Elections എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Elections എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഡിസംബർ 19, 2012

NO (2012)



Amores PerrosBabelThe Motorcycle Diaries എന്നീ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ   Gael García Bernal  അഭിനയിച്ച പുതിയ ചിത്രമാണ് 'NO'. Pablo Larraín ആണ് ഈ ചിലിയന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1988-ല്‍  പിനോഷെയുടെ സൈനികഭരണത്തെപ്പറ്റി നടന്ന ഹിതപരിശോധനയും അതിനായി ഉപയോഗിക്കപ്പെട്ട പ്രചരണ രീതികളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എല്ലാ ഭരണ വിരുദ്ധ അഭിപ്രായങ്ങളും പ്രചാരണങ്ങളും അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആ കാലത്ത് പ്രതിപക്ഷ കക്ഷികള്‍ക്ക് അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ ലഭിച്ചിരുന്നത് നാഷണല്‍ ടെലിവിഷനില്‍ ദിവസവും വെറും പതിനഞ്ചു മിനുട്ടാണ്‌. അഭിപ്രായ വ്യത്യാസങ്ങല്‍ള്‍ക്കിടയിലും പ്രതിപക്ഷ കക്ഷികളുടെ 'മഴവില്‍' സഖ്യം ഈ പതിനഞ്ചു മിനുട്ട് ഉപയോഗിച്ച് നടത്തിയ 'No Campaign'-ഉം അതിന്റെ വിജയവും അഭിപ്രായസ്വാതന്ത്ര്യത്തെയും സെന്‍സറിങ്ങിനെയും ജനാധിപത്യത്തേയും കുറിച്ച് മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്.




ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സാല്‍വഡോര്‍ അലന്റയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയാണ് 1973-ല്‍ പിനോഷെ ചിലിയുടെ ഭരണം പിടിച്ചെടുക്കുന്നത്. അമേരിക്കന്‍ പിന്തുണയോടെ ഭരണം തുടര്‍ന്ന പിനോഷെ നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടരുകയും തനിക്കെതിരെ ഉയര്‍ന്ന എല്ലാ എതിര്‍പ്പുകളെയും  ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു. എന്നാല്‍ പിനോഷെയോടുള്ള എതിര്‍പ്പ് ചിലിയില്‍ ശക്തമായി വരുകയും അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1988-ല്‍ ഹിതപരിശോധന നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിനോഷെയുടെ ഭരണം തുരണം എന്നുള്ളവര്‍ 'YES' എന്നും എതിര്‍പ്പുള്ളവര്‍ 'NO' എന്നും വോട്ടു ചെയ്യണം. കമ്മ്യൂണിസ്റ്റുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ഉള്‍പ്പടെ നിരന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രചാരണത്തിന് ആകെ ലഭിച്ചത് ഒരു മാസക്കാലം ദിവസവും പതിനഞ്ചു മിനിറ്റാണ്. വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഈ പാര്‍ട്ടികള്‍ക്ക് ഈ സമയം കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കി തന്നെയാണ് സൈനിക ഭരണകൂടം ഇതിനു അനുവാദം നല്‍കിയത്.


പ്രതിപക്ഷ കക്ഷികള്‍ ടെലിവിഷന്‍ പരസ്യങ്ങളുടെ രംഗത്തെ പ്രഗത്ഭനായ René Saavedra-യെ (Gael García Bernal) സമീപിക്കുന്നു. തുടര്‍ന്ന് വ്യത്യസ്തമായ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉള്ള പ്രതിപക്ഷ കക്ഷികളെ സൂചിപ്പിക്കുന്ന 'മഴവില്‍' എന്ന സിംബല്‍ ഉപയോഗിച്ചുകൊണ്ട് 'Happiness is coming' എന്ന പേരില്‍ അവര്‍ ടെലിവിഷന്‍ ക്യാമ്പയ്ന്‍ (NO  Campaign) ആരംഭിക്കുന്നു. ഭീഷണികളെയും  രൂക്ഷമായ സര്‍ക്കാര്‍ നിരീക്ഷണങ്ങളെയും അതിജീവിച്ചു കൊണ്ടുള്ള അവരുടെ പോരാട്ടമാണ് പിന്നീട് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഡോക്യുമെന്ററി ആയി മാറാതെ കയ്യടക്കത്തോടെ ചിത്രീകരിക്കാന്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.  



ജനാധിപത്യത്തിന്റെ വിലയും അത് നമുക്ക് നല്‍കുന്ന അവകാശങ്ങളും ശരിയായ രീതിയില്‍ മനസിലാക്കാത്ത ഒരു യുവതലമുറയാണ് നമ്മുടെ രാജ്യത്ത് ഇപ്പോഴുള്ളത് എന്ന വിമര്‍ശനം ശക്തമാണ്. ജനാധിപത്യ ഭരണവ്യവസ്ഥയ്ക്കായി ലോകത്തിന്റെ പലഭാഗത്തായി നടക്കുന്ന പോരാട്ടങ്ങളെ മനസിലാക്കുന്നത്‌ ജനാധിപത്യത്തിന്റെ ശരിയായ ഉപയോഗത്തിന് സഹായകരമാകും എന്ന കാര്യത്തില്‍ സംശയമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വരുന്ന വിലക്കുകളും ഐ.ടി ആക്റ്റ് പോലുള്ള കരിനിയമങ്ങളിലൂടെ ജനതയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മൂക്കുകയറിടാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളും വലിയ ചര്‍ച്ചയാകുന്ന അവസരമാണിത്. പതിനഞ്ചു മിനിട്ടിന്റെ 'No Campaign' ഒരു സൈനികഭരണകൂടത്തെ അട്ടിമറിച്ചതെങ്ങനെ എന്ന് അറിയുന്നത് അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും നല്‍കുന്ന അത്ഭുതകരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒരു ജനതയെ തീര്‍ച്ചയായും സഹായിക്കും. അതുപോലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ പിനോഷെയുടെ പരാജയം നല്‍കുന്ന സൂചന തിരിച്ചറിയുന്നത് നന്നായിരിക്കും.

അനൂപ്‌ കിളിമാനൂര്‍


അതിര്‍ത്തികള്‍ അര്‍ത്ഥ ശൂന്യമാകുമ്പോള്‍





ഞായറാഴ്‌ച, ഓഗസ്റ്റ് 21, 2011

ജന്‍ലോക്പാല്‍ ബില്‍; വിക്കിപീഡിയയിലെ ലേഖനത്തിന്റെ മലയാള പരിഭാഷ

ലോക്പാല്‍  ബില്ലിനെയും അണ്ണ ഹസാരയുടെ സമരത്തെയും പറ്റി നാലുകോണിലും ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഈ ബില്‍ എന്താണെന്നും അതിലെ വ്യവസ്ഥകള്‍ എന്താണെന്നും നമുക്ക് പലര്‍ക്കും അറിയില്ല. ഈ അവസരത്തിലാണ് നിഷാദ് കൈപ്പള്ളി ജന്‍ലോക്പാല്‍ ബില്ലിനെപ്പറ്റി  വിക്കിപീഡിയയിലെ ഇംഗ്ലീഷ് ലേഖനം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടത്. അതിനുള്ള ഒരു എളിയ ശ്രമമാണ് ഇത്. യോഗ്യമെങ്കില്‍ വേണ്ട തിരുത്തലുകളോടെ വിക്കിപീഡിയയില്‍ ഇത് ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് മലയാളം വിക്കി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. ഈ ആശയം മുന്നോട്ടു വെച്ച നിഷാദ് കൈപ്പള്ളിയ്ക്കും നമ്മുടെ എല്ലാമെല്ലാമായ വിക്കിപീഡിയയ്ക്കും ടി. രാമലിംഗം പിള്ളയ്ക്കും കടപ്പാട്.  


ജന്‍ലോക്പാല്‍  ബില്‍
'പൌരന്മാരുടെ ഓംബുട്സ്മാന്‍'  എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജന്‍ലോക്പാല്‍  ബില്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു നിയമമാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി അഴിമതി വിരുദ്ധ പ്രവര്‍ത്തകരാണ് ഈ ബില്‍ മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. സന്നദ്ധ സംഘടനകളിലൂടെയും എന്‍.ജി.ഓ-കളിലൂടെയും മറ്റും സാധാരണ  ജനങ്ങളില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങള്‍ ഈ മെച്ചപ്പെടുത്തലുകള്‍ക്ക്  വേണ്ടി ഉപയോഗിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കാനായാണ് ബില്ലിന്റെ പേരിനു മുന്നില്‍ 'ജന്‍' എന്ന് ചേര്‍ത്തിരിക്കുന്നത്. ജനങ്ങളുടെ രക്ഷകന്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത പദമാണ് 'ലോക്പാല്‍'.

ഫലപ്രദമായി അഴിമതിയെ തടയുവാനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും അഴിമതി പുറത്തുകൊണ്ടുവരുന്നവരെ (whistle-blowers) സംരക്ഷിക്കാനുമാണ് 'ജന്‍ ലോക്പാല്‍ ബില്‍' ലക്ഷ്യമിടുന്നത്‌. ഒരു നിയമമാക്കി മാറുകയാണെങ്കില്‍ ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന് തുല്യമായ ഒരു സ്വതന്ത്ര ഓംബുട്സ്മാന്‍ ബോഡി ആയി 'ലോക്പാല്‍' പ്രവര്‍ത്തിക്കും. രാഷ്ട്രീക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരെ സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതി ഇല്ലാതെ തന്നെ പരാതികള്‍ സ്വീകരിക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും ലോക്പാലിനു അധികാരം ഉണ്ടായിരിക്കും. 1968 -ല്‍ കൊണ്ടുവന്ന ഈ ബില്‍ നാല് ദശകങ്ങള്‍ക്കിപ്പുറവും  ഒരു നിയമമായി മാറുന്നതില്‍ പരാജയപ്പെടുകയായിരുന്നു.


2011 -ല്‍ ഈ ബില്‍ പാസ്സാക്കണം എന്നാവശ്യപ്പെട്ടു ഗാന്ധിയന്‍ അവകാശ പ്രവര്‍ത്തകന്‍ ആയ അണ്ണാ ഹസാരെ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്നു പ്രഖ്യാപിച്ചു സത്യാഗ്രഹം ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ഈ സമരത്തിന്‌ ലഭിക്കുകയുണ്ടായി. ഹസാരെയുടെ നാല് ദിവസത്തെ നിരാഹാര സമരത്തിന്‌ ശേഷം ഈ ബില്‍ പാര്‍ലമെണ്ടിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചു.


തുടര്‍ന്ന് അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെയും ഹസാരെ ഉള്‍പ്പടെ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരുടെയും ഒരു കമ്മിറ്റി സര്‍ക്കാരിന്റെ ലോക്പാലിനെയും ജന്‍ ലോക്പാലിനെയും ചേര്‍ത്ത് ഒരു കരടുബില്‍ തയ്യാറാക്കുന്നതിനായി ശ്രമിച്ചെങ്കിലും പരാജയപെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ അവരുടെ ലോക്പാല്‍ ബില്‍ മാത്രം പാര്‍ലമെന്റില്‍ അവതിരിപ്പിച്ചു. എന്നാല്‍ ഇതു ദുര്‍ബലമാണ് എന്ന് ആരോപിച്ചു ജന്‍ ലോക്പാല്‍ പ്രവര്‍ത്തകര്‍ ഈ ബില്ലിനെ എതിര്‍ത്തു.


ഹിന്ദിയിലും ഇന്ഗ്ലീഷിലും ജന്‍ലോക്പാല്‍ ബില്‍ ഇവിടെ ലഭ്യമാണ്. (www.indiaagainstcorruption.org )
ലോക്പാല്‍ ബില്ലിന്റെ പശ്ചാത്തലം
ശാന്തിഭൂഷണ്‍ 1968 -ല്‍ ഈ നിയമം കൊണ്ടുവരുകയും തുടര്‍ന്ന് 1969 -ല്‍ ഈ നിയമം നാലാം ലോകസഭ പാസാക്കുകയും ചെയ്തു. പക്ഷെ ഉപരിസഭയായ രാജ്യസഭയില്‍ ഈ ബില്‍ പസ്സായില്ല. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലിന്റെ പുതുക്കിയ രൂപങ്ങള്‍ വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും പാസ്സായില്ല. സന്തോഷ്‌ ഹെഗ്ടെ, ശാന്തി ഭൂഷന്‍, അണ്ണ ഹസാരെ, അരവിന്ദ് കേജ്രിവാള്‍, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘവും സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള മുന്‍പ് സൂചിപ്പിച് അഭിപ്രായ വ്യത്യാസത്തെടുര്‍ന്നു ഈ ബില്ലിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ വീണ്ടും ശക്തമായി.


ഇപ്പോഴത്തെ നിയമങ്ങള്‍ തീരെ ദുര്‍ബ്ബലവും, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും, അഴിമതിയെ നേരിടാന്‍ അപര്യാപ്തവുമാണെന്നു  ജന്‍ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. എന്നാല്‍ ഈ ബില്ലിന്റെ വിമര്‍ശകര്‍ ഈ ബില്‍ നിലവിലുള്ള ഭരണപരമായ സ്ഥാപനങ്ങളെ മറികടക്കുന്നതിന് ശ്രമിക്കുന്നു എന്നും വിപുലമായ അധികാരങ്ങളുള്ള അമിതശക്തിയുള്ള ഒരു സ്ഥാപനം ജനാധിപത്യത്തിന്റെ ഭാവിക്ക് അപകടകരമാണ് എന്നും വാദിക്കുന്നു. 


മുന്നോട്ട് വെക്കപ്പെട്ടിട്ടുള്ള ബില്ലിന്റെ പ്രധാന സവിശേഷതകള്‍
1 )  ലോക്പാല്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനം കൊണ്ടുവരുക. സംസ്ഥാനങ്ങളിലെ ലോകായുക്ത ഈ ലോക്പാലിനെ  സഹായിക്കും.


2 ) സുപ്രീം കോടതിയും ക്യാബിനറ്റ് സെക്രട്ടേറിയേറ്റിനെയും പോലെ ക്യാബിനറ്റ് സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷനും ലോക്പാലിനു മേല്‍നോട്ടം വഹിക്കും. ഇതുവഴി ഇതു സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രം ആവുകയും ഇതിന്റെ അന്വേഷണങ്ങള്‍ മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലുകളില്‍ നിന്ന് മോചിതമാവുകയും ചെയ്യും.


3 ) ഇതിലെ അംഗങ്ങളെ ജട്ജുമാരും, സംശുദ്ധരായ ഐ.എ.എസ് ഓഫീസര്‍മാരും, പൌരന്മാരും, ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്ന് സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കും.


4 ) തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെ ഇന്റര്‍വ്യൂ ചെയ്യും. ഈ ഇന്റര്‍വ്യൂ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്യും.


5 ) എല്ലാ മാസവും ലോകായുക്ത അതു അന്വേഷിക്കുന്ന കേസുകളുടെ ലിസ്റ്റും, ഓരോന്നിന്റെയും സംക്ഷിത രൂപവും, ഓരോന്നിനും എടുത്തതോ എടുക്കാന്‍ പോകുന്നതോ ആയ നടപടികളും അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം തൊട്ടു മുന്നത്തെ മാസം ലഭിച്ച കേസുകളുടെ ലിസ്റ്റും അതില്‍ നടപടിയെടുക്കാന്‍ ശേഷിക്കുന്ന കേസുകളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.


6 )  അഴിമതി മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ശിക്ഷ നടപ്പാക്കുന്ന വേളയില്‍ അഴിമതി കാട്ടിയ ആളില്‍ നിന്നും ഈടാക്കും.
7 ) ഒരു പൗരന്‍ ആവശ്യമുള്ള നടപടി വേണ്ട സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ഉണ്ടായില്ല എങ്കില്‍ അതിന്റെ ഉത്തരവാദികളില്‍ പിഴ ഈടാക്കുകയും അങ്ങനെ ലഭിച്ച തുക പരാതിക്കാരന് നല്‍കുകയും ചെയ്യും.


8 ) ലോക്പാലിലെ ഏതു ഓഫീസര്‍ക്ക് എതിരെയുമുള്ള പരാതി മേലുള്ള അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുകയും പരാതി ശരിയെന്നു കണ്ടാല്‍ കുറ്റക്കാരനെ രണ്ട് മാസത്തിനുള്ളില്‍ പുറത്താക്കുകയും ചെയ്യും.


10 ) ഇപ്പോഴുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ (സി.വി.സി, വിജിലന്‍സ്, സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖ എന്നിവ) ലോക്പാലില്‍ ലയിപ്പിക്കും. ഏത് രാഷ്ട്രീയക്കാരനോ, ഉദ്യോഗസ്ഥനോ, ജട്ജിനോ എതിരായ പരാതി സ്വതന്ത്രമായി അന്വേഷിക്കാനും അവരെ പ്രോസിക്ക്യൂട്ട് ചെയ്യാനും ഉള്ള ശക്തിയും അധികാരവും ലോക്പാലിനു ഉണ്ടാവും.


11 ) അഴിമതിക്കേസുകള്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നവര്‍ക്ക് (വിസില്‍ ബ്ലോവേഴ്സിന്) പൂര്‍ണ്ണ സംരക്ഷണം നല്‍കും.


സര്‍ക്കാരിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കരടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍
ഗ : സര്‍ക്കാരിന്റെ കരടു ബില്‍
ജ : ജന്‍ലോക്പാല്‍ ബില്‍


ഒന്ന്) ഗ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയില്ല. ലോകസഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ.


ജ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയും.


രണ്ട്) ഗ: ഒരു അന്വേഷണ സമിതിക്ക് പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്ന ഉപദേശക സമിതി എന്നതായിരിക്കും ലോക്പാലിന്റെ റോള്‍.


ജ: കുട്ടക്കാരെനെന്നു കാണുന്ന ആരുടെ മേലും പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ ലോക്പാലിനു അധികാരം ഉണ്ടായിരിക്കും.


മൂന്ന്) ഗ: പോലീസ് അധികാരങ്ങളോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ ക്രിമിനല്‍ കേസിലെ അന്വേഷണവുമായി മുന്നോട്ടു പോകാനോ ലോക്പാലിനു കഴിയില്ല.


ജ:പോലീസ് അധികാരങ്ങളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും ലോക്പാലിനു ഉണ്ടാകും.


നാല്) ഗ: സി.ബി.ഐ-യും ലോക്പാലും തമ്മില്‍ ബന്ധം ഉണ്ടാവില്ല.


ജ:ലോക്പാലും സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖയും ഒറ്റ സ്വതന്ത്രബോഡി ആയിരിക്കും.
അഞ്ച്) ഗ: അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയ ശിക്ഷ ഏഴു വര്‍ഷവും ആയിരിക്കും.


ജ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷവും കൂടിയ ശിക്ഷ ജീവപര്യന്തവും ആയിരിക്കും.


വ്യത്യാസങ്ങള്‍ വിശദമായി: 
പ്രധാനമന്ത്രി:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: പ്രധാനമന്ത്രിയെപ്പറ്റി ലോക്പാലിനു അന്വേഷിക്കാന്‍ കഴിയില്ല.


ജ്യുഡീഷ്യറി:
ജ: ലോക്പാല്‍ പരിധിയില്‍ വരും. എന്നാല്‍ ഉന്നത പദവിയിലുള്ളവരെക്കുറിച്ച്  ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ മാത്രമേ അന്വേഷിക്കാവൂ.
ഗ: ജ്യുഡീഷ്യറി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജ്യുഡീഷ്യറിക്കായി 'ജ്യുഡീഷ്യല്‍ അക്കൌന്ടബിലിട്ടി ബില്‍' പാസ്സാക്കും.


എം.പിമാര്‍:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: അന്വേഷിക്കാം. പക്ഷെ അവരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവൃത്തികള്‍, വോടിംഗ് പോലുള്ളവ, അന്വേഷിക്കാന്‍ കഴിയില്ല.


ഉദ്യോഗസ്ഥവൃന്ദം
ജ: എല്ലാ പോതുസേവകരും ഉള്‍പ്പെടും.
ഗ: ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ മാത്രമേ ഉള്പ്പെടൂ.


സി.ബി.ഐ
ജ: ലോക്പാലിനോട് ലയിപ്പിക്കും.
ഗ:സ്വതന്ത്ര ഏജന്‍സി ആയി തുടരും.


ലോക്പാല്‍ അംഗങ്ങളെയും ചെയര്‍മാനെയും നീക്കം ചെയ്യല്‍:
ജ:ഏതു വ്യക്തിക്കും പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും. സുപ്രീം കോടതി പിരിച്ചു വിടാനുള്ള ശുപാര്‍ശ പ്രസിടന്റിനു നല്‍കണം.
ഗ: വ്യക്തി പരാതി പ്രസിടന്റിനു പരാതി നല്‍കണം. അദ്ദേഹം സുപ്രീം കോടതിക്ക് അതു റെഫര്‍ ചെയ്യും.


ലോക്പാല്‍ സ്ടാഫിനെയും ഓഫീസര്‍മാരെയും നീക്കം ചെയ്യല്‍:
ജ: വിരമിച്ച ഉദ്യോഗസ്ഥരും, ജട്ജുമാരും, പൊതുസമൂഹ പ്രതിനിധികളും ഉള്‍പ്പെട്ട സ്വതന്ത്ര സമിതി ഓരോ സംസ്ഥാനത്തും രൂപീകരിക്കും. അവര്‍ ഈ പരാതികള്‍ അന്വേഷിക്കും.
ഗ: ലോക്പാല്‍ സ്വന്തമായി അന്വേഷിക്കും.


ലോകായുക്ത:
ജ: ലോകായുക്തയും മറ്റു പ്രാദേശിക അഴിമതി വിരുദ്ധ എജെന്സികളും  അതുപോലെ തുടരും.
ഗ: എല്ലാ സംസ്ഥാന അഴിമതി വിരുദ്ധ എജെന്സികളും അടച്ചു പൂട്ടും. ചുമതലകള്‍ കേന്ദ്രീകരിച്ച് ലോക്പാല്‍ ഏറ്റെടുക്കും.


വിസില്‍ ബ്ലോവേഴ്സിനുള്ള സംരക്ഷണം:
ജ:സംരക്ഷണം നല്‍കും.
ഗ: സംരക്ഷണം നല്‍കില്ല.


അഴിമതിക്കുള്ള ശിക്ഷ:
ജ: ലോക്പാലിനു നേരിട്ട് ശിക്ഷ കൊടുക്കുകയോ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയോ ചെയ്യാം. ജോലിയില്‍ നിന്ന് പുറത്താക്കല്‍, ജയില്‍ ശിക്ഷ, അഴിമതിക്ക് കാരണക്കാരായവരില്‍ നിന്ന് പിഴ ഈടാക്കല്‍ എന്നിവ ലോക്പാലിനു നേരിട്ട് നല്‍കാം.
ഗ:ലോക്പാലിനു നേരിട്ട് ശിക്ഷ നല്‍കാന്‍ കഴിയില്ല. പകരം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താം. ശിക്ഷ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് ആയിരിക്കും.


അന്വേഷണ അധികാരങ്ങള്‍:
ജ: ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍ എന്നിവയ്ക്ക് അധികാരം ഉണ്ട്. സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാം. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല.
ഗ:ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍, സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നിവയ്ക്ക് അധികാരം ഇല്ല. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാനും ശിക്ഷിക്കാനും കഴിയും.


തെറ്റായതും ഗൌരവമില്ലാത്തതും അനാവശ്യവുമായ പരാതികള്‍:
ജ: ഇത്തരത്തിലുള്ള പരാതികള്‍ക്ക് (ലോക്പാലിനെതിരെ ഇത്തരത്തിലുള്ള പരാതികളും ഇതില്‍ പെടും) ലോക്പാലിനു ഒരു ലക്ഷം വരെ പിഴ ഈടാക്കാം.
ഗ: ഇത്തരത്തിലുള്ള പരാതികള്‍ കോടതി കൈകാര്യം ചെയ്യും. ഇരുപത്തയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ പിഴ ഈടാക്കാം.


അന്വേഷണ പരിധി:
ജ: എല്ലാ അഴിമതിയും അന്വേഷിക്കാം.
ഗ: ഉന്നത തലത്തിലുള്ള അഴിമതി മാത്രം അന്വേഷിക്കാം.


ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രചരണം 
2010 -ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരടു ബില്ലിന്റെ ആദ്യ പതിപ്പ് അഴിമതിയെ തടയാന്‍ അപര്യാപ്തം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തകരായ പൊതു സമൂഹ പ്രതിനിധികള്‍ തള്ളുകയുണ്ടായി. ഈ പ്രവര്‍ത്തകര്‍ 'ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും പൌരന്മാരുടെതായ ഒരു ലോക്പാല്‍ ബില്ലിന് രൂപം നല്‍കുകയും ചെയ്തു. ഇതിനു പിന്നീട് 'ജന്‍ലോക്പാല്‍ ബില്‍' എന്ന് പേര് നല്‍കി. ബില്ലിന്റെ പ്രചാരണത്തിനായി പബ്ലിക് അവയര്‍നെസ്സ് പ്രോഗ്രാമ്മുകളും പ്രതിഷേധ മാര്‍ച്ചുകളും  നടത്തി. 2011 ഏപ്രില്‍ അഞ്ചിന് അണ്ണാ ഹസാരെ ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതിനായി അനിശ്ചിത കാല നിരാഹാരം ആരംഭിച്ചതോടെ ബില്ലിനുള്ള ജനപിന്തുണ വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.


ഹസാരയെ ഈ അനിശ്ചിത കാല നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണല്‍, നിയമ മന്ത്രാലയങ്ങളോട് സാമൂഹ്യ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ എങ്ങനെയാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേശീയ ഉപദേശക സമിതി ഏപ്രില്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാരിന്റെ കരട് ലോക്പാല്‍ ബില്‍ തള്ളി. ബില്ലിന് മേലിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര മാനവ ശേഷി വകുപ്പുമന്ത്രി കപില്‍ സിബല്‍ സാമൂഹ്യ പ്രവര്‍ത്തകരായ സ്വാമി അഗ്നിവേശിനേയും അരവിന്ദ് കേജ്രിവാളിനെയും ഏപ്രില്‍ ഏഴിന് കണ്ടു. എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടില്ല.


സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചു ഏപ്രില്‍ 13 മുതല്‍ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടത്താന്‍ ഏപ്രില്‍ 7 -ന് അണ്ണ ഹസാരെ ആഹ്വാനം ചെയ്തു. പിന്തുണയുമായി ആറ് കോടി എസ്.എം.എസ്സുകള്‍ ലഭിച്ചതായും കൂടാതെ ഇന്റര്‍നെറ്റില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതായും ഹസാരെ അവകാശപ്പെട്ടു. സമരത്തിന്‌ ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ ഈ പ്രക്ഷോഭത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന സമ്മര്‍ദ്ദം മൂലം സര്‍ക്കാര്‍ ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്നു 98 മണിക്കൂറിനു ശേഷം ഏപ്രില്‍ 9 -ന് ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ്‌ പതിനഞ്ചിന് മുന്‍പ് ബില്‍ പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ പതിനാറു മുതല്‍ വീണ്ടും നിരാഹാര സമരം ആരംഭിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ സമ്മതം മൂളി.


പ്രധാനമായി പിന്തുണച്ചവരും എതിര്‍ത്തവരും

ശ്രീ ശ്രീ രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയ ആത്മീയ നേതാക്കളും ബി.ജെ.പിയുടെ അജിത്‌ സിംഗ് മന്‍പ്രീത് സിംഗ് ബാദല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും  ഈ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖരാണ്. ഇതുകൂടാതെ ബോളീവുഡിടില്‍ നിന്നുള്ള അനവധി നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ ഈ ബില്ലിന് പിന്തുണയുമായി രംഗത്ത് വന്നു. 
കേന്ദ്രമന്ത്രി കപില്‍ സിബല്‍, മറ്റു കോണ്ഗ്രസ് നേതാക്കള്‍, മമത ബാനര്‍ജി, അകാലി ദാല്‍ നേതാവ് പ്രകാശ്‌ സിംഗ് ബദല്‍, ബാല്‍ താക്കറേ, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ജഗ്ദിഷ് ശരണ്‍ വര്‍മ്മ എന്നിവരാണ് ഈ ബില്ലിനെ എതിര്‍ത്തവരില്‍ പ്രമുഖര്‍. ബി.ജെ.പി ആദ്യം ഈ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് 'പൊതു സമൂഹം പാര്‍ലമെന്റിന് നിയമനിര്‍മ്മാനത്തിന്  ഉള്ള അവകാശത്തില്‍  മേല്‍ക്കൈ നേടുമോ'  എന്ന കോണ്ഗ്രസ്സിന്റെ ആശങ്ക പങ്ക് വെച്ചു.


ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി
Member Qualifications and status
Pranab Mukherjee Finance Minister, Co-Chairman
Shanti Bhushan Former Minister of Law and Justice, Co-Chairman
P. Chidambaram Minister of Home Affairs
Veerappa Moily Minister of Corporate Affairs
Kapil Sibal Minister for Communications and Information Technology
Salman Khursid Minister of Law
Anna Hazare Social Activist
Prashant Bhushan Lawyer
N. Santosh Hegde Former Lokayukta (Karnataka)
Arvind Kejriwal RTI Activist.

ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ബി.ജെ.പി, ബി.ജെ.ഡി, ടി.ഡി.പി, അണ്ണാ ഡി.എം.കെ, സി.പി.ഐ (എം), ആര്‍.ജെ.ഡി, ജെ.ഡി.(യു), എസ്.പി എന്നിങ്ങനെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിമര്‍ശിച്ചു. ബില്ലില്‍ ഒരു സമവായത്തില്‍ എത്താന്‍ സമിതി പരാജയപ്പെടുകയും സര്‍ക്കാര്‍ സ്വന്തം രീതിയില്‍ കരട് 2011 ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ കൊണ്ട് വരികയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആഗസ്റ്റ്‌ പതിനാറു മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് രാവിലെ ഡല്‍ഹി പോലീസ് ഹസാരയെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഹസാരെ ജയിലില്‍ വെച്ചു സത്യാഗ്രഹം ആരംഭിച്ചു. എന്നാല്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്നു രണ്ട് ദിവസത്തിന് ശേഷം ഹസാരയെ മോചിപ്പിച്ചു. പിന്നീട് ഹസാരെ രാംലീല മൈതാനിയില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാരം ഇപ്പോള്‍ ആറാം ദിവസത്തിലേയ്ക്ക് കടക്കുന്നു,


ബില്ലിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍
ഈ ബില്ലിനെക്കുറിച്ചുള്ള ഒരു വലിയ വിമര്‍ശനം അഴിമതിയെ നേരിടുന്ന കാര്യത്തില്‍ ഈ ബില്‍ തീര്‍ത്തും നിഷ്കളങ്കമായ അല്ലെങ്കില്‍ തീര്‍ത്തും ലളിതമായ പ്രായോഗികമല്ലാത്ത ഒന്നാണ് എന്നതാണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റ്‌ ആയ പ്രതാപ്‌ ഭാനു മേഹ്ത ഈ ബില്ലിനെ വിശേഷിപ്പിച്ചത്‌ 'ഏറ്റവും നല്ല അവസ്ഥയില്‍ തീരെ നിഷ്കളങ്കവും എന്നാല്‍ ഏറ്റവും മോശം അവസ്ഥയില്‍ പ്രാധിനിത്യ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുമായ ഒന്ന്' എന്നാണ്.  കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ലോക്പാല്‍ എന്ന ആശയത്തെ ഉത്തരാവാദിത്വമില്ലാത്തതും ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്‌.

എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണ് എന്ന വാദത്തെ ബില്ലിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അരവിന്ദ് കേജ്രിവാള്‍ തള്ളിക്കളയുന്നു. അദ്ദേഹം പറയുന്നത് ലോക്പാല്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ചു ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുകയെ ഉള്ളൂ എന്നും അതില്‍ വാദം നടത്തി ശിക്ഷ വിധിക്കേണ്ടത് കോടതികളാണ് എന്നുമാണ്. സമാനസ്വഭാവമുള്ള വേറെയും സ്ഥാപനങ്ങള്‍ നിലവിലുണ്ട്. കൂടാതെ ബില്ലില്‍ സുപ്രീം കോടതിയ്ക്ക് ലോക്പാലിനെ പിരിച്ചു വിടാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകളും ഉണ്ട്.


ഈ വിശദീകരണങ്ങള്‍ ഉണ്ടെങ്കിലും ലോക്പാലിന്റെ വിമര്‍ശകര്‍ പറയുന്നത് ലോക്പാലിന്റെ യഥാര്‍ഥ ജുഡീഷ്യല്‍  അധികാരങ്ങള്‍ അതിന്റെ അന്വേഷണ അധികാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ്യക്തം ആണ് എന്നാണ്. ലോക്പാലിലെ അംഗങ്ങളും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസുകാര്‍ ആയിരിക്കണമെന്ന്  ബില്‍ ആവശ്യപ്പെടുന്നു. ബില്ലിനെ പിന്തുണയ്ക്കുന്നവരില്‍ ചിലരെങ്കിലും ലോക്പാലിനു ജുഡീഷ്യല്‍  അധികാരങ്ങള്‍ ഉണ്ട് എന്നത് നിഷേധിച്ചിട്ടുണ്ട് എങ്കിലും സര്‍ക്കാരും ചില വിമര്‍ശകരും അതിനു അര്‍ദ്ധ-ജുഡീഷ്യല്‍  അധികാരങ്ങള്‍ ഉള്ളതായി കരുതുന്നു.


ബില്ലില്‍ പറയുന്ന പ്രകാരം കോടതിയലക്ഷ്യത്തിന് ഒരു ഹൈക്കോടതിക്ക് ഉള്ള അധികാരങ്ങള്‍ ലോക്പാലിനുണ്ടാവും. കൂടാതെ ലോകപാലിന്റെ ഒരു നടപടിയെയോ തീരുമാനത്തേയോ കോടതില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ബില്ലില്‍ വിചാരണ എങ്ങനെയായിരിക്കുമെന്ന് വ്യക്തത ഇല്ലാത്ത അവസരത്തില്‍ തന്നെ പ്രത്യേക കോടതികളും ജഡ്ജുമാരും ലോക്പാലിനു ആവശ്യമായി വരും. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജുഡീഷ്യല്‍ മേല്നോട്ടമില്ലാത്ത, ഭരണഘടനയ്ക്ക് പുറത്തുള്ള, അന്വേഷണ-ജുഡീഷ്യല്‍ അധികാരങ്ങളുള്ള സാധാരണ കോടതിയില്‍ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥാപനമായി മാറും ലോക്പാല്‍.


ഒരു പ്രധാന തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍ അന്നയുടെ നോമിനിയും പാനലിന്റെ കോ-ചെയര്‍മാനുമായ ജസ്റ്റിസ്‌ വര്‍മ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍ അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.'


വിവാദങ്ങള്‍
2011  ഏപ്രിലില്‍ ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി കോ-ചെയര്‍മാന്‍ ശാന്തി ഭൂഷന്റെത് എന്ന് അവകാശപ്പെടുന്ന ഒരു സി.ഡി. പുറത്തു വന്നു. ഇതില്‍ അദ്ദേഹം അമര്‍ സിങ്ങിനോടും മുലായം സിങ്ങിനോടും ഒരു ജട്ജിനെ സ്വാധീനിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും സി.ഡി. കൃത്രിമം ആണ് എന്ന് വാദിക്കുകയും ഇതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


ആഗസ്റ്റ്‌ പതിനാറിന് നിരാഹാര സമരത്തിനു പുറപ്പെടാനിരുന്ന അണ്ണ ഹസാരയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ഇതേ സമയം പോലീസ് അരവിന്ദ്   കേജ്രീവാളിനെയും മറ്റു അനുയായികളെയും അറസ്റ്റ് ചെയ്തു. ഇതിനെതിരെ നാല് കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇന്ത്യാ ഗേറ്റില്‍ നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പിന്നീട് അന്നയെ വിട്ടയച്ചു.
ബില്ലിനെക്കുറിച്ചുള്ള എന്റെ  അഭിപ്രായങ്ങള്‍ ഇവിടെ പറയുന്നില്ല. ബില്ലിലെ വ്യവസ്ഥകള്‍ സ്വയം സംസാരിക്കട്ടെ...

ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

 

ശനിയാഴ്‌ച, മേയ് 21, 2011

മുഖ്യനോട് ചോദിക്കാം...

പ്രിയപ്രേക്ഷകരെ, കുട്ടി മില്‍ക്ക് ക്രീം 'മുഖ്യനോട് ചോദിക്കാം' എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം.

ഇതാ ആദ്യത്തെ കോള്‍. ഹലോ ആരാണ്?

ഹലോ, മുഖ്യനോട് സംസാരിക്കണമല്ലോ.

സംസാരിച്ചോളൂ, ഇതു ഞാനാണ്.

സാര്‍, ഇത് ഞാനാണ് പി.ജെ.ഗോമസ്, പഴേ സി.ബി.സി.

ആ എന്തൊക്കെയുണ്ട് മോനെ?

എന്ത്? താങ്കള്‍ ആ താമോലീന്‍ കേസില്‍ നിന്ന് ഊരിയല്ലേ.

പിന്നില്ലേ. റിസള്‍ട്ട്‌ വന്നതിനെ അന്ന് ഉച്ചയ്ക്ക് തന്നെ സിജിലന്സുകാര് റിപ്പോര്‍ട്ട്‌ കൊടുത്തില്ലേ, എനിക്ക് ഈ താമോലീന്‍ എന്താന്നു പോലും അറിയില്ലാന്നു. ഞാനാരാ മോന്‍. റിസള്‍ട്ട്‌ വന്നപ്പ തന്നെ നമ്മള്‍ ഭരണം തുടങ്ങിയില്ലേ. 'അതിവേഗം ബഹുദൂരം' എന്നല്ലേ പ്രമാണം. എങ്ങോട്ടാണ് പോണത് മാത്രം ചോദിക്കരുത്, യേത്?

തന്നെ തന്നെ, എന്നിട്ട് നമ്മളെ കാര്യം ഓര്‍ത്തില്ലല്ലാ. ആ സ്പെക്ട്രത്തില്‍ ചില്ലറ സഹായമൊക്കെ കൊടുത്തിട്ടാ ആ സി.ബി.സി കസേര ഒപ്പിച്ചേ. ഈ കേസ് കാരണം അതങ്ങ് പോയിക്കിട്ടി.

നീ പേടിക്കണ്ട. നമ്മ ഭരണത്തീ കേറീലെ. ഇത്രേം പ്രശ്നം ഉണ്ടാക്കിയ മില്‍ക്ക് ക്രീം കേസ് വരെ നമ്മള് ശരിപ്പെടുത്തും, നോക്കിക്കോ. പിന്നാണാ ഇതു. ഞാന്‍ നാളെ ദില്ലിക്ക് വരുന്നുണ്ട്. അപ്പൊ കാണാം. ഞാന്‍ ഏറ്റു. ആ അമ്പലമുക്കിലെ അയ്യേ എസ്സുകാരനേം കൂടി വിളിച്ചോ. അങ്ങേരും ഈ കേസിലില്ലേ.

ശരി. അപ്പൊ ദില്ലിയില്‍ കാണാം.

ആ കാണാം. പി.എ നോട്ട് ദി പോയിന്റ്‌.

അടുത്ത കോള്‍. ആരാണ്?

ഞാനാ അടൂര്‍ സുരേഷ്.

ആ ഞാനാ മുഖ്യന്‍. മനസിലായി, ആ റേഷന്‍ കട തുടങ്ങാന്‍ ഇരുപത്തഞ്ചു ലക്ഷം കൈക്കൂലി ചോദിച്ച കേസ്. അല്ലേ. ആള് നമ്മളെ പാര്‍ട്ടിക്കാരന്‍ തന്നെ ആയത് നന്നായി. പിന്നെ അന്ന് അങ്ങേരെ ഭീഷണിപ്പെടുത്തി മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു വാങ്ങിചില്ലേ, പരാതി ഒന്നും ഇല്ലെന്ന്.


പക്ഷെ അതു സ്വീകരിക്കാന്‍ പറ്റില്ലെന്നാണല്ലോ അന്നത്തെ സിജിലന്‍സിന് കിട്ടിയ നിയമോപദേശം.

ഒന്ന് പോടേ. അതു വേ ഇതു റെ. ഇപ്പ നമ്മളല്ലെടെ. നീ ആയാ ലെറ്റര്‍ കൊണ്ട് എപ്പീചെരെ. റെഡിയാക്കാം.

ഒ ശരി. പിന്നെ എന്‍റെ മന്ത്രി സ്ഥാനം.

ഹലോ, കേക്കാന്‍ വയ്യ. ഹലോ.

എന്‍റെ മന്ത്രിസ്ഥാനം.

കേക്കാന്‍ വയ്യാ. ഫോണ്‍ കട്ട് ചെയ്യ്.

എനിക്ക് കേക്കാമായിരുന്നല്ലോ സാര്‍.

എന്നാ താന്‍ തന്റെ പോക്കറ്റീന്നെടുത്തു  കൊടുക്കടോ, മന്ത്രിസ്ഥാനം. ഇല്ലെങ്കില്‍ തന്നെ ഓരോന്നാലിചിച്ചു തലപെരുത്തിട്ടു പാടില്ല. അപ്പോഴാ.

സാര്‍ അടുത്ത കോള്‍.

സാറെ ഇതു ഞാനാ, പാലായീന്നു ബെന്നി.

ആ മോനെ കുട്ടാ. സുഖമാണോ?

ആ വലിയ പതപ്പിക്കലൊന്നും വേണ്ടട്ടാ. ഇവിടെ പാലം വലിച്ചതാരാണെന്നൊക്കെ നമ്മക്കറിയാം. ഞാന്‍ നിക്കണോ പോണോ?

അയ്യോ പോവല്ലേ. എന്താ ബെന്നീ ഇതു കൊച്ചു കുട്ടികളെപ്പോലെ..

പിന്നെ നമ്മുടെ രണ്ടുമൂന്നു കേസുണ്ടായിരുന്നു. ആ കൂ.എസ്.ടി.പി. നമ്മടെ റോഡ്‌ വികസനേ. പിന്നെ തുനാമി ഫണ്ട്‌ കടലില്ലാത്ത കോട്ടയത്ത്‌ ചെലവഴിച്ചൂന്നു ഒരെണ്ണം.

ലവന്മാര് ഇറങ്ങുന്നതിനു മുന്നേ കൂ.എസ്.ടി.പി പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് സിജിലന്‍സ് അന്വേഷണത്തിന് ഒരു ഉത്തരവ് കൊടുത്തിരുന്നു. നമ്മള്‍ എന്തായാലും ഇപ്പൊ അതങ്ങ് ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്. തീഫ് സെക്രട്ടറി അതേറ്റു. അക്കാര്യം പേടിക്കണ്ട. പിന്നെ തുനാമി ഫണ്ട്‌. അതാക്കെ നാട്ടാര് മറന്നില്ലെടെ. വിട്ടു കള.

ആ അതുമതി. അപ്പൊ വെചെക്കട്ടെ. ഞാന്‍ നമ്മടെ അച്ചായനെ കാണാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ആ കൊടിയുള്ള കാറില്‍ കേറി ഒന്ന് കറങ്ങണം. ഇടയ്ക്ക് അങ്ങോട്ടും വരാം.

ഓ ശരി. സന്തോഷം. വെക്കട്ടെ.

സാറേ, അങ്ങട് കേറുന്നെനു മുന്നേ ഇങ്ങനെ എല്ലാം കൂടെ എഴുതിതള്ളിയാ. പഴേ പോലെന്നുമല്ല. പ്രതിപക്ഷം വന്‍ സ്ട്രോങ്ങാ. ആ സി.എസ്സും കൂട്ടരും ചുമ്മാ ഇരിക്കുകേല.

അതെനിക്കുമറിയാടെ. എന്നാ ചെയ്യാനാ. ജയിലില്‍ പോകാതിരിക്കാന്‍ വേണ്ടിയല്ലേ പലരും മത്സരിച്ചു ജയിച്ചതുതന്നെ...

സാറും മോശമല്ല.

ഒന്ന് പൊ അവിടന്ന്. അവന്റ ഒരു തമാശ. ഹൊ

സാറേ ലാസ്റ്റ് കാള്‍.

അതെന്താടെയ് അതു കഴിഞ്ഞാ മന്ത്രിസഭാ വീഴോ?

അതല്ല സാറേ, സമയം തീരാറായി.

വോ അതാണാ. ചുമ്മാ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതടേയ്. ഇല്ലെന്കീ തന്നെ മുള്ളിന്റെ മോളിലാ ഇരുപ്പു.
ആ ആരാ?

ഞാന്‍ പൊതുജനം.

ആ, എന്തരൊക്കെയുണ്ട്; സുഖമല്ലേ. അടുത്ത അഞ്ചു കൊള്ളാം നമ്മള്‍ അടിച്ചു പോളിക്കയല്ലേ. താന്‍ കരയുവാണോ?

അല്ല സാറേ, ആനന്ദാശ്രു. ഇതൊക്കെ കണ്ടിട്ട് സന്തോഷം സഹിക്കുന്നില്ല.

വോ അങ്ങനെ. ഞാനും വിചാരിച്ച്, ഞാന്‍ ഫരിക്കുമ്പോ പൊതുജനം കരയേ? എന്തരിനു? ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത (തള്ളേ!) സര്‍ക്കാരല്ലേ. ഹി ഹി ഹി. പെട്രോളിന്റെ അധിക നികുതി നമ്മ വേണ്ടാന്നു പറഞ്ഞില്ലേ. പെട്രോളിന് ഒരു രൂപ കുറയും. ശോ ഫയങ്കരം തന്നല്ലേ.

തന്നെ തന്നെ. ഇതിനും കൂടി ചേര്‍ത്ത് അടുത്തയാഴ്ച കൂട്ടുമായിരിക്കും. ഇങ്ങന്നാണേല്‍ സാറ് ഇറങ്ങുന്നെന് മുന്നേ പെട്രോളിന് വില സെഞ്ച്വറിയും കഴിഞ്ഞു ഡബിള്‍ സെഞ്ച്വറിയിലെത്തുവല്ലോ സാറേ.

അതു പിന്നെ സച്ചിന് മാത്രം ഡബിള്‍ സെഞ്ച്വറി അടിച്ചാ മതിയാ, അമ്ബാനീം കൂടെയൊക്കെ ഒന്നടിക്കട്ട്(ആത്മഗതാഗതം). ആ ആ അതു പിന്നെ അന്താരാഷ്‌ട്രവിപണിയില്‍ എണ്ണവില കൂടിയില്ലായോ....

സാറേ, അന്താരാഷ്ട്ര വിപണീല് ബാരലിന് നൂറ്റിനാല്പത് ഡോളര്‍ ഉണ്ടായിരുന്നപ്പോ എണ്ണവില മുപ്പത്തഞ്ച് രൂപ. ഇപ്പൊ ബാരലിന് നൂറു ഡോളര്‍; എണ്ണവില അറുപത്തേഴു രൂപ(അതാ ഇനി പിന്നേം കൂട്ടിയാ?).

ആ ആ അതുപിന്നെ, ഡോളറിന്റെ മൂല്യവും....

ജയിപ്പിചെന്നു വിട്ടെന്ന് കരുതി എന്നെ വെറും മണ്ടകൊണേപ്പി ആക്കാതെ സാറേ..

 
ഡോ, ഈ പെട്രോളൊക്കെ പണക്കാരല്ലേ ഉപയോഗിക്കുന്നേ, താന്‍ വലതുപക്ഷ ബുദ്ധിജീവികള്‍ ഇറക്കുന്ന ബസ്സുകളൊന്നും കാണാറില്ല എന്ന് തോന്നുന്നു.

 
പിന്നെ എനിക്കതല്ലേ പണി, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. സ്കൂട്ടറും ബൈക്കുമൊക്കെ പണക്കാര്‍ക്ക് മാത്രമാണല്ലോ...

ആ ആ എന്നാപ്പിന്നെ താന്‍ അല്പം മാറി നിന്ന് ആനന്ദാശ്രു പൊഴിക്ക്. ഞാന്‍ പോയാ മന്ത്രിമാരെയൊക്കെ ഒന്ന് ഫിക്സ് ചെയ്യട്ട്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ക്രിസ്തൂനു പോലും ഇത്രേം ബുദ്ധിമുട്ട് ഉണ്ടായിക്കാണത്തില്ല.

വോ നടക്കട്ട്. പഴേ പോലെ അഞ്ചു വര്‍ഷോന്നൊന്നും പറേണില്ല. ഒടനെ കാണാം.


ആ ആ അപ്പൊ ശരി. അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം

ആ കാണലല്ല...

ശരി അപ്പൊ. ഫോണ്‍ കട്ട് ചെയ്യടെ...

ശുഭം?
മംഗളം??
അനൂപ്‌ കിളിമാനൂര്‍

(ഈ പോസ്റ്റും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌. ഈ പോസ്റ്റിലേ ഏതെങ്കിലും കഥാപാത്രത്തിന്  ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ എന്തരേലും സാദൃശ്യം തോന്നുന്നേല്‍ അതു അവരുടെ കയ്യിലിരുപ്പു കൊണ്ട് മാത്രമാണ്.)  

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

 
അല്ലെങ്കില്‍ കേരളം ജയിച്ചു, കേന്ദ്രം തോറ്റു എന്നും പറയാം. സാധാരണയായി അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ഇന്ത്യ ജയിക്കുകയും ഇന്ത്യക്കാര്‍ തോല്‍ക്കുകയുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള പതിവ്. എന്നാല്‍ ഇത്തവണ അതു മാറി. എന്ടോസള്‍ഫാന്‍ നിര്‍മ്മാണക്കമ്പനികളുടെ വക്കാലത്തുമായി സ്റോക്ക്ഹോമിലെയ്ക്ക് വണ്ടികയറിയ നമ്മുടെ ഔദ്യോഗിക പ്രതിനിധികള്‍ (ആരുടെ പ്രതിനിധികള്‍ എന്ന് ചോദിക്കരുത്, യേത്?) സകല രാജ്യങ്ങളുടെയും മുന്നില്‍ ഇന്ത്യയുടെ വിലയുംകളഞ്ഞു ആദ്യം പറഞ്ഞതും തിരുത്തിപ്പറഞ്ഞു നാണം കേട്ടു തിരിച്ചു വണ്ടി കയറി. എങ്കിലും അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി പതിനഞ്ചു വിളകള്‍ക്ക് (ഇരുപതിരണ്ടെന്നും കാണുന്നു) എന്ടോസള്‍ഫാന്‍ ഉപയോഗിക്കാനുള്ള ആനുകൂല്യം നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ചു വര്‍ഷം കഴിയട്ടെ, ബാക്കി പണി അപ്പൊ കാണിച്ചു തരാം എന്നായിരിക്കും!
 


നാം ശ്രദ്ധിക്കേണ്ട കാര്യം സാധാരണഗതിയില്‍ കുത്തകകളുടെ താല്പര്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന അമേരിക്ക പോലും നിരോധിച്ച വിഷമാണ് ഈ  എന്ടോസള്‍ഫാന്‍. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ അതിനു തയ്യാറാവുന്നില്ല. അത്രയ്ക്ക് ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു ജീര്‍ണ്ണത ബാധിച്ച നമ്മുടെ കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് ബാധ്യത ജനങ്ങളോടല്ല എന്നും എന്‍ഡോസള്‍ഫാന്‍ വിറ്റു കിട്ടുന്ന പണത്തിനോടാണ് എന്നും മനസിലാക്കാന്‍ കഴിയും. കേരളത്തില്‍ നിന്നും നാം ജയിപ്പിച്ചു വിട്ട കേന്ദ്രമന്ത്രിമാരാകട്ടെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. മലയാളികള്‍ ഹൃദയത്തിലേറ്റിയ എന്ടോസള്‍ഫാനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്‌ കേരളത്തിലെ കൊണ്ഗ്രസ്സും തീരുമാനിച്ചത്. എന്നിട്ട് എന്ടോസള്‍ഫാന്‍ നിരോധനത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ നോക്കിയ മമ്മൂഞ്ഞ് ചാണ്ടിയെ ഇവിടെ ബെര്‍ളി ആശാന്‍ വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇനി കൂടുതല്‍ പറയുന്നില്ല. പോയി വായിച്ചു തൃപ്തിപ്പെടുക. പിന്നെ ദിതും കൂടി. എണ്‍പത്തേഴുകാരനായ  മുഖ്യമന്ത്രിയുടെ ഉപവാസവും കേരള സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തുകളും ശക്തമായ ജനകീയ പ്രക്ഷോഭവും സ്റോക്ക്ഹോം കണ്‍വെന്ഷനിലെ നിരോധനത്തിന് ആക്കം കൂട്ടിയ സംഗതികളാണ്. മുഖ്യമന്ത്രിയുടെ ഉപവാസത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അവിടെ വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു എന്ന് പറഞ്ഞത് തണലിന്റെ പ്രതിനിധിയായി പങ്കെടുത്ത സി.ജയകുമാര്‍ ആണ്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലം എന്ന രീതിയില്‍ എന്ടോസള്‍ഫാന്‍ പ്രശ്നത്തില്‍ എന്നും കേരളത്തെ ലോകം ഉറ്റുനോക്കിയിരുന്നു   എന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും ഈ നിരോധനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയും.  എന്നിട്ട് ക്രെഡിറ്റ് വാ തുറന്നാല്‍ എന്ടോസല്ഫാണ് അനുകൂലമായി മാത്രം സംസാരിക്കുന്ന കേന്ദ്രത്തിലിരിക്കുന്ന അണ്ണന്മാര്‍ക്ക് കൊണ്ട് കൊടുക്കുവാണേല്‍ ചാണ്ടി സാറേ ബെര്‍ളിആശാന്‍ പറഞ്ഞ പോലെ
"പുള്ളി ഇതൊക്കെ ശരിക്കും പറഞ്ഞതാണോ അതോ സിനിമാലയിലെ തൊമ്മന്‍ ചാണ്ടിയുമായി താദാത്മ്യം പ്രാപിച്ചു കൈവിട്ടുപോയതാണോ അതോ ശരിക്കും വട്ടായിപ്പോയോ? "
ദിങ്ങനെ മാത്രേ ജനം ചോദിക്കൂ...





 

ഇനിയാണ് നാം ജാഗ്രത പുലര്‍ത്തേണ്ടത്. കേന്ദ്രം ഭരിക്കുന്ന മഹാന്മാരില്‍ എന്ടോസള്‍ഫാന്‍ അണ്ണന്‍മാര്‍ക്കുള്ള പിടിപാട് ഇപ്പൊ ഏകദേശം പിടി കിട്ടിക്കാണുമല്ലോ. അതുകൊണ്ടുതന്നെ ഈ നിരോധനം അട്ടിമറിക്കാന്‍ അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ കനല്‍ നമ്മുടെ ഉള്ളില്‍ കെടാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ നിരോധനം പാര്‍ലമെന്റ് പാസ്സാക്കെണ്ടാതുണ്ട്. പിന്നീട് ഘട്ടം ഘട്ടമായി മാത്രമേ ഈ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ജൈവ കൃഷി ഒരു ശീലമാക്കുക. 


 

എന്ടോസള്‍ഫാന്‍ അനുകൂല കേന്ദ്രനിലപാട് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആണവസുരക്ഷയെ സംബന്ധിച്ച ആണവബാധ്യതാ ബില്ലിലും ആസിയാന്‍ കരാറിലും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലുമൊക്കെക്കൂടെ സ്വന്തം ജനങ്ങളേക്കാള്‍ വലുത് ഈ കുത്തകകളാണ് എന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാ ണ്. ഈ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പട്ടിണിക്കാരായ  സാധാരണക്കാരന്‍ നേടിയ വിജയമാണ് നാം സ്റോക്ക്ഹോമില്‍ കണ്ടത്. ഈ വിജയം തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരട്ടെ. നമുക്ക് ഉണര്‍ന്നിരിക്കാം; നമുക്ക് വേണ്ടി, നമ്മുടെ വരും തലമുറയ്ക്കുവേണ്ടി. ഇല്ലെങ്കില്‍ നഷ്ടം നമുക്ക് തന്നെ ആയിരിക്കും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


അധികവായനയ്ക്ക്...

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ സൈറ്റില്‍ വന്ന എന്റെ ലേഖനം


ചിത്രങ്ങള്‍: Kerala Walk

വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...



അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവശ്യവുമായി അണ്ണ ഹസാരെ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഇതുവരെ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതു പബ്ലിഷ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതു ഒത്തുതീര്‍പ്പാവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കാരണം ആവശ്യം തീര്‍ത്തും ന്യായം ആണ്. ജെ.പി.സി ആവശ്യത്തില്‍ സംഭവിച്ചതുപോലെ സാങ്കേതികതയില്‍ എത്രനാള്‍  തൂങ്ങിക്കിടന്നാലും ഒടുവില്‍ അനിവാര്യതയ്ക്ക് മുന്നില്‍ കേന്ദ്രം ഭരിക്കുന്ന യു.പി.എക്ക് അടിയറവു പറയേണ്ടി വരും. കാരണം ഇവിടെ എകാധിപത്യമോ രാജഭരണമോ അല്ല, മറിച്ചു ഇതൊരു  ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍ ഈ പോരാട്ടം താല്‍കാലിക വിജയം നേടിയാലും ഒടുവില്‍ അതു യഥാര്‍ഥ ലക്‌ഷ്യം നേടുമോ എന്ന കാര്യം സംശയമാണ്. ഈ സംശയം ഉന്നയിക്കുന്നത് മറ്റാരുമല്ല, സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നതില്‍ വലിയ പങ്ക് വഹിച്ച ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ മനു ജോസഫ്‌ ആണ്. 

അദ്ദേഹം ഓപ്പണ്‍ മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ.

http://www.openthemagazine.com/article/voices/the-anna-hazare-show
ഈ ലേഖനത്തിലും ടൈംസ്‌ നൌ- ചാനലിലെ ചര്‍ച്ചയിലും പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഈ പോസ്റ്റിനു ആധാരം. അദ്ദേഹം പറഞ്ഞതിലെ പ്രധാന പോയിന്റ്‌ ഇതാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ മുഴുവന്‍ സമ്മതിച്ചു ഇതു പാസ്സാക്കി എന്ന് കരുതുക, അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എങ്കിലും ചുമ്മാ കരുതുക. അപ്പോള്‍ നിയമിക്കപ്പെടാന്‍ പോകുന്ന ഉദ്യോഗസ്ഥന്റെ അധികാരങ്ങളും പ്രവര്‍ത്തന രീതികളും അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു. അത്രയും അധികാരങ്ങളില്ല എങ്കിലും സമാനമായ അധികാരങ്ങളുള്ള ഒരു പോസ്റ്റ്‌ ഇപ്പോള്‍ തന്നെ ഉണ്ടു. മറ്റൊന്നുമല്ല, പി.ജെ തോമസ്‌ ഇരുന്നു വിലകളഞ്ഞ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ എന്ന പോസ്റ്റ്‌. ആ പോസ്റ്റ്‌ കൊണ്ടുവരുമ്പോഴും പറഞ്ഞത് ആ പോസ്റ്റിലെ നിയമനം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായിരിക്കുമെന്നും ആ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തീര്‍ത്തും നിഷ്പക്ഷം ആയിരിക്കും എന്നുമാണ്. എന്നാലിപ്പഴോ? ടെലികോം സെക്രട്ടറി ആയിരിക്കെ സ്പെക്ട്രം ഇടപാടുകളില്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു ആ സ്ഥാനാരോഹണം എന്നത് പരസ്യമായ രഹസ്യമാണ്. അതു കൊണ്ടുതന്നെയാണ് സുപ്രീം കോടതി വരെ പറഞ്ഞിട്ടും പുള്ളിയെ ഇറക്കിവിടാന്‍ വിമ്മിട്ടപ്പെട്ടു നില്‍ക്കുന്ന ആദര്‍ശശാലി( എന്തരോ എന്തോ?) മനമോഹനെയും കൂട്ടരെയും നമുക്ക് കാണേണ്ടി വന്നത്. സി.ബി. ഐ ഇപ്പോള്‍ വെറും കോണ്ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്ടിഗേഷന്‍ ആയി മാറിയതെങ്ങനെ എന്നും ഓര്‍ത്താല്‍ നല്ലത്. നിയമം മൂലം എത്ര ശക്തമായ കരങ്ങളാണ് അഴിമതിക്കെതിരെ പോരാടാന്‍ നമ്മുടെ ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ അവയെ ഹൈജാക്ക് ചെയ്യാനും ഇഷ്ടക്കാരെ നിയമിക്കുക വഴി ആ കരങ്ങളെ തീര്‍ത്തും ആശക്തമാക്കാനും നമ്മുടെ രാഷ്ട്രീയ-ബ്യൂറോക്രസി-കോര്‍പ്പറേറ്റ് 'നെക്സസ്'-നു കഴിഞ്ഞു. ഇവിടെയാണ്‌ 'അന്നാ ഹസാരയെ നിങ്ങള്‍ എങ്ങനെയാണ് പിന്തുണയ്ക്കുന്നത്?' എന്ന ചോദ്യത്തിന്റെ പ്രസക്തി. ചിലര്‍ ഒരു നേരം പട്ടിണി കിടക്കുന്നു, ചിലര്‍ മെഴുകുതിരികള്‍ കത്തിക്കുന്നു. ഞാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് എന്‍റെ പിന്തുണ കൊടുക്കുക എന്നെന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, 'ആകെയുള്ള കുറച്ചു ലീവില്‍ മൂന്നെണ്ണം എടുത്തു ഞാന്‍ നാട്ടില്‍ വോട്ടു ചെയ്യാന്‍ പോകുന്നു' എന്ന്.

അതു തന്നെയാണ് നാം ശ്രദ്ധിക്കേണ്ട പ്രശ്നം. മനു ജോസഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'രണ്ട് തരത്തിലുള്ള ആള്‍ക്കാര്‍ ഉണ്ട്. പക്ഷെ അതില്‍ ചീത്ത ആള്‍ക്കാരെ ഭരണം ഏല്‍പ്പിച്ച ശേഷം ഒരു നേരം പട്ടിണി കിടന്നിട്ടെന്തു കാര്യം?'. അത്ര പോപ്പുലര്‍ ആയ ചോദ്യം അല്ല എന്നറിയാം. പക്ഷെ ഈ ചോദ്യം വിരല്‍ ചൂണ്ടുന്ന പ്രശ്നമല്ലേ ആദ്യം പരിഹരിക്കപ്പെടേണ്ടത്. നമ്മെ ഭരിക്കാനുള്ള ചുമതല ചില അഴിമതിക്കാരെ ഏല്‍പ്പിച്ച ശേഷം നാം മെഴുകുതിരിയും കത്തിച്ചു പട്ടിണി കിടന്നാല്‍ ഈ നാട്ടിലെ അഴിമതിയൊക്കെ ഇല്ലാതാവുമോ? അഴിമതിക്കാര്‍ നമ്മെ ഭരിക്കുന്നെങ്കില്‍ അതിനു നമ്മള്‍ കൂടി കാരണക്കാര്‍ അല്ലേ? അപ്പൊ പറയുന്ന മറുപടി ഇതാവും, "എല്ലാരും കണക്കാ, പിന്നെ ആരെ ജയിപ്പിക്കാനാ എന്ന്".  അരാഷ്ട്രീയമായ ഈ നിസംഗത തന്നെയാണ് ഈ കള്ളന്മാര്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുന്നത് എന്നറിയുക. ഈ 'എല്ലാരും കണക്കാ'  ടീമ്സിനോടൊക്കെ എന്‍റെ ചോദ്യം ഇതാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനും ഇപ്പോഴത്തെ യു.പി.എ സര്‍ക്കാരിനും ഒക്കെ എതിരെ ആഴ്ചയ്ക്ക് ഒന്ന് എന്ന കണക്കിലാണല്ലോ അഴിമതിക്കഥകള്‍ പുറത്തു വരുന്നത്. എന്നിട്ടും എന്തേ ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജെനുവിന്‍ ആയ ഒരു അഴിമതി ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ജെനുവിന്‍ ആയ എന്ന് പറഞ്ഞാല്‍ വി.ഡി സതീശന്റെ സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന ലോട്ടറി ആരോപണം പോലെയുള്ളവ അല്ല എന്നര്‍ഥം. 'എല്ലാരും കണക്കല്ല' എന്നത് തന്നെയാണ് ഇതിനു കാരണം. ഈ വാദത്തോട് യോജിക്കാതെ സ്വന്തം സമ്മതിദാനാവകാശം പോലും വിനിയോഗിക്കാതെ 'എല്ലാരും കണക്കാ' എന്ന് ജപിച്ചിരിക്കുന്നവരോട് എനിക്കിത്രയേ പറയാനുള്ളൂ, 'മെഴുകുതിരിയും കത്തിച്ചു ഐ.പി.എല്ലും കണ്ടിരുന്നോളൂ, അഴിമതി ഇപ്പൊ തീരും...' (ഉവ്വ തീര്‍ന്നു).

അഴിമതിക്കെതിരെ ആയിരിക്കട്ടെ നിങ്ങളുടെ വോട്ട്, ജനാധിപത്യത്തില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അധികാരം എത്ര ശക്തമാണെന്ന് മനസിലാക്കുക. അങ്ങനെയാവട്ടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിങ്ങളുടെ പിന്തുണ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍: ദി ഹിന്ദു

തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

ബസ്സ്‌ ലീക്സ്: സേവ് നിഷ്പക്ഷി ഫോറം..



ഐസ് ക്രീമിന്റെ തണുപ്പും ഇടമലയാറിലെ കാറ്റുമേറ്റ് വംശനാശം വന്നുകൊണ്ടിരിക്കുന്ന നിഷ്പക്ഷികളെ സംരക്ഷിക്കാനായി ഇതാ 'സേവ് നിഷ്പക്ഷി ഫോറം'.

നാടുവിട്ടവരെ, കാടുകയറിയവരെ, തിരിച്ചു വരൂ, ആരുമില്ലാത്തവര്‍ക്ക് പി.സസി ഉണ്ട്...

സര്‍വബൂലോക നിഷ്പക്ഷികളെ സംഘടിക്കുവിന്‍
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍....
നിഷ്പക്ഷികളെ നിങ്ങള്ക്ക് നഷ്ടപ്പെടാന്‍ മാനം പോലുമില്ല;
നെടാനുള്ളതോ ഊ.ഡി.എഫിന്റെ ഊജ്വല ഭരണം.

സേവ് നിഷ്പക്ഷി ഫോറത്തിന്റെ ആദ്യയോഗതീരുമാനങ്ങള്‍ ദിവിടെ പതിക്കുന്നു...

'സേവ് നിഷ്പക്ഷി ഫോറം' സിന്ദാബാദ്....

പി.എസ്: "ആണ്ടി ബസ്സോണേര്സ് അസ്സോസിയേഷന്‍" എന്നാ പേരിലായിരിക്കും നമ്മുടെ പ്രവര്‍ത്തനങ്ങള്‍. മറ്റേ പേര് ആരോടും മിണ്ടണ്ട. കുറച്ചിലാ...
ദേ, പിന്നെ: നിഷ്പക്ഷികള്‍ എന്നത് ഗൂഗിളമ്മചിയുടെ ആശീര്‍വാദത്തോടെ ബൂലോകത്തോട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന നിരവധിയായ ബസ്സുകളില്‍ കാണപ്പെടുന്ന അപൂര്‍വ്വ ഇനം പക്ഷികളാണ്. ദിവിടുള്ള നിഷ്പക്ഷി നിരീക്ഷണം വായിച്ചാല്‍ കാര്യങ്ങള്‍ ഏകദേശം പുടി കിട്ടും...!!!


ശുഭം!
മംഗളം!
നിഷ്പക്ഷി കിളിമാനൂര്‍

തെറ്റ് ചെയ്യുന്നത് കാണുമ്പോള്‍ അതില്‍ ഇടപെടാതെ താന്‍ നിഷ്പക്ഷനാണ് എന്ന് പറഞ്ഞു  മാറിനില്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ തെറ്റുചെയ്യുന്നവന്റെ പക്ഷം ചേരുകയാണ്. 

ഞായറാഴ്‌ച, ഏപ്രിൽ 03, 2011

പ്രിയസഖാവ് എ എ റഹീമിന് വിജയാശംസകള്‍......



ഒരു പുതുമുഖത്തില്‍ നിന്ന്, യുവത്വത്തിന്‍റെ ആര്‍ജ്ജവവും ജനങ്ങള്‍ക്കുവേണ്ടിയുള്ള സത്യസന്ധമായ രാഷ്ട്രിയ പ്രവര്‍ത്തനത്തിലൂടെയും ഞാന്‍ നിങ്ങള്‍ക്ക് പ്രിയപെട്ടവനായി മാറും.. അതിനു നിങ്ങളുടെ പിന്തുണ എനിക്കുവേണം... ഈ തവണ ഞങ്ങളോടൊപ്പം... സ്നേഹത്തോടെ ....
- എ എ റഹീം


ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലയിലെ സമുന്നതനായ നേതാവ് ആയിരുന്നു എ എ റഹിം. നമ്മുടെ പല പ്രശ്നങ്ങളിലും സജീവമായി ഇടപെടുകയും അവ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത സഖാവിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. എനിക്കേറ്റവും സന്തോഷം നല്‍കുന്ന സ്ഥാനാര്‍ഥിത്വങ്ങളില്‍ ഒന്നാണ് സഖാവിന്റെത്. യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കിയ ഇടതു ജനാധിപത്യ മുന്നണിക്ക്‌ 
ഭിവാദ്യങ്ങള്‍. യുവത്വത്തിന്റെ ഈ പ്രതിനിധിക്ക് വിജയാശംസകള്‍ നേരുന്നു.... സീറ്റ് സ്വന്തം വര്‍ഷങ്ങളോളം കുത്തകയാക്കി വെച്ചിരിക്കുന്നവരെ പരാജയപ്പെടുത്തി ഈ യുവാവിനു പിന്തുണ നല്‍കുക...

ജാഗ്രത ബ്ലോഗില്‍ വന്ന പോസ്റ്റ്‌ ഇവിടെ...
http://jagrathablog.blogspot.com/2011/03/blog-post_4208.html



















ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഏപ്രിൽ 01, 2011

എക്സ്-കമ്മി അറിയുന്നതിന്...

 "പി ജയരാജനും പോര്‍ക്കളവും പിന്നെ എസ്-കത്തിയും..." എന്ന പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച ആ എക്സ്-കമ്മി അനോണിയായി വന്നു പോസ്റ്റില്‍ കമന്റ് ഇട്ടിരുന്നു. വിശദമായി ആ കമന്റിനു മറുപടി പറയണമെന്നുള്ളത് കൊണ്ടാണ് ഈ പോസ്റ്റ്‌. ഒണ്ടായോ ഇല്ലെയോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക...


എക്സ്-കമ്മിയുടെ കമന്റിനു മുന്‍പ് വേറൊരു കമന്റ് ഇതാണ്...
>>ഇതു എഴുതാന്‍ അനക്ക് സി.പി.എമ് എത്ര പൈസായാട തന്നെ? <<

പോസ്റ്റിന്റെ വലിപ്പവും കമന്റിന്റെ എണ്ണവും ഒക്കെ നോക്കി എല്ലാ ഒന്നാം തീയതിയും ചാക്കില്‍ കെട്ടി വീട്ടില്‍ എത്തിക്കുന്നുണ്ട്. അതു പുഴുങ്ങിതിന്നാണ് ഞാന്‍ ജീവിക്കുന്നത്. യെന്തേ?


>>തല്ലുകൊണ്ട ഷാജഹാനും തല്ലിയ ജയരാജനും ഇല്ലാത്ത വെഗ്രത തല്ലിയില്ല എന്ന് സ്ഥാപിക്കാന്‍ നടത്തുന്ന എഴുത്തുകള്‍ കാണുമ്പോ 'രാജാവിനെക്കാള്‍ വലിയ രാജഭക്തി' എന്ന് പറയാനേ തോന്നുന്നുള്ളൂ..... <<
തല്ലുകൊണ്ടെന്നു ഷാജഹാന്റെ ഏഷ്യാനെറ്റിനു പോലും ഇപ്പൊ പരാതിയില്ല. പക്ഷെ താങ്കള്‍ അതുറപ്പിച്ചു. 'രാജാവിനെക്കാള്‍ വലിയ രാജഭക്തി'. എനിക്കും അതേ പറയാനുള്ളൂ...

ഇനി നമ്മുടെ എക്സ്- കമ്മിയുടെ കമന്റ്.....
>>നിന്റെ ഭാവന കൊള്ളാം....<<
സില്‍മയില്‍ അഫിനയിക്കുന്ന ഭാവന ആണോ? ഭാവനയ്ക്കെന്താ ഈ  ബ്ലോഗില്‍ കാര്യം?

>>ഞാന്‍ പറയാത്തതും പറഞ്ഞതുമായ കാര്യങ്ങള്‍ നീ ഭംഗിയായീ ബ്ലോഗി....<<

തന്നെ തന്നെ...

>>നിന്റെ ബ്ലോഗ്‌ , നിന്റെ ശബ്ദങ്ങള്‍ നിനക്ക് ഇഷ്ടമുള്ളത് പറയാം...നിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു...<<

വലിയ ഉപകാരം....

>>പിന്നെ കുറെ വസ്തുതകള്‍...

എനിക്ക് നിന്നോട് അന്നേ ദിവസം വാര്‍ത്ത‍ വായിച്ചു കലി കേറിയിട്ടൊന്നുമല്ല അങ്ങനെ സംസാരിച്ചത്...ഇതെല്ലാം ഞാന്‍ എന്നും കാണുന്നതല്ലേ...

കേള്‍ക്കുന്നതുമല്ലേ...എനിക്ക് രാഷ്ട്രീയം ഇന്നത് നിലനില്ല്ക്കുന്ന സമൂഹത്തോടുള്ള സജീവമായ പ്രതികരണമാണ്....സജീവം എന്ന വാക്ക് ചിന്തിപിക്കുന്നു....താല്പര്യം കുറഞ്ഞിട്ടുണ്ട്....<<

സന്തോഷം...

>>നിന്നെ പോലെ അപ്ഡേറ്റ് ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്...<<

ഇടതന്മാരിക്കിട്ടു പണി കൊടുക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ലല്ലോ. അവിടെയൊക്കെ എന്താ  അപ്ഡേറ്റിങ്ങ്? ഈ അസുഖത്തിനെ സെലക്ടീവ് ബ്ലൈണ്ട്നെസ്സ് എന്ന് പറയും. എസ്-കത്തിയുടെ സി.ബി.ഐ റിപ്പോര്‍ട്ട്, 2 ജി അഴിമതി, കോമണ്‍വെല്‍ത്ത്, ഐസ് ക്രീം, പാമോലീന്‍, ആദര്‍ശ് ഫ്ലാറ്റ് അഴിമതി, മലബാര്‍ സിമന്റ്സ് അഴിമതി, ഇടമലയാര്‍ ഇതൊന്നും നാം തീരെ അപ്ഡേറ്റ് ചെയ്യാറില്ല.

>>എന്റെ മനസും മസ്ഥിഷകവും ഞാന്‍ ഒരു പ്രസ്ഥാനത്തിനും തീറെഴുതി കൊടുത്തിട്ടില്ല....

നിഷ്പക്ഷനല്ല ഞാന്‍...മറിച്ചു ഒരു ജനപക്ഷന്‍.....<<

തള്ളേ...!!

>>ഇതൊരു പാര്‍ട്ടി കാരെ കാണുമ്പോഴും ഞാന്‍ അവരുടെ വീക്ഷണ കോണകം അറിയാന്‍ ശ്രമിക്കാറുണ്ട്...അടുത്തറിയുന്

നവര്‍ക്ക് അത് ചൊറിയുന്നതായിട്ടു തോന്നാം...<<

വീക്ഷണ കോണകം, ചൊറിച്ചില്... എന്തെരോ എന്തോ?

>>പിന്നെ ബ്ലോഗില്‍ ഞാന്‍ ഇടയ്ക്ക് ഉരുണ്ടെന്നോ മറിഞ്ഞെന്നോ ഒക്കെയുണ്ട്...ഭാവന ഗംഭീരം....<<

ഭാവനയല്ലഡേ  ഉര്‍വശി.

>>അയാള്‍ അടിച്ചോ ഇല്ലയോ എന്നോതുമല്ല വിഷയം...<<
ഇതിനെയാണ് മകനേ ഉരുളല്‍ എന്ന് പറയുന്നത്. അതു തന്നെയാണ് വിഷയം. പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമോ കയ്യേറ്റമോ ഉണ്ടായി എന്നായിരുന്നു വാര്‍ത്തയെങ്കില്‍ അതിനു ഒരിക്കലും ഇത്ര പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഒരു പാര്‍ട്ടിയുടെ നേതാവായ പി.ജയരാജന്‍ ഒരു പത്രപ്രവര്‍ത്തകനെ കോളറില്‍ കുത്തിപ്പിടിക്കുകയും മറ്റെക്കൈ കൊണ്ട് നെഞ്ചത്ത്‌ രണ്ടുപ്രാവശ്യം ഇടിക്കുകയും ചെയ്തു എന്നായിരുന്നു മനോരമ അടക്കമുള്ള പത്രങ്ങള്‍ മുന്‍പേജില്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അതു പിന്നീട് ഷാജഹാന്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതാണ്‌ പ്രശ്നം ഇത്ര ജനശ്രദ്ധ നേടാന്‍ കാരണം. ഇടതുപക്ഷ അനുഭാവികള്‍ പോലും ആ വാര്‍ത്ത വിശ്വസിച്ചു ജയരാജനെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ആ വാര്‍ത്ത പച്ചക്കള്ളമായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. ഏഷ്യാനെറ്റ്‌ പോലീസ് സ്റെഷനില്‍ കൊടുത്ത പരാതി താഴെ. അതില്‍ എവിടെയും ഷാജഹാനെ ആരെങ്കിലും തല്ലി എന്ന് പറഞ്ഞിട്ടില്ല. പകരം കയ്യേറ്റ ശ്രമവും വാക്കേറ്റവും നടന്നു എന്നെ പറയുന്നുള്ളൂ. ഇപ്പൊ വിഷയം അതല്ല എന്നും പറഞ്ഞു ഉരുണ്ടാല്‍ നല്ലൊരു നമസ്കാരം.

പോസ്റ്റില്‍ വന്ന മറ്റൊരു കമന്റ് ഇവിടെ കോപ്പി പേസ്റ്റുന്നു...
ജനശക്തി said
"മനോരമ ചാനലില്‍ എന്‍. മാധവന്‍ കുട്ടി മാധ്യമങ്ങളുടെ ‘അവശിഷ്ട വിശ്വാസ്യത’യെങ്കിലും തകരാതിരിക്കാന്‍ ജയരാജന്‍ കൈയേറ്റം ചെയ്തു എന്ന പച്ചക്കള്ളം പിന്‍‌വലിക്കണം എന്ന് വേണുവിനോട് പറയുന്നത് കേട്ടു. "

>>പിന്നെ പി ജയരാജന്‍ ഇന്നത് ഒരു പ്രതീകമാണ്‌...<<

യോജിക്കുന്നു. നുണ വാര്‍ത്തകളുടെയും പെയ്ഡ് ന്യൂസിന്റെയും ഇരകളുടെ പ്രതീകം.

>>അക്രമം, ദാര്‍ഷ്ട്യം,എല്ലാം എങ്ങനെ രാഷ്ട്രീയത്തില്‍ കലര്ത്തമെന്നതിന്റെ ...<<

രണ്ടാഴ്ച മുന്‍പ് ഒരു മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ റൈഡ് നടക്കുന്നു എന്നറിഞ്ഞു ഇന്ത്യവിഷന്‍ ചാനലിന്റെ മൂന്ന് പ്രവര്‍ത്തകരെ മുസ്ലീം ലീഗ് നേതാക്കളും പ്രവര്‍ത്തകരും  നന്നായി പെരുമാറി. പണ്ട് കുഞ്ഞാലിക്കുട്ടി സംഭവത്തില്‍ എയര്‍പോര്‍ട്ടില്‍ നടന്നതൊന്നും മറന്നു കാണില്ലല്ലോ. പക്ഷെ അതൊന്നും നമുക്ക് "അക്രമം, ദാര്‍ഷ്ട്യം,എല്ലാം എങ്ങനെ രാഷ്ട്രീയത്തില്‍ കലര്ത്തമെന്നതിന്റെ പ്രതീകമായി" തോന്നില്ല. കാരണം നമ്മള്‍ അങ്ങനത്തെ കാര്യങ്ങള്‍ ഒന്നും അപ്ഡേറ്റ് ചെയ്യാറില്ല.

>>അയാളുടെ ഭാഷ ന്യായീകരിക്ക്നുണ്ടോ...<<

ഇല്ല, ന്യായീകരിക്കുന്നില്ല. ഫോണ്‍ വിളിച്ചത് മണ്ടത്തരമായി പോയി എന്ന് ഞാന്‍ കരുതുന്നു. ആ ഫോണ്‍ കോളാണല്ലോ ഇപ്പൊ നിങ്ങടെ പിടിവള്ളി..
.
>>കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പൊട്ടിയ വിഷു പടക്കം ഒന്നോര്‍ക്കുന്നു...<<

ഈ തെരഞ്ഞെടുപ്പു കാലത്ത് നാദാപുരത്ത് കയ്യിലിരുന്നു പൊട്ടിയ പടക്കങ്ങള്‍ കണ്ടു കാണാന്‍ വഴിയില്ല. കണ്ടാലും ഓര്‍ക്കില്ല. ഓര്‍ത്താലും പറയില്ല. നമ്മള്‍ അപ്ഡേറ്റഡ് അല്ലല്ലോ, യേത്?

>>ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ രക്ത സാക്ഷികളെയും....
ഇനിയും അവര്‍ ഉണ്ടാവും.....പ്രസ്ഥാനം ഉണ്ടാക്കും...<<

അപ്പൊ രക്തസാക്ഷികളെയൊക്കെ പ്രസ്ഥാനം ഉണ്ടാക്കിയതാണ്. അല്ലാതെ അവര്‍ ആര്‍ക്കെതിരെ പൊരുതി രക്തസാക്ഷിയായോ അവരല്ല കുറ്റക്കാര്‍, പ്രസ്ഥാനമാണ് കുറ്റക്കാര്‍. ഉള്ളിലിരുപ്പ് ഒന്നൊന്നായി പുറത്തു വരുന്നതില്‍ സന്തോഷം ഉണ്ട്.

>>ആശംസകള്‍....<<

നോ, താങ്ക്സ്..

>>വാല്‍: ഇടതുപക്ഷത്തെ ഒതുക്കാന്‍ ഞാനോ അല്ലെങ്കില്‍ എക്സ് കളോ ഒന്നും വേണ്ട....
മനോരമയോ മാത്രുഭുമിയോ ഒന്നും വേണ്ട ...\\
അവരെക്കാള്‍ ഭാങ്ങിയായെ ജയരാജന്മാര്‍ ചെയ്തോളും....<<

അജ്ജൊഡാ, പാര്‍ട്ടിയോട് എന്തൊരു സ്നേഹം. പാര്‍ട്ടിയെ സ്നേഹിക്കുന്നതായി ഭാവിച്ചു കൂടെ നിന്ന് പിന്നില്‍ നിന്ന് കുത്തുന്നവരെക്കാള്‍ നല്ലത് താന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന് പരസ്യമായി പറഞ്ഞു നേര്‍ക്ക്‌ നേരെ നിന്ന് പോരുതുന്നവനാണ്. അതുതന്നെയാണ് ഈ മാതിരി  എക്സ്-കളുടെ പ്രധാന പ്രശ്നം. തന്നെപ്പറ്റി എനിക്ക് പരിചയമുള്ള ചില കോണ്ഗ്രസ് അനുഭാവികള്‍ പോലും പറയുന്നത് പറച്ചിലില്‍ കമ്മ്യൂണിസ്റ്റും പ്രവൃത്തിയില്‍ കൊണ്ഗ്രസ്സും എന്നാണ്. എനിക്ക് തന്നെക്കാള്‍ ബഹുമാനം അവരോടാണ്.

>>ലാല്‍ സലാം....<<

അത്മാര്‍ത്ഥമായി അല്ലെന്നു അറിയാം, എങ്കിലും ലാല്‍ സലാം..!!

 ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

Related Posts:

പി ജയരാജനും പോര്‍ക്കളവും പിന്നെ എസ്-കത്തിയും...

നേരോടെ? നിര്‍ഭയം? നിരന്തരം...........

ഫോര്‍ത്ത് എസ്റ്റേറ്റ്‌?

ഫ്ലാഷ് ന്യൂസ്

 

 

 

ചൊവ്വാഴ്ച, മാർച്ച് 29, 2011

പി ജയരാജനും പോര്‍ക്കളവും പിന്നെ എസ്-കത്തിയും...

നാട്ടുകാരനായ ഒരു എക്സ്- കമ്മി (എക്സ്-കമ്മിയാണ് യഥാര്‍ത്ഥ ഇടതുപക്ഷം, ബാക്കിയൊക്കെ വെറും...) ഇന്ന് ഉച്ചയ്ക്ക് വിളിച്ചു ആകെ ബഹളം. "പി.ജയരാജന്‍ ആ പത്രക്കാരനെ തള്ളിയത് കണ്ടോടെയ്? എന്തുവാടേ? ഈ ഗുണ്ടായിസം വെച്ച് പോറുപ്പിക്കമോടെയ്? ഈ നാട്ടില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലെടെ?" എന്നൊക്കെ. ഓഫീസില്‍ ബ്ലോക്ക്ഡ് ആയിരുന്നതിനാല്‍ ആ വീഡിയോ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അതില്‍ കാര്യമായൊന്നും ഇല്ലെന്നു അറിഞ്ഞിരുന്നു. അതു കൊണ്ട് അവനോടു രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. അവന്‍ ഉരുളലോടുരുളല്‍. ഒടുവില്‍ നീ ഇന്റെ ബ്ലോഗില്‍ പോയി ഒണ്ടാക്കു, എനിക്കൊന്നും പറയണ്ട എന്നും പറഞ്ഞു പുള്ളി കട്ട് ചെയ്തു. ബ്ലോഗില്‍ പോയി ഒണ്ടാക്കിയാല്‍  ഒണ്ടാവോ എന്നറിയാനാണ് ഈ പോസ്റ്റ്‌. അറിയണമല്ലോ, യേത്?

വീഡിയോ ഇവിടെ...


ഞാന്‍ ചോദിച്ച രണ്ട് ചോദ്യങ്ങള്‍ ഇവയാണ്.

ഒന്ന്) പി.ജയരാജന്‍ അയാളെ തല്ലുന്നത് നീ ആ വീഡിയോയില്‍ കണ്ടോ?
ഉത്തരമില്ല. അയാളെ വിളിച്ചുകൊണ്ടു പോകുന്നത് കണ്ടത്രെ. അതു പോരല്ലോ മകനെ...

രണ്ട്) പണ്ടിതുപോലെ ഒരു എസ്-കത്തിയും കൊല്ലന്റെ ആലയും ഒക്കെ പൊക്കിക്കൊണ്ട് വന്നു ഒടുവില്‍ കാറ്റുപോയ ആ സ്കൂപ്പിറക്കിയ ഏഷ്യാനെറ്റില്‍ തന്നെയല്ലേ ഈ വാര്‍ത്തയും വന്നത്? വീഡിയോയില്‍ തല്ലുന്നത് കാണിക്കാത്ത സ്ഥിതിക്ക് നാം അതെങ്ങനെ വിശ്വസിക്കും?
ഉത്തരം നഹിം അഥവാ ഉരുളലോടുളല്‍.

അപ്പോള്‍ പി.ജയരാജന്‍ ഭീഷണിപ്പെടുത്തിയെന്ന വാദം എടുത്തിട്ടു. അതിനുള്ള മറുപടിയായി ശാശ്വത് ഗൂഗിള്‍ ബസ്സിലിട്ട ആ സംഭാഷണം അതുപോലെ പകര്‍ത്തുന്നു..

"ഒരു വിവാദസംഭാഷണം

"ഹലോ"
"ആ... ഷാജഹാനാണോ?"
"അതേ."
"ഞീ കോണ്‍ഗ്രെസിന്റടുക്കേന്ന് എത്രയാടാ പൈസ മേടിച്ചേ?"
സെക്കന്റുകള്‍ നീളുന്ന മൌനം.

"നിനക്ക്.... ഈ ഒഞ്ചിയത്ത്ന്ന്... ഞീ ഈ റെവലൂഷണറിക്കാരെ ഏജെന്റായിറ്റ് വര്‍ക്ക്‌ ചെയ്യുന്നേരത്തേ എനക്ക് മനസ്സിലായിന്."

വീണ്ടും മൌനം.

"ഞീ ഇത് റിക്കാര്‍ഡ്‌ ചെയ്യുന്ന്ണ്ട് ന്ന് അനക്കറിയാം. ഞീ അത്ര സമര്‍ത്ഥനൊന്നും ആവണ്ട."

(ഇനി റെക്കോര്‍ഡ്‌ ചെയ്യുന്ന ആള്‍ക്ക് സേഫ് സൈഡ് എടുത്തേ പറ്റൂ. ഇടയില്‍ കേറുന്നു.)

"നിങ്ങള്‍ എന്താണ് എന്നെ തല്ലിയതിന്റെ അടിസ്ഥാനം?"
"അതേ... നമുക്ക്... അത് തന്നെയാ പറഞ്ഞത്... കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഷയാ പി ശശിയെ സംബന്ധിച്ചുള്ള ആരോപണം?"
(വീണ്ടും ഇടയില്‍ കേറുന്നു)
"പക്ഷേ താങ്കള്‍ എന്തടിസ്ഥാനത്തിലാ എന്നെ തല്ലിയത്?"
"ഞാന്‍ വരുന്നതിനു മുന്‍പേ... കോണ്‍ഗ്രസ്സുകാരുആയിറ്റ് ഞീ ആലോചിച്ച് എല്ലാ കാര്യങ്ങളും.."
"സി പി എം ജില്ലാ സെക്ര...."
"കോണ്‍ഗ്രസ്സിന്റടുക്കേന്ന് പൈസേം വാങ്ങിച്ചിറ്റ്... കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം വാങ്ങിച്ചിറ്റ്‌ ഇമ്മാതിരി അവതരണം നടത്തിക്കഴിഞ്ഞാല്‍, നിനക്ക് എനിയും തല്ലു കൊള്ളും... ജനങ്ങളടുക്കേന്ന്."

"ങ്ങളെന്തടിസ്ഥാനത്തിലാണ് എന്നെ തല്ലീത്? ഞാന്‍ ങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തോ?"

"അല്ല, റിക്കാര്‍ഡ്‌ ചെയ്തിറ്റ്... റിക്കാര്‍ഡ്‌ ചെയ്തിട്ട് ഇത് കാണിക്ക്. ഏഷ്യാനെറ്റില്‍ റിക്കാര്‍ഡ്‌ ചെയ്തിട്ട് കാണിക്ക് ഇത്. കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം മേടിച്ചിറ്റല്ലേ ഞ്ഞി ഇതെല്ലം ചെയ്യുന്നത്."

വീണ്ടും ചെറിയ മൌനം.
"അത് കൊണ്ട്.. ഷാജഹാന്‍ മനസ്സിലായിക്കോ... ഇത് കണ്ണൂരാന്ന് മനസ്സിലായിക്കോ."

(ഏഷ്യാനെറ്റ്‌ ന്യൂസില്‍ "കണ്ണൂരുകാരെ മനസ്സിലാക്കിക്കോ" എന്നാണ് എഴുതിക്കാട്ടിയിരുന്നത്. അങ്ങനെയല്ല.)

സംഭാഷണം അവിടെ വെച്ച് കട്ട്‌ ആവുന്നു. ബാക്കി കേള്‍പ്പിക്കുന്നില്ല. അവര്‍ക്ക് വേണ്ടത്‌ റെക്കോര്‍ഡ്‌ ചെയ്ത് കിട്ടി. പിന്നെയെന്താണ് നടന്നത് എന്ന് കേള്‍പ്പിക്കാന്‍ അവര്‍ക്ക്‌ താത്പര്യം ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇനിയും കൂടുതല്‍ വളച്ചൊടിക്കാന്‍ ആരും കഷ്ടപ്പെടണ്ട. സംഭാഷണം അതേ പോലെത്തന്നെ കൊടുത്തിട്ടുണ്ട്. കോപ്പി ചെയ്‌താല്‍ മതിയാകും. പി. ജയരാജന്‍ ചെയ്തതിനെ ഞാന്‍ അനുകൂലിക്കുന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. പക്ഷേ ഇതിനെ പറ്റിയുള്ള 'ചര്‍ച്ച'കളില്‍, വേറെ പല പല കുറ്റിയിലും അതിനെ കൊണ്ട് കെട്ടാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍, അയാള്‍ പറഞ്ഞതിന് അപ്പുറത്തെക്കുള്ള കാര്യങ്ങള്‍ അയാളുടെ തലയില്‍ വെച്ച് കൊടുക്കുന്നത് ശരിയല്ലല്ലോ എന്ന് തോന്നിയത് കൊണ്ട്."

ഇതില്‍ കൊണ്ഗ്രസ്സുകാര്‍ എത്ര കാശ് തന്നു എന്ന ചോദ്യം നിഷേധിക്കാന്‍ പോലും ആ പത്രക്കാരന്‍ കൂട്ടാക്കുന്നില്ല. പകരം നിങ്ങള്‍ എന്നെ തല്ലിയില്ലേ, ...ല്ലേ എന്നോക്ക്കെ  ചോദിച്ചു ഊരാനാണ് ഷാജഹാന്‍ നോക്കിയത്.
>>"അല്ല, റിക്കാര്‍ഡ്‌ ചെയ്തിറ്റ്... റിക്കാര്‍ഡ്‌ ചെയ്തിട്ട് ഇത് കാണിക്ക്. ഏഷ്യാനെറ്റില്‍ റിക്കാര്‍ഡ്‌ ചെയ്തിട്ട് കാണിക്ക് ഇത്. കോണ്‍ഗ്രസ്സുകാരടുക്കേന്നു പൈസേം മേടിച്ചിറ്റല്ലേ ഞ്ഞി ഇതെല്ലം ചെയ്യുന്നത്."

വീണ്ടും ചെറിയ മൌനം.<<

എന്തിനാണ് ഈ മൌനം. വാങ്ങിയിട്ടില്ലേല്‍ വാങ്ങിയില്ല എന്നുറപ്പിച്ചു പറഞ്ഞുകൂടേ. പി ജയരാജന്‍ ചെയ്തിനെയോ, ആ പത്രക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തെങ്കില്‍ അതിനെയോ ഞാന്‍ അനുകൂലിക്കുന്നില്ല. എന്നാല്‍ കൈക്ക് സ്വാധീനമില്ലാത്ത പി.ജയരാജന്‍ ഒരാളെ തല്ലിയോന്നോ തള്ളിയെന്നോ ഒക്കെ പറഞ്ഞാല്‍ അതു തൊണ്ടവിടാതെ വിഴുങ്ങുക വലിയ ബുദ്ധിമുട്ടാണ്. ഇതൊന്നു വായിക്കുക...

"പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്."
തുടര്‍ന്ന് വായിക്കാന്‍ ലിങ്ക് ഇവിടെ...

കണ്ണൂരിലേത് കാലേറ്റമോ?


അങ്ങനെയൊരു അവസരത്തിലാണ് ഏഷ്യാനെറ്റ് എന്ന ചാനലിന്റെ ചരിത്രവും അതിന്റെ വിശ്വാസ്യതയും നാം പരിഗണിക്കേണ്ടത്. എന്ത് കൊണ്ട് ഏഷ്യനെറ്റിനെ കണ്ണുമടച്ചു വിശ്വസിക്കരുത് എന്നതിന് പറ്റിയ ഉദാഹരണം പോള്‍ മുത്തുറ്റ് വധക്കേസിലെ അവരുടെ കൊല്ലന്റെ ആല -എസ് കത്തി സ്കൂപ്പാണ്(കോപ്പ്!). കൊല്ലന്റെ ആലയില്‍ പോലീസുകാര്‍ എസ്-കത്തി പണിയിക്കുവാന്‍ പോയി എന്നും കാരി സതീഷനല്ല കൊന്നത് മറ്റുമായിരുന്നല്ലോ അതിന്റെ ഹൃദയഭാഗം. ഒടുക്കം സി.ബി.ഐ അന്വേഷണം കഴിഞ്ഞപ്പോള്‍ എന്തായി?
ഒന്ന്) കൊല്ലന്റെ ആലയില്‍ പോലീസുകാര്‍ പോയിട്ടില്ല എന്നും അങ്ങനെ കത്തി പണിയിക്കാന്‍ കൊടുത്തിട്ടില്ല എന്നും തെളിഞ്ഞു. വാര്‍ത്തയുടെ പ്രധാനഭാഗം പോളിഞ്ഞേ....
രണ്ട്) കുത്താനുപയോഗിച്ച കത്തിയല്ല, പോലീസുകാര്‍ പണിയിച്ച കത്തിയുമല്ല; പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ താന്‍ കൊടുത്ത കത്തിയായിരുന്നു അതെന്നു കാരി സതീശന്‍ തന്നെ സി.ബി.ഐ-യോട് സമ്മതിച്ചു.  പിന്നേം പോളിഞ്ഞേ സ്കൂപ്പ്..
മൂന്ന്) കാരി സതീശന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. അതോടെ സ്കൂപ്പ് ആവിയായി.

അപ്പൊ ആരാണ് കൊല്ലന്റെ ആലയില്‍ കത്തി പണിയിക്കാന്‍ പോയത്? സംഭവം നടന്നത് ഇങ്ങനെയാവാന്‍ നല്ല സാധ്യതയുണ്ട്. ചാനലിന്റെ ഒരു ലേഖകന്‍ തന്നെ താന്‍ പോലീസ് ആണെന്ന് പറഞ്ഞു കത്തി പണിയിക്കാന്‍ കൊല്ലാന്റെ ആലയില്‍ പോകുന്നു. തൊട്ടുപിറകെ വേറൊരു ലേഖകന്‍ കൊല്ലന്റെ ഇന്റര്‍വ്യൂ നടത്തുന്നു(തള്ളേ, കൊല്ലന്റെ സമയം). പിന്നെ കേരളത്തെ ഇളക്കിമറിച്ച കുറെ ആഴ്ചകള്‍. ബി.ഉണ്ണിക്കൃഷ്ണന്‍ ഒരു കൂതറ പടം പോലും ഈ കഥ വെച്ചെടുത്തു എന്നും ഓര്‍ക്കുക. ഇങ്ങനത്തെ പാരമ്പര്യമുള്ള ഒരു ചാനലിനെ വിശ്വസിക്കണമെന്ന് പറഞ്ഞാല്‍, സോറി എക്സ്-കമ്മീ, അയാം വെരി സോറി. സി.ബി.ഐ റിപ്പോര്‍ട്ടിന് വേണ്ട പ്രാധാന്യം ഏഷ്യാനെട്ടോ മറ്റു മാധ്യമങ്ങളോ നല്‍കിയിരുന്നില്ല. അതുകൊണ്ട് സത്യം അറിയാത്തവര്‍ ഇപ്പൊഴുമുണ്ട്. ഈ എക്സ്-കമ്മിയും ആ കൂട്ടത്തില്‍ തന്നെ എന്നും  മനസിലാക്കാന്‍ കഴിഞ്ഞു.

ജനക്കൂട്ടം ചിലപ്പോള്‍ അയാളെ കൈകാര്യം ചെയ്തിട്ടുണ്ടാവാം. അങ്ങനെ സംഭവിച്ചെങ്കില്‍ ഞാന്‍ അതിനെ ന്യായീകരിക്കുന്നില്ല.പക്ഷെ സംഭവിച്ചത് ഇതാണെങ്കിലോ ,
"കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന്." (നേരത്തെ തന്ന ലിങ്കില്‍ നിന്ന്)

ഉന്മേഷ് പറഞ്ഞത് പോലെ,
"മാധ്യമ ധര്‍മ്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഏഷ്യാനെറ്റ് ആ പരിപാടി എഡിറ്റു ചെയ്യാതെ ടെലിക്കാസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കണം. ബര്‍ക്കാ ദത്തിനെതിരെ ആരോപണം വന്നപ്പോള്‍ എഡിറ്റ് ചെയ്യാതെ അവരുമായുള്ള ഇന്റര്‍വ്യൂ NDTV കാണിച്ചതു പോലെ. സത്യമറിയാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ട്."

 അയാളെ പി.ജയരാജന്‍ തല്ലുന്നതൊന്നും ആ വീഡിയോയില്‍ ഇല്ലാത്ത സ്ഥിതിക്കും പറയുന്നത് ഏഷ്യാനെറ്റ്‌ ആയത് കൊണ്ടും ഇതിന്റെ പേരില്‍ ബഹളം കൂട്ടുന്നവരോട് പറയാനുള്ളത്, കാര്യമറിയാതെ വെറുതെ കിടന്നു ബഹളം കൂട്ടരുത്. കാര്യമെന്താണെന്നു നന്നായി അന്വേഷിച്ച ശേഷം മാത്രം പോരെ ഇതെല്ലാം. അല്ല ഇടതുപക്ഷത്തെ താറടിക്കാന്‍ കിട്ടിയ ഒരവസരമായി ഇതിനെ ഉപയോഗിക്കുന്നവരോട് എനിക്കത്രയെ പറയാനുള്ളൂ, ഗ്രഹണത്തിനും ഒരു സമയമുണ്ട്. അതു കഴിഞ്ഞാല്‍ സൂര്യന്‍ പുറത്തു വരിക തന്നെ ചെയ്യും. സത്യത്തെ എല്ലാക്കാലത്തും മറച്ചു വെയ്ക്കാന്‍ കഴിയില്ല, എസ്-കത്തിയാണെ സത്യം...

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ മുതല്‍ ഇടതുമുന്നണിയെ തോല്പ്പിക്കാനായി കേരളത്തിലും ബെന്ഗാളിലും വന്‍ തോതില്‍ പണമൊഴുകുന്ന കാര്യം അത്ര രഹസ്യമൊന്നുമല്ല (സ്പെക്ട്രത്തിനും രാജയ്ക്കും സ്തുതി). കേരളത്തിലെ എന്പതിരണ്ടു കോണ്ഗ്രസ് എം.പിമാര്‍ക്കായി നൂറു കോടി രൂപ കേരളത്തില്‍ എത്തിയതായി ഉള്ള ഇന്റെലിജെന്‍സ്‌ റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. യു.ഡി.എഫ്  വിമതന്മാര്‍ക്ക് പിന്മാറാന്‍  ഇരുപത്തഞ്ചു ലക്ഷമോക്കെയാനത്രേ വാഗ്ദാനം. മണിക്കൂറിനു അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് പല മഹാന്മാരുടെയും ഹെലികോപ്ടര്‍ പ്രചാരണത്തിനുള്ള  ചെലവ്. കഴിഞ്ഞ തവണ മുല്ലപ്പള്ളിക്കായി കൊണ്ടുവന്ന രണ്ട് കോടിയില്‍ ഒരു പങ്ക് പണം കൊണ്ട് വന്ന നേതാവ് മുക്കിയതും തുടന്നുണ്ടായ കോലാഹലവും ഓര്‍മ്മ കാണുമല്ലോ (ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം). ഈ തുകയില്‍ എത്രപങ്കു ഏതൊക്കെ പത്രക്കാരുടെ പോക്കറ്റില്‍ പോകുന്നു എന്ന് ഒന്നന്വേഷിക്കുന്നത് നല്ലതായിരിക്കും. പെയ്ഡ് ന്യൂസ്‌ മഹാരാഷ്ട്രയില്‍ മാത്രമല്ല, കേരളത്തിലും ഒരു യാഥാര്‍ഥ്യം ആണ്. ഇതിനു കൂട്ടുനില്‍ക്കുന്നവര്‍ സ്വന്തം ജോലിയെ വ്യഭിചരിക്കുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ വ്യഭിച്ചരിക്കുന്നത് ജനാധിപത്യത്തെയും. കഥയറിയാതെ ആട്ടം കാണുകയാണ് പലപ്പോഴും നാം എന്നറിയുക. നീരാ റാടിയ-ബര്‍ഖ  ദത്ത്- വീര്‍ സാമ്ഘ്വി ആട്ടക്കഥ മറന്നിട്ടില്ലല്ലോ അല്ലേ....

ഈ സംഭവത്തില്‍ ആരെങ്കിലും പണം വാങ്ങിയെന്നോ കൊടുത്തെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ ചിലര്‍ ഒരു പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി കള്ളവാര്തകള്‍ കൊടുക്കുന്നത് പുണ്യം കിട്ടാന്‍ ഒന്നും ആകില്ല എന്ന് മനസിലാക്കാന്‍ പോലീസിന്റെ ഇന്റെറോഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ  ഒന്നും വേണ്ട. വെറും നാലാം ക്ലാസും ഗുസ്തിയും വെറും കോമണ്‍ സെന്‍സും മാത്രം മതി. നാനാവിധമായ ലക്ഷം കോടികളുടെ അഴിമതികളിലും പാവം പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്ത പീഡനങ്ങളിലും മുങ്ങി തോല്‍വി മുന്നില്‍ കണ്ടു കൊണ്ട് നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരാനും ഈ പ്രശ്നങ്ങളില്‍ നിന്നും ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമാണ് ഈ നാടകങ്ങള്‍ എങ്കില്‍ ആയിക്കോളൂ. എസ് കത്തിയുടെ രൂപത്തിലും മറ്റും നാം ഇതു നാം നേരത്തെ കണ്ടതാണ്. സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിച്ചും സമൂഹത്തില്‍ 'എല്ലാരും കണക്കാ' എന്ന അരാഷ്ട്രീയ ബോധം പടര്‍ത്തുമ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന കൊമ്പു മുറിക്കുകയാണെന്നു അറിയുന്നുണ്ടോ പത്രക്കാരാ?  പൊതുജനം വെറും കഴുതയല്ല എന്നറിയുക. എല്ലാക്കാലത്തും എല്ലാരെയും കബളിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, അതേതു മര്‍ഡോക്കായാലും...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍