SFI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
SFI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2012

പി.ജയരാജന്റെ അറസ്റ്റും ഇന്നത്തെ ഹര്‍ത്താലും

"അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ താങ്കളെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചപ്പോള്‍, തനിക്കെതിരെ എന്ത് തെളിവാണ് ചൂണ്ടിക്കാണിക്കാനുള്ളതെന്ന് ജയരാജന്‍ ആരാഞ്ഞു. പൊലീസിന് ഒന്നും പറയാനുണ്ടായില്ല. എന്നിട്ടും ജയരാജനെ കേസിലെ 38-ാം പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊലപാതകം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണ് ചാര്‍ത്തിയ കുറ്റം. അതിന് എന്തെങ്കിലും തെളിവ് പൊലീസിന്റെ കൈയിലില്ല. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും അത്തരം തെളിവുകളില്ല.

നേരത്തെ ചോദ്യംചെയ്തപ്പോള്‍ ജയരാജന്‍ പൊലീസ് മേധാവിയോട് തെളിവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മറുപടി ലഭിക്കാതായപ്പോള്‍, "ഇനി നിങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കാം; രാഷ്ട്രീയസമ്മര്‍ദമാണ് നിങ്ങളെ തെറ്റായ തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ മറ്റൊന്നും പറയാനില്ല" എന്നാണ് ജയരാജന്‍ പറഞ്ഞത്. അതുതന്നെ സംഭവിച്ചു. തെളിവില്ലാതെയും ഒരു രാഷ്ട്രീയപാര്‍ടിയുടെ ഉന്നതനേതാവിനെ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയസമ്മര്‍ദം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ട് എന്ന് പൊലീസ് പ്രവൃത്തിയിലൂടെ തെളിയിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത് തളിപ്പറമ്പ് മേഖലയില്‍ ലീഗ് നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായി രൂപപ്പെട്ട സംഘര്‍ഷത്തിലാണ്. മുസ്ലിംലീഗ് അക്രമംനടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ടിയുടെ വാഹനത്തിലാണ് സ്ഥലം എംഎല്‍എയായ ടി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ജയരാജന്‍ പോയത്. ആ സന്ദര്‍ശനത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയെയും മുസ്ലിംലീഗിന്റെ ജില്ലാ നേതൃത്വത്തെയും മുന്‍കൂര്‍ അറിയിച്ചതാണ്. എന്നാല്‍, സിപിഐ എം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ല. ജയരാജനെയും മറ്റു നേതാക്കളെയും ആക്രമിക്കാന്‍ ലീഗ് ഗുണ്ടകള്‍ കാത്തുനില്‍ക്കുകയായിരുന്നു. അവര്‍ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ത്തു; നേതാക്കളെ ആക്രമിച്ചു. അങ്ങനെ ഏറ്റ പരിക്കുകളുമായി ജയരാജനും രാജേഷും ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന വിചിത്രവാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയവര്‍ ടെലിഫോണിലൂടെ ലീഗുകാരെ ആക്രമിക്കുന്ന കാര്യം സംസാരിച്ചെന്നും അത് ജയരാജനും രാജേഷും കേട്ടു എന്നുമാണ് കുറ്റാരോപണം. അതിനാണ് മൂന്നുവട്ടം വിളിച്ചുവരുത്തി ചോദ്യംചെയ്യല്‍ പ്രഹസനം നടത്തി വലതുപക്ഷമാധ്യമങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യമായ നാടകമാടി ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്."
-ദേശാഭിമാനി

സി പി ഐ എമ്മിനെ കുടുക്കാനുള്ള അമിതാവേശവും രാഷ്ട്രീയ സമ്മർദ്ദവും വിഡ്ഡിത്തരങ്ങളും എല്ലാം മൂലം ടി പി കേസ് ഒരു വഴിക്കായി..നെയ്യാറ്റിൻകര കഴിഞ്ഞതോടെ അത് തണുത്തുറഞ്ഞു...കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങൾ പോലും പ്രതികളെക്കൊണ്ട് എടുപ്പിക്കാതെ മണ്ടത്തരം കാണിച്ച പോലീസിന്റെ ആവേശം മൂലവും അമിത സമ്മർദ്ദവും മൂലം ടി പി കേസിൽ ശരിക്കുള്ള അന്വേഷണം നടക്കുകയോ പ്രതികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന ഒരു സാഹചര്യം ഇല്ലാതായിരിയ്ക്കുകയാണു.


അപ്പോൾ പിന്നെ പുതിയത് എന്തെങ്കിലും ഉണ്ടാക്കണമല്ലോ..അതിനും അരങ്ങൊരുങ്ങിയിരിയ്ക്കുന്നു..

അയാൾക്ക് ഫോൺ വിളിച്ചു എന്ന് ഈ പ്രതി പറഞ്ഞു, ഈ പ്രതി ഉണ്ടെന്ന് ആ പ്രതി പറഞ്ഞു എന്ന രീതിയിലാണു കേസന്വേഷണം...കൂട്ടുപ്രതി മറ്റൊരു പ്രതിയ്ക്കെതിരെ നൽകുന്ന മൊഴി ഒരു കോടതിയും തെളിവായി സ്വീകരിയ്ക്കില്ല.അതിനു ആ പ്രതിയ്കെതിരെ പ്രത്യേകം തെളിവ് വെറേ കൊണ്ടു വരണം..
-Sunil Krishnan


അന്വേഷണ ഉദ്യോഗസ്ഥന്‍ പത്രക്കാരെ സ്ഥിരമായി ബന്ധപ്പെട്ടു കൂടിയാലോചനകള്‍ നടത്തിയാണ് (അതും മുവ്വായിരത്തിലധികം തവണ) അറസ്റ്റ് ഉള്‍പ്പടെ ടി.പി വധക്കേസില്‍ നടത്തിയിരുന്നത്. ഇതോടെ ടി.പി വധത്തിന്റെ കാറ്റ് പോയി. ഇനി ഒരു കോടതിയിലും ഈ കേസ് നിലനില്‍ക്കാന്‍ പോണില്ല. അത് പോലെ തന്നെയാണ് ഈ ശുക്കൂര്‍ വധവും. അതിനുള്ള കാരണം സുനിലേട്ടന്‍ പറഞ്ഞത് മോളില്‍ എഴുതിയിട്ടുണ്ട്. അങ്ങനെ യഥാര്‍ത്ഥ പ്രതികളെ പിടിക്കാനോ അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ ഒന്നും അല്ലല്ലോ ആര്‍ക്കും താല്പര്യം. എന്തെങ്കിലും പറഞ്ഞു പുകമറ സൃഷ്ടിക്കുക, അതുവഴി സി.പി.എം നേതാക്കളെ കുറെ ചീത്ത വിളിക്കുക, അത് കുറെ പേര്‍ എഫ്.ബിയിലും മാറ്റും ഷെയര്‍ ചെയ്തു അവരുടെ ചൊറിച്ചില്‍ തീര്‍ക്കുക, ഇതുവഴി ഊ.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങലെപ്പറ്റി ഉള്ള ചര്‍ച്ചകള്‍ (അവിടെ കറന്റ് ബില്‍ വന്നില്ലല്ലോ അല്ലെ?) ഇല്ലാതാക്കുക എന്നതിനപ്പുറം വേറെ കാര്യമൊന്നും ഇതിലില്ല. ലാവ്ലിന്‍ കേസ്, മുത്തൂട്ട്‌ കേസ്, മറ്റേ കേസില്‍ വി.ഐ.പി എന്നിങ്ങനെ ഗ്യാസ് പോയ കുറെ കേസുകളുടെ പിന്തുടര്‍ച്ച തന്നെ. ഈ ചീള് നമ്പരുകളൊന്നും നിങ്ങള്ക്ക് ഇപ്പോഴും മനസിലാവുന്നില്ലെങ്കില്‍ അത് വേറെ ആരുടേയും കുറ്റമല്ല.

' Being specifically asked, I say that, I dont have any evidence with me to point forwards the said allegations.'ഇതാണ് ക്രൈം നന്ദകുമാര്‍ ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ടു സി.ബി.ഐ-ക്ക് നല്‍കിയ മൊഴി. അതായത് താന്‍ പറഞ്ഞ ആരോപങ്ങള്‍ക്കൊന്നും യാതൊരു തെളിവും തന്റെ കയ്യില്‍ ഇല്ല എന്നും അതൊക്കെ ചുമ്മാ എയറിലേക്ക് വിടുകയായിരുന്നു എന്നും. എല്ലാ പത്രങ്ങളും ലാവ്ലിന്‍ കേസില്‍ ആധാരമാക്കിയത് ക്രൈമില്‍ വന്ന റിപ്പോര്‍ട്ടുകള്‍(ഇപ്പൊ അത് നുണകള്‍ എന്നതിനുള്ള പര്യായം ആണത്രേ!) ആണെന്നും ഓര്‍ക്കുക. ടി.പി കേസിലും മറ്റും നമ്മുടെ പത്രങ്ങളും ചാനലുകളും ഇപ്പോള്‍ എഴുതിയും ചര്‍ച്ചിച്ചും കാലം കഴിക്കുന്ന ഒന്നിനും ഈ ക്രൈം റിപ്പോര്‍ട്ടുകളെക്കാള്‍ ഒരു വിലയും ഇല്ല എന്നും അറിയുക.


കിളിരൂര്‍ കേസില്‍ സി.പി.എം നേതാക്കളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ തരാം എന്ന് ക്രൈം നന്ദകുമാര്‍ ലതാ നായര്‍ക്കു വാഗ്ദാനം ചെയ്തു എന്നാ സി.ബി.ഐ റിപ്പോര്‍ട്ട്‌ വന്നത് കഴിഞ്ഞ ആഴ്ചയാണ്.' Being specifically asked, I say that, I dont have any evidence with me to point forwards the said allegations.' ഇത്രെയേ ഉണ്ടാവൂ കാര്യത്തോടടുക്കുമ്പോള്‍ നമ്മുടെ പത്രക്കാര്‍ക്കും പറയാനുണ്ടാവുക. ഗ്രഹണത്തിനും ഒരു സമയമുണ്ട്. അത് കഴിഞ്ഞാല്‍ സത്യത്തിനു പുറത്തുവന്നെ കഴിയൂ.

ജയരാജന്‍ പാര്ട്ടിക്കാരനായത് കൊണ്ട് മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്, അതും കാര്യമായ തെളിവൊന്നും ഇല്ലാതെ, എന്നാണു സത്യം. മുപ്പത്തിഎട്ടാം പ്രതി ആണ് ജയരാജന്‍. വേറൊരു കേസില്‍ ആറാം പ്രതി ആയ ഒരാള്‍ എം.എല്‍.എ ആയി കറങ്ങി നടപ്പുണ്ട്, നമ്മടെ ബഷീരിക്ക. എന്തെ ആരും തോടാത്തത്? ആറിനേക്കാള്‍ വലുതാണ്‌ മുപ്പത്തെട്ടു എന്നതാണാ ലോജിക്ക്? ഗണ്‍ മാന് തോക്ക് തന്നത് കാണാന്‍ അല്ല വെടിവെക്കാന്‍ ആണ് എന്നും ജഡ്ജിക്ക് കോഴ കൊടുത്തത് നേരിട്ട് കണ്ടു എന്നും പറഞ്ഞ സുധാരകര്‍ജി ഇപ്പോഴും ആരും തൊടാതെ മസിലും പെരുപ്പിച്ചു നടക്കുന്നു.

പിന്നെ ഇടതുപക്ഷത്തിനെതിരെ പലതരത്തിലുള്ള നുണകളും അവ വെച്ചുള്ള ദ്രോഹങ്ങളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അതൊക്കെ പിന്നീട് പൊട്ടിപ്പൊളിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. അതാണ്‌ മുകളില്‍ വിശദമാക്കിയത്. എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ നുണ പ്രചാരണങ്ങളുടെ പൊള്ളത്തരം എല്ലാവരും മനസിലാക്കുക തന്നെ ചെയ്യും.കോടതിയില്‍ തീര്‍ച്ചയായും പോകുന്നുണ്ട്, ഈ കള്ളക്കെസുകളെല്ലാം ഓരോന്നായി പോളിയുന്നും ഉണ്ട്. എന്നാല്‍ പ്രച്ചണ്ഡമായ നുണപ്രചാര വേലകളെ അതിജീവിക്കാന്‍ അത് മാത്രം പോര. അതിനുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും. 

നമ്മുടെ പൊതുമുതല്‍ കൊള്ളയടിക്കുന്നതും വിറ്റുതുലക്കുന്നതും വിലക്കയറ്റവും പെട്രോള്‍-വൈദ്യുതി വിലക്കയറ്റവും ഒന്നും ഒരു അക്രമമായി തോന്നാത്തതും ഹര്‍ത്താലിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം 'അക്രമം' ആയി തോന്നുന്നതും ചെയ്യുന്നതിലെ രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ല. These false accusations and arrests are the ways to prevent people from asking the right questions, talking about the right subjects, seeing the right things, hearing the things that needs to be heard. Today's Harthal and protests are done to let people know about this. It's not only about an arrest, try to see the larger picture.

(ഫെയ്സ്ബുക്കില്‍ പലയിടത്തുമായി ഇട്ട കമന്റുകളില്‍ നിന്ന്)


വ്യാഴാഴ്‌ച, ജൂൺ 02, 2011

ആശങ്കകളോടെ വിദ്യാലയങ്ങള്‍ ഉണരുന്നു



വിദ്യാഭ്യാസ രംഗത്തെ മികവാര്‍ന്ന അഞ്ചുവര്‍ഷത്തിനു ശേഷം ആശങ്കകളോടെയാണ് പുതിയ അധ്യയനവര്‍ഷത്തെ കേരളം വരവേല്‍ക്കുന്നത്. എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ജനക്ഷേമഭരണത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കേരളമുണ്ടാക്കിയ സമാനതകളില്ലാത്ത നേട്ടങ്ങള്‍ ഇല്ലാതാക്കുമോ എന്ന ആശങ്ക കേരളത്തിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. അഭിമാനകരമായ നേട്ടങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തുണ്ടായത്. പത്താംതരം പരീക്ഷയും ഫലപ്രഖ്യാപനവും വിജയശതമാനവും നമ്മുടെ അഭിമാനമായി. അത്യന്തം സൂക്ഷ്മതയോടെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഫലപ്രഖ്യാപനവും നടന്നത്. പൊതുപരീക്ഷയ്ക്ക് ഇരട്ടമൂല്യനിര്‍ണയം നിലവില്‍വന്ന ആദ്യസംസ്ഥാനമാണ് കേരളം. പ്ലസ്ടുവിന്റെ മൂന്നുവിഷയങ്ങളുടെ മാര്‍ക്കുകള്‍കൂടി പരിഗണിച്ചുക്കൊണ്ട് എന്‍ജിനിയറിങ്ങിന്റെ പ്രവേശന നടപടികള്‍ പരിഷ്കരിച്ചു. മധ്യവേനലവധിക്കാലത്തുതന്നെ പാഠപുസ്തകഅച്ചടി പൂര്‍ത്തിയാക്കി. ഭൂരിപക്ഷം സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുമ്പുതന്നെ എത്തിക്കഴിഞ്ഞു. അധ്യാപകപരിശീലനങ്ങള്‍ എല്ലാതലത്തിലും പൂര്‍ത്തിയായി. ജൂണ്‍മാസംതന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുംവിധം ഹയര്‍സെക്കന്‍ഡറി ഏകജാലപ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി സിലബസനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി 200 സാധ്യായ ദിവസങ്ങള്‍ പഠനത്തിനായി ലഭിക്കുന്നുണ്ട്. ജൂണ്‍ നാല് പ്രവൃത്തിദിവസമാകുന്നതോടെ ഈ വര്‍ഷവും 200 സാധ്യായ ദിവസങ്ങള്‍ ഉണ്ടാകും.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരും ജനപ്രതിനിധികളും അഞ്ചുവര്‍ഷത്തിനിടെ നടത്തിയ ഇടപെടലുകളുടെ ഫലമായി സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങളില്‍ വലിയ പുരോഗതിയാണുണ്ടായത്. കുറഞ്ഞത് മൂന്ന് ലാബുകളെങ്കിലും ഇല്ലാത്ത സ്കൂളുകള്‍ കുറവാണ്. കംപ്യൂട്ടര്‍ ലാബിനുപുറമെ ഐടി അധിഷ്ഠിത പഠനസൗകര്യങ്ങളുള്ള സ്മാര്‍ട് ക്ലാസ്റൂമുകള്‍ വ്യാപകമായി. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്കൂളുകള്‍ വിരളമാണ്. എല്ലാ അര്‍ഥത്തിലും പിന്നോക്കംനിന്ന സ്കൂളുകള്‍ തെരഞ്ഞെടുത്ത് നടത്തിയ 107ഭസ്കൂള്‍ പദ്ധതിയിലൂടെ ഉണ്ടായ നേട്ടം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പത്താം തരംവരെയുള്ള 50 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്കൂളുകളും പഠിപ്പിക്കാനുള്ള അധ്യാപകരും കേരളത്തിലുണ്ട്. മലബാര്‍ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പഞ്ചായത്തുകളിലും സ്കൂളുകള്‍ അനുവദിച്ചു. 12-ാം തരംവരെ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തമാണ് ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസം. ഈ നേട്ടങ്ങളുടെ നിറവില്‍ പുതിയ സ്കൂള്‍വര്‍ഷം ആരംഭിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഉത്ക്കണ്ഠ ഉളവാക്കുന്ന പ്രഖ്യാപനങ്ങളാണ് വിദ്യാഭ്യാസമന്ത്രിയില്‍നിന്നും ഉണ്ടാകുന്നത്. സ്കൂള്‍ വര്‍ഷാരംഭത്തില്‍തന്നെ ചരിത്ര പാഠപുസ്തകത്തില്‍ മാറ്റംവരുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു. സമാധാനപരമായ സ്കൂള്‍ അന്തരീക്ഷത്തേയും അക്കാദമിക് രംഗത്തെയും കലുഷിതമാക്കാനേ ഇതു സഹായിക്കൂ. ഹയര്‍സെക്കന്‍ഡറിയിലെ ഏകജാലകപ്രവേശനത്തെ വൈകിപ്പിക്കാനും അട്ടിമറിക്കാനും നടത്തിയ നീക്കങ്ങളാണ് മറ്റൊന്ന്. ഇനിയും ഫലപ്രഖ്യാപനം നടത്താത്ത സിബിഎസ്ഇയിലെ രണ്ടായിരത്തോളം കുട്ടികള്‍ക്കുവേണ്ടി നാലുലക്ഷത്തോളംവരുന്ന പൊതുവിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ പ്രവേശന നടപടികളെയാണ് കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സീറ്റുകള്‍ കൂട്ടാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഇതോടെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികളുടെ എണ്ണം എഴുപതിലധികമാകും. പത്തുലക്ഷം കുട്ടികളുടെ കുറവാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലുണ്ടായത്. ഇതിന്റെ ഫലമായി അയ്യായിരത്തോളം അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലും പുതിയ സിബിഎസ്ഇ സ്കൂളുകളും അണ്‍ -എയ്ഡഡ് സ്കൂളുകളും വ്യാപകമായി അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങള്‍ക്കായി ഖജനാവിലെ പണം വിനിയോഗിക്കാന്‍ കഴിയില്ല എന്നും മന്ത്രി പറയുന്നു. കൂടാതെ വിദ്യാലയങ്ങള്‍ നടത്താന്‍ കോര്‍പറേറ്റുകളെ ക്ഷണിച്ചിരിക്കുകയാണ്. പൊതുസ്വകാര്യപങ്കാളിത്ത (പിപിപി) ത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള കേന്ദ്രഗവണ്‍മെന്റ് നയം നടപ്പാക്കാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണിതെല്ലാം. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ്, സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനിച്ചതെങ്കില്‍ ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറതന്നെ തകര്‍ക്കുന്ന പ്രഖ്യാപനങ്ങളാണ് വരുന്നത്. 12,323 സ്കൂളുകളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികളും 17,4978 അധ്യാപകരും നിലവിലുണ്ട്. കൂടാതെ ഡിപിഐ ഓഫീസ്, 14 ഡിഡിഇ ഓഫീസുകള്‍ , 38 ഡിഇഒ ഓഫീസുകള്‍ , 162 അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസുകള്‍ , ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ , റീജണല്‍ -അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് നമ്മുടെ വിപുലമായ പൊതുവിദ്യാഭ്യാസസംവിധാനം. എസ്സിഇആര്‍ടി-സീമാറ്റ്-ഡയറ്റുകള്‍ തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളുമുണ്ട്. എസ്എസ്എ, ആര്‍എംഎസ്എ എന്നീ പ്രോജക്ടുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഓഫീസുകളും ബ്ലോക്കുതലംവരെയുണ്ട്. സമ്പൂര്‍ണ വിദ്യാഭ്യാസചാനലുള്ള ഐടി അറ്റ് സ്കൂള്‍ വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പൊതുവിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ്. രണ്ടായിരത്തോളം ജീവനക്കാരും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെട്ട സംവിധാനമാണ് പൊതുവിദ്യാഭ്യാസത്തിന് ഭരണപരമായ നേതൃത്വം നല്‍കുന്നത്. നാം കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയാണ് ഇവിടെ നിലനില്‍ക്കുന്ന ശക്തമായ പൊതുവിദ്യാഭ്യാസസംവിധാനം. കേരളത്തിന്റെ സാമൂഹ്യവളര്‍ച്ചയിലും മതേതരത്വത്തിലും പൊതുവിദ്യാഭ്യാസത്തിനുള്ള പങ്കും നിര്‍ണായകമാണ്്. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം വിദ്യാഭ്യാസരംഗത്തെ ഔദ്യോഗിക സംവിധാനങ്ങളില്‍ വരുത്തിയ മാറ്റം അത്ഭുതകരമാണ്. എന്നെ തല്ലണ്ട ഞാന്‍ നന്നാകില്ല എന്ന പഴഞ്ചൊല്ലുപോലെയായിരുന്ന വിവിധ ഓഫീസുകള്‍ കാര്യക്ഷമതയുടെ കാര്യത്തില്‍ ഇന്ന് നൂറുമേനിയാണ്.


പരീക്ഷാവിജയങ്ങളും അതിവേഗത്തിലുള്ള ഫലപ്രഖ്യാപനങ്ങളും ഏകജാലകസംവിധാനത്തിലൂടെയുള്ള പ്രവേശന നടപടികളും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മികവുകളാണ്. ദൗര്‍ഭാഗ്യവശാല്‍ അധ്യയനവര്‍ഷാരംഭത്തില്‍തന്നെ പൊതുവിദ്യാഭ്യാസരംഗത്തു കരിനിഴല്‍ പരത്തുന്ന നീക്കങ്ങളാണ് പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. കുട്ടികളിലും സ്കൂളുകളിലും ഉണ്ടാകുന്ന മാറ്റങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍ . പൊതുവിദ്യാഭ്യാസത്തിന് ഇനി ഭാവിയില്ല എന്നുപ്രഖ്യാപിക്കുന്നത് ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. 40 ലക്ഷത്തോളംവരുന്ന കേരളത്തിലെ കുട്ടികളുടെ ആഹ്ലാദത്തില്‍ പങ്കുചേരുകയും അവരുടെ മികവിനുവേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്യുക എന്നതാണ് പുതിയ സ്കൂള്‍ വര്‍ഷാരംഭത്തില്‍ എല്ലാവരും ചെയ്യേണ്ടത്. ഭരണം മാറുന്നതിനനുസരിച്ച് മാറേണ്ടതല്ല മറിച്ച് വളരേണ്ടതാണ് വിദ്യാഭ്യാസം എന്ന് അധികാരികള്‍ മനസ്സിലാക്കണം.


 -എം ഷാജഹാന്‍
(കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


കടപ്പാട്:  ദേശാഭിമാനി

Shared as ShareAlike CC (Creative Commons)

ഞായറാഴ്‌ച, ഏപ്രിൽ 03, 2011

പ്രിയസഖാവ് എ എ റഹീമിന് വിജയാശംസകള്‍......



ഒരു പുതുമുഖത്തില്‍ നിന്ന്, യുവത്വത്തിന്‍റെ ആര്‍ജ്ജവവും ജനങ്ങള്‍ക്കുവേണ്ടിയുള്ള സത്യസന്ധമായ രാഷ്ട്രിയ പ്രവര്‍ത്തനത്തിലൂടെയും ഞാന്‍ നിങ്ങള്‍ക്ക് പ്രിയപെട്ടവനായി മാറും.. അതിനു നിങ്ങളുടെ പിന്തുണ എനിക്കുവേണം... ഈ തവണ ഞങ്ങളോടൊപ്പം... സ്നേഹത്തോടെ ....
- എ എ റഹീം


ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലയിലെ സമുന്നതനായ നേതാവ് ആയിരുന്നു എ എ റഹിം. നമ്മുടെ പല പ്രശ്നങ്ങളിലും സജീവമായി ഇടപെടുകയും അവ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത സഖാവിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. എനിക്കേറ്റവും സന്തോഷം നല്‍കുന്ന സ്ഥാനാര്‍ഥിത്വങ്ങളില്‍ ഒന്നാണ് സഖാവിന്റെത്. യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കിയ ഇടതു ജനാധിപത്യ മുന്നണിക്ക്‌ 
ഭിവാദ്യങ്ങള്‍. യുവത്വത്തിന്റെ ഈ പ്രതിനിധിക്ക് വിജയാശംസകള്‍ നേരുന്നു.... സീറ്റ് സ്വന്തം വര്‍ഷങ്ങളോളം കുത്തകയാക്കി വെച്ചിരിക്കുന്നവരെ പരാജയപ്പെടുത്തി ഈ യുവാവിനു പിന്തുണ നല്‍കുക...

ജാഗ്രത ബ്ലോഗില്‍ വന്ന പോസ്റ്റ്‌ ഇവിടെ...
http://jagrathablog.blogspot.com/2011/03/blog-post_4208.html



















ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍