UDF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
UDF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2012

പി.ജയരാജന്റെ അറസ്റ്റും ഇന്നത്തെ ഹര്‍ത്താലും

"അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ താങ്കളെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചപ്പോള്‍, തനിക്കെതിരെ എന്ത് തെളിവാണ് ചൂണ്ടിക്കാണിക്കാനുള്ളതെന്ന് ജയരാജന്‍ ആരാഞ്ഞു. പൊലീസിന് ഒന്നും പറയാനുണ്ടായില്ല. എന്നിട്ടും ജയരാജനെ കേസിലെ 38-ാം പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊലപാതകം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണ് ചാര്‍ത്തിയ കുറ്റം. അതിന് എന്തെങ്കിലും തെളിവ് പൊലീസിന്റെ കൈയിലില്ല. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും അത്തരം തെളിവുകളില്ല.

നേരത്തെ ചോദ്യംചെയ്തപ്പോള്‍ ജയരാജന്‍ പൊലീസ് മേധാവിയോട് തെളിവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മറുപടി ലഭിക്കാതായപ്പോള്‍, "ഇനി നിങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കാം; രാഷ്ട്രീയസമ്മര്‍ദമാണ് നിങ്ങളെ തെറ്റായ തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ മറ്റൊന്നും പറയാനില്ല" എന്നാണ് ജയരാജന്‍ പറഞ്ഞത്. അതുതന്നെ സംഭവിച്ചു. തെളിവില്ലാതെയും ഒരു രാഷ്ട്രീയപാര്‍ടിയുടെ ഉന്നതനേതാവിനെ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയസമ്മര്‍ദം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ട് എന്ന് പൊലീസ് പ്രവൃത്തിയിലൂടെ തെളിയിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത് തളിപ്പറമ്പ് മേഖലയില്‍ ലീഗ് നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായി രൂപപ്പെട്ട സംഘര്‍ഷത്തിലാണ്. മുസ്ലിംലീഗ് അക്രമംനടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ടിയുടെ വാഹനത്തിലാണ് സ്ഥലം എംഎല്‍എയായ ടി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ജയരാജന്‍ പോയത്. ആ സന്ദര്‍ശനത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയെയും മുസ്ലിംലീഗിന്റെ ജില്ലാ നേതൃത്വത്തെയും മുന്‍കൂര്‍ അറിയിച്ചതാണ്. എന്നാല്‍, സിപിഐ എം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ല. ജയരാജനെയും മറ്റു നേതാക്കളെയും ആക്രമിക്കാന്‍ ലീഗ് ഗുണ്ടകള്‍ കാത്തുനില്‍ക്കുകയായിരുന്നു. അവര്‍ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ത്തു; നേതാക്കളെ ആക്രമിച്ചു. അങ്ങനെ ഏറ്റ പരിക്കുകളുമായി ജയരാജനും രാജേഷും ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന വിചിത്രവാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയവര്‍ ടെലിഫോണിലൂടെ ലീഗുകാരെ ആക്രമിക്കുന്ന കാര്യം സംസാരിച്ചെന്നും അത് ജയരാജനും രാജേഷും കേട്ടു എന്നുമാണ് കുറ്റാരോപണം. അതിനാണ് മൂന്നുവട്ടം വിളിച്ചുവരുത്തി ചോദ്യംചെയ്യല്‍ പ്രഹസനം നടത്തി വലതുപക്ഷമാധ്യമങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യമായ നാടകമാടി ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്."
-ദേശാഭിമാനി

സി പി ഐ എമ്മിനെ കുടുക്കാനുള്ള അമിതാവേശവും രാഷ്ട്രീയ സമ്മർദ്ദവും വിഡ്ഡിത്തരങ്ങളും എല്ലാം മൂലം ടി പി കേസ് ഒരു വഴിക്കായി..നെയ്യാറ്റിൻകര കഴിഞ്ഞതോടെ അത് തണുത്തുറഞ്ഞു...കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങൾ പോലും പ്രതികളെക്കൊണ്ട് എടുപ്പിക്കാതെ മണ്ടത്തരം കാണിച്ച പോലീസിന്റെ ആവേശം മൂലവും അമിത സമ്മർദ്ദവും മൂലം ടി പി കേസിൽ ശരിക്കുള്ള അന്വേഷണം നടക്കുകയോ പ്രതികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന ഒരു സാഹചര്യം ഇല്ലാതായിരിയ്ക്കുകയാണു.


അപ്പോൾ പിന്നെ പുതിയത് എന്തെങ്കിലും ഉണ്ടാക്കണമല്ലോ..അതിനും അരങ്ങൊരുങ്ങിയിരിയ്ക്കുന്നു..

അയാൾക്ക് ഫോൺ വിളിച്ചു എന്ന് ഈ പ്രതി പറഞ്ഞു, ഈ പ്രതി ഉണ്ടെന്ന് ആ പ്രതി പറഞ്ഞു എന്ന രീതിയിലാണു കേസന്വേഷണം...കൂട്ടുപ്രതി മറ്റൊരു പ്രതിയ്ക്കെതിരെ നൽകുന്ന മൊഴി ഒരു കോടതിയും തെളിവായി സ്വീകരിയ്ക്കില്ല.അതിനു ആ പ്രതിയ്കെതിരെ പ്രത്യേകം തെളിവ് വെറേ കൊണ്ടു വരണം..
-Sunil Krishnan


അന്വേഷണ ഉദ്യോഗസ്ഥന്‍ പത്രക്കാരെ സ്ഥിരമായി ബന്ധപ്പെട്ടു കൂടിയാലോചനകള്‍ നടത്തിയാണ് (അതും മുവ്വായിരത്തിലധികം തവണ) അറസ്റ്റ് ഉള്‍പ്പടെ ടി.പി വധക്കേസില്‍ നടത്തിയിരുന്നത്. ഇതോടെ ടി.പി വധത്തിന്റെ കാറ്റ് പോയി. ഇനി ഒരു കോടതിയിലും ഈ കേസ് നിലനില്‍ക്കാന്‍ പോണില്ല. അത് പോലെ തന്നെയാണ് ഈ ശുക്കൂര്‍ വധവും. അതിനുള്ള കാരണം സുനിലേട്ടന്‍ പറഞ്ഞത് മോളില്‍ എഴുതിയിട്ടുണ്ട്. അങ്ങനെ യഥാര്‍ത്ഥ പ്രതികളെ പിടിക്കാനോ അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ ഒന്നും അല്ലല്ലോ ആര്‍ക്കും താല്പര്യം. എന്തെങ്കിലും പറഞ്ഞു പുകമറ സൃഷ്ടിക്കുക, അതുവഴി സി.പി.എം നേതാക്കളെ കുറെ ചീത്ത വിളിക്കുക, അത് കുറെ പേര്‍ എഫ്.ബിയിലും മാറ്റും ഷെയര്‍ ചെയ്തു അവരുടെ ചൊറിച്ചില്‍ തീര്‍ക്കുക, ഇതുവഴി ഊ.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങലെപ്പറ്റി ഉള്ള ചര്‍ച്ചകള്‍ (അവിടെ കറന്റ് ബില്‍ വന്നില്ലല്ലോ അല്ലെ?) ഇല്ലാതാക്കുക എന്നതിനപ്പുറം വേറെ കാര്യമൊന്നും ഇതിലില്ല. ലാവ്ലിന്‍ കേസ്, മുത്തൂട്ട്‌ കേസ്, മറ്റേ കേസില്‍ വി.ഐ.പി എന്നിങ്ങനെ ഗ്യാസ് പോയ കുറെ കേസുകളുടെ പിന്തുടര്‍ച്ച തന്നെ. ഈ ചീള് നമ്പരുകളൊന്നും നിങ്ങള്ക്ക് ഇപ്പോഴും മനസിലാവുന്നില്ലെങ്കില്‍ അത് വേറെ ആരുടേയും കുറ്റമല്ല.

' Being specifically asked, I say that, I dont have any evidence with me to point forwards the said allegations.'ഇതാണ് ക്രൈം നന്ദകുമാര്‍ ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ടു സി.ബി.ഐ-ക്ക് നല്‍കിയ മൊഴി. അതായത് താന്‍ പറഞ്ഞ ആരോപങ്ങള്‍ക്കൊന്നും യാതൊരു തെളിവും തന്റെ കയ്യില്‍ ഇല്ല എന്നും അതൊക്കെ ചുമ്മാ എയറിലേക്ക് വിടുകയായിരുന്നു എന്നും. എല്ലാ പത്രങ്ങളും ലാവ്ലിന്‍ കേസില്‍ ആധാരമാക്കിയത് ക്രൈമില്‍ വന്ന റിപ്പോര്‍ട്ടുകള്‍(ഇപ്പൊ അത് നുണകള്‍ എന്നതിനുള്ള പര്യായം ആണത്രേ!) ആണെന്നും ഓര്‍ക്കുക. ടി.പി കേസിലും മറ്റും നമ്മുടെ പത്രങ്ങളും ചാനലുകളും ഇപ്പോള്‍ എഴുതിയും ചര്‍ച്ചിച്ചും കാലം കഴിക്കുന്ന ഒന്നിനും ഈ ക്രൈം റിപ്പോര്‍ട്ടുകളെക്കാള്‍ ഒരു വിലയും ഇല്ല എന്നും അറിയുക.


കിളിരൂര്‍ കേസില്‍ സി.പി.എം നേതാക്കളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ തരാം എന്ന് ക്രൈം നന്ദകുമാര്‍ ലതാ നായര്‍ക്കു വാഗ്ദാനം ചെയ്തു എന്നാ സി.ബി.ഐ റിപ്പോര്‍ട്ട്‌ വന്നത് കഴിഞ്ഞ ആഴ്ചയാണ്.' Being specifically asked, I say that, I dont have any evidence with me to point forwards the said allegations.' ഇത്രെയേ ഉണ്ടാവൂ കാര്യത്തോടടുക്കുമ്പോള്‍ നമ്മുടെ പത്രക്കാര്‍ക്കും പറയാനുണ്ടാവുക. ഗ്രഹണത്തിനും ഒരു സമയമുണ്ട്. അത് കഴിഞ്ഞാല്‍ സത്യത്തിനു പുറത്തുവന്നെ കഴിയൂ.

ജയരാജന്‍ പാര്ട്ടിക്കാരനായത് കൊണ്ട് മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്, അതും കാര്യമായ തെളിവൊന്നും ഇല്ലാതെ, എന്നാണു സത്യം. മുപ്പത്തിഎട്ടാം പ്രതി ആണ് ജയരാജന്‍. വേറൊരു കേസില്‍ ആറാം പ്രതി ആയ ഒരാള്‍ എം.എല്‍.എ ആയി കറങ്ങി നടപ്പുണ്ട്, നമ്മടെ ബഷീരിക്ക. എന്തെ ആരും തോടാത്തത്? ആറിനേക്കാള്‍ വലുതാണ്‌ മുപ്പത്തെട്ടു എന്നതാണാ ലോജിക്ക്? ഗണ്‍ മാന് തോക്ക് തന്നത് കാണാന്‍ അല്ല വെടിവെക്കാന്‍ ആണ് എന്നും ജഡ്ജിക്ക് കോഴ കൊടുത്തത് നേരിട്ട് കണ്ടു എന്നും പറഞ്ഞ സുധാരകര്‍ജി ഇപ്പോഴും ആരും തൊടാതെ മസിലും പെരുപ്പിച്ചു നടക്കുന്നു.

പിന്നെ ഇടതുപക്ഷത്തിനെതിരെ പലതരത്തിലുള്ള നുണകളും അവ വെച്ചുള്ള ദ്രോഹങ്ങളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അതൊക്കെ പിന്നീട് പൊട്ടിപ്പൊളിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. അതാണ്‌ മുകളില്‍ വിശദമാക്കിയത്. എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ നുണ പ്രചാരണങ്ങളുടെ പൊള്ളത്തരം എല്ലാവരും മനസിലാക്കുക തന്നെ ചെയ്യും.കോടതിയില്‍ തീര്‍ച്ചയായും പോകുന്നുണ്ട്, ഈ കള്ളക്കെസുകളെല്ലാം ഓരോന്നായി പോളിയുന്നും ഉണ്ട്. എന്നാല്‍ പ്രച്ചണ്ഡമായ നുണപ്രചാര വേലകളെ അതിജീവിക്കാന്‍ അത് മാത്രം പോര. അതിനുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും. 

നമ്മുടെ പൊതുമുതല്‍ കൊള്ളയടിക്കുന്നതും വിറ്റുതുലക്കുന്നതും വിലക്കയറ്റവും പെട്രോള്‍-വൈദ്യുതി വിലക്കയറ്റവും ഒന്നും ഒരു അക്രമമായി തോന്നാത്തതും ഹര്‍ത്താലിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം 'അക്രമം' ആയി തോന്നുന്നതും ചെയ്യുന്നതിലെ രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ല. These false accusations and arrests are the ways to prevent people from asking the right questions, talking about the right subjects, seeing the right things, hearing the things that needs to be heard. Today's Harthal and protests are done to let people know about this. It's not only about an arrest, try to see the larger picture.

(ഫെയ്സ്ബുക്കില്‍ പലയിടത്തുമായി ഇട്ട കമന്റുകളില്‍ നിന്ന്)


ഞായറാഴ്‌ച, ഓഗസ്റ്റ് 21, 2011

ജന്‍ലോക്പാല്‍ ബില്‍; വിക്കിപീഡിയയിലെ ലേഖനത്തിന്റെ മലയാള പരിഭാഷ

ലോക്പാല്‍  ബില്ലിനെയും അണ്ണ ഹസാരയുടെ സമരത്തെയും പറ്റി നാലുകോണിലും ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഈ ബില്‍ എന്താണെന്നും അതിലെ വ്യവസ്ഥകള്‍ എന്താണെന്നും നമുക്ക് പലര്‍ക്കും അറിയില്ല. ഈ അവസരത്തിലാണ് നിഷാദ് കൈപ്പള്ളി ജന്‍ലോക്പാല്‍ ബില്ലിനെപ്പറ്റി  വിക്കിപീഡിയയിലെ ഇംഗ്ലീഷ് ലേഖനം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത്. അതിനുള്ള ഒരു എളിയ ശ്രമമാണ് ഇത്. യോഗ്യമെങ്കില്‍ വേണ്ട തിരുത്തലുകളോടെ വിക്കിപീഡിയയില്‍ ഇത് ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് മലയാളം വിക്കി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. ഈ ആശയം മുന്നോട്ടു വെച്ച നിഷാദ് കൈപ്പള്ളിയ്ക്കും നമ്മുടെ എല്ലാമെല്ലാമായ വിക്കിപീഡിയയ്ക്കും ടി. രാമലിംഗം പിള്ളയ്ക്കും കടപ്പാട്.  


ജന്‍ലോക്പാല്‍  ബില്‍
'പൌരന്മാരുടെ ഓംബുട്സ്മാന്‍'  എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജന്‍ലോക്പാല്‍  ബില്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു നിയമമാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി അഴിമതി വിരുദ്ധ പ്രവര്‍ത്തകരാണ് ഈ ബില്‍ മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. സന്നദ്ധ സംഘടനകളിലൂടെയും എന്‍.ജി.ഓ-കളിലൂടെയും മറ്റും സാധാരണ  ജനങ്ങളില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങള്‍ ഈ മെച്ചപ്പെടുത്തലുകള്‍ക്ക്  വേണ്ടി ഉപയോഗിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കാനായാണ് ബില്ലിന്റെ പേരിനു മുന്നില്‍ 'ജന്‍' എന്ന് ചേര്‍ത്തിരിക്കുന്നത്. ജനങ്ങളുടെ രക്ഷകന്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത പദമാണ് 'ലോക്പാല്‍'.

ഫലപ്രദമായി അഴിമതിയെ തടയുവാനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും അഴിമതി പുറത്തുകൊണ്ടുവരുന്നവരെ (whistle-blowers) സംരക്ഷിക്കാനുമാണ് 'ജന്‍ ലോക്പാല്‍ ബില്‍' ലക്ഷ്യമിടുന്നത്‌. ഒരു നിയമമാക്കി മാറുകയാണെങ്കില്‍ ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന് തുല്യമായ ഒരു സ്വതന്ത്ര ഓംബുട്സ്മാന്‍ ബോഡി ആയി 'ലോക്പാല്‍' പ്രവര്‍ത്തിക്കും. രാഷ്ട്രീക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരെ സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതി ഇല്ലാതെ തന്നെ പരാതികള്‍ സ്വീകരിക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും ലോക്പാലിനു അധികാരം ഉണ്ടായിരിക്കും. 1968 -ല്‍ കൊണ്ടുവന്ന ഈ ബില്‍ നാല് ദശകങ്ങള്‍ക്കിപ്പുറവും  ഒരു നിയമമായി മാറുന്നതില്‍ പരാജയപ്പെടുകയായിരുന്നു.


2011 -ല്‍ ഈ ബില്‍ പാസ്സാക്കണം എന്നാവശ്യപ്പെട്ടു ഗാന്ധിയന്‍ അവകാശ പ്രവര്‍ത്തകന്‍ ആയ അണ്ണാ ഹസാരെ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്നു പ്രഖ്യാപിച്ചു സത്യാഗ്രഹം ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ഈ സമരത്തിന്‌ ലഭിക്കുകയുണ്ടായി. ഹസാരെയുടെ നാല് ദിവസത്തെ നിരാഹാര സമരത്തിന്‌ ശേഷം ഈ ബില്‍ പാര്‍ലമെണ്ടിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചു.


തുടര്‍ന്ന് അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെയും ഹസാരെ ഉള്‍പ്പടെ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരുടെയും ഒരു കമ്മിറ്റി സര്‍ക്കാരിന്റെ ലോക്പാലിനെയും ജന്‍ ലോക്പാലിനെയും ചേര്‍ത്ത് ഒരു കരടുബില്‍ തയ്യാറാക്കുന്നതിനായി ശ്രമിച്ചെങ്കിലും പരാജയപെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ അവരുടെ ലോക്പാല്‍ ബില്‍ മാത്രം പാര്‍ലമെന്റില്‍ അവതിരിപ്പിച്ചു. എന്നാല്‍ ഇതു ദുര്‍ബലമാണ് എന്ന് ആരോപിച്ചു ജന്‍ ലോക്പാല്‍ പ്രവര്‍ത്തകര്‍ ഈ ബില്ലിനെ എതിര്‍ത്തു.


ഹിന്ദിയിലും ഇന്ഗ്ലീഷിലും ജന്‍ലോക്പാല്‍ ബില്‍ ഇവിടെ ലഭ്യമാണ്. (www.indiaagainstcorruption.org )
ലോക്പാല്‍ ബില്ലിന്റെ പശ്ചാത്തലം
ശാന്തിഭൂഷണ്‍ 1968 -ല്‍ ഈ നിയമം കൊണ്ടുവരുകയും തുടര്‍ന്ന് 1969 -ല്‍ ഈ നിയമം നാലാം ലോകസഭ പാസാക്കുകയും ചെയ്തു. പക്ഷെ ഉപരിസഭയായ രാജ്യസഭയില്‍ ഈ ബില്‍ പസ്സായില്ല. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലിന്റെ പുതുക്കിയ രൂപങ്ങള്‍ വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും പാസ്സായില്ല. സന്തോഷ്‌ ഹെഗ്ടെ, ശാന്തി ഭൂഷന്‍, അണ്ണ ഹസാരെ, അരവിന്ദ് കേജ്രിവാള്‍, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘവും സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള മുന്‍പ് സൂചിപ്പിച് അഭിപ്രായ വ്യത്യാസത്തെടുര്‍ന്നു ഈ ബില്ലിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ വീണ്ടും ശക്തമായി.


ഇപ്പോഴത്തെ നിയമങ്ങള്‍ തീരെ ദുര്‍ബ്ബലവും, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും, അഴിമതിയെ നേരിടാന്‍ അപര്യാപ്തവുമാണെന്നു  ജന്‍ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. എന്നാല്‍ ഈ ബില്ലിന്റെ വിമര്‍ശകര്‍ ഈ ബില്‍ നിലവിലുള്ള ഭരണപരമായ സ്ഥാപനങ്ങളെ മറികടക്കുന്നതിന് ശ്രമിക്കുന്നു എന്നും വിപുലമായ അധികാരങ്ങളുള്ള അമിതശക്തിയുള്ള ഒരു സ്ഥാപനം ജനാധിപത്യത്തിന്റെ ഭാവിക്ക് അപകടകരമാണ് എന്നും വാദിക്കുന്നു. 


മുന്നോട്ട് വെക്കപ്പെട്ടിട്ടുള്ള ബില്ലിന്റെ പ്രധാന സവിശേഷതകള്‍
1 )  ലോക്പാല്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനം കൊണ്ടുവരുക. സംസ്ഥാനങ്ങളിലെ ലോകായുക്ത ഈ ലോക്പാലിനെ  സഹായിക്കും.


2 ) സുപ്രീം കോടതിയും ക്യാബിനറ്റ് സെക്രട്ടേറിയേറ്റിനെയും പോലെ ക്യാബിനറ്റ് സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷനും ലോക്പാലിനു മേല്‍നോട്ടം വഹിക്കും. ഇതുവഴി ഇതു സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രം ആവുകയും ഇതിന്റെ അന്വേഷണങ്ങള്‍ മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലുകളില്‍ നിന്ന് മോചിതമാവുകയും ചെയ്യും.


3 ) ഇതിലെ അംഗങ്ങളെ ജട്ജുമാരും, സംശുദ്ധരായ ഐ.എ.എസ് ഓഫീസര്‍മാരും, പൌരന്മാരും, ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്ന് സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കും.


4 ) തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെ ഇന്റര്‍വ്യൂ ചെയ്യും. ഈ ഇന്റര്‍വ്യൂ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്യും.


5 ) എല്ലാ മാസവും ലോകായുക്ത അതു അന്വേഷിക്കുന്ന കേസുകളുടെ ലിസ്റ്റും, ഓരോന്നിന്റെയും സംക്ഷിത രൂപവും, ഓരോന്നിനും എടുത്തതോ എടുക്കാന്‍ പോകുന്നതോ ആയ നടപടികളും അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം തൊട്ടു മുന്നത്തെ മാസം ലഭിച്ച കേസുകളുടെ ലിസ്റ്റും അതില്‍ നടപടിയെടുക്കാന്‍ ശേഷിക്കുന്ന കേസുകളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.


6 )  അഴിമതി മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ശിക്ഷ നടപ്പാക്കുന്ന വേളയില്‍ അഴിമതി കാട്ടിയ ആളില്‍ നിന്നും ഈടാക്കും.
7 ) ഒരു പൗരന്‍ ആവശ്യമുള്ള നടപടി വേണ്ട സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ഉണ്ടായില്ല എങ്കില്‍ അതിന്റെ ഉത്തരവാദികളില്‍ പിഴ ഈടാക്കുകയും അങ്ങനെ ലഭിച്ച തുക പരാതിക്കാരന് നല്‍കുകയും ചെയ്യും.


8 ) ലോക്പാലിലെ ഏതു ഓഫീസര്‍ക്ക് എതിരെയുമുള്ള പരാതി മേലുള്ള അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുകയും പരാതി ശരിയെന്നു കണ്ടാല്‍ കുറ്റക്കാരനെ രണ്ട് മാസത്തിനുള്ളില്‍ പുറത്താക്കുകയും ചെയ്യും.


10 ) ഇപ്പോഴുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ (സി.വി.സി, വിജിലന്‍സ്, സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖ എന്നിവ) ലോക്പാലില്‍ ലയിപ്പിക്കും. ഏത് രാഷ്ട്രീയക്കാരനോ, ഉദ്യോഗസ്ഥനോ, ജട്ജിനോ എതിരായ പരാതി സ്വതന്ത്രമായി അന്വേഷിക്കാനും അവരെ പ്രോസിക്ക്യൂട്ട് ചെയ്യാനും ഉള്ള ശക്തിയും അധികാരവും ലോക്പാലിനു ഉണ്ടാവും.


11 ) അഴിമതിക്കേസുകള്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നവര്‍ക്ക് (വിസില്‍ ബ്ലോവേഴ്സിന്) പൂര്‍ണ്ണ സംരക്ഷണം നല്‍കും.


സര്‍ക്കാരിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കരടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍
ഗ : സര്‍ക്കാരിന്റെ കരടു ബില്‍
ജ : ജന്‍ലോക്പാല്‍ ബില്‍


ഒന്ന്) ഗ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയില്ല. ലോകസഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ.


ജ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയും.


രണ്ട്) ഗ: ഒരു അന്വേഷണ സമിതിക്ക് പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്ന ഉപദേശക സമിതി എന്നതായിരിക്കും ലോക്പാലിന്റെ റോള്‍.


ജ: കുട്ടക്കാരെനെന്നു കാണുന്ന ആരുടെ മേലും പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ ലോക്പാലിനു അധികാരം ഉണ്ടായിരിക്കും.


മൂന്ന്) ഗ: പോലീസ് അധികാരങ്ങളോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ ക്രിമിനല്‍ കേസിലെ അന്വേഷണവുമായി മുന്നോട്ടു പോകാനോ ലോക്പാലിനു കഴിയില്ല.


ജ:പോലീസ് അധികാരങ്ങളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും ലോക്പാലിനു ഉണ്ടാകും.


നാല്) ഗ: സി.ബി.ഐ-യും ലോക്പാലും തമ്മില്‍ ബന്ധം ഉണ്ടാവില്ല.


ജ:ലോക്പാലും സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖയും ഒറ്റ സ്വതന്ത്രബോഡി ആയിരിക്കും.
അഞ്ച്) ഗ: അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയ ശിക്ഷ ഏഴു വര്‍ഷവും ആയിരിക്കും.


ജ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷവും കൂടിയ ശിക്ഷ ജീവപര്യന്തവും ആയിരിക്കും.


വ്യത്യാസങ്ങള്‍ വിശദമായി: 
പ്രധാനമന്ത്രി:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: പ്രധാനമന്ത്രിയെപ്പറ്റി ലോക്പാലിനു അന്വേഷിക്കാന്‍ കഴിയില്ല.


ജ്യുഡീഷ്യറി:
ജ: ലോക്പാല്‍ പരിധിയില്‍ വരും. എന്നാല്‍ ഉന്നത പദവിയിലുള്ളവരെക്കുറിച്ച്  ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ മാത്രമേ അന്വേഷിക്കാവൂ.
ഗ: ജ്യുഡീഷ്യറി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജ്യുഡീഷ്യറിക്കായി 'ജ്യുഡീഷ്യല്‍ അക്കൌന്ടബിലിട്ടി ബില്‍' പാസ്സാക്കും.


എം.പിമാര്‍:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: അന്വേഷിക്കാം. പക്ഷെ അവരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവൃത്തികള്‍, വോടിംഗ് പോലുള്ളവ, അന്വേഷിക്കാന്‍ കഴിയില്ല.


ഉദ്യോഗസ്ഥവൃന്ദം
ജ: എല്ലാ പോതുസേവകരും ഉള്‍പ്പെടും.
ഗ: ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ മാത്രമേ ഉള്പ്പെടൂ.


സി.ബി.ഐ
ജ: ലോക്പാലിനോട് ലയിപ്പിക്കും.
ഗ:സ്വതന്ത്ര ഏജന്‍സി ആയി തുടരും.


ലോക്പാല്‍ അംഗങ്ങളെയും ചെയര്‍മാനെയും നീക്കം ചെയ്യല്‍:
ജ:ഏതു വ്യക്തിക്കും പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും. സുപ്രീം കോടതി പിരിച്ചു വിടാനുള്ള ശുപാര്‍ശ പ്രസിടന്റിനു നല്‍കണം.
ഗ: വ്യക്തി പരാതി പ്രസിടന്റിനു പരാതി നല്‍കണം. അദ്ദേഹം സുപ്രീം കോടതിക്ക് അതു റെഫര്‍ ചെയ്യും.


ലോക്പാല്‍ സ്ടാഫിനെയും ഓഫീസര്‍മാരെയും നീക്കം ചെയ്യല്‍:
ജ: വിരമിച്ച ഉദ്യോഗസ്ഥരും, ജട്ജുമാരും, പൊതുസമൂഹ പ്രതിനിധികളും ഉള്‍പ്പെട്ട സ്വതന്ത്ര സമിതി ഓരോ സംസ്ഥാനത്തും രൂപീകരിക്കും. അവര്‍ ഈ പരാതികള്‍ അന്വേഷിക്കും.
ഗ: ലോക്പാല്‍ സ്വന്തമായി അന്വേഷിക്കും.


ലോകായുക്ത:
ജ: ലോകായുക്തയും മറ്റു പ്രാദേശിക അഴിമതി വിരുദ്ധ എജെന്സികളും  അതുപോലെ തുടരും.
ഗ: എല്ലാ സംസ്ഥാന അഴിമതി വിരുദ്ധ എജെന്സികളും അടച്ചു പൂട്ടും. ചുമതലകള്‍ കേന്ദ്രീകരിച്ച് ലോക്പാല്‍ ഏറ്റെടുക്കും.


വിസില്‍ ബ്ലോവേഴ്സിനുള്ള സംരക്ഷണം:
ജ:സംരക്ഷണം നല്‍കും.
ഗ: സംരക്ഷണം നല്‍കില്ല.


അഴിമതിക്കുള്ള ശിക്ഷ:
ജ: ലോക്പാലിനു നേരിട്ട് ശിക്ഷ കൊടുക്കുകയോ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയോ ചെയ്യാം. ജോലിയില്‍ നിന്ന് പുറത്താക്കല്‍, ജയില്‍ ശിക്ഷ, അഴിമതിക്ക് കാരണക്കാരായവരില്‍ നിന്ന് പിഴ ഈടാക്കല്‍ എന്നിവ ലോക്പാലിനു നേരിട്ട് നല്‍കാം.
ഗ:ലോക്പാലിനു നേരിട്ട് ശിക്ഷ നല്‍കാന്‍ കഴിയില്ല. പകരം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താം. ശിക്ഷ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് ആയിരിക്കും.


അന്വേഷണ അധികാരങ്ങള്‍:
ജ: ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍ എന്നിവയ്ക്ക് അധികാരം ഉണ്ട്. സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാം. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല.
ഗ:ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍, സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നിവയ്ക്ക് അധികാരം ഇല്ല. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാനും ശിക്ഷിക്കാനും കഴിയും.


തെറ്റായതും ഗൌരവമില്ലാത്തതും അനാവശ്യവുമായ പരാതികള്‍:
ജ: ഇത്തരത്തിലുള്ള പരാതികള്‍ക്ക് (ലോക്പാലിനെതിരെ ഇത്തരത്തിലുള്ള പരാതികളും ഇതില്‍ പെടും) ലോക്പാലിനു ഒരു ലക്ഷം വരെ പിഴ ഈടാക്കാം.
ഗ: ഇത്തരത്തിലുള്ള പരാതികള്‍ കോടതി കൈകാര്യം ചെയ്യും. ഇരുപത്തയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ പിഴ ഈടാക്കാം.


അന്വേഷണ പരിധി:
ജ: എല്ലാ അഴിമതിയും അന്വേഷിക്കാം.
ഗ: ഉന്നത തലത്തിലുള്ള അഴിമതി മാത്രം അന്വേഷിക്കാം.


ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രചരണം 
2010 -ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരടു ബില്ലിന്റെ ആദ്യ പതിപ്പ് അഴിമതിയെ തടയാന്‍ അപര്യാപ്തം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തകരായ പൊതു സമൂഹ പ്രതിനിധികള്‍ തള്ളുകയുണ്ടായി. ഈ പ്രവര്‍ത്തകര്‍ 'ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും പൌരന്മാരുടെതായ ഒരു ലോക്പാല്‍ ബില്ലിന് രൂപം നല്‍കുകയും ചെയ്തു. ഇതിനു പിന്നീട് 'ജന്‍ലോക്പാല്‍ ബില്‍' എന്ന് പേര് നല്‍കി. ബില്ലിന്റെ പ്രചാരണത്തിനായി പബ്ലിക് അവയര്‍നെസ്സ് പ്രോഗ്രാമ്മുകളും പ്രതിഷേധ മാര്‍ച്ചുകളും  നടത്തി. 2011 ഏപ്രില്‍ അഞ്ചിന് അണ്ണാ ഹസാരെ ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതിനായി അനിശ്ചിത കാല നിരാഹാരം ആരംഭിച്ചതോടെ ബില്ലിനുള്ള ജനപിന്തുണ വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.


ഹസാരയെ ഈ അനിശ്ചിത കാല നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണല്‍, നിയമ മന്ത്രാലയങ്ങളോട് സാമൂഹ്യ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ എങ്ങനെയാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേശീയ ഉപദേശക സമിതി ഏപ്രില്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാരിന്റെ കരട് ലോക്പാല്‍ ബില്‍ തള്ളി. ബില്ലിന് മേലിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര മാനവ ശേഷി വകുപ്പുമന്ത്രി കപില്‍ സിബല്‍ സാമൂഹ്യ പ്രവര്‍ത്തകരായ സ്വാമി അഗ്നിവേശിനേയും അരവിന്ദ് കേജ്രിവാളിനെയും ഏപ്രില്‍ ഏഴിന് കണ്ടു. എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടില്ല.


സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചു ഏപ്രില്‍ 13 മുതല്‍ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടത്താന്‍ ഏപ്രില്‍ 7 -ന് അണ്ണ ഹസാരെ ആഹ്വാനം ചെയ്തു. പിന്തുണയുമായി ആറ് കോടി എസ്.എം.എസ്സുകള്‍ ലഭിച്ചതായും കൂടാതെ ഇന്റര്‍നെറ്റില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതായും ഹസാരെ അവകാശപ്പെട്ടു. സമരത്തിന്‌ ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ ഈ പ്രക്ഷോഭത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന സമ്മര്‍ദ്ദം മൂലം സര്‍ക്കാര്‍ ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്നു 98 മണിക്കൂറിനു ശേഷം ഏപ്രില്‍ 9 -ന് ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ്‌ പതിനഞ്ചിന് മുന്‍പ് ബില്‍ പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ പതിനാറു മുതല്‍ വീണ്ടും നിരാഹാര സമരം ആരംഭിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ സമ്മതം മൂളി.


പ്രധാനമായി പിന്തുണച്ചവരും എതിര്‍ത്തവരും

ശ്രീ ശ്രീ രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയ ആത്മീയ നേതാക്കളും ബി.ജെ.പിയുടെ അജിത്‌ സിംഗ് മന്‍പ്രീത് സിംഗ് ബാദല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും  ഈ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖരാണ്. ഇതുകൂടാതെ ബോളീവുഡിടില്‍ നിന്നുള്ള അനവധി നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ ഈ ബില്ലിന് പിന്തുണയുമായി രംഗത്ത് വന്നു. 
കേന്ദ്രമന്ത്രി കപില്‍ സിബല്‍, മറ്റു കോണ്ഗ്രസ് നേതാക്കള്‍, മമത ബാനര്‍ജി, അകാലി ദാല്‍ നേതാവ് പ്രകാശ്‌ സിംഗ് ബദല്‍, ബാല്‍ താക്കറേ, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ജഗ്ദിഷ് ശരണ്‍ വര്‍മ്മ എന്നിവരാണ് ഈ ബില്ലിനെ എതിര്‍ത്തവരില്‍ പ്രമുഖര്‍. ബി.ജെ.പി ആദ്യം ഈ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് 'പൊതു സമൂഹം പാര്‍ലമെന്റിന് നിയമനിര്‍മ്മാനത്തിന്  ഉള്ള അവകാശത്തില്‍  മേല്‍ക്കൈ നേടുമോ'  എന്ന കോണ്ഗ്രസ്സിന്റെ ആശങ്ക പങ്ക് വെച്ചു.


ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി
Member Qualifications and status
Pranab Mukherjee Finance Minister, Co-Chairman
Shanti Bhushan Former Minister of Law and Justice, Co-Chairman
P. Chidambaram Minister of Home Affairs
Veerappa Moily Minister of Corporate Affairs
Kapil Sibal Minister for Communications and Information Technology
Salman Khursid Minister of Law
Anna Hazare Social Activist
Prashant Bhushan Lawyer
N. Santosh Hegde Former Lokayukta (Karnataka)
Arvind Kejriwal RTI Activist.

ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ബി.ജെ.പി, ബി.ജെ.ഡി, ടി.ഡി.പി, അണ്ണാ ഡി.എം.കെ, സി.പി.ഐ (എം), ആര്‍.ജെ.ഡി, ജെ.ഡി.(യു), എസ്.പി എന്നിങ്ങനെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിമര്‍ശിച്ചു. ബില്ലില്‍ ഒരു സമവായത്തില്‍ എത്താന്‍ സമിതി പരാജയപ്പെടുകയും സര്‍ക്കാര്‍ സ്വന്തം രീതിയില്‍ കരട് 2011 ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ കൊണ്ട് വരികയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആഗസ്റ്റ്‌ പതിനാറു മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് രാവിലെ ഡല്‍ഹി പോലീസ് ഹസാരയെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഹസാരെ ജയിലില്‍ വെച്ചു സത്യാഗ്രഹം ആരംഭിച്ചു. എന്നാല്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്നു രണ്ട് ദിവസത്തിന് ശേഷം ഹസാരയെ മോചിപ്പിച്ചു. പിന്നീട് ഹസാരെ രാംലീല മൈതാനിയില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാരം ഇപ്പോള്‍ ആറാം ദിവസത്തിലേയ്ക്ക് കടക്കുന്നു,


ബില്ലിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍
ഈ ബില്ലിനെക്കുറിച്ചുള്ള ഒരു വലിയ വിമര്‍ശനം അഴിമതിയെ നേരിടുന്ന കാര്യത്തില്‍ ഈ ബില്‍ തീര്‍ത്തും നിഷ്കളങ്കമായ അല്ലെങ്കില്‍ തീര്‍ത്തും ലളിതമായ പ്രായോഗികമല്ലാത്ത ഒന്നാണ് എന്നതാണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റ്‌ ആയ പ്രതാപ്‌ ഭാനു മേഹ്ത ഈ ബില്ലിനെ വിശേഷിപ്പിച്ചത്‌ 'ഏറ്റവും നല്ല അവസ്ഥയില്‍ തീരെ നിഷ്കളങ്കവും എന്നാല്‍ ഏറ്റവും മോശം അവസ്ഥയില്‍ പ്രാധിനിത്യ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുമായ ഒന്ന്' എന്നാണ്.  കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ലോക്പാല്‍ എന്ന ആശയത്തെ ഉത്തരാവാദിത്വമില്ലാത്തതും ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്‌.

എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണ് എന്ന വാദത്തെ ബില്ലിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അരവിന്ദ് കേജ്രിവാള്‍ തള്ളിക്കളയുന്നു. അദ്ദേഹം പറയുന്നത് ലോക്പാല്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ചു ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുകയെ ഉള്ളൂ എന്നും അതില്‍ വാദം നടത്തി ശിക്ഷ വിധിക്കേണ്ടത് കോടതികളാണ് എന്നുമാണ്. സമാനസ്വഭാവമുള്ള വേറെയും സ്ഥാപനങ്ങള്‍ നിലവിലുണ്ട്. കൂടാതെ ബില്ലില്‍ സുപ്രീം കോടതിയ്ക്ക് ലോക്പാലിനെ പിരിച്ചു വിടാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകളും ഉണ്ട്.


ഈ വിശദീകരണങ്ങള്‍ ഉണ്ടെങ്കിലും ലോക്പാലിന്റെ വിമര്‍ശകര്‍ പറയുന്നത് ലോക്പാലിന്റെ യഥാര്‍ഥ ജുഡീഷ്യല്‍  അധികാരങ്ങള്‍ അതിന്റെ അന്വേഷണ അധികാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ്യക്തം ആണ് എന്നാണ്. ലോക്പാലിലെ അംഗങ്ങളും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസുകാര്‍ ആയിരിക്കണമെന്ന്  ബില്‍ ആവശ്യപ്പെടുന്നു. ബില്ലിനെ പിന്തുണയ്ക്കുന്നവരില്‍ ചിലരെങ്കിലും ലോക്പാലിനു ജുഡീഷ്യല്‍  അധികാരങ്ങള്‍ ഉണ്ട് എന്നത് നിഷേധിച്ചിട്ടുണ്ട് എങ്കിലും സര്‍ക്കാരും ചില വിമര്‍ശകരും അതിനു അര്‍ദ്ധ-ജുഡീഷ്യല്‍  അധികാരങ്ങള്‍ ഉള്ളതായി കരുതുന്നു.


ബില്ലില്‍ പറയുന്ന പ്രകാരം കോടതിയലക്ഷ്യത്തിന് ഒരു ഹൈക്കോടതിക്ക് ഉള്ള അധികാരങ്ങള്‍ ലോക്പാലിനുണ്ടാവും. കൂടാതെ ലോകപാലിന്റെ ഒരു നടപടിയെയോ തീരുമാനത്തേയോ കോടതില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ബില്ലില്‍ വിചാരണ എങ്ങനെയായിരിക്കുമെന്ന് വ്യക്തത ഇല്ലാത്ത അവസരത്തില്‍ തന്നെ പ്രത്യേക കോടതികളും ജഡ്ജുമാരും ലോക്പാലിനു ആവശ്യമായി വരും. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജുഡീഷ്യല്‍ മേല്നോട്ടമില്ലാത്ത, ഭരണഘടനയ്ക്ക് പുറത്തുള്ള, അന്വേഷണ-ജുഡീഷ്യല്‍ അധികാരങ്ങളുള്ള സാധാരണ കോടതിയില്‍ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥാപനമായി മാറും ലോക്പാല്‍.


ഒരു പ്രധാന തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍ അന്നയുടെ നോമിനിയും പാനലിന്റെ കോ-ചെയര്‍മാനുമായ ജസ്റ്റിസ്‌ വര്‍മ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍ അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.'


വിവാദങ്ങള്‍
2011  ഏപ്രിലില്‍ ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി കോ-ചെയര്‍മാന്‍ ശാന്തി ഭൂഷന്റെത് എന്ന് അവകാശപ്പെടുന്ന ഒരു സി.ഡി. പുറത്തു വന്നു. ഇതില്‍ അദ്ദേഹം അമര്‍ സിങ്ങിനോടും മുലായം സിങ്ങിനോടും ഒരു ജട്ജിനെ സ്വാധീനിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും സി.ഡി. കൃത്രിമം ആണ് എന്ന് വാദിക്കുകയും ഇതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


ആഗസ്റ്റ്‌ പതിനാറിന് നിരാഹാര സമരത്തിനു പുറപ്പെടാനിരുന്ന അണ്ണ ഹസാരയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ഇതേ സമയം പോലീസ് അരവിന്ദ്   കേജ്രീവാളിനെയും മറ്റു അനുയായികളെയും അറസ്റ്റ് ചെയ്തു. ഇതിനെതിരെ നാല് കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇന്ത്യാ ഗേറ്റില്‍ നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പിന്നീട് അന്നയെ വിട്ടയച്ചു.
ബില്ലിനെക്കുറിച്ചുള്ള എന്റെ  അഭിപ്രായങ്ങള്‍ ഇവിടെ പറയുന്നില്ല. ബില്ലിലെ വ്യവസ്ഥകള്‍ സ്വയം സംസാരിക്കട്ടെ...

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

 

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

നൂറുദിന കര്‍മ്മപരിപാടി: കുഞ്ഞൂഞ്ഞു വഹ..

അധികാരമേറ്റിട്ട് നൂറു ദിവസം തികഞ്ഞിട്ടില്ല. നൂറു ദിവസം തികക്കുമെന്ന കാര്യം തന്നെ ഉറപ്പില്ല. പക്ഷെ അതിവേഹം ബഹുദൂരം ഇതിനകം ശ്രീ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഓടിതള്ളികഴിഞ്ഞു. അതു മുയുമന്‍ ഒന്ന് സ്മരിചില്ലേല്‍ പിന്നെ എന്തര് മലയാളി. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ ഇപ്പം വീഴും ഒന്ന് പുടി ഇല്ലാത്ത ഈ സമയത്ത് ‍...

ഒന്ന്) അതിവേഗം, ബഹുദൂരം എന്ന് പറഞ്ഞപ്പോള്‍ ഇത്രയും വിചാരിച്ചില്ല. വോട്ടെണ്ണി അങ്ങട് കഴിഞ്ഞതെ ഉള്ളു. അപ്പഴേക്കും വന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കോടതിയില്‍, ഉമ്മന്‍ ചാണ്ടിക്ക് പമോലീന്‍ എന്തെരാണ്‌ എന്ന് പോലും അറിയില്ല എന്ന്. അതീ കോടതി തള്ളി എന്നത് നേര് തന്നെ. അതീ കോടതിക്ക് നടപടിക്രമം ഒന്ന് വലിയ പുടി ഇല്ലാത്തത് കൊണ്ടാ എന്ന് കോണ്ഗ്രസ്. അതൊക്കെ നമ്മുടെ ഹസ്സന്‍ സാറിനോട് ഒന്ന് ചോദിച്ചിരുന്നേല്‍ പുള്ളി പറഞ്ഞു കൊടുക്കത്തില്ലായിരുന്നോ അതൊക്കെ. പിന്നെ എന്തരിനാണ് ഹസ്സന്‍ റിപ്പോര്‍ട്ടറിലെ ചര്‍ച്ചയില്‍ വേണുവിന്റെ മുന്നിലിരുന്നു വെള്ളം കുടിച്ചു ജബ ജബ അടിച്ചതെന്നു ചോദിച്ചാല്‍ അതുപിന്നെ....

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലേറി മൂന്നുമാസം തികയുന്നതിനു മുന്‍പ് മുഖ്യമത്രിയുടെ രാജി ആവശ്യം നാല് കോണില്‍ നിന്നും ഉയരുന്നു. കുഞ്ഞൂഞ്ഞിനിട്ടു പണി തരാന്‍ ചെന്നിയണ്ണന്‍ മുസ്തഫയെ ഇറക്കി കളിച്ചതാണെന്നു ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം. (അങ്ങനേലും പുള്ളിയെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനം ഉണ്ടായല്ലോ, സന്തോഷം). പണ്ട് കുഞ്ഞൂഞ്ഞു കരുണാകരനും അന്തോണിച്ചനും പണിഞ്ഞു. ഇപ്പൊ അതുപോലെ തിരിച്ചു കിട്ടുന്നു. അത്രേം കരുതിയാ മതി. ഉമ്മന്‍ ചാണ്ടിയാണോ ചെന്നിത്തലയാണോ എന്ന ചോയ്സ് മലയാളിക്ക് മുല്ലപ്പെരിയാര്‍ പൊട്ടുന്നതാണോ ലോകാവാസാനാമാണോ നല്ലത് എന്നത് പോലെയേ ഉള്ളു എന്ന് ബെര്‍ളി. 

രണ്ട്) എ -ക്ലാസ് പിള്ള അദ്ദേഹത്തെ ആദ്യം പരോളില്‍ ഇറക്കി. പിന്നേം ഇറക്കി. അനുവദിച്ചിട്ടുള്ള പരോളില്‍ നാല്പത്തഞ്ചു ദിവസം അധികം. ഇനി പരോള്‍ കിട്ടാന്‍ വകുപ്പ് അങ്ങു പുതുപ്പള്ളീനു കൊണ്ട് വരേണ്ടി വരും. അപ്പഴാണ് ഇരുമ്പഴിയെണ്ണി എണ്ണി ആണെന്ന് തോന്നുന്നു പിള്ളേടെ മേത്ത് ഇരുമ്പിന്റെ അംശം കൂടീന്നു ഒരു റിപ്പോര്‍ട്ട് കിട്ടി. പിന്നൊന്നും നോക്കീല, പരോള്‍ കഴിഞ്ഞു തിരിച്ചു വന്നെന്റെ അന്ന് തന്നെ പിള്ളയെ 'കിംസ്'-ലോട്ട് അയച്ചു; അതും ഫൈവ് സ്റ്റാര്‍. പൂജപ്പുരയില്‍ നിന്നും കിംസിലെക്കുള്ള ദൂരമായിരിക്കും ഈ 'സമദൂരത്തിലെ ശരിദൂരം'.

മൂന്ന്) അടൂര്‍ പ്രകാശിന്റെ പേരിലുള്ള റേഷന്‍ കട ക്രമക്കേട് വിജിലന്‍സ് അന്വേഷണം ഒരു വഴിക്കാക്കി. അന്ന് പ്രകാശ് ചെയ്തതിനേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ജേക്കബിന്റെ മോന്‍ തന്നെ നേരിട്ട് ഇപ്പൊ റേഷന്‍ കട കൊടുക്കാനുള്ള ഇടവാട് നടത്തുന്നു. ഫയങ്കര പുരോഗതി. അതിന്റിടയ്ക്ക് ആ കൈരളിക്കാര് ജേക്കബ് ഗ്രൂപ്പ് നേതാവ് ഈപ്പന്‍ ഇതിനായി കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍ പുടിച്ചു. ചാനലുകാരു കൂടുതലും നമ്മുടെ ആളുകളായത് കൊണ്ട് അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല, ഫാഗ്യം. ഈപ്പനെ നമ്മല്പ്പഴെ സസ്പെന്‍ഡ് ചെയ്ത് കൈ കഴുകി.
 

നാല്) ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന സ്വകാര്യ പ്രാക്ടീസ് എടുത്തു കളയാന്‍ ഒന്ന് നോക്കി. അതിനായി സാമാന്യം നല്ല രീതിയില്‍ പിരിവും നടന്നു. പക്ഷെ ആ ഇടതന്മാര് തമ്മസിക്കണ്ടേ?

അഞ്ച്) ഐസ് ക്രീം....

ആറ്) അഞ്ഞൂറ്റിമുപ്പതു അണ്‍എയ്ഡഡ്  സ്കൂളുകള്‍ക്ക് അംഗീകാരം കൊടുത്തു പൊതുവിദ്യാലയങ്ങളെ ഒരു വഴിക്കാക്കാന്‍ തീരുമാനിച്ചു. ആ ഇടതന്മാരും സാറന്മാരും എന്തിനു കെ.എസ്.യു വരെ എതിര്‍ത്തത് കാരണം തല്ക്കാലം അതു പരണത്തു വെച്ചു.

ഏഴ്) മാനേജ്മെന്റുകള്‍ ചോദിച്ചത് പോലെ +2  സീറ്റുകള്‍ അനുവദിച്ചു. അടുത്തുള്ള സര്‍ക്കാര്‍ സ്കൂളൊക്കെ അങ്ങനേലും ഒന്ന് പൂട്ടട്ടെ. ഓണപ്പരൂഷ നടത്താന്‍ അവസാനനിമിഷം തീരുമാനിച്ചു വിദ്യാഭ്യാസ കലണ്ടര്‍ മുഴുവന്‍ അവതാളത്തിലാക്കി.


എട്ട്) ഇഷ്ടമല്ലാത്ത ജീവനക്കാരേം പോലീസുകാരേം തോന്നിയിടതോട്ടൊക്കെ സ്ഥലം മാറ്റി. പലരും ഇപ്പോഴും കേരളത്തിന്റെ വിരിമാറിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.

ഒന്‍പത്) ഇതിനിടേല്‍ കുഞ്ഞാലിക്കുട്ടി, ബഷീര്‍, ആര്യാടന്‍, ചെര്‍ക്കളം മുതലായ മഹാന്മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഇനി അതിനേം ഒരു വഴിക്കാക്കണം.


പത്ത്) ഏതാണ്ടെല്ലാ നിയമനങ്ങളും വിവാദമാക്കി (ഇതൊക്കെ എങ്ങനെ സാധിക്കുന്നു!). അര്‍ഹതയില്ലാത്തവരെ നിയമിച്ചു എന്നത് തന്നെ പ്രശ്നം. എന്താനിവര്‍ക്ക് ഒരു അര്‍ഹതക്കുറവു എന്ന് ഞാനുറക്കെ ചോദിക്കുകയാണ്. റിട്ടയേഡ് സ്കൂള്‍ അധ്യാപകനെ വി.സി ആക്കുന്നത് ഒരു തെറ്റാ?  സ്പെക്ട്രം കേസിലും നീര റാടിയ ടേപ്പിലും ഒക്കെ ഉള്ള തരുണ്‍ ദാസിനെക്കാള്‍ അര്‍ഹതയുള്ള ഒരാളെ ആസൂത്രണ കമ്മീഷനില്‍ അംഗമാക്കാന്‍ കഴിയോ? പറയൂ  പറയൂ....

പതിനൊന്ന്) അഞ്ചാം മന്ത്രി അഥവാ കുഞ്ഞാപ്പയുടെ വിക്രിയകള്‍...

പന്ത്രണ്ട്) കാസര്ഗോടത്തെ അക്രമം അനെഷിക്കുന്ന കമ്മീഷന്‍ ലീഗിനെതിരെ തെളിവുകള്‍ കണ്ടെത്തി. ഒട്ടും താമസിച്ചില്ല, കമ്മീഷനെ അങ്ങു പിരിച്ചു വിടാന്‍ തീരുമാനിച്ചു. പക്ഷെ ഇപ്പൊ കമ്മീഷന്റെ കണ്ടെത്തലോക്കെ പുറത്തു വന്നു ആകെ നാറി.

പതിമൂന്ന്) ബസ്‌ ചാര്‍ജ്ജില്‍ സാമാന്യം നല്ല വര്‍ദ്ധന വരുത്തി. കറണ്ടു ചാര്‍ജ്ജ്, പാല്‍ വില തുടങ്ങിയവയില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ വര്‍ദ്ധന വരുത്തി സമ്പദ്‌ വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതായിരിക്കും.

പതിനാല്) എന്ടോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ കോണ്ഗ്രസ് വക്താവ് സിന്ഗ്വി തന്നെ ഹാജരായി. താന്‍ വാദിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും സിന്ഗ്വി. ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ കാസര്ഗോഡത്തെ  പ്രശ്നങ്ങള്‍ എന്ടോസള്‍ഫാന്‍ മൂലമല്ല എന്ന് വാടിച്ചതിനു തെളിവുകള്‍ പുറത്തു വന്നു. എന്ടോസള്‍ഫാന്‍ ബാധിത മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്ന മുഹമ്മദ്‌ അഷീലിനെപ്പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ഇതൊന്നും പോരാഞ്ഞിട് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര വകുപ്പ് കൂടി ഫരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തെളിവ് കണ്ടത്താന്‍ കപ്പാസിറ്റി ഉള്ള ഒരു പോലീസുകാരനെ കണ്ടിട്ട് മരിച്ചാ മതി....



ശുഭം?
മംഗളം??

അനൂപ്‌ കിളിമാനൂര്‍

Related Posts:

മുഖ്യനോട് ചോദിക്കാം...

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...

എന്നാലും ഐസക്കേ, ചെന്നിത്തലയോട് ഈ ചതി വേണ്ടായിരുന്നു...

 

കാര്‍ട്ടൂണ്‍: ദേശാഭിമാനി 

 

ഞായറാഴ്‌ച, ജൂൺ 05, 2011

ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!

 
അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര  ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി. മൂന്ന് മാസം മുന്‍പേ ബാബ രാംദേവ് ഈ സമരത്തിനുള്ള കാമ്പെയ്ന്‍ തുടങ്ങിയിരുന്നു. അപ്പോഴൊക്കെ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? യോഗാഭ്യാസത്തിന്റെ പേരില്‍ പുള്ളി ഈ മൈതാനം ബുക്ക്‌ ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? എന്നിട്ട് ബാബാ രാംദേവ് ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ നാല് ക്യാബിനറ്റ് മന്ത്രിമാരെ വിട്ടു. ദിഗ്വിജയ് സിംഗ് ഒഴികെ വേറെ ഒരു നേതാവും ഇയാള്‍ക്കെതിരെ രംഗത്തുവരാന്‍ തയാറായില്ല. ഒടുവില്‍ ഈ മനുഷ്യന് അനാവശ്യമായി കുറച്ചു മൈലേജ് ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു മിഡ്-നൈറ്റ് ഡ്രാമയും.

ഇവിടെ നാം പരിഗണിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ഇങ്ങനെ സത്യാഗ്രഹങ്ങള്‍ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ നാട്ടാര്‍ക്കോ ഉണ്ടോ എന്നത്. (പന്തല് പണിക്കാരുടെ കാര്യമല്ല പറഞ്ഞത്, അവര്‍ക്ക് ചാകരയല്ലേ). പിന്നൊന്ന് ഇങ്ങനൊരു സത്യാഗ്രഹം നടത്താന്‍ രാംദേവിന് അര്‍ഹതയുണ്ടോ എന്ന കാര്യം. വളരെകുറച്ച് കാലം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഈ പുള്ളി ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തമായി ഒരു ദ്വീപും ഒരു പ്രൈവറ്റ് ജെറ്റുമുള്ള ഈ സന്യാസി(തള്ളേ!) എവിടെപ്പോയാലും താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഈ കാഷായ വസ്ത്രധാരി സ്വന്തം വിമാത്തില്‍ കയറുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. 'ഐറണി' എന്താണ് എന്ന് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ അപ്പോതന്നെ കാര്യം പിടികിട്ടും. സത്യാഗ്രഹം നടത്തുമ്പോള്‍ പുള്ളി മുന്നോട്ട് വെച്ച ആവശ്യങ്ങളും പുള്ളിയുടെ പൂര്‍വ്വകാല ചെയ്തികളും ഒന്ന് താരതമ്യം ചെയ്യുക രസാവഹം ആയിരിക്കും. ഒരു കാര്യം എല്ലാ വര്‍ഷവും എല്ലാ ഇന്ത്യന്‍ പൌരന്മാരും അവരുടെ സ്വത്തു വെളിപ്പെടുത്തണം എന്നതാണ്. ഇതെഴുതുന്ന നിമിഷം വരെയും സ്വന്തം സ്വത്തുവിവരവും അതിന്റെ സോഴ്സും ഈ മനുഷ്യന്‍ വെളിപ്പെടുത്തിയിട്ടില്ല. കോടികള്‍ ചെലവഴിഞ്ഞു നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹപ്പന്തലിലും മറ്റും ചിലവഴിച്ച തുകയുടെ ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല. ഈ പഞ്ചനക്ഷത്ര സത്യാഗ്രഹം എന്ന ഉടായിപ്പിനായി വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് വ്യക്തികളില്‍ നിന്ന് ബാബ ഈ അഴിമതി വിരുദ്ധ സത്യാഗ്രഹ റിയാലിറ്റി ഷോക്കായി പണം വാങ്ങിയതായി ദിഗ് വിജയ്‌ സിംഗ് പറയുകയുണ്ടായി. കോണ്ഗ്രസ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത് ഇതു പോലെ ഈ ബാബയുടെ തനിനിറം പുറത്തു കാട്ടുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് ക്യാബിനറ്റ് മന്ത്രിമാരെ ഈ ബാബയെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, 'അഴിമതിക്കെതിരെ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക  കോണ്ഗ്രസ് നേതാക്കളുടെയും ചങ്കിടിച്ചു തുടങ്ങുകയല്ലേ. 


 
പിന്നെ പുള്ളിയുടെ ഒരാവശ്യം തൊഴിലാളികളുടെ വേതനം ഏകീകരിക്കുക എന്നതാണ്. കുറച്ചു കാലം മുന്‍പ് ഇതേ ബാബയുടെ ആയുര്‍വേദ നിര്‍മ്മാണ ഫാക്റ്ററിയില്‍ ഒരു സമരം നടന്നിരുന്നു. തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന അവിടത്തെ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ സമരം ചെയ്ത എല്ലാ തൊഴിലാളികളെയും പിരിച്ചു വിടുകയാണ് ബാബ ചെയ്തത്. പി.എഫ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോഴും ഈ മനുഷ്യന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്പോഴാണ്‌ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി ബാബാ വാദിക്കുന്നത്. ഫാക്ടറിയെപ്പറ്റി പറയുമ്പോള്‍ ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന ആയുര്‍വേദ(?) മരുന്നുകളെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സിച്ചു മാറ്റേണ്ട രോഗം ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ബാബാ. അതിനുതുടങ്ങി എയ്ഡ്സിനു വരെ സ്വന്തമായി മരുന്ന് നിര്‍മ്മിച്ച്‌ കൊടുക്കുന്നണ്ട് ഈ ബാബാ. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ. (നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?) ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശം കലര്‍ന്നിട്ടുന്ടെന്നും മനുഷ്യന്റെ തലയോട്ടി പൊടിച്ചു ചേര്‍ക്കാറുണ്ടെന്നും സി.പി.എം നേതാവ് വൃന്ദാ കാരാട്ട് ഒരു പരാതി നല്‍കിയിരുന്നു. ലാബില്‍ നടന്ന ടെസ്റ്റുകളില്‍ ഈ പരാതി ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓര്‍ക്കുക. 

പിന്നൊന്ന് അഴിമതി നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ്. ഗോവധത്തിനു വധശിക്ഷ നല്‍കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിട്ടുള്ള വീരനാണ് ഈ ബാബാ. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. വധശിക്ഷയും അഹിംസയും തമ്മില്‍ എന്തരാണ് ബന്ധം എന്ന് മാത്രം ആരും ചോദിക്കരുത്. സത്യാഗ്രഹം നടത്തുന്ന രീതി മാത്രമല്ല, ആവശ്യങ്ങളും പരിഗണിച്ചു വേണം ഒരു സമരം സമാധാനപരമാണോ എന്ന് തീരുമാനിക്കാന്‍ എന്ന് മാത്രമേ എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളൂ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട ഋതംബരയെപ്പോലുള്ളവര്‍ ബാബയുമായി വേദി പങ്കിട്ടതും യാദൃശ്ചികം അല്ല. സംഘ പരിവാരുമായി ബാബയ്ക്കുള്ള ബന്ധം അത്രവലിയ രഹസ്യമൊന്നുമല്ല. ഈ നിരാഹാരത്തിനുള്ള പ്ലാനുകള്‍ തയ്യാറായത് തന്നെ ആര്‍.എസ്.എസ്സിന്റെ ഓഫീസുകളിലാണ് എന്നും കേള്‍ക്കുന്നു. അഴിമതിക്കെതിരെ ഒരു സമരവുമായി രംഗത്ത്‌ വരാന്‍ ബി.ജെ.പിയ്ക്കും സംഘപരിവാറിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ പഴയ ശവപ്പെട്ടി കുംഭകോണം മുതല്‍ കര്‍ണ്ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ പരാക്രമങ്ങള്‍ക്ക് വരെ മറുപടി പറയേണ്ടി വരും. ഇതാവുമ്പോ അങ്കവും കാണാം, താളിയും ഓടിക്കാം. അതിനു കേന്ദ്രം ഭരിക്കുന്നവരുടെ മണ്ടത്തരങ്ങള്‍ നല്ല സഹായവുമായി.  സംഘപരിവാരുമായുള്ള ഈ പരസ്യമായ ബാന്ധവം അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണയുമായി വന്നവരെപ്പോലും ഈ സമരത്തില്‍ നിന്ന് അകറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഈ പോലീസ് നടപടി ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പിന്നിലേയ്ക്ക് മാറ്റപ്പെടാനെ ഉപകരിക്കൂ എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ വര്‍ഗ്ഗീസ് ചോദിച്ച ഈ ചോദ്യം ഇവിടെയാണ്‌ പ്രസക്തമാകുന്നത്,
"How many Ramdevs make one Gandhi?"

ജനാധിപത്യത്തില്‍ ഇങ്ങങ്ങനെയുള്ള സത്യാഗ്രഹങ്ങള്‍ക്കുള്ള ഇടം എന്ത് എന്ന ചോദ്യം സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. ഇത്തരം സത്യാഗ്രഹങ്ങളില്‍ നിന്ന് പൗരന്മാര്‍ വിട്ടുനില്‍ക്കണം എന്നും നിയമവ്യവസ്ഥിതിയെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും അംബെദ്കര്‍ പറയുകയുണ്ടായി. എന്നാല്‍ നമ്മുടെ രാജ്യത്ത് പരിപൂര്‍ണ്ണമായ ഒരു ജനാധിപത്യം  നിലനില്‍ക്കാത്തിടത്തോളം കാലം ചിലപ്പോള്‍ ഇങ്ങനെയുള്ള സമരമുറകള്‍ ആവശ്യമായി വരും. ഇറോം ഷര്‍മിള പത്ത് വര്‍ഷമായി നടത്തുന്ന ഉപവാസം തന്നെ ഉദാഹരണം. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനും സര്‍ക്കാരിനെതന്നെ ബ്ലാക്ക്മെയ്ല്‍ ചെയ്തു സ്വന്തം ആവശ്യങ്ങള്‍ നേടാനും അതുപയോഗിക്കപ്പെടുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. അഴിമതി, കള്ളപ്പണം, കര്‍ഷക ആത്മഹത്യ എന്നിങ്ങനെ നാം ചുറ്റും കാണുന്ന ദുരന്തങ്ങള്‍ യഥാര്‍ഥത്തില്‍ രോഗമല്ല, മറിച്ചു ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് എന്ന് നാം മനസിലാക്കണം. നവ ഉദാരവല്‍ക്കണത്തിന്റെ കൂടപ്പിറപ്പുകള്‍ ആണ് ഇവയെല്ലാം. ചികിത്സ വേണ്ടത് ലക്ഷണങ്ങള്‍ക്കല്ല, മറിച്ചു രോഗത്തിനാണ്‌. ലക്ഷണങ്ങള്‍ക്ക് ഈ നിരാഹാരം പോലുള്ള ചികിത്സ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതു രോഗത്തെ കൂടതല്‍ വഷളാക്കുകയെ ഉള്ളൂ. 1991-ല്‍ മനമോഹനനും നരസിംഹറാവുവും ചേര്‍ന്ന് നടപ്പിലാക്കിയ നവ ഉദാരവല്‍ക്കരണനയങ്ങളാണ് മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഇത്ര തീവ്രമാക്കി മാറ്റിയത്. അതിനുമുന്‍പ്‌ അഴിമതി ഇല്ലായിരുന്നു എന്നല്ല, എന്നാല്‍ ഈ പുതിയ നയം മൂലം കേന്ദ്രസര്‍ക്കാരിന് വന്നു ചേര്‍ന്ന മുതലാളിത്തമുഖമാണ് പ്രശ്നങ്ങളെ ഇത്രയും രൂക്ഷമാക്കിയത്. നെഹ്രൂവിയന്‍ സോഷ്യലിസത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയും മുതലാളിത്ത നയങ്ങള്‍ അവര്‍ മുറുകെപ്പിടിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു. മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്കയില്‍ 'ലോബിയിംഗ്' എന്ന പേരില്‍ അഴിമതി നിയമവിധേയമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിട്ട് കാലമേറെയായി. വന്‍ കോര്‍പ്പറേറ്റുകള്‍ ഭരണകര്‍ത്താക്കളുടെ നയങ്ങളെ ഈ ലോബിയിസ്ടുകള്‍ വഴി തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സ്വാധീനിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് നീരാ റാഡിയയിലൂടെ നാം കണ്ടത്. അതായത് ഉദാരവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ സര്‍വ്വ ശക്തിയോടും കൂടെ നമ്മെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ആഴ്ച തോറും കൂടുന്ന എണ്ണവിലയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു തുലയ്ക്കലും എല്ലാം ഇതിനു അനുബന്ധം മാത്രം....

രാഷ്ട്രീയക്കാര്‍ മാത്രമാണ് അഴിമതിക്ക് കാരണമെന്നും അവരെ തുരത്തിയാല്‍ അഴിമതി ഇല്ലാതാവും എന്ന ഒരു പ്രചാരണം ഈ മാതിരി സമരങ്ങളുടെയൊക്കെ ഒരു പൊതുസ്വഭാവമാണ്‌. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എല്ലാ ദിവസവും വന്നു വിളമ്പുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. അഴിമതി നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും ചെറുതല്ലാത്തൊരു ശതമാനം അഴിമതിക്കാരാണ്. ഇതു തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തകരിലും  ഉള്ളത്. ഉദാഹരണത്തിന് സ്പെക്ട്രം കേസ് തന്നെ എടുക്കാം. രാഷ്ട്രീയക്കാര്‍ മാത്രമാണോ പ്രതിപ്പട്ടികയില്‍ ഉള്ളത്? കോര്‍പ്പറേറ്റുകളുടെ വക്താക്കള്‍ ഉണ്ട്, ഇടനിലക്കാരുണ്ട്, ബ്യൂറോക്രാറ്റുകള്‍ ഉണ്ട്. എന്തിനു മാദ്ധ്യമ പ്രവര്‍ത്തകര്‍ പോലുമുണ്ട്. അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രം ഉന്നം വെയ്ക്കുന്നതിന്റെ ലക്‌ഷ്യം വേറെ ആണ്. പിന്നൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അഴിമതിക്കാരാണ് എന്ന വാദമാണ്. ഈ വാദം യഥാര്‍ഥ അഴിമതിക്കാരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ എന്നറിയുക. കണ്കെട്ട് വിദ്യയില്‍ മാന്ത്രികര്‍ ചെയ്യുന്ന പരിപാടി തന്നെയാണ് ഇവരും പിന്തുടരുന്നത്. അതായത് പലതരം ചെഷ്ടകളിലൂടെയും സംഭാഷണങ്ങളിലൂടെയും നിങ്ങളുടെനമ്മുടെ ശ്രദ്ധ തിരിക്കുന്നു. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്‌. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ഇവയെല്ലാം എന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വെയ്ക്കുകയും ഈ മാതിരി ഉടായിപ്പ്‌ വിദ്യകളിലൂടെ അഴിമതിയും മറ്റും ഇല്ലാതാകാന്‍ കഴിയും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ കഴിയില്ല എന്ന സത്യം അവര്‍ മറന്നു പോയി. അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന പൊതു ബോധത്തെ തണുപ്പിക്കാനുള്ള ഒരു പ്രഷര്‍ കുക്കര്‍ വാല്‍വ് മാത്രമാണ് ഈ സമരങ്ങള്‍ എന്ന നിരീക്ഷണം ഈ അവസരത്തില്‍ പ്രസക്തമാകുന്നു.
ഉദാരവല്‍ക്കരണ-മുതലാളിത്ത നയങ്ങള്‍ക്ക് ഒരു ബദല്‍ ഉണ്ടായാല്‍ മാത്രമേ ഈ അഴുക്കുകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ കഴിയൂ. കുത്തകള്‍ക്ക്‌ അനുകൂലമായ നിലപാടുകള്‍ നമ്മെ ഭരിക്കുന്നവര്‍ പിന്തുടരുന്നിടത്തോളം കാലം ഇതിനു കഴിയില്ല. ഈ അവസരത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷം വ്യത്യസ്തമാകുന്നത്. പശ്ചിമ ബംഗാളില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അവിടത്തെ ഇടതുമന്ത്രിമാര്‍ക്കെതിരെ കാര്യമായ ഒരു അഴിമതി ആരോപണവും ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു കര്‍ഷക ആത്മഹത്യ പോലും ഉണ്ടാവാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കുക. വോട്ടിനു നോട്ട്, ചോദ്യത്തിന് കോഴ തുടങ്ങിയ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ഇടതുപക്ഷ എം.പി പോലും അതില്‍ ഉള്‍പ്പെട്ടില്ല എന്നും ഓര്‍ക്കുക.  ഇടതുപക്ഷത്തിനും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് സമ്മതിക്കുമ്പോള്‍ തന്നെ മുതലാളിത്തത്തിനും അതിന്റെ സന്തതികളായ അഴിമതിക്കും കള്ളപ്പണത്തിനും കര്‍ഷക ആത്മഹത്യകള്‍ക്കും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുക ഇപ്പോള്‍ ഇടതുപക്ഷത്തിനു മാത്രമാണ് എന്നറിയുക. രാംദേവ്-മോഡല്‍ സമരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി-ക്കും അഴിമതിയില്‍ മുങ്ങിക്കുളിച്ച കൊണ്ഗ്രസ്സിനും ഇതു കഴിയില്ല എന്നത് പകല്‍ പോലെ വ്യക്തമായി വരുന്നു. നാം കാണുന്ന കാഴ്ചകള്‍ പലതും  നിര്‍മ്മിക്കപ്പെടുന്നതാണെന്നും അതിന്റെ പിന്നിലെ ഉദ്ദേശങ്ങള്‍ എന്താണെന്നും കണ്ണുതുറന്നു കാണുക. അറിയുക. നമുക്ക് വേണ്ടി...  വരുംതലമുറകള്‍ക്ക് വേണ്ടി...
ജയ് ഹിന്ദ്‌...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

വാല്‍ക്കഷണം: ഇതൊക്കെക്കണ്ട്‌ ഐസ്ക്രീം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടു കുഞ്ഞാലിയും ജാവിതം മുഴുവന്‍ പരോള്‍ വേണമെന്ന് പറഞ്ഞു എ-ക്ലാസ് പിള്ളയും സത്യാഗ്രഹം തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു....

Related Posts:

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...


 

വ്യാഴാഴ്‌ച, ജൂൺ 02, 2011

ആശങ്കകളോടെ വിദ്യാലയങ്ങള്‍ ഉണരുന്നു



വിദ്യാഭ്യാസ രംഗത്തെ മികവാര്‍ന്ന അഞ്ചുവര്‍ഷത്തിനു ശേഷം ആശങ്കകളോടെയാണ് പുതിയ അധ്യയനവര്‍ഷത്തെ കേരളം വരവേല്‍ക്കുന്നത്. എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ജനക്ഷേമഭരണത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കേരളമുണ്ടാക്കിയ സമാനതകളില്ലാത്ത നേട്ടങ്ങള്‍ ഇല്ലാതാക്കുമോ എന്ന ആശങ്ക കേരളത്തിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. അഭിമാനകരമായ നേട്ടങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തുണ്ടായത്. പത്താംതരം പരീക്ഷയും ഫലപ്രഖ്യാപനവും വിജയശതമാനവും നമ്മുടെ അഭിമാനമായി. അത്യന്തം സൂക്ഷ്മതയോടെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഫലപ്രഖ്യാപനവും നടന്നത്. പൊതുപരീക്ഷയ്ക്ക് ഇരട്ടമൂല്യനിര്‍ണയം നിലവില്‍വന്ന ആദ്യസംസ്ഥാനമാണ് കേരളം. പ്ലസ്ടുവിന്റെ മൂന്നുവിഷയങ്ങളുടെ മാര്‍ക്കുകള്‍കൂടി പരിഗണിച്ചുക്കൊണ്ട് എന്‍ജിനിയറിങ്ങിന്റെ പ്രവേശന നടപടികള്‍ പരിഷ്കരിച്ചു. മധ്യവേനലവധിക്കാലത്തുതന്നെ പാഠപുസ്തകഅച്ചടി പൂര്‍ത്തിയാക്കി. ഭൂരിപക്ഷം സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുമ്പുതന്നെ എത്തിക്കഴിഞ്ഞു. അധ്യാപകപരിശീലനങ്ങള്‍ എല്ലാതലത്തിലും പൂര്‍ത്തിയായി. ജൂണ്‍മാസംതന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം ഹയര്‍സെക്കന്‍ഡറി ഏകജാലപ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി സിലബസനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി 200 സാധ്യായ ദിവസങ്ങള്‍ പഠനത്തിനായി ലഭിക്കുന്നുണ്ട്. ജൂണ്‍ നാല് പ്രവൃത്തിദിവസമാകുന്നതോടെ ഈ വര്‍ഷവും 200 സാധ്യായ ദിവസങ്ങള്‍ ഉണ്ടാകും.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരും ജനപ്രതിനിധികളും അഞ്ചുവര്‍ഷത്തിനിടെ നടത്തിയ ഇടപെടലുകളുടെ ഫലമായി സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങളില്‍ വലിയ പുരോഗതിയാണുണ്ടായത്. കുറഞ്ഞത് മൂന്ന് ലാബുകളെങ്കിലും ഇല്ലാത്ത സ്കൂളുകള്‍ കുറവാണ്. കംപ്യൂട്ടര്‍ ലാബിനുപുറമെ ഐടി അധിഷ്ഠിത പഠനസൗകര്യങ്ങളുള്ള സ്മാര്‍ട് ക്ലാസ്റൂമുകള്‍ വ്യാപകമായി. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്കൂളുകള്‍ വിരളമാണ്. എല്ലാ അര്‍ഥത്തിലും പിന്നോക്കംനിന്ന സ്കൂളുകള്‍ തെരഞ്ഞെടുത്ത് നടത്തിയ 107ഭസ്കൂള്‍ പദ്ധതിയിലൂടെ ഉണ്ടായ നേട്ടം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പത്താം തരംവരെയുള്ള 50 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്കൂളുകളും പഠിപ്പിക്കാനുള്ള അധ്യാപകരും കേരളത്തിലുണ്ട്. മലബാര്‍ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പഞ്ചായത്തുകളിലും സ്കൂളുകള്‍ അനുവദിച്ചു. 12-ാം തരംവരെ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തമാണ് ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസം. ഈ നേട്ടങ്ങളുടെ നിറവില്‍ പുതിയ സ്കൂള്‍വര്‍ഷം ആരംഭിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഉത്ക്കണ്ഠ ഉളവാക്കുന്ന പ്രഖ്യാപനങ്ങളാണ് വിദ്യാഭ്യാസമന്ത്രിയില്‍നിന്നും ഉണ്ടാകുന്നത്. സ്കൂള്‍ വര്‍ഷാരംഭത്തില്‍തന്നെ ചരിത്ര പാഠപുസ്തകത്തില്‍ മാറ്റംവരുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു. സമാധാനപരമായ സ്കൂള്‍ അന്തരീക്ഷത്തേയും അക്കാദമിക് രംഗത്തെയും കലുഷിതമാക്കാനേ ഇതു സഹായിക്കൂ. ഹയര്‍സെക്കന്‍ഡറിയിലെ ഏകജാലകപ്രവേശനത്തെ വൈകിപ്പിക്കാനും അട്ടിമറിക്കാനും നടത്തിയ നീക്കങ്ങളാണ് മറ്റൊന്ന്. ഇനിയും ഫലപ്രഖ്യാപനം നടത്താത്ത സിബിഎസ്ഇയിലെ രണ്ടായിരത്തോളം കുട്ടികള്‍ക്കുവേണ്ടി നാലുലക്ഷത്തോളംവരുന്ന പൊതുവിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ പ്രവേശന നടപടികളെയാണ് കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സീറ്റുകള്‍ കൂട്ടാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഇതോടെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളുടെ എണ്ണം എഴുപതിലധികമാകും. പത്തുലക്ഷം കുട്ടികളുടെ കുറവാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലുണ്ടായത്. ഇതിന്റെ ഫലമായി അയ്യായിരത്തോളം അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലും പുതിയ സിബിഎസ്ഇ സ്കൂളുകളും അണ്‍ -എയ്ഡഡ് സ്കൂളുകളും വ്യാപകമായി അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങള്‍ക്കായി ഖജനാവിലെ പണം വിനിയോഗിക്കാന്‍ കഴിയില്ല എന്നും മന്ത്രി പറയുന്നു. കൂടാതെ വിദ്യാലയങ്ങള്‍ നടത്താന്‍ കോര്‍പറേറ്റുകളെ ക്ഷണിച്ചിരിക്കുകയാണ്. പൊതുസ്വകാര്യപങ്കാളിത്ത (പിപിപി) ത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള കേന്ദ്രഗവണ്‍മെന്റ് നയം നടപ്പാക്കാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണിതെല്ലാം. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ്, സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനിച്ചതെങ്കില്‍ ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറതന്നെ തകര്‍ക്കുന്ന പ്രഖ്യാപനങ്ങളാണ് വരുന്നത്. 12,323 സ്കൂളുകളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികളും 17,4978 അധ്യാപകരും നിലവിലുണ്ട്. കൂടാതെ ഡിപിഐ ഓഫീസ്, 14 ഡിഡിഇ ഓഫീസുകള്‍ , 38 ഡിഇഒ ഓഫീസുകള്‍ , 162 അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസുകള്‍ , ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ , റീജണല്‍ -അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് നമ്മുടെ വിപുലമായ പൊതുവിദ്യാഭ്യാസസംവിധാനം. എസ്സിഇആര്‍ടി-സീമാറ്റ്-ഡയറ്റുകള്‍ തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളുമുണ്ട്. എസ്എസ്എ, ആര്‍എംഎസ്എ എന്നീ പ്രോജക്ടുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഓഫീസുകളും ബ്ലോക്കുതലംവരെയുണ്ട്. സമ്പൂര്‍ണ വിദ്യാഭ്യാസചാനലുള്ള ഐടി അറ്റ് സ്കൂള്‍ വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പൊതുവിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ്. രണ്ടായിരത്തോളം ജീവനക്കാരും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെട്ട സംവിധാനമാണ് പൊതുവിദ്യാഭ്യാസത്തിന് ഭരണപരമായ നേതൃത്വം നല്‍കുന്നത്. നാം കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയാണ് ഇവിടെ നിലനില്‍ക്കുന്ന ശക്തമായ പൊതുവിദ്യാഭ്യാസസംവിധാനം. കേരളത്തിന്റെ സാമൂഹ്യവളര്‍ച്ചയിലും മതേതരത്വത്തിലും പൊതുവിദ്യാഭ്യാസത്തിനുള്ള പങ്കും നിര്‍ണായകമാണ്്. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം വിദ്യാഭ്യാസരംഗത്തെ ഔദ്യോഗിക സംവിധാനങ്ങളില്‍ വരുത്തിയ മാറ്റം അത്ഭുതകരമാണ്. എന്നെ തല്ലണ്ട ഞാന്‍ നന്നാകില്ല എന്ന പഴഞ്ചൊല്ലുപോലെയായിരുന്ന വിവിധ ഓഫീസുകള്‍ കാര്യക്ഷമതയുടെ കാര്യത്തില്‍ ഇന്ന് നൂറുമേനിയാണ്.


പരീക്ഷാവിജയങ്ങളും അതിവേഗത്തിലുള്ള ഫലപ്രഖ്യാപനങ്ങളും ഏകജാലകസംവിധാനത്തിലൂടെയുള്ള പ്രവേശന നടപടികളും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മികവുകളാണ്. ദൗര്‍ഭാഗ്യവശാല്‍ അധ്യയനവര്‍ഷാരംഭത്തില്‍തന്നെ പൊതുവിദ്യാഭ്യാസരംഗത്തു കരിനിഴല്‍ പരത്തുന്ന നീക്കങ്ങളാണ് പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. കുട്ടികളിലും സ്കൂളുകളിലും ഉണ്ടാകുന്ന മാറ്റങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍ . പൊതുവിദ്യാഭ്യാസത്തിന് ഇനി ഭാവിയില്ല എന്നുപ്രഖ്യാപിക്കുന്നത് ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. 40 ലക്ഷത്തോളംവരുന്ന കേരളത്തിലെ കുട്ടികളുടെ ആഹ്ലാദത്തില്‍ പങ്കുചേരുകയും അവരുടെ മികവിനുവേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്യുക എന്നതാണ് പുതിയ സ്കൂള്‍ വര്‍ഷാരംഭത്തില്‍ എല്ലാവരും ചെയ്യേണ്ടത്. ഭരണം മാറുന്നതിനനുസരിച്ച് മാറേണ്ടതല്ല മറിച്ച് വളരേണ്ടതാണ് വിദ്യാഭ്യാസം എന്ന് അധികാരികള്‍ മനസ്സിലാക്കണം.


 -എം ഷാജഹാന്‍
(കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


കടപ്പാട്:  ദേശാഭിമാനി

Shared as ShareAlike CC (Creative Commons)

ശനിയാഴ്‌ച, മേയ് 21, 2011

മുഖ്യനോട് ചോദിക്കാം...

പ്രിയപ്രേക്ഷകരെ, കുട്ടി മില്‍ക്ക് ക്രീം 'മുഖ്യനോട് ചോദിക്കാം' എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം.

ഇതാ ആദ്യത്തെ കോള്‍. ഹലോ ആരാണ്?

ഹലോ, മുഖ്യനോട് സംസാരിക്കണമല്ലോ.

സംസാരിച്ചോളൂ, ഇതു ഞാനാണ്.

സാര്‍, ഇത് ഞാനാണ് പി.ജെ.ഗോമസ്, പഴേ സി.ബി.സി.

ആ എന്തൊക്കെയുണ്ട് മോനെ?

എന്ത്? താങ്കള്‍ ആ താമോലീന്‍ കേസില്‍ നിന്ന് ഊരിയല്ലേ.

പിന്നില്ലേ. റിസള്‍ട്ട്‌ വന്നതിനെ അന്ന് ഉച്ചയ്ക്ക് തന്നെ സിജിലന്സുകാര് റിപ്പോര്‍ട്ട്‌ കൊടുത്തില്ലേ, എനിക്ക് ഈ താമോലീന്‍ എന്താന്നു പോലും അറിയില്ലാന്നു. ഞാനാരാ മോന്‍. റിസള്‍ട്ട്‌ വന്നപ്പ തന്നെ നമ്മള്‍ ഭരണം തുടങ്ങിയില്ലേ. 'അതിവേഗം ബഹുദൂരം' എന്നല്ലേ പ്രമാണം. എങ്ങോട്ടാണ് പോണത് മാത്രം ചോദിക്കരുത്, യേത്?

തന്നെ തന്നെ, എന്നിട്ട് നമ്മളെ കാര്യം ഓര്‍ത്തില്ലല്ലാ. ആ സ്പെക്ട്രത്തില്‍ ചില്ലറ സഹായമൊക്കെ കൊടുത്തിട്ടാ ആ സി.ബി.സി കസേര ഒപ്പിച്ചേ. ഈ കേസ് കാരണം അതങ്ങ് പോയിക്കിട്ടി.

നീ പേടിക്കണ്ട. നമ്മ ഭരണത്തീ കേറീലെ. ഇത്രേം പ്രശ്നം ഉണ്ടാക്കിയ മില്‍ക്ക് ക്രീം കേസ് വരെ നമ്മള് ശരിപ്പെടുത്തും, നോക്കിക്കോ. പിന്നാണാ ഇതു. ഞാന്‍ നാളെ ദില്ലിക്ക് വരുന്നുണ്ട്. അപ്പൊ കാണാം. ഞാന്‍ ഏറ്റു. ആ അമ്പലമുക്കിലെ അയ്യേ എസ്സുകാരനേം കൂടി വിളിച്ചോ. അങ്ങേരും ഈ കേസിലില്ലേ.

ശരി. അപ്പൊ ദില്ലിയില്‍ കാണാം.

ആ കാണാം. പി.എ നോട്ട് ദി പോയിന്റ്‌.

അടുത്ത കോള്‍. ആരാണ്?

ഞാനാ അടൂര്‍ സുരേഷ്.

ആ ഞാനാ മുഖ്യന്‍. മനസിലായി, ആ റേഷന്‍ കട തുടങ്ങാന്‍ ഇരുപത്തഞ്ചു ലക്ഷം കൈക്കൂലി ചോദിച്ച കേസ്. അല്ലേ. ആള് നമ്മളെ പാര്‍ട്ടിക്കാരന്‍ തന്നെ ആയത് നന്നായി. പിന്നെ അന്ന് അങ്ങേരെ ഭീഷണിപ്പെടുത്തി മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു വാങ്ങിചില്ലേ, പരാതി ഒന്നും ഇല്ലെന്ന്.


പക്ഷെ അതു സ്വീകരിക്കാന്‍ പറ്റില്ലെന്നാണല്ലോ അന്നത്തെ സിജിലന്‍സിന് കിട്ടിയ നിയമോപദേശം.

ഒന്ന് പോടേ. അതു വേ ഇതു റെ. ഇപ്പ നമ്മളല്ലെടെ. നീ ആയാ ലെറ്റര്‍ കൊണ്ട് എപ്പീചെരെ. റെഡിയാക്കാം.

ഒ ശരി. പിന്നെ എന്‍റെ മന്ത്രി സ്ഥാനം.

ഹലോ, കേക്കാന്‍ വയ്യ. ഹലോ.

എന്‍റെ മന്ത്രിസ്ഥാനം.

കേക്കാന്‍ വയ്യാ. ഫോണ്‍ കട്ട് ചെയ്യ്.

എനിക്ക് കേക്കാമായിരുന്നല്ലോ സാര്‍.

എന്നാ താന്‍ തന്റെ പോക്കറ്റീന്നെടുത്തു  കൊടുക്കടോ, മന്ത്രിസ്ഥാനം. ഇല്ലെങ്കില്‍ തന്നെ ഓരോന്നാലിചിച്ചു തലപെരുത്തിട്ടു പാടില്ല. അപ്പോഴാ.

സാര്‍ അടുത്ത കോള്‍.

സാറെ ഇതു ഞാനാ, പാലായീന്നു ബെന്നി.

ആ മോനെ കുട്ടാ. സുഖമാണോ?

ആ വലിയ പതപ്പിക്കലൊന്നും വേണ്ടട്ടാ. ഇവിടെ പാലം വലിച്ചതാരാണെന്നൊക്കെ നമ്മക്കറിയാം. ഞാന്‍ നിക്കണോ പോണോ?

അയ്യോ പോവല്ലേ. എന്താ ബെന്നീ ഇതു കൊച്ചു കുട്ടികളെപ്പോലെ..

പിന്നെ നമ്മുടെ രണ്ടുമൂന്നു കേസുണ്ടായിരുന്നു. ആ കൂ.എസ്.ടി.പി. നമ്മടെ റോഡ്‌ വികസനേ. പിന്നെ തുനാമി ഫണ്ട്‌ കടലില്ലാത്ത കോട്ടയത്ത്‌ ചെലവഴിച്ചൂന്നു ഒരെണ്ണം.

ലവന്മാര് ഇറങ്ങുന്നതിനു മുന്നേ കൂ.എസ്.ടി.പി പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് സിജിലന്‍സ് അന്വേഷണത്തിന് ഒരു ഉത്തരവ് കൊടുത്തിരുന്നു. നമ്മള്‍ എന്തായാലും ഇപ്പൊ അതങ്ങ് ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്. തീഫ് സെക്രട്ടറി അതേറ്റു. അക്കാര്യം പേടിക്കണ്ട. പിന്നെ തുനാമി ഫണ്ട്‌. അതാക്കെ നാട്ടാര് മറന്നില്ലെടെ. വിട്ടു കള.

ആ അതുമതി. അപ്പൊ വെചെക്കട്ടെ. ഞാന്‍ നമ്മടെ അച്ചായനെ കാണാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ആ കൊടിയുള്ള കാറില്‍ കേറി ഒന്ന് കറങ്ങണം. ഇടയ്ക്ക് അങ്ങോട്ടും വരാം.

ഓ ശരി. സന്തോഷം. വെക്കട്ടെ.

സാറേ, അങ്ങട് കേറുന്നെനു മുന്നേ ഇങ്ങനെ എല്ലാം കൂടെ എഴുതിതള്ളിയാ. പഴേ പോലെന്നുമല്ല. പ്രതിപക്ഷം വന്‍ സ്ട്രോങ്ങാ. ആ സി.എസ്സും കൂട്ടരും ചുമ്മാ ഇരിക്കുകേല.

അതെനിക്കുമറിയാടെ. എന്നാ ചെയ്യാനാ. ജയിലില്‍ പോകാതിരിക്കാന്‍ വേണ്ടിയല്ലേ പലരും മത്സരിച്ചു ജയിച്ചതുതന്നെ...

സാറും മോശമല്ല.

ഒന്ന് പൊ അവിടന്ന്. അവന്റ ഒരു തമാശ. ഹൊ

സാറേ ലാസ്റ്റ് കാള്‍.

അതെന്താടെയ് അതു കഴിഞ്ഞാ മന്ത്രിസഭാ വീഴോ?

അതല്ല സാറേ, സമയം തീരാറായി.

വോ അതാണാ. ചുമ്മാ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതടേയ്. ഇല്ലെന്കീ തന്നെ മുള്ളിന്റെ മോളിലാ ഇരുപ്പു.
ആ ആരാ?

ഞാന്‍ പൊതുജനം.

ആ, എന്തരൊക്കെയുണ്ട്; സുഖമല്ലേ. അടുത്ത അഞ്ചു കൊള്ളാം നമ്മള്‍ അടിച്ചു പോളിക്കയല്ലേ. താന്‍ കരയുവാണോ?

അല്ല സാറേ, ആനന്ദാശ്രു. ഇതൊക്കെ കണ്ടിട്ട് സന്തോഷം സഹിക്കുന്നില്ല.

വോ അങ്ങനെ. ഞാനും വിചാരിച്ച്, ഞാന്‍ ഫരിക്കുമ്പോ പൊതുജനം കരയേ? എന്തരിനു? ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത (തള്ളേ!) സര്‍ക്കാരല്ലേ. ഹി ഹി ഹി. പെട്രോളിന്റെ അധിക നികുതി നമ്മ വേണ്ടാന്നു പറഞ്ഞില്ലേ. പെട്രോളിന് ഒരു രൂപ കുറയും. ശോ ഫയങ്കരം തന്നല്ലേ.

തന്നെ തന്നെ. ഇതിനും കൂടി ചേര്‍ത്ത് അടുത്തയാഴ്ച കൂട്ടുമായിരിക്കും. ഇങ്ങന്നാണേല്‍ സാറ് ഇറങ്ങുന്നെന് മുന്നേ പെട്രോളിന് വില സെഞ്ച്വറിയും കഴിഞ്ഞു ഡബിള്‍ സെഞ്ച്വറിയിലെത്തുവല്ലോ സാറേ.

അതു പിന്നെ സച്ചിന് മാത്രം ഡബിള്‍ സെഞ്ച്വറി അടിച്ചാ മതിയാ, അമ്ബാനീം കൂടെയൊക്കെ ഒന്നടിക്കട്ട്(ആത്മഗതാഗതം). ആ ആ അതു പിന്നെ അന്താരാഷ്‌ട്രവിപണിയില്‍ എണ്ണവില കൂടിയില്ലായോ....

സാറേ, അന്താരാഷ്ട്ര വിപണീല് ബാരലിന് നൂറ്റിനാല്പത് ഡോളര്‍ ഉണ്ടായിരുന്നപ്പോ എണ്ണവില മുപ്പത്തഞ്ച് രൂപ. ഇപ്പൊ ബാരലിന് നൂറു ഡോളര്‍; എണ്ണവില അറുപത്തേഴു രൂപ(അതാ ഇനി പിന്നേം കൂട്ടിയാ?).

ആ ആ അതുപിന്നെ, ഡോളറിന്റെ മൂല്യവും....

ജയിപ്പിചെന്നു വിട്ടെന്ന് കരുതി എന്നെ വെറും മണ്ടകൊണേപ്പി ആക്കാതെ സാറേ..

 
ഡോ, ഈ പെട്രോളൊക്കെ പണക്കാരല്ലേ ഉപയോഗിക്കുന്നേ, താന്‍ വലതുപക്ഷ ബുദ്ധിജീവികള്‍ ഇറക്കുന്ന ബസ്സുകളൊന്നും കാണാറില്ല എന്ന് തോന്നുന്നു.

 
പിന്നെ എനിക്കതല്ലേ പണി, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. സ്കൂട്ടറും ബൈക്കുമൊക്കെ പണക്കാര്‍ക്ക് മാത്രമാണല്ലോ...

ആ ആ എന്നാപ്പിന്നെ താന്‍ അല്പം മാറി നിന്ന് ആനന്ദാശ്രു പൊഴിക്ക്. ഞാന്‍ പോയാ മന്ത്രിമാരെയൊക്കെ ഒന്ന് ഫിക്സ് ചെയ്യട്ട്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ക്രിസ്തൂനു പോലും ഇത്രേം ബുദ്ധിമുട്ട് ഉണ്ടായിക്കാണത്തില്ല.

വോ നടക്കട്ട്. പഴേ പോലെ അഞ്ചു വര്‍ഷോന്നൊന്നും പറേണില്ല. ഒടനെ കാണാം.


ആ ആ അപ്പൊ ശരി. അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം

ആ കാണലല്ല...

ശരി അപ്പൊ. ഫോണ്‍ കട്ട് ചെയ്യടെ...

ശുഭം?
മംഗളം??
അനൂപ്‌ കിളിമാനൂര്‍

(ഈ പോസ്റ്റും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌. ഈ പോസ്റ്റിലേ ഏതെങ്കിലും കഥാപാത്രത്തിന്  ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ എന്തരേലും സാദൃശ്യം തോന്നുന്നേല്‍ അതു അവരുടെ കയ്യിലിരുപ്പു കൊണ്ട് മാത്രമാണ്.)  

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

 
അല്ലെങ്കില്‍ കേരളം ജയിച്ചു, കേന്ദ്രം തോറ്റു എന്നും പറയാം. സാധാരണയായി അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ഇന്ത്യ ജയിക്കുകയും ഇന്ത്യക്കാര്‍ തോല്‍ക്കുകയുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള പതിവ്. എന്നാല്‍ ഇത്തവണ അതു മാറി. എന്ടോസള്‍ഫാന്‍ നിര്‍മ്മാണക്കമ്പനികളുടെ വക്കാലത്തുമായി സ്റോക്ക്ഹോമിലെയ്ക്ക് വണ്ടികയറിയ നമ്മുടെ ഔദ്യോഗിക പ്രതിനിധികള്‍ (ആരുടെ പ്രതിനിധികള്‍ എന്ന് ചോദിക്കരുത്, യേത്?) സകല രാജ്യങ്ങളുടെയും മുന്നില്‍ ഇന്ത്യയുടെ വിലയുംകളഞ്ഞു ആദ്യം പറഞ്ഞതും തിരുത്തിപ്പറഞ്ഞു നാണം കേട്ടു തിരിച്ചു വണ്ടി കയറി. എങ്കിലും അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി പതിനഞ്ചു വിളകള്‍ക്ക് (ഇരുപതിരണ്ടെന്നും കാണുന്നു) എന്ടോസള്‍ഫാന്‍ ഉപയോഗിക്കാനുള്ള ആനുകൂല്യം നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ചു വര്‍ഷം കഴിയട്ടെ, ബാക്കി പണി അപ്പൊ കാണിച്ചു തരാം എന്നായിരിക്കും!
 


നാം ശ്രദ്ധിക്കേണ്ട കാര്യം സാധാരണഗതിയില്‍ കുത്തകകളുടെ താല്പര്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന അമേരിക്ക പോലും നിരോധിച്ച വിഷമാണ് ഈ  എന്ടോസള്‍ഫാന്‍. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ അതിനു തയ്യാറാവുന്നില്ല. അത്രയ്ക്ക് ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു ജീര്‍ണ്ണത ബാധിച്ച നമ്മുടെ കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് ബാധ്യത ജനങ്ങളോടല്ല എന്നും എന്‍ഡോസള്‍ഫാന്‍ വിറ്റു കിട്ടുന്ന പണത്തിനോടാണ് എന്നും മനസിലാക്കാന്‍ കഴിയും. കേരളത്തില്‍ നിന്നും നാം ജയിപ്പിച്ചു വിട്ട കേന്ദ്രമന്ത്രിമാരാകട്ടെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. മലയാളികള്‍ ഹൃദയത്തിലേറ്റിയ എന്ടോസള്‍ഫാനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്‌ കേരളത്തിലെ കൊണ്ഗ്രസ്സും തീരുമാനിച്ചത്. എന്നിട്ട് എന്ടോസള്‍ഫാന്‍ നിരോധനത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ നോക്കിയ മമ്മൂഞ്ഞ് ചാണ്ടിയെ ഇവിടെ ബെര്‍ളി ആശാന്‍ വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇനി കൂടുതല്‍ പറയുന്നില്ല. പോയി വായിച്ചു തൃപ്തിപ്പെടുക. പിന്നെ ദിതും കൂടി. എണ്‍പത്തേഴുകാരനായ  മുഖ്യമന്ത്രിയുടെ ഉപവാസവും കേരള സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തുകളും ശക്തമായ ജനകീയ പ്രക്ഷോഭവും സ്റോക്ക്ഹോം കണ്‍വെന്ഷനിലെ നിരോധനത്തിന് ആക്കം കൂട്ടിയ സംഗതികളാണ്. മുഖ്യമന്ത്രിയുടെ ഉപവാസത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അവിടെ വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു എന്ന് പറഞ്ഞത് തണലിന്റെ പ്രതിനിധിയായി പങ്കെടുത്ത സി.ജയകുമാര്‍ ആണ്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലം എന്ന രീതിയില്‍ എന്ടോസള്‍ഫാന്‍ പ്രശ്നത്തില്‍ എന്നും കേരളത്തെ ലോകം ഉറ്റുനോക്കിയിരുന്നു   എന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും ഈ നിരോധനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയും.  എന്നിട്ട് ക്രെഡിറ്റ് വാ തുറന്നാല്‍ എന്ടോസല്ഫാണ് അനുകൂലമായി മാത്രം സംസാരിക്കുന്ന കേന്ദ്രത്തിലിരിക്കുന്ന അണ്ണന്മാര്‍ക്ക് കൊണ്ട് കൊടുക്കുവാണേല്‍ ചാണ്ടി സാറേ ബെര്‍ളിആശാന്‍ പറഞ്ഞ പോലെ
"പുള്ളി ഇതൊക്കെ ശരിക്കും പറഞ്ഞതാണോ അതോ സിനിമാലയിലെ തൊമ്മന്‍ ചാണ്ടിയുമായി താദാത്മ്യം പ്രാപിച്ചു കൈവിട്ടുപോയതാണോ അതോ ശരിക്കും വട്ടായിപ്പോയോ? "
ദിങ്ങനെ മാത്രേ ജനം ചോദിക്കൂ...





 

ഇനിയാണ് നാം ജാഗ്രത പുലര്‍ത്തേണ്ടത്. കേന്ദ്രം ഭരിക്കുന്ന മഹാന്മാരില്‍ എന്ടോസള്‍ഫാന്‍ അണ്ണന്‍മാര്‍ക്കുള്ള പിടിപാട് ഇപ്പൊ ഏകദേശം പിടി കിട്ടിക്കാണുമല്ലോ. അതുകൊണ്ടുതന്നെ ഈ നിരോധനം അട്ടിമറിക്കാന്‍ അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ കനല്‍ നമ്മുടെ ഉള്ളില്‍ കെടാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ നിരോധനം പാര്‍ലമെന്റ് പാസ്സാക്കെണ്ടാതുണ്ട്. പിന്നീട് ഘട്ടം ഘട്ടമായി മാത്രമേ ഈ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ജൈവ കൃഷി ഒരു ശീലമാക്കുക. 


 

എന്ടോസള്‍ഫാന്‍ അനുകൂല കേന്ദ്രനിലപാട് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആണവസുരക്ഷയെ സംബന്ധിച്ച ആണവബാധ്യതാ ബില്ലിലും ആസിയാന്‍ കരാറിലും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലുമൊക്കെക്കൂടെ സ്വന്തം ജനങ്ങളേക്കാള്‍ വലുത് ഈ കുത്തകകളാണ് എന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാ ണ്. ഈ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പട്ടിണിക്കാരായ  സാധാരണക്കാരന്‍ നേടിയ വിജയമാണ് നാം സ്റോക്ക്ഹോമില്‍ കണ്ടത്. ഈ വിജയം തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരട്ടെ. നമുക്ക് ഉണര്‍ന്നിരിക്കാം; നമുക്ക് വേണ്ടി, നമ്മുടെ വരും തലമുറയ്ക്കുവേണ്ടി. ഇല്ലെങ്കില്‍ നഷ്ടം നമുക്ക് തന്നെ ആയിരിക്കും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


അധികവായനയ്ക്ക്...

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ സൈറ്റില്‍ വന്ന എന്റെ ലേഖനം


ചിത്രങ്ങള്‍: Kerala Walk

വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...



അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവശ്യവുമായി അണ്ണ ഹസാരെ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഇതുവരെ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതു പബ്ലിഷ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതു ഒത്തുതീര്‍പ്പാവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കാരണം ആവശ്യം തീര്‍ത്തും ന്യായം ആണ്. ജെ.പി.സി ആവശ്യത്തില്‍ സംഭവിച്ചതുപോലെ സാങ്കേതികതയില്‍ എത്രനാള്‍  തൂങ്ങിക്കിടന്നാലും ഒടുവില്‍ അനിവാര്യതയ്ക്ക് മുന്നില്‍ കേന്ദ്രം ഭരിക്കുന്ന യു.പി.എക്ക് അടിയറവു പറയേണ്ടി വരും. കാരണം ഇവിടെ എകാധിപത്യമോ രാജഭരണമോ അല്ല, മറിച്ചു ഇതൊരു  ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍ ഈ പോരാട്ടം താല്‍കാലിക വിജയം നേടിയാലും ഒടുവില്‍ അതു യഥാര്‍ഥ ലക്‌ഷ്യം നേടുമോ എന്ന കാര്യം സംശയമാണ്. ഈ സംശയം ഉന്നയിക്കുന്നത് മറ്റാരുമല്ല, സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നതില്‍ വലിയ പങ്ക് വഹിച്ച ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ മനു ജോസഫ്‌ ആണ്. 

അദ്ദേഹം ഓപ്പണ്‍ മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ.

http://www.openthemagazine.com/article/voices/the-anna-hazare-show
ഈ ലേഖനത്തിലും ടൈംസ്‌ നൌ- ചാനലിലെ ചര്‍ച്ചയിലും പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഈ പോസ്റ്റിനു ആധാരം. അദ്ദേഹം പറഞ്ഞതിലെ പ്രധാന പോയിന്റ്‌ ഇതാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ മുഴുവന്‍ സമ്മതിച്ചു ഇതു പാസ്സാക്കി എന്ന് കരുതുക, അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എങ്കിലും ചുമ്മാ കരുതുക. അപ്പോള്‍ നിയമിക്കപ്പെടാന്‍ പോകുന്ന ഉദ്യോഗസ്ഥന്റെ അധികാരങ്ങളും പ്രവര്‍ത്തന രീതികളും അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു. അത്രയും അധികാരങ്ങളില്ല എങ്കിലും സമാനമായ അധികാരങ്ങളുള്ള ഒരു പോസ്റ്റ്‌ ഇപ്പോള്‍ തന്നെ ഉണ്ടു. മറ്റൊന്നുമല്ല, പി.ജെ തോമസ്‌ ഇരുന്നു വിലകളഞ്ഞ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ എന്ന പോസ്റ്റ്‌. ആ പോസ്റ്റ്‌ കൊണ്ടുവരുമ്പോഴും പറഞ്ഞത് ആ പോസ്റ്റിലെ നിയമനം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായിരിക്കുമെന്നും ആ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തീര്‍ത്തും നിഷ്പക്ഷം ആയിരിക്കും എന്നുമാണ്. എന്നാലിപ്പഴോ? ടെലികോം സെക്രട്ടറി ആയിരിക്കെ സ്പെക്ട്രം ഇടപാടുകളില്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു ആ സ്ഥാനാരോഹണം എന്നത് പരസ്യമായ രഹസ്യമാണ്. അതു കൊണ്ടുതന്നെയാണ് സുപ്രീം കോടതി വരെ പറഞ്ഞിട്ടും പുള്ളിയെ ഇറക്കിവിടാന്‍ വിമ്മിട്ടപ്പെട്ടു നില്‍ക്കുന്ന ആദര്‍ശശാലി( എന്തരോ എന്തോ?) മനമോഹനെയും കൂട്ടരെയും നമുക്ക് കാണേണ്ടി വന്നത്. സി.ബി. ഐ ഇപ്പോള്‍ വെറും കോണ്ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്ടിഗേഷന്‍ ആയി മാറിയതെങ്ങനെ എന്നും ഓര്‍ത്താല്‍ നല്ലത്. നിയമം മൂലം എത്ര ശക്തമായ കരങ്ങളാണ് അഴിമതിക്കെതിരെ പോരാടാന്‍ നമ്മുടെ ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ അവയെ ഹൈജാക്ക് ചെയ്യാനും ഇഷ്ടക്കാരെ നിയമിക്കുക വഴി ആ കരങ്ങളെ തീര്‍ത്തും ആശക്തമാക്കാനും നമ്മുടെ രാഷ്ട്രീയ-ബ്യൂറോക്രസി-കോര്‍പ്പറേറ്റ് 'നെക്സസ്'-നു കഴിഞ്ഞു. ഇവിടെയാണ്‌ 'അന്നാ ഹസാരയെ നിങ്ങള്‍ എങ്ങനെയാണ് പിന്തുണയ്ക്കുന്നത്?' എന്ന ചോദ്യത്തിന്റെ പ്രസക്തി. ചിലര്‍ ഒരു നേരം പട്ടിണി കിടക്കുന്നു, ചിലര്‍ മെഴുകുതിരികള്‍ കത്തിക്കുന്നു. ഞാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് എന്‍റെ പിന്തുണ കൊടുക്കുക എന്നെന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, 'ആകെയുള്ള കുറച്ചു ലീവില്‍ മൂന്നെണ്ണം എടുത്തു ഞാന്‍ നാട്ടില്‍ വോട്ടു ചെയ്യാന്‍ പോകുന്നു' എന്ന്.

അതു തന്നെയാണ് നാം ശ്രദ്ധിക്കേണ്ട പ്രശ്നം. മനു ജോസഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'രണ്ട് തരത്തിലുള്ള ആള്‍ക്കാര്‍ ഉണ്ട്. പക്ഷെ അതില്‍ ചീത്ത ആള്‍ക്കാരെ ഭരണം ഏല്‍പ്പിച്ച ശേഷം ഒരു നേരം പട്ടിണി കിടന്നിട്ടെന്തു കാര്യം?'. അത്ര പോപ്പുലര്‍ ആയ ചോദ്യം അല്ല എന്നറിയാം. പക്ഷെ ഈ ചോദ്യം വിരല്‍ ചൂണ്ടുന്ന പ്രശ്നമല്ലേ ആദ്യം പരിഹരിക്കപ്പെടേണ്ടത്. നമ്മെ ഭരിക്കാനുള്ള ചുമതല ചില അഴിമതിക്കാരെ ഏല്‍പ്പിച്ച ശേഷം നാം മെഴുകുതിരിയും കത്തിച്ചു പട്ടിണി കിടന്നാല്‍ ഈ നാട്ടിലെ അഴിമതിയൊക്കെ ഇല്ലാതാവുമോ? അഴിമതിക്കാര്‍ നമ്മെ ഭരിക്കുന്നെങ്കില്‍ അതിനു നമ്മള്‍ കൂടി കാരണക്കാര്‍ അല്ലേ? അപ്പൊ പറയുന്ന മറുപടി ഇതാവും, "എല്ലാരും കണക്കാ, പിന്നെ ആരെ ജയിപ്പിക്കാനാ എന്ന്".  അരാഷ്ട്രീയമായ ഈ നിസംഗത തന്നെയാണ് ഈ കള്ളന്മാര്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുന്നത് എന്നറിയുക. ഈ 'എല്ലാരും കണക്കാ'  ടീമ്സിനോടൊക്കെ എന്‍റെ ചോദ്യം ഇതാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനും ഇപ്പോഴത്തെ യു.പി.എ സര്‍ക്കാരിനും ഒക്കെ എതിരെ ആഴ്ചയ്ക്ക് ഒന്ന് എന്ന കണക്കിലാണല്ലോ അഴിമതിക്കഥകള്‍ പുറത്തു വരുന്നത്. എന്നിട്ടും എന്തേ ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജെനുവിന്‍ ആയ ഒരു അഴിമതി ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ജെനുവിന്‍ ആയ എന്ന് പറഞ്ഞാല്‍ വി.ഡി സതീശന്റെ സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന ലോട്ടറി ആരോപണം പോലെയുള്ളവ അല്ല എന്നര്‍ഥം. 'എല്ലാരും കണക്കല്ല' എന്നത് തന്നെയാണ് ഇതിനു കാരണം. ഈ വാദത്തോട് യോജിക്കാതെ സ്വന്തം സമ്മതിദാനാവകാശം പോലും വിനിയോഗിക്കാതെ 'എല്ലാരും കണക്കാ' എന്ന് ജപിച്ചിരിക്കുന്നവരോട് എനിക്കിത്രയേ പറയാനുള്ളൂ, 'മെഴുകുതിരിയും കത്തിച്ചു ഐ.പി.എല്ലും കണ്ടിരുന്നോളൂ, അഴിമതി ഇപ്പൊ തീരും...' (ഉവ്വ തീര്‍ന്നു).

അഴിമതിക്കെതിരെ ആയിരിക്കട്ടെ നിങ്ങളുടെ വോട്ട്, ജനാധിപത്യത്തില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അധികാരം എത്ര ശക്തമാണെന്ന് മനസിലാക്കുക. അങ്ങനെയാവട്ടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിങ്ങളുടെ പിന്തുണ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍: ദി ഹിന്ദു

തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

ബസ്സ്‌ ലീക്സ്: സേവ് നിഷ്പക്ഷി ഫോറം..



ഐസ് ക്രീമിന്റെ തണുപ്പും ഇടമലയാറിലെ കാറ്റുമേറ്റ് വംശനാശം വന്നുകൊണ്ടിരിക്കുന്ന നിഷ്പക്ഷികളെ സംരക്ഷിക്കാനായി ഇതാ 'സേവ് നിഷ്പക്ഷി ഫോറം'.

നാടുവിട്ടവരെ, കാടുകയറിയവരെ, തിരിച്ചു വരൂ, ആരുമില്ലാത്തവര്‍ക്ക് പി.സസി ഉണ്ട്...

സര്‍വബൂലോക നിഷ്പക്ഷികളെ സംഘടിക്കുവിന്‍
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍....
നിഷ്പക്ഷികളെ നിങ്ങള്ക്ക് നഷ്ടപ്പെടാന്‍ മാനം പോലുമില്ല;
നെടാനുള്ളതോ ഊ.ഡി.എഫിന്റെ ഊജ്വല ഭരണം.

സേവ് നിഷ്പക്ഷി ഫോറത്തിന്റെ ആദ്യയോഗതീരുമാനങ്ങള്‍ ദിവിടെ പതിക്കുന്നു...

'സേവ് നിഷ്പക്ഷി ഫോറം' സിന്ദാബാദ്....

പി.എസ്: "ആണ്ടി ബസ്സോണേര്സ് അസ്സോസിയേഷന്‍" എന്നാ പേരിലായിരിക്കും നമ്മുടെ പ്രവര്‍ത്തനങ്ങള്‍. മറ്റേ പേര് ആരോടും മിണ്ടണ്ട. കുറച്ചിലാ...
ദേ, പിന്നെ: നിഷ്പക്ഷികള്‍ എന്നത് ഗൂഗിളമ്മചിയുടെ ആശീര്‍വാദത്തോടെ ബൂലോകത്തോട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന നിരവധിയായ ബസ്സുകളില്‍ കാണപ്പെടുന്ന അപൂര്‍വ്വ ഇനം പക്ഷികളാണ്. ദിവിടുള്ള നിഷ്പക്ഷി നിരീക്ഷണം വായിച്ചാല്‍ കാര്യങ്ങള്‍ ഏകദേശം പുടി കിട്ടും...!!!


ശുഭം!
മംഗളം!
നിഷ്പക്ഷി കിളിമാനൂര്‍

തെറ്റ് ചെയ്യുന്നത് കാണുമ്പോള്‍ അതില്‍ ഇടപെടാതെ താന്‍ നിഷ്പക്ഷനാണ് എന്ന് പറഞ്ഞു  മാറിനില്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ തെറ്റുചെയ്യുന്നവന്റെ പക്ഷം ചേരുകയാണ്.