര്‍ക്കാരിന് നല്ല കാശ് കിട്ടുന്നുണ്ടാവാം. പക്ഷെ സാമൂഹികമായും സാമ്പത്തികമായും അതിലും എത്രയോ വലിയ നഷ്ടമാണ് മദ്യപാനശീലം മൂലം നമ്മുടെ നാടിനുണ്ടാകുന്നത്......

അങ്ങനെ ഓരോന്ന് ആലോചിച്ച്  ഇരിക്കുമ്പോഴാണ് ദേ ഇങ്ങനൊരു വാര്‍ത്ത കാണുന്നത്.

മദ്യക്കമ്പനിയുടെ അവാര്‍ഡുമായി ശശി തരൂര്‍



നമ്മുടെ ശശിയണ്ണന്‍ തന്നെ. മദ്യക്കമ്പനികള്‍ക്ക്  പരസ്യം കൊടുക്കുന്നതില്‍ ചില വിലക്കുകളൊക്കെ ഉണ്ടത്രേ. അതുകൊണ്ട് ഇങ്ങനെ ചില അവാര്‍ഡൊക്കെ കൊടുത്താണ് അവര്‍ കാര്യം സാധിക്കുന്നത്. ആ സെറ്റപ്പ് തന്നാണോ ഇതെന്ന് ഉറപ്പില്ല. എന്തായാലും ഇങ്ങനോരണ്ണത്തിനു മോഡല്‍ ആയി നിന്ന് കൊടുത്തു താന്‍ യഥാര്‍ഥ ഗാന്ധിയന്‍ ആണെന്ന് തെളിയിച്ച നമ്മള സ്വന്തം എം.പിക്ക് തിരുവന്തോരം പയലുകളുടെ വക ഒരു പൊളപ്പന്‍ ആദരാഞ്ജലി‍.......

ഒരു ജാതി, ഒരു മതം, ഒരു ദൈവം ഒരു ജാതിയ്ക്ക്........




വാരാന്ത്യ ചിന്ത
The way to develop self-confidence is to do the thing you fear.

വാരാന്ത്യ വാചകം
സമൂഹത്തില്‍ ഇടപെടാതെ മാറിനിന്നു കുറ്റം പറയുന്ന നിക്ഷ്പക്ഷ നാട്യക്കാരെയാണ് എനിക്ക് ഏറ്റവും വെറുപ്പ്‌. സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ ധൈര്യം ഇല്ലാത്തവരാന് ഈ കള്ളന്മാര്‍.
-സലിം കുമാര്‍

ഏകാന്തതയുടെ ഒരു വര്‍ഷം; പ്രവാസത്തിന്റെയും........
 ഇനി സ്വല്പം നൊസ്റ്റാള്‍ജിയ ആയിക്കളയാം. 2010 ജനുവരി ഒന്നിനാണ് വീട്ടില്‍ നിന്ന് തിരിക്കുന്നത്. പ്രവാസത്തിന്റെ ഒരു വര്‍ഷം കടന്നു പോയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണവും പെരുന്നാളും ക്രിസ്മസും ദീപാവലിയും പിന്നെ ഈ ന്യൂ ഇയറും ഒക്കെ ഇവിടെ ഒറ്റയ്ക്ക്. പലരും ചോദിക്കാറുണ്ട്; നീ ബ്ലോഗില്‍ എന്തൊക്കെയാ എഴുതിവിടുന്നെ? നിനക്ക് വേറെ പണിയൊന്നുമില്ലേ? നിനക്കിതിനൊക്കെ എവിടെന്നാ സമയം കിട്ടുന്നെ അഥവാ നീ എന്തിനാ ഇങ്ങനെ സമയം പാഴാക്കുന്നെ എന്നൊക്കെ. കിളിമാനൂരിലെ വീട്ടിലെ മുകളിലത്തെ മുറിയും വരാന്തയുമാണ് എന്‍റെ സാമ്രാജ്യം. ഇവിടെ ഈ ബ്ലോഗും തുറന്നിങ്ങനിരിക്കുമ്പോള്‍ ഞാന്‍ ആ വരാന്തയിലിരുന്നങ്ങനെ കാറ്റ് കൊള്ളുകയാണ് (സ്വല്പം പൈങ്കിളിയായിപ്പോയെന്നറിയാം; അങ്ങു ഷെമി). പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിചാരചിന്താധാരകളെ ഇങ്ങനെ സഹജനീകരിച്ചു പുനരധിവസിപ്പിക്കുമ്പോള്‍ അതേറ്റു അല്പമെങ്കിലും വിജ്രംഭിക്കപ്പെടുന്ന ഏതെങ്കിലും മനോമുകുളങ്ങള്‍ ഉണ്ടെങ്കില്‍ അതു  തന്നെയാണ് എന്‍റെ പ്രതിഫലം, യേത്.....

എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു........


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, ഓഗസ്റ്റ് 28, 2010

വീണ്ടും ചില ആസിയാന്‍ ചന്തകള്‍ സോറി ചിന്തകള്‍...

ഈ നാട്ടിലെ വെറുമൊരു കൂതറ പൗരന്‍ (കട: ബെര്‍ളിയണ്ണന്‍) ആയ ഈ പാവം എനിക്ക് എത്രയോ കാലം മുന്‍പ്മനസിലായ കാര്യം ഇപ്പോഴും ഇവിടത്തെ മഹാന്മാരായ ഖദര്‍ധാരികള്‍ക്ക് മനസിലായില്ല എന്നറിഞ്ഞുഅന്തവിട്ടു നില്‍ക്കുകയാണ് ഞാന്‍. സത്യം. അതോ അവര്‍ മനസിലാവാത്തത് പോലെ അഭിനയിക്കുവാണോ? ഇവന്‍ എന്താണീ പറയുന്നതെന്ന് ആലോചിച്ചു അന്തം വിട്ടു നില്‍ക്കുകയാണോ നിങ്ങള്‍? എങ്കില്‍ നയംവ്യക്തമാക്കാം, ആസിയാന്‍ കരാറിന്റെ കാര്യമാണ് ഈ പറഞ്ഞ് വരുന്നത്. എന്റെ ചില ആസിയാന്‍ ചിന്തകള്‍ വളരെക്കാലം മുന്‍പ്, അതായത് ആ കരാര്‍ ഒപ്പിട്ട സമയത്ത്, ഞാന്‍ ഇവിടെ പങ്കുവെച്ചിരുന്നു. അതിലെ ഓരോആശങ്കകളും, കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ആ ശങ്ക അല്ല, സത്യമായി വരുകയാണ്. കേരളത്തെ ഈ കരാര്‍ എത്രദോഷകരമായി ബാധിക്കുമെന്ന് അന്ന് വലിയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പ്രധാനപ്പെട്ട നാണ്യവിളകളുടെ എല്ലാം ഇറക്കുമതി കൂടാന്‍ ഈ കരാര്‍ കാരണമാകുമെന്നും അത് കേരളത്തിന്റെകാര്‍ഷികരംഗത്തിന്റെ നട്ടെല്ല് ഓടിക്കുമെന്നും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ മനുഷച്ചങ്ങല ഓര്‍മ്മകാണുമല്ലോ. എന്നാല്‍ നെഗറ്റീവ് ലിസ്റ്റ് എന്നും മറ്റും പറഞ്ഞ് കണ്കെട്ടുവിദ്യ കാട്ടാനാണ് ബഹുമാനപ്പെട്ടപ്രതിപക്ഷ നേതാവും, പ്രതിപക്ഷ പത്രങ്ങളും എല്ലാം ശ്രമിച്ചത്.

നെഗറ്റീവ് ലിസ്റ്റില്‍ വരുന്നവയുടെ ഇറക്കുമതി ചുങ്കം കുറയ്ക്കില്ല എന്നാണ് ഇവരൊക്കെ അന്ന് അവകാശപ്പെട്ടത്. എന്നാല്‍ ആ ലിസ്റ്റിലെ പ്രധാന ഇനമായ റബ്ബറിന്റെ ഇറക്കുമതി ചുങ്കം ഇതാ 20 ശതമാനത്തില്‍ നിന്ന് ഏഴുശതമാനമായി കുറച്ചിരിക്കുന്നു. അത് വീണ്ടും പതിമൂന്നു ശതമാനമായി കൂട്ടുമെന്ന് കേട്ടു. അവരുടെ പഴേ നമ്പര്‍. ഉദാഹരണത്തിന് ആണവബാധ്യതാ ബില്ലില്‍ ആദ്യം നഷ്ടപരിഹാരം 500 കോടിയായി നിശ്ചയിച്ചു. പിന്നീട്പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 1500 കോടിയായി മാറ്റി. 10000 കോടി രൂപയാക്കണമെന്നാണ് ആവശ്യംഉയര്‍ന്നതെന്ന് ഓര്‍ക്കുക. ഇനി മുതല്‍ ആസിയാന്‍ അംഗങ്ങള്‍ക്കും മറ്റും കുറഞ്ഞ നികുതിക്ക് യഥേഷ്ടം റബ്ബര്‍ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാം. ഈ വാര്‍ത്ത വന്നത് മുതല്‍ റബ്ബറിന്റെ വില താഴേക്കാണ്. ഒരു വാര്‍ത്ത ശ്രദ്ധിക്കുക....
റബര്‍ വിലയിടിവ് രൂക്ഷമാകും
എസ് മനോജ്
കോട്ടയം: റബറിന്റെ ഇറക്കുമതിത്തീരുവ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ആഭ്യന്തരവിപണിയില്‍ വിലയിടിവ് രൂക്ഷമാകുമെന്ന് സൂചന. രാജ്യത്തെ 10 ലക്ഷം റബര്‍കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. തീരുവവെട്ടിക്കുറയ്ക്കുമെന്ന സൂചന ലഭിക്കുംമുമ്പ് ഒരുകിലോ റബറിന് 190 രൂപയ്ക്കാണ് കച്ചവടം നടന്നത്. ഇത് 200 കടക്കുമെന്നായിരുന്നു അന്ന് വിപണിയിലെ പ്രതീക്ഷ. പക്ഷേ, തീരുവ കുറച്ചതോടെ വില താഴേക്കായി. ശനിയാഴ്ച റബറിന്റെ വ്യാപാരം നടന്നത് 173 രൂപയ്ക്കാണ്. വ്യാപാരികള്‍ റബര്‍ വാങ്ങിയത് 160 രൂപയ്ക്കും. വില കൂടുമെന്നു കരുതി റബര്‍ സംഭരിച്ച ചെറുകിട കര്‍ഷകരും ചെറുകിട വ്യവസായികളും വരുംദിനങ്ങളില്‍ വന്‍തോതില്‍ വില്‍പ്പനക്കിറങ്ങും. ഇത് വിലയിടിവിന്റെ തോത് കൂട്ടുമെന്നും വില നൂറു രൂപയിലേക്ക് എത്തിയാലും അതിശയിക്കാനില്ലെന്നും കച്ചവടക്കാര്‍ വിലയിരുത്തുന്നു. കൂടാതെ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് റബര്‍ വരുന്നതോടെ ആഭ്യന്തരവിപണിയില്‍നിന്ന് വ്യവസായികള്‍ വിട്ടുനില്‍ക്കും. ഇതും വിലയിടിവിന് ആക്കം കൂട്ടും....
ഇവിടന്നും പതിനാറു പേരെ ജയിപ്പിച്ചു വിട്ടിരുന്നു, എം.പിമാര്‍ എന്ന പേരില്‍. അവരും പാര്‍ലമെന്റില്‍ ഈ തീരുമാനത്തിന് കയ്യടിക്കാന്‍ മത്സരിക്കുനത് കാണാന്‍ കഴിഞ്ഞു. കേരള കര്‍ഷകരുടെ അപ്പോസ്തലന്‍ എന്ന് സ്വയം വിളിക്കുന്ന മാണിസാറിന്റെ മോനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നിട്ട് അതിന്റെ പിറ്റേന്ന് ഇതേ പാര്‍ട്ടിക്കാര്‍ ഈ ബില്ലിനെതിരെ മാര്‍ച്ച് നടത്തുന്നത് കാണാനുള്ള ഭാഗ്യവും നമുക്കുണ്ടായി. ടയര്‍ ലോബിയുടെ സമ്മര്‍ദ്ധ ഫലമായാണ് തീരുവ കുറച്ച ഈ തീരുമാനമെന്ന് ചില കുബുദ്ധികള്‍ ആരോപിക്കുന്നുണ്ട്. അതില്‍ ഒരു കുബുദ്ധി ഈ ഞാന്‍ തന്നെയാണെന്ന് അല്പം അഭിമാനത്തോടും അതിലേറെ അഹങ്കാരത്തോടും ഇവിടെ പ്രസ്താവിക്കട്ടെ. കര്‍ഷകരുടെ താല്പര്യം മാത്രം നോക്കിയാല്‍ പോര എന്ന് ബഹു: കേന്ദ്രമന്ത്രി ശ്രീ.കമല്‍നാഥ് പറയുകയുണ്ടായി. അത് തുറന്നു പറഞ്ഞതില്‍ സന്തോഷം.
ഇതൊരു തുടക്കം മാത്രം. ഇനിയുമുണ്ട് നെഗറ്റീവ് ലിസ്റ്റ് എന്ന ആ കണ്കെട്ട് ലിസ്റ്റില്‍ അംഗങ്ങള്‍. അവ ഓരോന്നിനും റബ്ബറിന്റെ ഗതിയാണോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അങ്ങനെയായാല്‍ നമ്മുടെ നാട് കര്‍ഷകരുടെ ശവപ്പറമ്പായ ഒരു ആസിയാന്‍ ചന്തയായി മാറും. അങ്ങനെയാവാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.ശുഭം!
മംഗളം!
anoopesar

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

എന്തിനുവേണ്ടിയാണ് ആ 40 ലക്ഷം പേര്‍ കേരളത്തിന്റെ ദേശീയപാതയില്‍ ഒരു മനുഷ്യകോട്ട തീര്‍ത്തത്?


ചില ആസിയന്‍ ചിന്തകള്‍.........

മനമോഹനന്റെ വാക്കും പഴയ .............


പോരാടുക, സാമ്രാജ്യത്വ ദാസ്യത്തിനെതിരെ........ നമ്മുടെ കര്‍ഷകര്‍ക്ക് വേണ്ടി, നമുക്കുതന്നെ വേണ്ടി.....................

ഗഗനസഞ്ചാരികളെ,
മറ്റുള്ളോരുടെ വിശപ്പടക്കാന്‍
സ്വജീവിതം ബലികഴിക്കും
കര്‍ഷകരാം മാനുഷരുടെ
കണ്ണീരില്‍ പണിതൊരു സൗധവും ശാശ്വതമാവില്ലോര്‍ക്ക നീ.....

ശുഭം!
മംഗളം!

anoopesar

വ്യാഴാഴ്‌ച, ഓഗസ്റ്റ് 13, 2009

ചില ആസിയന്‍ ചിന്തകള്‍.........

"ഹെന്ത്, ആസിയന്‍ കരാറോ, അതൊകൊണ്ട് നമുക്കു വല്ലതും തടയോ? ഹെന്ത്, അമേരിക്കന്‍അണ്ണന്മാര്‍ക്ക് സന്തോഷമാവുമെന്നോ? എന്നാ ഒപ്പിട്ടെക്കാം. അവരുടെ സന്തോഷമാണല്ലോനമ്മുടെയും സന്തോഷം. എന്ത് നാട്ടുകാര്‍ ഇതു ഒപ്പിടാന്‍ സമ്മതിക്കില്ലെന്നോ? അവരോട്ഇതെന്താണെന്നു ആര് പറയാന്‍ പോണു. ആരോടും പറയാതെ പോയി ഒപ്പിട്ടിട്ട് വരാമെടെ. ആസിയനിലുള്ള 10രാജ്യങ്ങളും പാര്‍ലമെണ്ടില്‍ ചര്‍ച്ച ചെയ്തിട്ടാണ് ഇതു ഒപ്പിടുന്നതെന്നോ? നമ്മള്‍എന്തിന് ചര്‍ച്ച ചെയ്യണം. ആണവ കരാര്‍ അമേരിക്കന്‍ സെനറ്റ് രാവും പകലും ചര്‍ച്ച ചെയ്തിട്ടല്ലേപാസാക്കിയത്. നമ്മള്‍ പാര്‍ലമെണ്ടില്‍ ഒരക്ഷരം മിണ്ടിയോ? അഥവാ പറഞ്ഞതു തന്നെപച്ചക്കള്ളമാല്ലായിരുന്നോ? എന്നിട്ടും നമ്മളെത്തന്നെ വീണ്ടും ജയിപ്പിച്ചില്ലേ. പിന്നെയാ ഒരുആസിയന്‍. എന്ത്, കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കരാര്‍ മൂലം ദുരിതത്തില്‍ആവുമെന്നോ. അവെട്ടടൊ. അല്ലേല്‍ തന്നെ കേരളത്തില്‍ ഇപ്പൊ കര്‍ഷക ആത്മഹത്യയൊന്നുമ്ഇല്ലല്ലോ. ഇരിക്കട്ടെ നമ്മുടെ വക കുറച്ചു. ഒന്നുമില്ലേലും നമുക്കു 16 എം.പി. മാരെ തന്നതല്ലേ. എന്ത്നാളികേരത്തിനും റബ്ബരിനുമൊക്കെ ഇറക്കുമതിചുങ്കം എടുത്തുകളഞ്ഞാല്‍ അതിന്റെയൊക്കെ വിലഇടിയുമെന്നും കര്‍ഷകരെല്ലാം ഒരു പരുവത്തില്‍ ആവുമെന്നും അല്ലെ? ആവെട്ടടോ. നാളികേരത്തിന്റെവില ഇടിഞ്ഞാല്‍ ബോംബെയിലും മറ്റുമുള്ള സോപ്പ് കമ്പനിക്കാരുടെ ലാഭം കൂടില്ലെടോ. റബ്ബറിന്റെ വിലഇടിഞ്ഞാല്‍ ടയര്‍ കമ്പനികള്‍ക്കും നല്ലതല്ലേടോ. പിന്നെ ആസിയന്‍ അന്നന്മാര്‍ക്കും സന്തോഷം. അവര്‍ക്കു കച്ചവടം നടത്താന്‍ 100 കോടി പെരെയല്ലെടോ നമ്മള്‍ കൊടുക്കണേ. , കേരളത്തിന്റെമുഖ്യമന്ത്രിക്ക്‌ ആസിയന്‍ കരാറിന്റെ പൂര്‍ണ രൂപവും നെഗറ്റീവ് ലിസ്റ്റും കരാര്‍ ഒപ്പിടുന്നതിനു മുന്‍പ്നല്‍കാമെന്ന് പറഞ്ഞിരുന്നെന്നോ? ഇതിലും വലിയ എന്തെല്ലാം ഉറപ്പുകളാ ഇടതന്മാര്‍ക്ക് നമ്മള്‍ആണവ കരാറിന്റെ സമയത്തു കൊടുത്തത്. ഒന്നു പോലും പാലിച്ചില്ലല്ലോ. എന്നിട്ടും ഇലക്ഷനില്‍ആര്‍ക്കാ വോട്ട് കിട്ടിയേ? പിന്നെ ഇടതന്മാരെ ഒതുക്കാന്‍ ഒരു വഴിയുണ്ട്. ഇടയ്ക്കിടയ്ക്ക് ചൈന, ചൈന എന്ന് പറഞ്ഞോണ്ടിരുന്ന മതി. എന്തോരം കരാറുകളാ 5 വര്‍ഷം കൊണ്ടു ഒപ്പ് ഇടേണ്ടത്എന്ന് അറിയോ. ഇതൊക്കെ അങ്ങനെ പരസ്യമായി എടുത്തു ജനങ്ങളെ കാണിച്ചാല്‍ നമുക്കു നാട്ടില്‍ നില്ക്കാന്‍ പറ്റുമോടോ. അല്ല, കേരളത്തിനുണ്ടല്ലോ അരഡസന്‍ കേന്ദ്രമന്ത്രിമാര്‍. അവര്‍ക്കൊന്നും ഇതില്‍ ഒരു വിഷമവും ഇല്ലല്ലോ. പിന്നെ മുഖ്യനും ടീമിനും അത്ര വിഷമം ആണേല്‍ കരാര്‍ കരാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെപറ്റി പഠിക്കാന്‍ ഒരു ഉപസമിതി ഉണ്ടാക്കിയെക്ക്. പ്രത്യേകിച്ച്പണിയൊന്നുമില്ലാത്ത ഒരു കേന്ദ്രമാന്ത്രിയുണ്ടല്ലോ, വയലാറില്‍ നിന്നുള്ള പുള്ളി. പുള്ളി തന്നെ. അദ്ദേഹത്തെമ് അതില്‍ ഇട്. തല്‍കാലം അവര്‍ ഇവിടിരുന്നു പഠിക്കട്ടെ. 2 കൊല്ലം കഴിഞ്ഞുകേരളത്തിലെ കര്‍ഷകര്‍ ഒരു വഴിക്കാവുമ്പോള്‍ അവര്‍ക്കു കേരളത്തില്‍ചെന്നു നേരിട്ടു കണ്ടുപഠിക്കാമല്ലോ. ഒരു 10 വര്‍ഷം കഴിഞ്ഞു ഒരു വലിയ റിപ്പോര്‍ട്ടും തരട്ടെ. അതിന്റെ കാര്യം അപ്പൊആലോചിക്കാം. എന്ത് നല്ല പരിപാടി. എന്നെ സമ്മസിക്കണം അല്ലെടോ. പിന്നെ നമ്മുടെഉമ്മച്ചനെക്കൊണ്ട് നെഗറ്റീവ് ലിസ്റെന്നും മറ്റും പറഞ്ഞു 'മാ'യിലും 'മമ'യിലും ഓരോ ലേഖനവുംഎഴുതിപ്പിക്ക്. രണ്ടും നമ്മുടെ കൂടെ അല്ലെടോ. പിന്നെ നാക്കിനു എല്ലില്ലാത്ത കുറച്ചു വിദ്വാന്മാരെ ചാനലുകളിലും പിടിച്ചിരുത്ത്. മമ വിഷത്തിലും, ഇന്ത്യ വിഷത്തി‌ലും പിന്നെ മര്‍ഡോക്ക് ന്യൂസിലും. എല്ലാമിപ്പോള്‍ നമ്മുടെ കൂടെ അല്ലെടോ. പിന്നെ മലയാളികളെകൊണ്ട് പേടിക്കണ്ട. അവര്‍ വല്ലലാവലിനൊ ബക്കറ്റിലെ വെള്ളമോ ഒക്കെക്കൊണ്ട്‌ വിശപ്പടക്കിക്കോലും. പോരെങ്കില്‍ കുറച്ചുപി.ഡി.പിയും ഇട്ടു കലക്കി കൊടുത്തേക്ക്. അല്ലേലും അവരെ കുറ്റം പറയണ്ടാടോ. എപ്പോഴും ടെലിവിഷം തുറന്നാല്‍ അതൊക്കെ തന്നെയല്ലേ ഉള്ളൂ. മാണിമൂപ്പന്‍ കിടന്നു ബഹളംവെക്കുന്നെന്നോ. വെക്കട്ടെടോ. എന്തോ ചാടിയാല്‍ വേലി വരെ എന്ന് കേട്ടിട്ടില്ലേ. മോന്റെമന്ത്രിസ്ഥാനം ഇപ്പോഴും പെന്റിങ്ങിലാ. കുറച്ചു ബഹളം വെച്ചിട്ട് പുള്ളി ഒതുങ്ങിക്കോളും. പിന്നെവെക്കട്ടെടോ. രാക്കുരാമാനം ആരും അറിയാതെ പോയി സാമാനം ഒപ്പിട്ടിട്ട് വെളുപ്പിന് ഇങ്ങു തിരിച്ചുവരേണ്ടതാ. ശരി. വെക്കുന്നു."

വാല്‍ക്കഷണം: ശക്തമായ എതിര്‍പ്പിനും ദൂരീകരിക്കപ്പെടാത്ത ആശങ്കകള്‍ക്കും ഇടയില്‍ ഇന്ത്യആസിയന്‍ കരാറില്‍ ഇന്നു ഒപ്പ് വെച്ചു. കരാറിന്റെ ഉള്ളടക്കം ഇതുവരെ കേന്ദ്ര ഗവണ്മെന്റ്പുറത്തുവിട്ടിട്ടില്ല. കരാര്‍ ഒപ്പിടുന്ന കാര്യം പോലും പരമരഹസ്യം ആയിരുന്നു. 2010 ജനുവരി 1 നുനിലവില്‍ വരുന്ന കരാര്‍ ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ കര്‍ഷകരെ വളരെ ദോഷകരമായിബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ഒരു കാര്യം കൂടി: 1999 നു ശേഷം 1.7 ലക്ഷത്തിലധികം കര്‍ഷകരാണ് ഇന്ത്യാ മഹാരാജ്യത്ത് ആത്മഹത്യ ചെയ്തത്. അതായത് ഓരോ അര മണിക്കൂരിലുംഒരു കര്‍ഷകന്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നു. കോണ്‍ഗ്രസ്‌ ഭരിക്കുന്ന ആന്ധ്ര പ്രദേശില്‍ കഴിഞ്ഞ 40 ദിവസത്തിനിടയില്‍ 21 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ല എന്ന കാര്യം കൂടി ഓര്‍ക്കുക..............

ശുഭം!
മംഗളം!


anoopesar

മനമോഹനന്റെ വാക്കും പഴയ .............

ആസിയാന്‍ കരാര്‍ ഇന്നു തന്നെ മിക്കവാറും ഒപ്പിടും. കേരളത്തിലെ കര്‍ഷകരെ വളരെ ദോഷകരമായരീതിയില്‍ ഈ കരാര്‍ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ വിപണി ആസിയാന്‍രാജ്യങ്ങള്‍ക്ക് തുറന്നു കൊടുക്കപ്പെടും എന്നതിനാലാണ് ഇതു. പാമോയിലിന്റെ ഇറക്കുമതിചുങ്കംഎടുത്തുകളഞ്ഞത് കേരകര്‍ഷകരെ കഷ്ടത്തിലാക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. മുഖ്യമന്ത്രിയുടെനേതൃത്വത്തില്‍ ഉന്നതസംഘം പ്രധാനമന്ത്രിയെ കണ്ടു കരാരിനെപ്പറ്റിയുള്ള കേരളത്തിന്റെആശങ്കകള്‍ അദ്ദേഹവുമായി പങ്കുവെച്ചു. ഇതിനെത്തുടര്‍ന്ന് കേരളത്തിന്റെ ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമെ കരാറില്‍ ഒപ്പിടൂ എന്ന് അദ്ദേഹം വാക്ക് നല്കി. കൂടാതെ കരാറിന്റെ പൂര്‍ണ രൂപവുംനെഗറ്റീവ് ലിസ്റ്റും ഒപ്പിടുന്നതിനുമുന്പ് മുഖ്യമന്ത്രിക്ക്‌ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ഈ ഉറപ്പുകളൊന്നും പാലിക്കാതെ കരാറില്‍ ഒപ്പിടാന്‍ പോവുകയാണ്. കരാറിന്റെ പൂര്‍ണ്ണരൂപംപോയിട്ട് നെഗറ്റീവ് ലിസ്റ്റിന്റെ വിശദാംശം പോലും തന്നിട്ടില്ല. മനമോഹന സിംഹനെ എത്രത്തോളംവിശ്വസിക്കാമെന്ന് ആണവ കരാറിന്റെ സമയത്തു തന്നെ നാം കണ്ടതാണ്. അദ്ദേഹത്തിന്റെകിരീടത്തില്‍ ഒരു കാക്കതൂവല്‍ കൂടി...............കാക്കകള്‍ ക്ഷമിക്കുക......................

anoopesar