ആണവ കരാര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആണവ കരാര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ജൂൺ 05, 2011

ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!

 
അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര  ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി. മൂന്ന് മാസം മുന്‍പേ ബാബ രാംദേവ് ഈ സമരത്തിനുള്ള കാമ്പെയ്ന്‍ തുടങ്ങിയിരുന്നു. അപ്പോഴൊക്കെ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? യോഗാഭ്യാസത്തിന്റെ പേരില്‍ പുള്ളി ഈ മൈതാനം ബുക്ക്‌ ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? എന്നിട്ട് ബാബാ രാംദേവ് ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ നാല് ക്യാബിനറ്റ് മന്ത്രിമാരെ വിട്ടു. ദിഗ്വിജയ് സിംഗ് ഒഴികെ വേറെ ഒരു നേതാവും ഇയാള്‍ക്കെതിരെ രംഗത്തുവരാന്‍ തയാറായില്ല. ഒടുവില്‍ ഈ മനുഷ്യന് അനാവശ്യമായി കുറച്ചു മൈലേജ് ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു മിഡ്-നൈറ്റ് ഡ്രാമയും.

ഇവിടെ നാം പരിഗണിക്കേണ്ടത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ഇങ്ങനെ സത്യാഗ്രഹങ്ങള്‍ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ നാട്ടാര്‍ക്കോ ഉണ്ടോ എന്നത്. (പന്തല് പണിക്കാരുടെ കാര്യമല്ല പറഞ്ഞത്, അവര്‍ക്ക് ചാകരയല്ലേ). പിന്നൊന്ന് ഇങ്ങനൊരു സത്യാഗ്രഹം നടത്താന്‍ രാംദേവിന് അര്‍ഹതയുണ്ടോ എന്ന കാര്യം. വളരെകുറച്ച് കാലം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ സമ്പാദ്യം ഈ പുള്ളി ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തമായി ഒരു ദ്വീപും ഒരു പ്രൈവറ്റ് ജെറ്റുമുള്ള ഈ സന്യാസി(തള്ളേ!) എവിടെപ്പോയാലും താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഈ കാഷായ വസ്ത്രധാരി സ്വന്തം വിമാത്തില്‍ കയറുന്ന രംഗം ഒന്ന് കാണേണ്ടത് തന്നെയാണ്. 'ഐറണി' എന്താണ് എന്ന് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ അപ്പോതന്നെ കാര്യം പിടികിട്ടും. സത്യാഗ്രഹം നടത്തുമ്പോള്‍ പുള്ളി മുന്നോട്ട് വെച്ച ആവശ്യങ്ങളും പുള്ളിയുടെ പൂര്‍വ്വകാല ചെയ്തികളും ഒന്ന് താരതമ്യം ചെയ്യുക രസാവഹം ആയിരിക്കും. ഒരു കാര്യം എല്ലാ വര്‍ഷവും എല്ലാ ഇന്ത്യന്‍ പൌരന്മാരും അവരുടെ സ്വത്തു വെളിപ്പെടുത്തണം എന്നതാണ്. ഇതെഴുതുന്ന നിമിഷം വരെയും സ്വന്തം സ്വത്തുവിവരവും അതിന്റെ സോഴ്സും ഈ മനുഷ്യന്‍ വെളിപ്പെടുത്തിയിട്ടില്ല. കോടികള്‍ ചെലവഴിഞ്ഞു നിര്‍മ്മിച്ച എയര്‍ കണ്ടീഷന്‍ഡ് സത്യാഗ്രഹപ്പന്തലിലും മറ്റും ചിലവഴിച്ച തുകയുടെ ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല. ഈ പഞ്ചനക്ഷത്ര സത്യാഗ്രഹം എന്ന ഉടായിപ്പിനായി വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് വ്യക്തികളില്‍ നിന്ന് ബാബ ഈ അഴിമതി വിരുദ്ധ സത്യാഗ്രഹ റിയാലിറ്റി ഷോക്കായി പണം വാങ്ങിയതായി ദിഗ് വിജയ്‌ സിംഗ് പറയുകയുണ്ടായി. കോണ്ഗ്രസ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത് ഇതു പോലെ ഈ ബാബയുടെ തനിനിറം പുറത്തു കാട്ടുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത് ക്യാബിനറ്റ് മന്ത്രിമാരെ ഈ ബാബയെ സ്വീകരിക്കാന്‍ അയക്കുകയായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, 'അഴിമതിക്കെതിരെ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക  കോണ്ഗ്രസ് നേതാക്കളുടെയും ചങ്കിടിച്ചു തുടങ്ങുകയല്ലേ. 


 
പിന്നെ പുള്ളിയുടെ ഒരാവശ്യം തൊഴിലാളികളുടെ വേതനം ഏകീകരിക്കുക എന്നതാണ്. കുറച്ചു കാലം മുന്‍പ് ഇതേ ബാബയുടെ ആയുര്‍വേദ നിര്‍മ്മാണ ഫാക്റ്ററിയില്‍ ഒരു സമരം നടന്നിരുന്നു. തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന അവിടത്തെ തൊഴിലാളികള്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ സമരം ചെയ്ത എല്ലാ തൊഴിലാളികളെയും പിരിച്ചു വിടുകയാണ് ബാബ ചെയ്തത്. പി.എഫ് പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോഴും ഈ മനുഷ്യന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്പോഴാണ്‌ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി ബാബാ വാദിക്കുന്നത്. ഫാക്ടറിയെപ്പറ്റി പറയുമ്പോള്‍ ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന ആയുര്‍വേദ(?) മരുന്നുകളെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സിച്ചു മാറ്റേണ്ട രോഗം ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ബാബാ. അതിനുതുടങ്ങി എയ്ഡ്സിനു വരെ സ്വന്തമായി മരുന്ന് നിര്‍മ്മിച്ച്‌ കൊടുക്കുന്നണ്ട് ഈ ബാബാ. പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ. (നോബല്‍ സമ്മാനം കൊടുക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?) ബാബാ നിര്‍മ്മിച്ച്‌ നല്‍കുന്ന മരുന്നുകളില്‍ മൃഗങ്ങളുടെ അംശം കലര്‍ന്നിട്ടുന്ടെന്നും മനുഷ്യന്റെ തലയോട്ടി പൊടിച്ചു ചേര്‍ക്കാറുണ്ടെന്നും സി.പി.എം നേതാവ് വൃന്ദാ കാരാട്ട് ഒരു പരാതി നല്‍കിയിരുന്നു. ലാബില്‍ നടന്ന ടെസ്റ്റുകളില്‍ ഈ പരാതി ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓര്‍ക്കുക. 

പിന്നൊന്ന് അഴിമതി നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ്. ഗോവധത്തിനു വധശിക്ഷ നല്‍കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിട്ടുള്ള വീരനാണ് ഈ ബാബാ. അപ്പൊ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. വധശിക്ഷയും അഹിംസയും തമ്മില്‍ എന്തരാണ് ബന്ധം എന്ന് മാത്രം ആരും ചോദിക്കരുത്. സത്യാഗ്രഹം നടത്തുന്ന രീതി മാത്രമല്ല, ആവശ്യങ്ങളും പരിഗണിച്ചു വേണം ഒരു സമരം സമാധാനപരമാണോ എന്ന് തീരുമാനിക്കാന്‍ എന്ന് മാത്രമേ എനിക്ക് ഈ കാര്യത്തില്‍ പറയാനുള്ളൂ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട ഋതംബരയെപ്പോലുള്ളവര്‍ ബാബയുമായി വേദി പങ്കിട്ടതും യാദൃശ്ചികം അല്ല. സംഘ പരിവാരുമായി ബാബയ്ക്കുള്ള ബന്ധം അത്രവലിയ രഹസ്യമൊന്നുമല്ല. ഈ നിരാഹാരത്തിനുള്ള പ്ലാനുകള്‍ തയ്യാറായത് തന്നെ ആര്‍.എസ്.എസ്സിന്റെ ഓഫീസുകളിലാണ് എന്നും കേള്‍ക്കുന്നു. അഴിമതിക്കെതിരെ ഒരു സമരവുമായി രംഗത്ത്‌ വരാന്‍ ബി.ജെ.പിയ്ക്കും സംഘപരിവാറിനും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ പഴയ ശവപ്പെട്ടി കുംഭകോണം മുതല്‍ കര്‍ണ്ണാടകയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ പരാക്രമങ്ങള്‍ക്ക് വരെ മറുപടി പറയേണ്ടി വരും. ഇതാവുമ്പോ അങ്കവും കാണാം, താളിയും ഓടിക്കാം. അതിനു കേന്ദ്രം ഭരിക്കുന്നവരുടെ മണ്ടത്തരങ്ങള്‍ നല്ല സഹായവുമായി.  സംഘപരിവാരുമായുള്ള ഈ പരസ്യമായ ബാന്ധവം അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണയുമായി വന്നവരെപ്പോലും ഈ സമരത്തില്‍ നിന്ന് അകറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഈ പോലീസ് നടപടി ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പിന്നിലേയ്ക്ക് മാറ്റപ്പെടാനെ ഉപകരിക്കൂ എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ വര്‍ഗ്ഗീസ് ചോദിച്ച ഈ ചോദ്യം ഇവിടെയാണ്‌ പ്രസക്തമാകുന്നത്,
"How many Ramdevs make one Gandhi?"

ജനാധിപത്യത്തില്‍ ഇങ്ങങ്ങനെയുള്ള സത്യാഗ്രഹങ്ങള്‍ക്കുള്ള ഇടം എന്ത് എന്ന ചോദ്യം സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. ഇത്തരം സത്യാഗ്രഹങ്ങളില്‍ നിന്ന് പൗരന്മാര്‍ വിട്ടുനില്‍ക്കണം എന്നും നിയമവ്യവസ്ഥിതിയെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും അംബെദ്കര്‍ പറയുകയുണ്ടായി. എന്നാല്‍ നമ്മുടെ രാജ്യത്ത് പരിപൂര്‍ണ്ണമായ ഒരു ജനാധിപത്യം  നിലനില്‍ക്കാത്തിടത്തോളം കാലം ചിലപ്പോള്‍ ഇങ്ങനെയുള്ള സമരമുറകള്‍ ആവശ്യമായി വരും. ഇറോം ഷര്‍മിള പത്ത് വര്‍ഷമായി നടത്തുന്ന ഉപവാസം തന്നെ ഉദാഹരണം. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനും സര്‍ക്കാരിനെതന്നെ ബ്ലാക്ക്മെയ്ല്‍ ചെയ്തു സ്വന്തം ആവശ്യങ്ങള്‍ നേടാനും അതുപയോഗിക്കപ്പെടുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. അഴിമതി, കള്ളപ്പണം, കര്‍ഷക ആത്മഹത്യ എന്നിങ്ങനെ നാം ചുറ്റും കാണുന്ന ദുരന്തങ്ങള്‍ യഥാര്‍ഥത്തില്‍ രോഗമല്ല, മറിച്ചു ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് എന്ന് നാം മനസിലാക്കണം. നവ ഉദാരവല്‍ക്കണത്തിന്റെ കൂടപ്പിറപ്പുകള്‍ ആണ് ഇവയെല്ലാം. ചികിത്സ വേണ്ടത് ലക്ഷണങ്ങള്‍ക്കല്ല, മറിച്ചു രോഗത്തിനാണ്‌. ലക്ഷണങ്ങള്‍ക്ക് ഈ നിരാഹാരം പോലുള്ള ചികിത്സ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതു രോഗത്തെ കൂടതല്‍ വഷളാക്കുകയെ ഉള്ളൂ. 1991-ല്‍ മനമോഹനനും നരസിംഹറാവുവും ചേര്‍ന്ന് നടപ്പിലാക്കിയ നവ ഉദാരവല്‍ക്കരണനയങ്ങളാണ് മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഇത്ര തീവ്രമാക്കി മാറ്റിയത്. അതിനുമുന്‍പ്‌ അഴിമതി ഇല്ലായിരുന്നു എന്നല്ല, എന്നാല്‍ ഈ പുതിയ നയം മൂലം കേന്ദ്രസര്‍ക്കാരിന് വന്നു ചേര്‍ന്ന മുതലാളിത്തമുഖമാണ് പ്രശ്നങ്ങളെ ഇത്രയും രൂക്ഷമാക്കിയത്. നെഹ്രൂവിയന്‍ സോഷ്യലിസത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയും മുതലാളിത്ത നയങ്ങള്‍ അവര്‍ മുറുകെപ്പിടിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു. മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്കയില്‍ 'ലോബിയിംഗ്' എന്ന പേരില്‍ അഴിമതി നിയമവിധേയമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിട്ട് കാലമേറെയായി. വന്‍ കോര്‍പ്പറേറ്റുകള്‍ ഭരണകര്‍ത്താക്കളുടെ നയങ്ങളെ ഈ ലോബിയിസ്ടുകള്‍ വഴി തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സ്വാധീനിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് നീരാ റാഡിയയിലൂടെ നാം കണ്ടത്. അതായത് ഉദാരവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ സര്‍വ്വ ശക്തിയോടും കൂടെ നമ്മെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ആഴ്ച തോറും കൂടുന്ന എണ്ണവിലയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു തുലയ്ക്കലും എല്ലാം ഇതിനു അനുബന്ധം മാത്രം....

രാഷ്ട്രീയക്കാര്‍ മാത്രമാണ് അഴിമതിക്ക് കാരണമെന്നും അവരെ തുരത്തിയാല്‍ അഴിമതി ഇല്ലാതാവും എന്ന ഒരു പ്രചാരണം ഈ മാതിരി സമരങ്ങളുടെയൊക്കെ ഒരു പൊതുസ്വഭാവമാണ്‌. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എല്ലാ ദിവസവും വന്നു വിളമ്പുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്. അഴിമതി നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞു. എല്ലാ മേഖലകളിലും ചെറുതല്ലാത്തൊരു ശതമാനം അഴിമതിക്കാരാണ്. ഇതു തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തകരിലും  ഉള്ളത്. ഉദാഹരണത്തിന് സ്പെക്ട്രം കേസ് തന്നെ എടുക്കാം. രാഷ്ട്രീയക്കാര്‍ മാത്രമാണോ പ്രതിപ്പട്ടികയില്‍ ഉള്ളത്? കോര്‍പ്പറേറ്റുകളുടെ വക്താക്കള്‍ ഉണ്ട്, ഇടനിലക്കാരുണ്ട്, ബ്യൂറോക്രാറ്റുകള്‍ ഉണ്ട്. എന്തിനു മാദ്ധ്യമ പ്രവര്‍ത്തകര്‍ പോലുമുണ്ട്. അപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ മാത്രം ഉന്നം വെയ്ക്കുന്നതിന്റെ ലക്‌ഷ്യം വേറെ ആണ്. പിന്നൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം അഴിമതിക്കാരാണ് എന്ന വാദമാണ്. ഈ വാദം യഥാര്‍ഥ അഴിമതിക്കാരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ എന്നറിയുക. കണ്കെട്ട് വിദ്യയില്‍ മാന്ത്രികര്‍ ചെയ്യുന്ന പരിപാടി തന്നെയാണ് ഇവരും പിന്തുടരുന്നത്. അതായത് പലതരം ചെഷ്ടകളിലൂടെയും സംഭാഷണങ്ങളിലൂടെയും നിങ്ങളുടെനമ്മുടെ ശ്രദ്ധ തിരിക്കുന്നു. അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്‌. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ഇവയെല്ലാം എന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വെയ്ക്കുകയും ഈ മാതിരി ഉടായിപ്പ്‌ വിദ്യകളിലൂടെ അഴിമതിയും മറ്റും ഇല്ലാതാകാന്‍ കഴിയും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ കഴിയില്ല എന്ന സത്യം അവര്‍ മറന്നു പോയി. അഴിമതിക്കെതിരെ ഉയര്‍ന്നു വരുന്ന പൊതു ബോധത്തെ തണുപ്പിക്കാനുള്ള ഒരു പ്രഷര്‍ കുക്കര്‍ വാല്‍വ് മാത്രമാണ് ഈ സമരങ്ങള്‍ എന്ന നിരീക്ഷണം ഈ അവസരത്തില്‍ പ്രസക്തമാകുന്നു.
ഉദാരവല്‍ക്കരണ-മുതലാളിത്ത നയങ്ങള്‍ക്ക് ഒരു ബദല്‍ ഉണ്ടായാല്‍ മാത്രമേ ഈ അഴുക്കുകള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ കഴിയൂ. കുത്തകള്‍ക്ക്‌ അനുകൂലമായ നിലപാടുകള്‍ നമ്മെ ഭരിക്കുന്നവര്‍ പിന്തുടരുന്നിടത്തോളം കാലം ഇതിനു കഴിയില്ല. ഈ അവസരത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷം വ്യത്യസ്തമാകുന്നത്. പശ്ചിമ ബംഗാളില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അവിടത്തെ ഇടതുമന്ത്രിമാര്‍ക്കെതിരെ കാര്യമായ ഒരു അഴിമതി ആരോപണവും ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു കര്‍ഷക ആത്മഹത്യ പോലും ഉണ്ടാവാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കുക. വോട്ടിനു നോട്ട്, ചോദ്യത്തിന് കോഴ തുടങ്ങിയ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ഇടതുപക്ഷ എം.പി പോലും അതില്‍ ഉള്‍പ്പെട്ടില്ല എന്നും ഓര്‍ക്കുക.  ഇടതുപക്ഷത്തിനും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് സമ്മതിക്കുമ്പോള്‍ തന്നെ മുതലാളിത്തത്തിനും അതിന്റെ സന്തതികളായ അഴിമതിക്കും കള്ളപ്പണത്തിനും കര്‍ഷക ആത്മഹത്യകള്‍ക്കും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുക ഇപ്പോള്‍ ഇടതുപക്ഷത്തിനു മാത്രമാണ് എന്നറിയുക. രാംദേവ്-മോഡല്‍ സമരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി-ക്കും അഴിമതിയില്‍ മുങ്ങിക്കുളിച്ച കൊണ്ഗ്രസ്സിനും ഇതു കഴിയില്ല എന്നത് പകല്‍ പോലെ വ്യക്തമായി വരുന്നു. നാം കാണുന്ന കാഴ്ചകള്‍ പലതും  നിര്‍മ്മിക്കപ്പെടുന്നതാണെന്നും അതിന്റെ പിന്നിലെ ഉദ്ദേശങ്ങള്‍ എന്താണെന്നും കണ്ണുതുറന്നു കാണുക. അറിയുക. നമുക്ക് വേണ്ടി...  വരുംതലമുറകള്‍ക്ക് വേണ്ടി...
ജയ് ഹിന്ദ്‌...

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

വാല്‍ക്കഷണം: ഇതൊക്കെക്കണ്ട്‌ ഐസ്ക്രീം നിയമവിധേയമാക്കണമെന്നു ആവശ്യപ്പെട്ടു കുഞ്ഞാലിയും ജാവിതം മുഴുവന്‍ പരോള്‍ വേണമെന്ന് പറഞ്ഞു എ-ക്ലാസ് പിള്ളയും സത്യാഗ്രഹം തുടങ്ങാതിരുന്നാല്‍ മതിയായിരുന്നു....

Related Posts:

അഴിമതിക്കെതിരെ പോരാടുക, വോട്ടിലൂടെ...


 

ശനിയാഴ്‌ച, ഏപ്രിൽ 30, 2011

ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

 
അല്ലെങ്കില്‍ കേരളം ജയിച്ചു, കേന്ദ്രം തോറ്റു എന്നും പറയാം. സാധാരണയായി അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ഇന്ത്യ ജയിക്കുകയും ഇന്ത്യക്കാര്‍ തോല്‍ക്കുകയുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള പതിവ്. എന്നാല്‍ ഇത്തവണ അതു മാറി. എന്ടോസള്‍ഫാന്‍ നിര്‍മ്മാണക്കമ്പനികളുടെ വക്കാലത്തുമായി സ്റോക്ക്ഹോമിലെയ്ക്ക് വണ്ടികയറിയ നമ്മുടെ ഔദ്യോഗിക പ്രതിനിധികള്‍ (ആരുടെ പ്രതിനിധികള്‍ എന്ന് ചോദിക്കരുത്, യേത്?) സകല രാജ്യങ്ങളുടെയും മുന്നില്‍ ഇന്ത്യയുടെ വിലയുംകളഞ്ഞു ആദ്യം പറഞ്ഞതും തിരുത്തിപ്പറഞ്ഞു നാണം കേട്ടു തിരിച്ചു വണ്ടി കയറി. എങ്കിലും അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി പതിനഞ്ചു വിളകള്‍ക്ക് (ഇരുപതിരണ്ടെന്നും കാണുന്നു) എന്ടോസള്‍ഫാന്‍ ഉപയോഗിക്കാനുള്ള ആനുകൂല്യം നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ചു വര്‍ഷം കഴിയട്ടെ, ബാക്കി പണി അപ്പൊ കാണിച്ചു തരാം എന്നായിരിക്കും!
 


നാം ശ്രദ്ധിക്കേണ്ട കാര്യം സാധാരണഗതിയില്‍ കുത്തകകളുടെ താല്പര്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന അമേരിക്ക പോലും നിരോധിച്ച വിഷമാണ് ഈ  എന്ടോസള്‍ഫാന്‍. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ അതിനു തയ്യാറാവുന്നില്ല. അത്രയ്ക്ക് ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു ജീര്‍ണ്ണത ബാധിച്ച നമ്മുടെ കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് ബാധ്യത ജനങ്ങളോടല്ല എന്നും എന്‍ഡോസള്‍ഫാന്‍ വിറ്റു കിട്ടുന്ന പണത്തിനോടാണ് എന്നും മനസിലാക്കാന്‍ കഴിയും. കേരളത്തില്‍ നിന്നും നാം ജയിപ്പിച്ചു വിട്ട കേന്ദ്രമന്ത്രിമാരാകട്ടെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. മലയാളികള്‍ ഹൃദയത്തിലേറ്റിയ എന്ടോസള്‍ഫാനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്‌ കേരളത്തിലെ കൊണ്ഗ്രസ്സും തീരുമാനിച്ചത്. എന്നിട്ട് എന്ടോസള്‍ഫാന്‍ നിരോധനത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ നോക്കിയ മമ്മൂഞ്ഞ് ചാണ്ടിയെ ഇവിടെ ബെര്‍ളി ആശാന്‍ വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇനി കൂടുതല്‍ പറയുന്നില്ല. പോയി വായിച്ചു തൃപ്തിപ്പെടുക. പിന്നെ ദിതും കൂടി. എണ്‍പത്തേഴുകാരനായ  മുഖ്യമന്ത്രിയുടെ ഉപവാസവും കേരള സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തുകളും ശക്തമായ ജനകീയ പ്രക്ഷോഭവും സ്റോക്ക്ഹോം കണ്‍വെന്ഷനിലെ നിരോധനത്തിന് ആക്കം കൂട്ടിയ സംഗതികളാണ്. മുഖ്യമന്ത്രിയുടെ ഉപവാസത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അവിടെ വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു എന്ന് പറഞ്ഞത് തണലിന്റെ പ്രതിനിധിയായി പങ്കെടുത്ത സി.ജയകുമാര്‍ ആണ്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലം എന്ന രീതിയില്‍ എന്ടോസള്‍ഫാന്‍ പ്രശ്നത്തില്‍ എന്നും കേരളത്തെ ലോകം ഉറ്റുനോക്കിയിരുന്നു   എന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും ഈ നിരോധനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയും.  എന്നിട്ട് ക്രെഡിറ്റ് വാ തുറന്നാല്‍ എന്ടോസല്ഫാണ് അനുകൂലമായി മാത്രം സംസാരിക്കുന്ന കേന്ദ്രത്തിലിരിക്കുന്ന അണ്ണന്മാര്‍ക്ക് കൊണ്ട് കൊടുക്കുവാണേല്‍ ചാണ്ടി സാറേ ബെര്‍ളിആശാന്‍ പറഞ്ഞ പോലെ
"പുള്ളി ഇതൊക്കെ ശരിക്കും പറഞ്ഞതാണോ അതോ സിനിമാലയിലെ തൊമ്മന്‍ ചാണ്ടിയുമായി താദാത്മ്യം പ്രാപിച്ചു കൈവിട്ടുപോയതാണോ അതോ ശരിക്കും വട്ടായിപ്പോയോ? "
ദിങ്ങനെ മാത്രേ ജനം ചോദിക്കൂ...





 

ഇനിയാണ് നാം ജാഗ്രത പുലര്‍ത്തേണ്ടത്. കേന്ദ്രം ഭരിക്കുന്ന മഹാന്മാരില്‍ എന്ടോസള്‍ഫാന്‍ അണ്ണന്‍മാര്‍ക്കുള്ള പിടിപാട് ഇപ്പൊ ഏകദേശം പിടി കിട്ടിക്കാണുമല്ലോ. അതുകൊണ്ടുതന്നെ ഈ നിരോധനം അട്ടിമറിക്കാന്‍ അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ കനല്‍ നമ്മുടെ ഉള്ളില്‍ കെടാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ നിരോധനം പാര്‍ലമെന്റ് പാസ്സാക്കെണ്ടാതുണ്ട്. പിന്നീട് ഘട്ടം ഘട്ടമായി മാത്രമേ ഈ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ജൈവ കൃഷി ഒരു ശീലമാക്കുക. 


 

എന്ടോസള്‍ഫാന്‍ അനുകൂല കേന്ദ്രനിലപാട് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആണവസുരക്ഷയെ സംബന്ധിച്ച ആണവബാധ്യതാ ബില്ലിലും ആസിയാന്‍ കരാറിലും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലുമൊക്കെക്കൂടെ സ്വന്തം ജനങ്ങളേക്കാള്‍ വലുത് ഈ കുത്തകകളാണ് എന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാ ണ്. ഈ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പട്ടിണിക്കാരായ  സാധാരണക്കാരന്‍ നേടിയ വിജയമാണ് നാം സ്റോക്ക്ഹോമില്‍ കണ്ടത്. ഈ വിജയം തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരട്ടെ. നമുക്ക് ഉണര്‍ന്നിരിക്കാം; നമുക്ക് വേണ്ടി, നമ്മുടെ വരും തലമുറയ്ക്കുവേണ്ടി. ഇല്ലെങ്കില്‍ നഷ്ടം നമുക്ക് തന്നെ ആയിരിക്കും.

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍


അധികവായനയ്ക്ക്...

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ സൈറ്റില്‍ വന്ന എന്റെ ലേഖനം


ചിത്രങ്ങള്‍: Kerala Walk

ശനിയാഴ്‌ച, സെപ്റ്റംബർ 18, 2010

എന്തരാവോ എന്തോ?

കടയില്‍ നിന്ന് ഒരു സാധനം വാങ്ങാന്‍ ചെന്നു. കടക്കാരനാണേല്‍ വലിയ ബിസിനസ്‌ ഒന്നുമില്ലാതെ വെയില് വെക്കയും കുത്തി ഇരിപ്പാണ്. ഞാന്‍ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് വായിച്ചു. പുള്ളി അപ്പൊ ഒരേ ഡിമാണ്ട്. ഞാന്‍ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പിന്നെ വാങ്ങിച്ചവയ്ക്ക് എന്തേലും കേടുവന്നാല്‍ അത് എന്റെ കുറ്റമാണ്. ദിവിടൊരൊപ്പ്, ദവിടെ, ദവിടെ, ദതിന്റെ ദപ്പുറത്ത് (കട: സ. കു). അങ്ങനെ ഇങ്ങനെ.... ഒരു വിധം സാമാന്യ ബുദ്ധിയുള്ളവനോക്കെ താന്‍ പോ ഊവ്വേ എന്നും പറഞ്ഞ് വേറെ ഏതേലും കടയില്‍ പോകും. പക്ഷെ അത് ചെയ്യാതെ അവിടത്തന്നെ കറങ്ങിത്തിരിഞ്ഞ്‌ നില്‍ക്കുവാണേല്‍ ഒന്നുകില്‍ എന്റെ തലയ്ക്കു എന്തോ വലിയ പ്രശ്നമുണ്ട്, അല്ലേല്‍ പുള്ളി എനിക്കെന്തോ വലിയ കൈക്കൂലി തരാമെന്നു പറഞ്ഞിട്ടുണ്ട്; ഈ സാധനമൊക്കെ വാങ്ങിക്കൊണ്ടുപോയി വീട്ടുകാരെ പറ്റിക്കാന്‍. എന്താണ് സംഭവമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ആണവ ബാധ്യതാ ബില്ലിന്റെ കാര്യം തന്നെ നോക്കുക. ഇവിടന്നു വളരെ ഗഷ്ടപ്പെട്ടു മനമോഹനനും സംഘവും ഒരു ബില്ലൊക്കെ പാസ്സാക്കി അയച്ചപ്പോള്‍ ഞാന്‍ കുറെ അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും ഒക്കെ പുള്ളിക്ക് അയച്ചു കൊടുത്തിരുന്നു. ആ കാശ് പോയെന്നാണ് തോന്നുന്നത്. ഈ ബില്ലും അമേരിക്കയിലെ മുതലാളിമാര്‍ക്ക് പോരത്രേ. ഈ റിയാക്ടറുകളില്‍ എന്തേലും അപകടം പറ്റിയാല്‍ മുഴുവന്‍ ബാധ്യതയും ഇന്ത്യക്കാരുടെ തലയില്‍ വരണമെന്നാണ് അവര്‍ പറയുന്നത്; അവര്‍ക്ക് അതിന്റെ ഒന്നും പിറകെ നടക്കാന്‍ സമയമില്ല. കാശുമില്ല. ഇപ്പൊ ബിസിനസ്‌ ഒന്നും ഇല്ലേലും അഹങ്കാരത്തിന് ഒരു കുറവുമില്ല. എന്നാല്‍ റഷ്യ, ഫ്രാന്‍സ് മുതലായവര്‍ക്ക് ഇങ്ങനത്തെ നിര്‍ബന്ധങ്ങളൊന്നുമില്ല. എന്നിട്ടും നമുക്കിതിക്കെ അമേരിക്കക്കാരുടെ കയ്യില്‍ നിന്ന് മതി. അപ്പോഴാണ്‌ ഞാന്‍ നേരത്തെ ചോദിച്ച ആ ചോദ്യം ഉയര്‍ന്നു വരുന്നത്. ഓര്‍ക്കുക, 30 മുതല്‍ 40 വരെ റിയാക്ടരുകളാണ് ഇന്ത്യ വാങ്ങാന്‍ പോകുന്നത്. ഓരോന്നിനും 10000-15000 കോടി വില വരും. എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ എന്നൊരു സംശയം. ഈ ആണവ കരാറിന്റെ പേരിലല്ലേ ഇവര്‍ ഇടതുപക്ഷവുമായി തെറ്റിയത്. അന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ നടന്ന വിശ്വാസവോട്ടെടുപ്പിന്റെ കാര്യമൊക്കെ ഓര്‍മയുണ്ടാകുമല്ലോ. കോഴയായി കിട്ടിയ കോടിക്കണക്കിനു രൂപ പാര്‍ലമെന്റില്‍ ചില എം.പി-മാര്‍ കൊണ്ടുവാന്നതും മറ്റും. ആ കേസൊക്കെ എവിടെയോ അലിഞ്ഞലിഞ്ഞു ഇല്ലാതായി. അന്ന് മറിഞ്ഞ കോടികളുടെ ഉറവിടം എന്താണെന്ന് ഈ അവസരത്തില്‍ ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇവര്‍ക്ക് നട്ടെല്ല് നിവര്‍ന്നു പറഞ്ഞൂടെ, എന്നാല്‍ പിന്നെ നിങ്ങളുടെ കയ്യില്‍ നിന്ന് വേണ്ടെടെയ് എന്ന്. അതോ നട്ടെല്ലും പണയം വെച്ചിരിക്കുവാണോ? ഇനി അവര്‍ പറയുന്നതെല്ലാം കേട്ടു, നമ്മുടെ കാശും കൊടുത്തു ഇതൊക്കെ വാങ്ങിക്കൂട്ടിയിട്ടൊടുക്കം... അല്ലേല്‍ ഞാന്‍ ഒന്നും പറയുന്നില്ല.

ഇതെല്ലാം കാണുമ്പോള്‍ ഒരു തിരുവന്തോരംകാരന്‍ എന്ന നിലയില്‍ എന്റെ ച്വാദ്യം ഇതാണ്,
"ദിതെല്ലാം കൂടി എന്തരാവോ എന്തോ?"

ശുഭം?
മംഗളം?
anoopesar

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 20, 2010

മനമോഹനു വീണ്ടും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍....

അങ്ങനെ ആണവ ബാധ്യതാ ബില്‍ ലോകസഭയില്‍ പാസാകുമെന്നു ഏതാണ്ട് ഉറപ്പായി. ബി.ജെ.പി വക പിന്തുണ കൂടി കിട്ടിയതിനെ തുടര്‍ന്നാണ്‌ ഇത്. ഈ ബില്ലിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല, 500 കോടി എന്ന നഷ്ടപരിഹാരത്തിന്റെ പരിധി 1500 കോടിയാക്കിയതല്ലാതെ. നഷ്ടപരിഹാരത്തിന് ഉയര്‍ന്ന പരിധി നിശ്ചയിക്കരുതെന്ന ഇടതു പക്ഷത്തിന്റെയും ഗ്രീന്‍ പീസിന്റെയും മറ്റും ആവശ്യം പരിഗണിക്കപ്പെട്ടില്ല. അതിനെപ്പറ്റി നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഗ്രീന്‍ പീസ്‌ വക മെയില്‍ ചുവടെ കൊടുത്തിട്ടുണ്ട്‌. വലിയ കാര്യമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല, എങ്കിലും പറ്റുമെങ്കില്‍ മനമോഹനാണ് ഒരു എഴുത്ത് എഴുതുക. ലിങ്ക് താഴെ ഉണ്ടു.

ഏതായാലും ബി.ജെ.പി പിന്തുണ ഉറപ്പായി മണിക്കൂറുകള്‍ക്കകം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നരേന്ദ്ര മോഡിയെ ചോദ്യം ചെയ്യില്ല എന്ന് സി.ബി.ഐ പറഞ്ഞു. അത് തമ്മില്‍ ബന്ധമൊന്നും കാണില്ലായിരിക്കും എന്ന് വിശ്വസിച്ചു നമുക്ക് ലാവലിന്‍, മദനി, ലോട്ടറി വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ലോട്ടറി മാഫിയക്കുവേണ്ടി കേരളാ ഹൈക്കോടതിയില്‍ ഹാജരായത് ശ്രീ പി. ചിദംബരം ആണെന്നത് മറക്കാം. പുള്ളിയുടെ ഭാര്യയാണ് അവരുടെ ഇപ്പോഴത്തെ അഭിഭാഷക എന്ന കാര്യവും മറക്കാം. അന്ന് ചിദംബരംജി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയില്‍ ലോട്ടറി അണ്ണന്മാര്‍ക്ക് വേണ്ടി കേസ് നടത്തി തോറ്റപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്രം കൊണ്ടുവന്ന നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യവും അറിയാതിരിക്കാം, അറിയിക്കാതെയുമിരിക്കാം. എം.പി മാരുടെ ശമ്പളം മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച തീരുമാനവും ഇന്ന് തന്നെയാണ് വന്നത്. അത് പോര എന്ന് പറഞ്ഞു ലാലുവും മറ്റും കിടന്നു ബഹളം കൂട്ടുന്നതും കാണാനുള്ള ഭാഗ്യമുണ്ടായി. ബാധ്യതാ ബില്ലിന്റെ കാര്യമൊന്നും പാവങ്ങള്‍ അറിഞ്ഞിട്ടില്ല. ഭക്ഷ്യ ധാന്യങ്ങള്‍ ഗോടൌനുകളില്‍ കിടന്നു പാഴാകാതെ സാധാരണ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. അത് പറ്റില്ലെന്ന് പ്രിയ കൃഷി മന്ത്രിയും ഐ.സി.സിയുടെ ആഗോളമുതലാളിയുമായ ശരദ് പവാര്‍ജി ഇന്നലെ പറഞ്ഞിരിക്കുന്നു. പാവങ്ങള്‍ വിശന്നാലെന്തു ചത്താലെന്ത്, നമുക്ക് ഐ.പി.എല്‍ നടത്തി കുറച്ചു കാശുണ്ടാക്കിയാ മതി.


അങ്ങനെ ഈ ബില്‍ കൂടി പാസാകുന്നതോട് കൂടി മറ്റൊരു മനമോഹന സ്വപ്നം കൂടി പൂവണിയുകയാണ്. പണ്ടൊരിക്കല്‍ ആണവ കരാര്‍ ഒപ്പിട്ടില്ലേല്‍ രാജിവെയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയ മഹാനാണ്. ആണവ കരാറിന്റെ കാര്യത്തില്‍ പുള്ളി കാണിക്കുന്ന ഈ ശൗര്യം പാവപ്പെട്ടവരുടെ വിശപ്പിന്റെ കാര്യത്തില്‍ കാണിച്ചെങ്കില്‍ എന്ന നടക്കാന്‍ സാധ്യതയില്ലാത്ത ഒരു ആഗ്രഹത്തോടെ എല്ലാ മലയാളികള്‍ക്കും ഇത്തവണ ദൂരെ ഒരിടത്തിരുന്ന് ഓണം ഉണ്ണാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.........
ശുഭം!
മംഗളം!
anoopesar

Nuke Bill
...
From:


"Karuna Raina, Greenpeace India" <Greenpeace.india@mailing.greenpeace.org>





Click here to write to the PM.
Dear ANOOP,

We have been let down. Yesterday it was BRAI bill today it's the nuclear liability bill. The Standing Committee looking at the nuclear liability bill submitted its report in the Parliament[1]. The Cabinet meets today, the bill gets tabled next week and the BJP is now in support.

The Committee has accepted some of the changes suggested by Greenpeace, but has ignored unlimited liability. In its current form the bill limits the liability for operator of the nuclear facility and if the impacts of a nuclear accident cross it, then the Indian tax payers will be footing the bill.

Nuclear is risky and the Government should exercise highest caution. The Prime Minister, keen on clearing this bill, needs to know that we want unlimited liability.

Can you write to PM Manmohan Singh asking him to incorporate unlimited liability in the bill?

http://www.greenpeace.org/india/unlimited-liability

There is very little time to change this clause. A lot of people writing to the PM will make him notice what we want.

Even after the Bhopal fiasco the Government and the main opposition party, have not realised the importance of unlimited liability. Even the current law in the country is for unlimited liability. This bill is making an exception.

Earlier the Standing Committee accepted the following changes proposed by Greenpeace: The victim’s right to re-course, increase in the duration of the right to claim damages and economic channelling, allowing law suits against suppliers. We can try and do the same this time as well.

Show your support for unlimited liability. Write to the PM now.

http://www.greenpeace.org/india/unlimited-liability

Thanks a billion!


Karuna Raina
Nuclear Campaigner
Greenpeace India

വ്യാഴാഴ്‌ച, ജൂലൈ 01, 2010

Fight Nulcear Liability Bill, says Green Peace

Bhopal
...
From:
"Karuna Raina, Greenpeace India" <Greenpeace.india@mailing.greenpeace.org>
...






Bhopal Video. Click display images to view Dear ANOOP S R,

Even with the injustices of Bhopal right in front of their eyes, the government seems to be merely considering cosmetic changes to the nuclear liability bill, that mean nothing.

The proposed bill appeases foreign corporations by allowing them to get away by paying a meagre compensatory amount in case of a nuclear accident in the country. The Bhopal judgment highlights the manner in which an American corporation has been so easily let off after causing the deaths of over 25,000 people and affecting thousands more.

We cannot let another Bhopal happen! Over 1.8 lakh people have already signed the petition asking Prime Minister Manmohan Singh to stop the bill in its current form. More signatures will add strength to the opposition to this bill.

Watch this video and then sign the petition to help add more pressure on the PM..

http://www.greenpeace.org/india/stop-another-bhopal

The petition says: "India must hold a public consultation before changing the liability rules for any nuclear accidents caused by U.S. corporations."

The main accused for the Bhopal tragedy have not been punished. While the punishment for the others is paltry.

A nuclear disaster could be worse than what happened in Bhopal 25 years ago. Yet our leaders have set a compensatory amount lower than what was set for Bhopal.

If more and more of us sign this petition the government will know what the people of this country want and prevent another Bhopal in the making.

http://www.greenpeace.org/india/stop-another-bhopal

Thanks a billion!


Karuna Raina
Nuclear Campaigner
Greenpeace India


Good News!
...






Click here to make a contribution
Dear ANOOP,

Amazing! 187,759 petitions were delivered to the Parliamentary Standing Committee looking at the nuclear liability bill and they have now called for a public consultation.

Now that they are listening to us, we need to tell them what we think about this bill. We have less than two weeks to change the nuclear liability bill and prevent another Bhopal.

To help get opinions from all over the country in this short time we are organising parallel public consultations in different parts of the country. The results will be submitted the Standing Committee. Your support will go a long way in making this a success.

Can you make a donation to help pull off this effort in two weeks?

http://greenpeace.in/donate-to-greenpeace-india.php

The Standing Committee placed an advertisement[1] in leading national newspapers asking people to send them their opinions on the nuclear liability bill. However the time frame for this consultation has been restricted to 15 days from the day the ad was published (24th June, 2010).

The Hindustan Times, 24th June, 2010 http://epaper.hindustantimes.com/ArticleImageEx.aspx?article=24_06_2010_017_008&type=1&mode=1

Our efforts to hold parallel consultations are not supported by the government. The idea is to get as many voices as possible to convince the committee to change the bill.

In its current form the nuclear liability bill lets foreign corporations get away by paying a meagre compensation for any nuclear accidents they cause in India. The Indian taxpayers will have to the pay an enormous amount to clear up their mess.


Thanks a billion!


Karuna Raina
Nuclear Campaigner
Greenpeace India


ശനിയാഴ്‌ച, ജൂൺ 26, 2010

ബാധ്യതകള്‍

ഭോപാലില്‍ ഒരു പ്രാവശ്യമെങ്കിലും പോയിട്ടുള്ളവര്‍ക്കറിയാം ആ മഹാദുരന്തം ആ ജനതയെ എങ്ങനെയാണ് ബാധിച്ചതെന്ന്. അവിടെയുള്ള മതിലുകളും ചുവരുകളും ഓരോ ഇഷ്ടികക്കഷണങ്ങള്‍ പോലും നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങളുടെ വാഹകരാണ്. ഇപ്പോഴും മുലപ്പാലിനെപ്പോലും വിഷമയമാക്കുന്ന ആ ദുരന്തത്തിന്റെ ആഴം വഹിച്ചു നില്‍ക്കുന്ന, കാല്‍നൂറ്റാണ്ടായി തുടരുന്ന ആ പോരാട്ടത്തിന്റെ മൂകസാക്ഷികള്‍...

ഭോപാല്‍ ദുരന്തത്തിലെ പ്രധാന പ്രതി യൂണിയന്‍ കാര്‍ബൈഡ് അമേരിക്കന്‍ അധിപന്‍ വാറന്‍ ആണ്ടെഴ്സനെ രക്ഷിച്ചതില്‍ അന്നത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ പങ്ക്ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി അര്‍ജുന്‍ സിംഗിന്റെ മേല്‍നോട്ടത്തില്‍ ഔദ്യോഗിക വിമാനത്തില്‍ സല്യൂട്ട് നല്‍കിയാണ്‌ ആണ്ടെഴ്സനെ ഭോപാലില്‍ നിന്നും കടത്തിയത്. പിന്നീട് അറസ്റ്റ് ചെയ്യില്ലെന്ന് രാജീവ് ഗാന്ധി നല്‍കിയ ഉറപ്പിന്മേല്‍ ഒരിക്കല്‍ ഭോപ്പാലില്‍ വന്നു എല്ലാം കണ്ടു തൃപ്തിപ്പെട്ടിട്ട് തിരിച്ചു പോകാനും ആ കൊലയാളിക്ക് കഴിഞ്ഞു. വിദേശവ്യവസായികളെ നിരുത്സാഹപ്പെടുത്താന്‍ പാടില്ലെന്നാണ് അന്നതിനുപറഞ്ഞ ന്യായം. എത്രപേര്‍ മരിച്ചാലും, ലക്ഷങ്ങള്‍ പുഴുക്കളെപ്പോലെ നരകിച്ചാലും അവര്‍ക്ക് ഈ വ്യവസായികള്‍ സന്തോഷിച്ചാല്‍ മതി... 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന മനപ്പൂര്‍വമായ നരഹത്യ എന്നത് 2 വര്‍ഷം മാത്രം ശിക്ഷയുള്ള അശ്രദ്ധ മൂലമുള്ള നരഹത്യ ആക്കി മാറ്റിയ സുപ്രീം കോടതി ജഡ്ജി ഇന്ന് യൂണിയന്‍ കാര്‍ബൈടിന്റെ ആശുപത്രിയുടെ ആജീവനാന്ത മേധാവിയാണ്. ഭോപ്പാല്‍ ദുരന്തബാധിതര്‍ക്കായി സുപ്രീം കോടതി നിര്‍ദേശപ്രകാരം ഉണ്ടാക്കിയ ആശുപത്രിയാണിത്. ഗവണ്മെന്റിന്റെ നിലപാടുകളും ഈ ഇളവുകൊടുക്കലുകള്‍ക്ക് കാരണമായി. CIA -യുടെ വെളിപ്പെടുത്തലുകള്‍ ഇത് പച്ചയായ സത്യമാനെന്നതിനു തെളിവുനല്കുന്നു. വെറും 713 കോടി രൂപയ്ക്കാണ് ലക്ഷക്കണക്കിന്‌ ദുരിതബാധിതര്‍ക്കായി അന്നത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കോടതിയുടെ അനുവാദത്തോടെ കമ്പനിയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. ദുരിതബാധിതരുടെ എതിര്‍പ്പ് വകവെയ്ക്കാതെയായിരുന്നു ഇത്. ഈ പണത്തില്‍ വളരെക്കുറച്ചുമാത്രമാണ് ഇതുവരെ വിതരണം ചെയ്യപ്പെട്ടത്.



ഇപ്പോഴിതാ വീണ്ടുമൊരു കോണ്‍ഗ്രസ്‌ സര്‍ക്കാര്‍... സോണിയാജി പിന്‍സീറ്റില്‍; മനമോഹന സിംഹന്‍ ഡ്രൈവ് ചെയ്യുന്നു. 'ആണവ ബാധ്യതാ ബില്ലാണ്' ഇപ്പോഴത്തെ പ്രധാന മനമോഹന സ്വപ്നം. അമേരിക്കയുമായുള്ള ആണവ കരാറായിരുന്നു ഒരു വര്‍ഷം മുന്‍പ് വരെ പ്രധാന സ്വപ്നം. നാലരവര്‍ഷം ഒരു മന്ത്രിസ്ഥാനം പോലും ആവശ്യപ്പെടാതെ പിന്തുണ നല്‍കിയ ഇടതുപക്ഷത്തെ നിഷ്കരുണം തള്ളിപ്പറഞ്ഞാണ് ആണവകരാറുമായി മനമോഹനനും കൂട്ടരും മുന്നോട്ട് പോയത്. NPT , CTBT ഇവയിലോപ്പിടാതെ ഇന്ത്യക്ക് ആണവരംഗത്ത്‌ വന്‍നേട്ടമുണ്ടാകുമെന്നായിരുന്
നല്ലോ വീമ്പിളക്കല്‍. പിന്നെ കുറ്റം പറയരുതല്ലോ കഴിഞ്ഞ ആര് വര്‍ഷത്തിനിടയില്‍ മനമോഹനന്‍ അല്പമെങ്കിലും കരുത്തു കാണിച്ചത് ഈ കരാറിന്റെ കാര്യത്തില്‍ മാത്രമാണ്. ഇതോപ്പിട്ടില്ലേല്‍ രാജിവ് വെയ്ക്കുമെന്നുവരെ പുള്ളി പറഞ്ഞുകളഞ്ഞു. ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞു, അവരുടെ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ ഒടുവില്‍ ഈ കരാറില്‍ ഒപ്പിട്ടു.

ഇപ്പോഴിതാ അതെ അമേരിക്ക തന്നെ യു.എന്നെക്കൊണ്ട് പ്രമേയം പാസ്സാക്കിച്ചിരിക്കുന്നു. ഇന്ത്യയെ പേരെടുത്തുപറഞ്ഞു NPT -യിലും CTBT -യിലും ഒപ്പിടണമെന്ന്. പക്ഷപാതപരമായ ഈ കരാറുകളെപ്പറ്റി 'Why India Shouldn't sign NPT & CTBT?' എന്ന ഭാഗത്ത്‌ ഇതേ ബ്ലോഗില്‍ വിശദമാക്കിയിട്ടുണ്ട്. ഇവ ഒപ്പിടാനാണെങ്കില്‍ പിന്നെ ആണവകരാറിന്റെ ആവശ്യമേയില്ല. ഇനി ആണവ കരാറുമായി മുന്നോട്ടുപോണമെങ്കില്‍ 'ആണവ ബാധ്യതാ ബില്‍' ഇന്ത്യ പാസ്സാക്കണം. അമേരിക്കയിലെ General Electricals പോലുള്ള വന്‍ സ്വകാര്യ കമ്പനികളാണ് ആണവകരാര്‍ പ്രകാരം നമുക്ക് റിയാക്ടറുകള്‍ തരുക. ഈ റിയാക്ടറുകള്‍ സ്ഥാപിച്ചശേഷം അവമൂലം ആണവദുരന്തം ഉണ്ടാവുകയാണെങ്കില്‍ ആ കമ്പനികളെ അതിന്റെ ബാധ്യതയില്‍ നിന്നൊഴിവാക്കുകയാണ് ഈ ബില്ലിന്റെ പ്രധാന ഉദ്ദേശം. എങ്കില്‍ മാത്രമേ ആ കമ്പനികള്‍ വ്യവസായവുമായി വരികയുള്ളത്രെ... പണ്ട് ഭോപാലില്‍ പറഞ്ഞ അതെ കാരണങ്ങള്‍ തന്നെ.

ഒരു ആണവദുരന്തം ഉണ്ടായിക്കഴിഞ്ഞാല്‍ അതുണ്ടാക്കിയ അമേരിക്കന്‍ കമ്പനി അഞ്ഞൂറ് കോടി രൂപ നഷ്ടപരിഹാരം തന്നാല്‍ മതി! ആണവദുരന്തം ഉണ്ടാക്കുന്ന നാശനഷ്ടം ഭോപാല്‍ ദുരന്തത്തിന്റെ എത്ര മടങ്ങാകുമെന്നു ഊഹിക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഉണ്ടായാലുള്ള നഷ്ടപരിഹാരമാണ് ഈ അഞ്ഞൂറ് കോടി. ഭോപാലില്‍ 1989 -ല്‍ തീരുമാനിച്ച 713 കോടിയെക്കാള്‍ എത്രയോ കുറവ്. അതുതന്നെ കുറ്റകരമായ അനാസ്ഥമൂലമാണ് അപകടം ഉണ്ടാവുന്നതെങ്കില്‍ അവര്‍ തന്നാല്‍ മതി. ഒരു കമ്പനി മനപ്പൂര്‍വ്വമാണ്‌ അപകടം ഉണ്ടാക്കിയതെന്ന് കോടതിയില്‍ തെളിയിക്കുക എന്നത് ഇന്ത്യ ഫുട്ബോള്‍ ലോകകപ്പ്‌ നേടുന്നതുപോലെ ഒരു ദിവാസ്വപ്നം മാത്രം. ഈ ബില്‍ പ്രകാരം പ്രകൃതിദുരന്തം മൂലമോ, മോഷണം മൂലമോ, ആക്രമണം മൂലമോ ആണ് അപകടം ഉണ്ടാകുന്നതെങ്കില്‍ ഈ കമ്പനി നഷ്ടപരിഹാരം തരേണ്ട ആവശ്യമില്ല.

അതായത് അവര്‍ക്കിവിടെ റിയാക്ടര്‍ ഉണ്ടാക്കാം. ഭോപ്പാലില്‍ യുണിയന്‍ കാര്‍ബൈഡ് ചെയ്തതുപോലെ കാര്യമായ മുന്‍കരുതല്‍ എടുക്കേണ്ട. ആണവദുരന്തം ഉണ്ടാവുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വരും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിമാനത്തില്‍ കമ്പനിയിലെ പ്രമുഖരെ സല്യൂട്ടടിച്ചു അമേരിക്കയിലെയ്ക്കയക്കും. ഇവിടെ അവശേഷിക്കുന്ന ഇന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പത്തിരുപത്തഞ്ചു വര്‍ഷത്തെ വിചാരണ കഴിഞ്ഞു കൂടിപ്പോയാല്‍ രണ്ടുവര്‍ഷം തടവ്‌ കിട്ടും. അതിനും അപ്പീലുപോകാം. കൂടിപ്പോയാല്‍ ഒരു അഞ്ഞൂറുകോടി നഷ്ടപരിഹാരം കൊടുക്കണം. ഒരു റിയാക്ടര്‍ സ്ഥാപിക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്റെ ഒരംശം വരില്ല ഈ തുക. ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോഴും കുട്ടികള്‍ ജനിക്കുന്നത് അംഗവൈകല്യത്തോടെയാണ്. ഭോപ്പാലിലെ വിഷാംശം ഒഴിയാന്‍ 150 വര്‍ഷം എടുക്കാമെന്നാണ് പറയുന്നത്. ഒരു കൊച്ചു കഷണം റേഡിയോ ആക്റ്റീവ് കൊബാള്‍ട്ട് മൂലം ഡല്‍ഹിയില്‍ ഈയടുത്തുണ്ടായ പ്രശ്നം ഓര്‍മ്മ കാണുമല്ലോ. സാധാരണ ഉള്ളതിലും 5000 ഇരട്ടിയാണത്രേ ആ പരിസരത്തെ ആണവ വികിരണം. ഒരു ആണവ ദുരന്തമെന്നത് സങ്കല്‍പ്പത്തിനും അതീതമാണ്. നമ്മുടെ ജനങ്ങള്‍ പുഴുക്കളെപ്പോലെ നരകിക്കും. എത്ര തലമുറകള്‍ കഴിഞ്ഞാലും ഈ വികിരണങ്ങള്‍ നമ്മെ കാര്‍ന്നുതിന്നുകൊണ്ടിരിക്കും. വാറന്‍ ആണ്ടെഴ്സന്മാര്‍ 3D ടിവിയില്‍ ഇതുകണ്ട് രസിക്കും. ഇന്ത്യന്‍ ഭരണാധികാരികളുടെ പോഴത്തത്തെ പറ്റി പറഞ്ഞു ചിരിക്കും. ഇതിനെയാണോ മനമോഹനാ നിക്ഷേപ സൗഹൃദ ഉദാരവല്‍കൃത സ്വര്‍ഗം എന്ന് പറയുന്നത്????

ആണവ റിയാക്ടറിനു വേണ്ട വസ്തുക്കള്‍ നല്‍കുന്ന കമ്പനികള്‍ക്ക് പിഴവുപറ്റിയാല്‍ അവര്‍ക്ക് ബാധ്യത നല്‍കുന്ന വകുപ്പാണ് ബില്ലിലെ 17 (ബി). നിരുപദ്രവകരമായ ഈ വകുപ്പുപോലും അമേരിക്കന്‍ വ്യവസായ ലോബിയുടെ സമ്മര്‍ദം മൂലം എടുത്തുമാറ്റി. പക്ഷെ ശക്തമായ പ്രതിഷേധം മൂലം ഇത് താല്‍കാലികമായി പുനസ്ഥാപിച്ചു. ഇടതുപക്ഷം അന്ന് നല്‍കിയ മുന്നറിയിപ്പുകള്‍ ശരിയാണെന്ന് വരികയാണ്. മനമോഹന്മാരെ എങ്ങനെയാണ് നാം വിശ്വസിക്കുക? ലോകസഭയില്‍ ചര്‍ച്ച ചെയ്തിട്ടേ ആണവകരാര്‍ ഒപ്പിടൂ എന്നുറപ്പുനല്‍കിയിട്ടു ആരോടും പറയാതെ പോയോപ്പിട്ടു. ഒടുവില്‍ രാജ്യസഭാമ്ഗമായതിനാല്‍ ലോകസഭയിലെ ഉറപ്പു പാലിക്കണ്ട എന്ന സാങ്കേതികത്വം പറഞ്ഞല്ലേ പുള്ളി അവകാശ ലംഘന നോട്ടീസില്‍ നിന്ന് രക്ഷപെട്ടത്. ആസിയാന്‍ കരാര് പോലെ എത്രയെത്ര സംഭവങ്ങള്‍.. എങ്ങനെയാണ് മനമോഹന താങ്കളെ നാം വിശ്വസിക്കുക?

ഭോപ്പാലിലേതുപോലെ നീതിക്കായുള്ള കണ്ണീരും ചോരയും കലര്‍ന്ന മതിലെഴുത്തുകള്‍ ഇന്ത്യ മുഴുവന്‍ നിറയാതിരിക്കനമെങ്കില്‍ നാം ഇപ്പോള്‍ ശബ്ദമുയര്‍ത്തനം. ഗ്രീന്‍ പീസ്‌ പോലുള്ള സംഘടനകള്‍ ഈ ബില്ലിനെതിരെ പ്രക്ഷോഭത്തിലാണ്. അവരുടെ മെയില്‍ ചുവടെ ചേര്‍ക്കുന്നു. ഓര്‍ക്കുക, ക്കൊടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സന്നദ്ധ സംഘടനകള്‍ 2007 -ല്‍ കോടതിയെ സമീപിച്ചപ്പോള്‍ കേന്ദ്രഗവന്മേന്റ്റ് അതിനെ എതിര്‍ക്കുകയാനുണ്ടായത്. ഭോപ്പാലില്‍ നിന്ന് പഠിക്കേണ്ട പാഠം ഇതാണ്; ഒരു ദുരന്തം ഉണ്ടായാല്‍ ഭരണകൂടമോ, ഉദ്യോഗസ്ഥരോ എന്തിനു കോടതി പോലുമോ നമുക്ക് ആശ്രയമായെന്നു വരില്ല. 26 വര്‍ഷത്തിനുശേഷം കരയുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഇപ്പോള്‍ ഉറക്കെ സംസാരിക്കുന്നത്... തോക്കെടുക്കാതെ തന്നെ പോരാടാം. തൂലിക തന്നെയാണ് ഏറ്റവും നല്ല പടവാള്‍. ഒറ്റപ്പെട്ട 'ശബ്ദങ്ങളെ' അവഗണിക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍ കൂട്ടായ പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു മനമോഹനനും കഴിയില്ല. ആണവ ബാധ്യത ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കുക. ഉറക്കെ ചോദിക്കുക: ഈ ബില്ലുകാര്‍ക്ക് ആരിടാണ് ബാധ്യത? അതോ ഇവര്‍ നമുക്കൊരു ബാധ്യത മാത്രമോ?


വാല്‍ക്കഷണം: മന്ത്രിസഭാ ഉപസമിതി 1500 കോടിയുടെ പാക്കേജ് ദുരന്ത ബാധിതര്‍ക്കായി പ്രഖ്യാപിച്ചു. നല്ല കാര്യം. പക്ഷെ മനോരമാദികളിലെ വെണ്ടയ്ക്കയും മത്തങ്ങയും മറ്റും കണ്ടപ്പോള്‍ ഞാന്‍ കരുതി യൂണിയന്‍ കാര്ബൈടിനെ ഏറ്റെടുത്ത dow chemicals ആകും പണം ചെലവാക്കുക എന്ന്. പക്ഷെ ജനങ്ങളില്‍ നിന്ന് നികുതിയായി പിരിച്ച പണമാണ് ഇതിനുപയോഗിക്കുക. എന്നാലും ഇതിനു കാരണക്കാരായവരോട് ഒരു നയാപൈസ പോലും വാങ്ങില്ല. ഭോപാല്‍ വൃത്തിയാക്കുന്നതും സര്‍ക്കാര്‍ ചെലവില്‍. മുഖം രക്ഷിക്കാന്‍ പദ്ധതി ജനങ്ങളുടെ ചെലവിലാവട്ടെ, ആര് ചോദിക്കാന്‍.... കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി.......
ശുഭം!
മംഗളം!
anoopesar

വെള്ളിയാഴ്‌ച, ജൂലൈ 17, 2009

Why INDIA shouldn't sign NPT & CTBT?

Nuclear Non-proliferation Treaty (NPT) was introduced in the year 1969 and it came into effect in 1970. The NPT has two main clauses.
  1. No new country can become a nuclear power.
  2. Countries having nuclear weapons will not pass the information to other countries.
About 180 countries signed NPT. But India didn't sign the treaty calling it a totally unfair treaty and rightly so. Like many other international treaties and organizations, NPT was introduced only to fulfill the wants of the developed countries like U.S. They wanted to prevent the developing countries from obtaining nuclear technology. At that time, only few developed countries like Russia and US were given the status as nuclear power. If country signs NPT, it can never become a nuclear power though that country is allowed to develop nuclear technology for peaceful purpose. The treaty was brought about in order to reduce the fear of nuclear weapons but it didn't put any limitations on the nuclear activities of the 5 existing nuclear powers. It is unfair that some countries possess the nuclear weapons and at the same time demanding other countries not to build it. This was totally a one-sided treaty and hence few countries including India, Pakistan, Israel and Cuba didn't sign the treaty. NSG (Nuclear Suppliers Group) containing 45 countries with rich nuclear fuel decided to isolate countries which doesn't sign NPT.

High political pressure from US and other countries was applied on India to sign the treaty since India was the most powerful nation who didn't sign the treaty. India agreed to sign it if and only if some new clauses are introduced into the treaty like the existing 5 nuclear powers will destroy their nuclear arms at a cutoff date. On 1996, a new treaty called
CTBT ( Comprehensive Test Ban Treaty) was introduced. But it was just another form of NPT and it didn't contain the clauses put forward by India. 9 countries including India haven't signed CTBT yet.

In 1998, US gave India an ultimatum to sign the treaty before September, 1998. India came under tremendous political pressure. But in May 1998, India conducted 5 nuclear explosions and declared themselves as a nuclear power. This was done to ensure that even if India was forced to sign the treaty, they are already a nuclear power. Hence India cannot be considered as new nuclear power and hence that clause won't be technically valid for India. But this action caused a lot of protest from the existing nuclear powers and India was isolated both economically and politically by the developed nations. India is still considered as n non-nuclear power by these countries.

The isolation for India was said to be lifted when India signed the nuclear agreement with U.S. India signed
123 agreement with both NSG and IAEA. They considered India as a special case and decided to give nuclear fuel (Uranium) and ENR (Enrichment and Reprocessing) technology to India without signing the NPT and CTBT. But in return, India needed to pay heavy prize. India came under U.S political pressure. India voted against Iran in IAEA. Iran was one of our oldest friend and we are making enemies is our neighborhood. Also India is slowly withdrawing from the much anticipated Iran-Pakistan-India pipeline which could long term solution for cheap and efficient fuel. Now Pakistan and Iran are going ahead with the pipeline. Also India is losing ground and significance on Non Alliance countries as India is slowly moving towards US alliance.

But in the recent G8 summit, under US pressure the G8 countries, including the 5 nuclear powers, decided not to give ENR technology to countries who haven't signed NPT. If this comes into effect, India will lose all the advantages, if any, it obtained from the Indo-US nuclear deal. India won't get the technologies to enrich Uranium from even France and Russia with whom India has already signed an agreement based on the nuclear deal. US, through many of deeds in the past, has proved to be a totally unworthy partner, which we will discuss later. Now UPA will have to answer why they believed US as a partner than the
left which gave them support for 4 and a half years. Why did they sign the agreement even with strong opposition and warning from left parties? Now it's proved, without doubt, that left patry's warnings were true.

Some may ask why India shouldn't sign NPT & CTBT now and avoid these complications. First of all, as discussed earlier, it's a totally unfair treaty. Also India is still not recognized as a nuclear power and hence India will have to stop all its strategic researches. Also India will have to open all its nuclear reactors to IAEA which may prove disastrous. We have the example of Iran which is a signatory of NPT. Now US is accusing Iran for making nuclear bomb and asked them to stop all of their nuclear research. Iran replied that according to NPT, they have all rights to develop nuclear technology for peaceful purposes and they wouldn't stop it. Also they asked US to prove their accusation. Under US pressure, IAEA did a surprise check and they couldn't find any proof of bomb-making. A big irony is that India, not being an NPT signatory, voted against Iran, an NPT signatory, in IAEA for violating norms in NPT under US pressure.
Similar thing can happen against India as well if they sign NPT or CTBT. Hence India shouldn't sign NPT or CTBT under any circumstances. And India should be very careful in dealing with US and if we are not getting ENR tech. from NSG, UPA government should think about considering to make changes in the Indo-US nuclear treaty.


THANKS........