Santhosh Pandit എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Santhosh Pandit എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

സിംഹാസനം: ഏഴാം തമ്പുരാന്റെ ഏനക്കേടുകള്‍

ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കും, പിന്നീട് പൈങ്കിളിയായും...
-ദീപക് ശങ്കരനാരായണന്‍

അന്‍പതുകള്‍ മുതല്‍ പുരോഗമന ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന മലയാള സിനിമ മാറിത്തുടങ്ങുന്നത് തോണൂറുകളുടെ തുടക്കം മുതലാണ്‌. അതായത് ആഗോളവല്‍ക്കരണവും വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ഉദയവും ഉണ്ടാകുന്ന അതെ സമയത്ത്. രഞ്ജിത്ത് വക ദേവാസുരത്തില്‍ തുടങ്ങി പിന്നീട് ഷാജി കൈലാസ്-രഞ്ജിത്ത് ടീമിലൂടെ ശക്തി പ്രാപിച്ചു ഉസ്താദും ആറാം തമ്പുരാനും ധ്രുവവും താണ്ഡവവും വഴി നരസിംഹത്തിലൂടെ മൂര്‍ദ്ധന്ന്യത്തില്‍ എത്തിത്തീര്‍ന്ന അങ്ങേയറ്റം സാമൂഹ്യവിരുദ്ധമായ സവര്‍ണ്ണ ഫ്യൂടല്‍-മാടമ്പി സ്തുതികളുടെ പൈങ്കിളിയായ ആവര്‍ത്തനമായി മാറുകയാണ് ഈ ചിത്രം. ഈ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരപദവിയിലെയ്ക്ക്  എത്തിയ മോഹന്‍ലാലിനെ അനുകരിച്ച് സൂപ്പര്‍ താരസിംഹാസനത്തിലേക്ക് കയറാനുള്ള ഒരു യുവനടന്റെ പരാജയപ്പെട്ട പരിശ്രമവും ദീപക്കിന്റെ കമന്റിനെ തന്നെ ഓര്‍മ്മിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ പ്രാധാന്യമുള്ള ഒന്നാണ് ഷാജി കൈലാസ് ആദ്യമായി തിരക്കഥയെഴുതിയ സിംഹാസനം. സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയെ പോളിച്ചടുക്കിയതിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഷാജി കൈലാസ് സ്വയം താനിതുവരെ ചെയ്ത പടങ്ങളെല്ലാം, അല്ലെങ്കില്‍ പിന്തുടര്‍ന്ന സിനിമാ രീതി തന്നെ എത്ര അപഹാസ്യമാണ് എന്ന് പകല്‍ വെളിച്ചത്തില്‍ നമുക്ക് വ്യക്തമാക്കിത്തരുന്ന ചിത്രമാണ് സിംഹാസനം. ഒരര്‍ത്ഥത്തില്‍ കാലം കരുതിവെച്ച കാവ്യനീതി.

സിനിമയും രാഷ്ട്രീയവും : പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ 

ഈ ജനുസ്സില്‍ ഇന്നേ വരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ദേവാസുരം മുതല്‍ താണ്ഡവം വരെയുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും സീനുകളും ഡയലോഗുകളും അടക്കം ഷാജി കോപ്പി ചെയ്തിരിക്കുന്നു,. അതുകൊണ്ടുതന്നെ ഈ ജനുസ്സിന്റെ എല്ലാ സാമൂഹ്യവിരുദ്ധതയും ഒറ്റ ചിത്രം കൊണ്ട് വ്യക്തമാകും. ചന്ദ്രഗിരി എന്ന തറവാട്ടിലെ മാധവന്റെയും മകന്‍ അര്‍ജ്ജുനന്‍ എന്ന അച്ചുവിന്റെയും (നരസിംഹത്തിലെ അതെ അച്ചു!)  കഥയാണ്‌ ചിത്രം.  തന്റെ അച്ഛന്‍ ഒരു 'Parallel Government' ആണല്ലോ എന്ന് അച്ചുവിന്റെ കൂട്ടുകാരന്‍ പറയുമ്പോള്‍ 'അല്ല  Alternate Government എന്ന്' അച്ചു പറയുന്നിടത്ത് ആ ജനാധിപത്യ-സാമൂഹ്യ വിരുദ്ധത ആരംഭിക്കുന്നു (ദേവാസുരം, താണ്ഡവം, ധ്രുവം). ഒടുവില്‍ തങ്ങള്‍ പഴയ രാജകുടുംബം ആണെന്നും ക്ഷത്രിയര്‍ ആണെന്നും പറഞ്ഞു അച്ചു പൂണൂല്‍ ധരിച്ചു (ആറാം തമ്പുരാനില്‍ എല്ലാത്തിന്റെം നാഥനായ ജഗന്നാഥന്‍ ഇട്ട അതെ പൂണൂല്‍) സിംഹാസനത്തില്‍ ഏറുമ്പോള്‍ അത് പൂര്‍ത്തിയാകുന്നു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിര്‍ണ്ണയിക്കുന്ന രീതിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെ ഈ അവസരത്തില്‍ ഓര്‍ക്കുക്ക. ഇവിടെ പൂണൂല്‍ വീണ്ടുമണിഞ്ഞു  കൊണ്ട് നമ്മോട് ഉത്ഘോഷിക്കുന്നത് സവര്‍ണ്ണ, ഫ്യൂടല്‍ രാജവാഴ്ചയുടെ 'മഹത്വം' ആണ്. നാം എന്നേ  കയ്യൊഴിഞ്ഞ ആ കെട്ടകാലത്തെ തിരിച്ചു കൊണ്ടുവരാനാനാണ്.



നരസിംഹത്തിലെത്തുമ്പോള്‍ അച്ചുവിന്റെ അച്ഛന്‍ ഒരു ജഡ്ജി ആണ്. ജനാധിപത്യത്തില്‍ നേരത്തെ പ്രതീക്ഷ നഷ്ടപ്പെട്ട ഷാജി   ജൂഡീഷ്യറിയിലും പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണല്ലോ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനിച്ചുകൊണ്ട് 'ചിന്താമണി കൊലക്കേസ്' എന്ന ക്രിമിനല്‍ സിനിമ ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായി ഇവിടെ കാണിക്കുന്നത് സാക്ഷി പറയാനായി നില്‍ക്കുന്ന എസ്.പിയെ കോടതിക്കുള്ളില്‍ വെച്ച് ഒരു വക്കീല്‍ തന്നെ കാച്ചുന്നതാണ്. കണ്ടാ, ജൂഡീഷ്യറിയുടെ കാര്യവും പോക്കാണ്. ശൂദ്രന്റെ കൈ തിളച്ച എണ്ണയില്‍ മുക്കി പുല്ലുപോലെ കേസ് തെളിയിച്ചിരുന്ന കാലം എത്രയും പെട്ടെന്ന് തിരിച്ചു വരണം. 'ഇവടെ പോലീസും വക്കീലും ജഡ്ജിയും ഒക്കെ ഞാനാണ്' എന്ന് പണ്ട് ലാലേട്ടനെക്കൊണ്ട് പറയിപ്പിച്ചത് വെറുതെയല്ലല്ലോ, യേത്?


കേരളത്തിന്റെ ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗധേയം തന്നെ നിര്‍ണ്ണയിക്കാനും മുഖ്യമന്ത്രിയുടെ തന്നെ പ്രശ്നങ്ങളില്‍ അവസാന അഭയമായി മാറാനും കെല്‍പ്പുള്ള പുള്ളി ആണത്രേ ചന്ദ്രഗിരി തറവാട്ടിലെ ('എന്ത് വരിക്കാശ്ശേരി മന കിട്ടൂലെടെ, ഞാന്‍ ഷൂട്ടിംഗ്തന്നെ വേണ്ടാന്നു വെക്കും') മാധവ മേനോന്‍ . ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും, എന്തിനു ബെല്ലാരിയിലെ ഗുണ്ടക്കും ബാംഗ്ലൂരിലെ പോലീസിനും പോലും മാധവന്‍ വന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അവക്കെല്ലാം പുള്ളി ദൈവവും ആണ്! ചന്ദ്രഗിരി ഭരിക്കുന്നത്‌ തന്നെ മാധവന്‍ ആണ്. പതിവുപോലെ തറവാടിനു മുന്നില്‍ ചുമ്മാ ബോറടിച്ച് നില്‍ക്കുന്ന ആനകളും, അമ്പലത്തിലെ ഉത്സവം നടത്തിപ്പും ഒക്കെ തന്നെ ഇതിലും ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെ നായകന്‍ അച്ചുവിന് ഹിന്ദിപ്പടത്തില്‍ അഭിനയിക്കാന്‍ പോയതുകൊണ്ട് മീശ ഇല്ലാത്തത് കൊണ്ട് മീശപിരിക്കുക എന്ന ആചാരം തന്തപ്പടി മാധവമേനോന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പണ്ട് ആറാം തമ്പുരാന്‍ കൊളപ്പുള്ളി അപ്പനെ തട്ടിയിട്ടു കൊണ്ടുവന്ന തിരുവാഭരണം ഇപ്പോള്‍ ചന്ദ്രഗിരി തറവാട്ടിലാണ്. അത് ഉത്സവക്കമ്മിറ്റിക്കു അച്ചുത്തമ്പുരാന്‍ കൊടുത്തുകൊണ്ടാണ് താന്‍ വരുന്ന വഴി വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പ് ഒരു പദ്ധതി നടത്താന്‍ തീരുമാനിക്കുന്നു. പക്ഷെ തന്നോട് ആലോചിക്കാതെ തന്റെ നാട്ടില്‍ പദ്ധതി നടത്തുമോ എന്ന് ചോദിച്ചു മാധവണ്ണന്‍ നേരെ  കേറിച്ചെന്നു റവന്യൂ  മന്ത്രിയുടെ കുത്തിനു പിടിക്കുന്നു, നാട്ടുകാര്‍ പദ്ധതിസ്ഥലം  തന്നെ കയ്യേറി അവിടെ 'ചന്ദ്രഗിരി' വക എന്ന ബോര്‍ഡ് തന്നെ വെക്കുന്നു. 'നീ എന്റെ സ്വത്താണ്' എന്ന് ഒരു പെണ്‍കുട്ടിയോട് അച്ചു പറയുന്നത് നല്‍കുന്ന ധ്വനി ഒട്ടും നല്ലതല്ല.




ജനാധിപത്യത്തിനു പകരമായി ഷാജി മുന്നോട്ടു വെക്കുന്ന ഈ നാടുവാഴിയുടെ രാഷ്ട്രീയം തുടര്‍ന്നങ്ങോട്ട് പകല്‍ പോലെ വ്യക്തമാകുന്നു. ചന്ദ്രഗിരി തറവാട് പഴയ രാജകുടുംബവും, അവര്‍ ക്ഷത്രിയരും ആണ്. ഭരണം എന്നത് രാജകുടുംബങ്ങള്‍ക്കും സവര്‍ണ്ണ പൌരോഹ്യത്തിനും മാത്രം പറഞ്ഞിട്ടുള്ളതാണ്. ജനാധിപത്യം വന്നതോടെ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടതാണ് നാം നേരിടുന്ന പ്രശ്നം. അത് തിരിച്ചുകൊണ്ടു വരണം എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഷാജിയും കൂട്ടരും ഇത്തരം സിനിമകളിലൂടെ മുന്നോട്ടു വെക്കുന്ന 'അ'രാഷ്ട്രീയം. സിംഹാസനത്തില്‍ എത്തുമ്പോള്‍ അത് പച്ചയായ രാജഭക്തിക്കു വഴിമാറുന്നു. ഇന്നത്തെ കാലത്തും എന്തിനാണ് ആചാരങ്ങള്‍ എന്ന് ചോദിക്കുന്ന അച്ചുവിനോട് ആസ്ഥാന ജ്യോത്സന്‍ (മാടമ്പ് മാറി ശ്രീരാമനാണ് ഇവിടെ) പറയുന്നതിങ്ങനെ. 'മനുഷ്യനെക്കാള്‍ വലുതാണ്‌ ശാസ്ത്രം (ങേ!). ശാസ്ത്രമെന്നാല്‍ ആചാരങ്ങള്‍ (ഓ  അങ്ങനെ). ആ ആചാരങ്ങളുടെ ബലത്തിലാണ് കോടിക്കണക്കിനു വരുന്ന സ്വത്ത് സംരക്ഷിച്ചുവെക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു കഴിഞ്ഞത്. അതുകൊണ്ട് നാം അത് പിന്തുടര്‍ന്നെ പറ്റൂ.' സിനിമയുടെ ടൈറ്റില്‍ കാണിക്കുന്നതുമുതല്‍ പത്മനാഭ സ്വാമി ക്ഷേത്രം കാണിക്കാന്‍ സില്മാക്കാര്‍ കാണിക്കുന്ന അഭ്യാസത്തിന്റെ യഥാര്‍ത്ഥ കാരണം വെളിയില്‍ വരുന്നത് അപ്പോഴാണ്‌. ക്ഷേത്രമല്ല, അതിനുള്ളിലെ നിധിയാണ്‌ കാര്യം. ആചാരങ്ങള്‍ നമ്മള്‍ക്ക് സ്വത്തു സൂക്ഷിക്കാനുള്ള മറയാണ്. അതുകൊണ്ട് തന്നെ അത് പിന്തുടര്‍ന്നെ മതിയാകൂ.





സൂരജ് രാജന്റെ വാക്കുകളില്‍, 'ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം  കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല. 

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.  


 പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്. 

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?'

ജനാധിപത്യം തന്നെ എല്ലാ സൌകര്യങ്ങളും യഥേഷ്ടം അനുഭവിക്കുകയും എന്നാല്‍ അപ്പോഴും രാജവാഴ്ചയുടെ അയഥാര്‍ത്ഥമായ നൊസ്റ്റാള്‍ജിയ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന യുവത്വം ഇവിടെയുമുണ്ട്. അതിനുപിന്നിലുള്ള ജാതിചിന്തയും സവര്‍ണ്ണ മനോഭാവവും കാണാതിരുന്നുകൂട. ജനനേതാക്കളുടെ രൂപവും നിറവും ജനിച്ച ജാതിയും എല്ലാം ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നതിലും ചിലര്‍ക്കൊക്കെ ഓക്കാനം വരുന്നതിലും ഈ ജാതിചിന്ത ഒരു പങ്കു വഹിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.


എന്നാല്‍ ഈ അറുപിന്തിരിപ്പന്‍ രാഷ്ട്രീയത്തെ നേരെ കൈകാര്യം ചെയ്യാനും പണ്ട് ചെയ്തിരുന്നതുപോലെ സമര്‍ത്ഥമായി ഒളിപ്പിച്ചു വെക്കാനും ഒന്നും ഷാജിക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാടുവാഴിത്തറവാടും ഉത്സവം നടത്തി നാടുനന്നാക്കലും പൂണൂലിടലും ഒക്കെ വീണ്ടും നമ്മുടെ മുന്നില്‍ അവതരിക്കുന്നു, ഇങ്ങനെയുള്ള ചലച്ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും സാധൂകരിച്ചുകൊണ്ട്. ചിത്രത്തിന്റെ റിലീസിന്റെ ആദ്യഷോയ്ക്ക് പോലും ലഭിച്ച  കൂവലുകള്‍ ഈ കള്ളത്തരം കയ്യോടെ പിടികൂടാന്‍ പൊതുജനത്തിന് കഴിയുന്നു എന്നും നമ്മെ പഠിപ്പിക്കുന്നു.


ചെഗുവേരയുടെ വാചകം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും, അതുകൊണ്ട് താന്‍ ഒരു ഭയങ്കര ഇടതുപക്ഷക്കാരനാണ് എന്നുമൊക്കെ പ്രഖ്യാപിച്ച് പാര്‍ട്ടി പത്രത്തിലടക്കം ഷാജി കൈലാസ് പ്രത്യക്ഷപ്പെട്ടത് ഈ അടുത്താണ്. ചെ ഒരു ഫാഷനായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ എത്ര ഉപരിപ്ലവമായാണ് ചെഗുവേരയെ ഒക്കെ ഇടതുപക്ഷം എന്നവകാശപ്പെടുന്നവര്‍ പോലും മനസിലാക്കിയിട്ടുള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. സ്വയം യഥാര്‍ത്ഥ ഇടതുപക്ഷം എന്നവകാശപ്പെടുകയും എന്നാല്‍ വലതുപക്ഷത്തോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുകയും ചിലരില്‍ നിന്നും ഷാജിയിലേക്കുള്ള ദൂരം തീരെക്കുറവ് എന്നുമാത്രം പറയുന്നു..

സൂപ്പര്‍ താരമാവാന്‍  പെടുന്ന പാടുകള്‍ 

'ഒരാള്‍ സൂപ്പര്‍താരമാകാന്‍ തീരുമാനിച്ചാല്‍ പിന്നെ അവനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല.'

 - ബി. അബൂബക്കര്‍, (തേജാഭായ്‌ - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന്‌ അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍ )

സൂപ്പര്‍ താരങ്ങളായി അവകാശപ്പെട്ടിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മെഗാ സ്റ്റാറും പിന്നീട് യൂണിവേഴ്സല്‍ സ്റ്റാറും ഒക്കെയായി സ്വയം പ്രൊമോഷന്‍ വാങ്ങിപ്പോയ ഒഴിവിലേക്ക് വരാന്‍ ആപ്ലിക്കേഷന്‍ കൊടുത്ത ക്യൂ നിന്നവരാണ് 'ജനപ്രിയ' പൈങ്കിളി നായകന്‍ , ഷിറ്റിന്റെ ആശാന്‍ , ടോം ആന്‍ഡ്‌ ജെറിക്ക് പഠിക്കുന്ന ആനക്കമ്പക്കാരന്‍ എന്നിവര്‍. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരത്തില്‍ കവിഞ്ഞൊന്നും ഇവരെയൊന്നും സൂപ്പര്‍ താരം എന്ന് വിശേഷിപ്പിച്ചാല്‍ ജനങ്ങള്‍ക്കുണ്ടാവില്ല എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടായില്ലെങ്കിലും ഇവരുടെ ഉപദേശികള്‍ക്ക് ഉണ്ടായി.. അപ്പോഴാണ്‌ രംഗത്തേയ്ക്ക് പ്രിഥ്വിയുടെ വരവ്. 'പുതിയ മുഖം' എന്ന പറക്കൂതറ ചിത്രത്തോടെയാണ് പുള്ളി സൂപ്പര്‍ താരപദവി നോട്ടമിടാന്‍ തുടങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഒരു മലയാള സിനിമയാണ് തന്റെ സ്വപ്നമെന്നും മറ്റും അഭിമുഖങ്ങളില്‍ ചപ്പടാച്ചി അടിക്കുകയും എന്നാല്‍ അതിനു നേര്‍വിപരീതമായി കരുക്കള്‍ നീക്കുകയും ചെയ്യുന്ന ഒരു നടന്റെ ആരംഭം ഇവിടെ നിന്നാണ്. അതിനുശേഷം ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയ വളരെക്കുറച്ച് ചിത്രങ്ങളാണ് പ്രിത്വി ചെയ്തത്; വീട്ടിലേയ്ക്കുള്ള വഴി, മാണിക്ക്യക്കല്ല്, ഇന്ത്യന്‍ റുപ്പീ, രാവണന്‍  എന്നിവ. ബാക്കി പ്രധാന ചിത്രങ്ങള്‍ ഇവയാണ്: റോബിന്‍ ഹുഡ്, താന്തോന്നി, പോക്കിരിരാജ, പോലീസ് പോലീസ്, ത്രില്ലര്‍, അര്‍ജ്ജുനന്‍ സാക്ഷി, മനുഷ്യമൃഗം, മാസ്റ്റേഴ്സ്, മേക്കപ്പ്മാന്‍, തേജാഭായി, ഉറുമി, ഹീറോ, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി ആ ലിസ്റ്റ് അങ്ങനെ പോകുന്നു. പ്രിഥ്വിവിരോധം  എന്ന പൊതുബോധത്തില്‍ പങ്കുചേരാതെ`ഈ നടനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നവര്‍ക്ക് അത് കൊണ്ട് കുഴിച്ചുമൂടാന്‍ തക്ക കപ്പാസിറ്റി ഉള്ള ഒരു ലിസ്റ്റ്. ഒരു സൂപ്പര്‍ താരം ആയി പ്രതിഷ്ഠ നേടാനുള്ള പെടാപ്പാട് ആണ് ഈ ചിത്രങ്ങള്‍ പൊതുവായി പങ്കുവെക്കുന്നത്. അതിന്റെ പാരമ്യം ആണ് സിംഹാസനം.



ഒരു സൂപ്പര്‍ താരമാവാന്‍ പ്രിഥ്വി  സ്വീകരിച്ച വഴികള്‍ മുകളില്‍ കൊടുത്ത ലേഖനത്തില്‍ വിശദമായി അബൂബക്കര്‍ എഴുതിയിട്ടുണ്ട്. അതിനു ഒരു അനുബന്ധമാണ്‌ ഈ ചിത്രം. മോഹന്‍ലാല്‍ എങ്ങനെ ഒരു താരസ്വരൂപമായി മാറി എന്ന് നന്നായി അറിയുന്നവരാണ് ഇന്നത്തെ യുവതലമുറ. അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട സവര്‍ണ്ണ വിളയാട്ടങ്ങള്‍ സാംസ്കാരിക കേരളത്തില്‍ നിന്ന് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി. താരസിംഹാസനത്തില്‍ എറാനായി അതിനെ പിന്തുടരുക ഒട്ടും നല്ലതല്ലാത്ത വഴിയാണ് ഇവിടെ പ്രിഥ്വി  സ്വീകരിക്കുന്നത്.എന്നാല്‍ ലാലുമായി താരതമ്യപ്പെടുത്തുമ്പോള്‍  അഭിനയമികവ് എന്നൊരു സാധനം പ്രിഥ്വിക്ക് തീരെ കുറവായതിനാതിനാലും ഷാജിയുടെ പല്ലിനുശൌര്യം പണ്ടേപ്പോലെ ഫലിക്കാത്തതിനാലും വലിയൊരു ക്യാന്‍വാസില്‍ എടുത്ത ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ മോഡല്‍ പടം എന്നതിനപ്പുറം മറ്റൊന്നുമാവാന്‍ ഈ ചിത്രത്തിന് കഴിയാതെ പോകുന്നു. 'കൂതറ പടം പിടിക്കാന്‍ അഞ്ചു ലക്ഷം മതി, അതിനു പത്തുകൊടിയും താടിയും വേണ്ട' എന്ന പണ്ഡിറ്റ്‌ജി പഠിപ്പിച്ച പാഠം നമ്മുടെ നിര്‍മ്മാതാക്കാള്‍ പഠിക്കാത്തിടത്തോളം കാലം സിംഹാസനങ്ങള്‍ വീണ്ടും ഉണ്ടാകും. എന്നാല്‍ അവ മുന്‍പ് നിര്‍വ്വഹിച്ച സാമൂഹ്യവിരുദ്ധമായ ദൌത്യം ഇനിയും ചെലവാവുമോ എന്ന് കണ്ടുതന്നെ അറിയണം. വിക്കിപീഡിയ ചിത്രത്തെ കൃത്യമായി ഇങ്ങനെ അടയാളപ്പെടുത്തുന്നു..

'The film opened with negative reviews and critics saying 'Simhasanam' is another terrible waste of a terrific opportunity and money.'

വെള്ളിയാഴ്‌ച, നവംബർ 11, 2011

സന്തോഷ്‌ പണ്ഡിറ്റും മലയാള സിനിമയും പിന്നെ അബൂബക്കറും...

പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ബി.അബൂബക്കര്‍ എഴുതിയ 


'കൃഷ്ണനും രാധയും' റിവ്യൂ  ഇവിടെ പരിചയപ്പെടുത്തുന്നു. കൃഷ്ണനും 


രാധയും എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മലയാള 


സിനിമയും താര ചക്രവര്‍ത്തിമാരും നിശിതമായി 


വിമര്‍ശിക്കപ്പെടുന്നു...


കൃഷ്‌ണനും രാധയും - സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതെങ്ങനെ? 
(ഭാഗം - 2)

http://malayal.am/node/13345

 

കൃഷ്ണനും രാധയും: കോമാളികള്‍ നായകന്മാരും നായകന്മാര്‍ കോമാളികളും ആകുന്നത്‌
 

http://malayal.am/node/13347

 

പണ്ഡിറ്റ്‌ ചെയ്‌ത പുണ്യങ്ങള്‍
 

http://malayal.am/node/13348

 

കൃഷ്‌ണനും രാധയും മലയാളസിനിമയും
 

http://malayal.am/node/13349




"സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു നിര്‍മ്മിതിയാണെങ്കില്‍ ആ നിര്‍മ്മിതിയുടെ പണിശാല മലയാളസിനിമ തന്നെയാണ്‌. കൃഷ്‌ണനും രാധയും എന്ന സിനിമയും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന താരവും അതുകൊണ്ടുതന്നെ ഓരോ ഇഞ്ചിലും മലയാളസിനിമയുടെ പ്രേതരൂപമായി മാറുകയും ചെയ്യുകയാണ്‌.
സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു വിഡ്‌ഢിയാണോ ഭ്രാന്തനാണോ എന്നൊക്കെയും ചര്‍ച്ച നടക്കുന്നുണ്ട്‌. ഇദ്ദേഹം ഒരു വിഡ്‌ഢിയാണെങ്കില്‍, ഭ്രാന്തനാണെങ്കില്‍ അതു തുടര്‍ച്ചയായി മലയാളസിനിമകള്‍ കണ്ടതുകൊണ്ടു സംഭവിച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതല്ല, ഒരു അതിബുദ്ധിമാനാണെങ്കില്‍, മലയാളസിനിമയെ ഏറ്റവും നന്നായി, മലയാളിപ്രേക്ഷകന്റെ ഇച്ചീച്ചിശീലങ്ങളെ ഏറ്റവും ആഴത്തില്‍ മനസ്സിലാക്കി, ബുദ്ധികൊണ്ട്‌ അദ്ദേഹം നടത്തിയ വ്യായാമമാണ്‌ കൃഷ്‌ണനും രാധയും.


ബാബുരാജ്‌ പറയുന്നു, ഒരാള്‍ ചുമ്മാ വന്ന്‌ അങ്ങനെ സംവിധായകനാകുന്നതെങ്ങനെയാണ്‌? അയാളാദ്യം ക്ലാപ്പ്‌ ബോയിയായി തുടങ്ങി, പിന്നെ, നാലാം അസിസ്റ്റന്റായി നിന്ന്‌ പടിപടിയായി കയറി, അവസാനം അസോസിയേറ്റായി, ഒടുക്കം വേണം സംവിധായകനാകാന്‍ എന്ന്‌. ഈ പറച്ചിലിന്റെ മറ്റൊരു തരമാണ്‌ സംഘടനാതലത്തില്‍ സിനിമാക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. ഒരാള്‍ സാങ്കേതികപ്രവര്‍ത്തകനാകാന്‍ അവര്‍ ബാബുരാജ്‌ പറഞ്ഞ നിബന്ധനകളാണു വച്ചിരിക്കുന്നത്‌. ആ വെള്ളത്തിനുമീതെ സന്തോഷ്‌ പണ്ഡിറ്റിനെപ്പോലൊരു സാധാരണക്കാരന്‍ കെട്ടുവള്ളമിറക്കിയതുകണ്ട്‌ വിരണ്ട്‌ അവരിപ്പോള്‍ സെവന്‍ ഡി ക്യാമറ നിരോധിക്കാന്‍ ഒരുങ്ങുകയാണ്‌. ഇത്തരം നിരോധനങ്ങളെയൊക്കെക്കൊണ്ട്‌ ഇവര്‍ ഈ മേഖലയെ ഒരു എക്‌സ്‌ക്ലൂസിവ്‌ സോണാക്കിവയ്‌ക്കാന്‍ പയറ്റുന്ന ഒരു പണിയും നടക്കാന്‍ പോകുന്നില്ല എന്നുതന്നെയാണ്‌ ഇനിയുള്ള കാലം തെളിയാന്‍ പോകുന്നത്‌.


ഒരു സണ്ണിക്കുട്ടന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍, അടുത്ത ദുര്‍ഗാഷ്‌ടമിക്കു മുന്‍പ്‌, ഒന്നുകില്‍ മലയാളസിനിമ കൊല്ലപ്പെടും, മമ്മൂട്ടിയും മോഹന്‍ലാലും ആത്മഹത്യ ചെയ്യും. അല്ലെങ്കില്‍ പ്രേക്ഷകന്‍ പിന്നെ ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തില്‍ മുഴുഭ്രാന്തിന്റെ, ന്യൂറോസിസിന്റെയല്ല, സൈക്കോസിസിന്റെ തന്നെ പിടിയിലകപ്പെടും. അതിനു അവനെ തമിഴ്‌സിനിമയിലോ ബോളിവുഡിലോ ഹോളിവുഡിലോ ഒന്നും കൊണ്ടുപോയി ചികിത്സിച്ചിട്ടു കാര്യമില്ല നകുലാ... ഈ അവസ്ഥ ഒഴിവാക്കാനാണ്‌ നാഗവല്ലിയെ സഹായിച്ച തിലകനെത്തന്നെ കൊണ്ടുവന്ന്‌ ഉച്ചാടനം സാദ്ധ്യമാകുമോ എന്ന്‌ രഞ്‌ജിത്ത്‌ ശ്രമിക്കുന്നത്‌.


സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്‌ത ഓരോ കാര്യത്തെയും മലയാളസിനിമയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളുമായി ചേര്‍ത്തുകാണാമെന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. ‌"




"ഭ്രാ­ന്ത­വേ­ഗ­ത്തി­ലോ­ടിയ ഒരു ബസ്സ്‌ വഴി­പോ­ക്ക­നെ ഇടി­ച്ചു താ­ഴെ­യി­ടു­മ്പോള്‍, ബസ്സി­ലി­രി­ക്കു­ന്ന മു­ഴു­വന്‍ ആളു­ക­ളും ആ വഴി­പോ­ക്ക­നെ തെ­റി­വി­ളി­ക്കു­ക­യാ­ണെ­ങ്കില്‍, അതാ­ണി­പ്പോള്‍ പണ്ഡി­റ്റി­നെ­തി­രെ നട­ക്കു­ന്ന­ത്‌. തങ്ങ­ളു­ടെ കാ­ഴ്‌­ചാ­ശീ­ല­ങ്ങ­ളെ കണ­ക്ക­റ്റു പരി­ഹ­സി­ക്കു­ക­യാ­ണ്‌ സന്തോ­ഷ്‌ പണ്ഡി­റ്റെ­ന്നു കണ്ട­പ്പോള്‍, മല­യാ­ളി­ക­ളു­ടെ ഇന്‍­ഫീ­രി­യ­റായ സു­പ്പീ­രി­യോ­റി­റ്റി കോം­പ്ല­ക്‌­സ്‌ ഇള­കി­യ­താ­ണ്‌ തെ­റി­വി­ളി­യു­ടെ കാ­ര­ണം. അതി­പ്പോള്‍ മാ­റി­വ­രു­ന്ന­ത്‌, പണ്ഡി­റ്റ്‌ മല­യാ­ള­സി­നി­മ­യു­ടെ തന്നെ പ്രേ­ത­രൂ­പ­മാ­ണെ­ന്നും പ്രേ­ക്ഷ­ക­ശീ­ല­ങ്ങ­ളും നാ­റിയ കോ­ല­മാ­ണെ­ന്നും തി­രി­ച്ച­റി­യു­മ്പോള്‍, പണ്ഡി­റ്റി­നോ­ടു പറ­യു­ന്ന ഓരോ തെ­റി­യും അവ­ന­വ­നോ­ടു­ള്ള തെ­റി­യാ­ണെ­ന്നു മന­സ്സി­ലാ­കു­ന്ന­തു­കൊ­ണ്ടു­കൂ­ടി­യാ­ണ്‌.


ഇവി­ടെ മല­യാ­ള­ത്തി­ലെ താ­ര­ങ്ങള്‍ എന്തു­കൊ­ണ്ട്‌ നേ­രി­ട്ട്‌, ഈ പ്ര­ശ്‌­ന­ത്തില്‍ ഇട­പെ­ടു­ക­യോ പണ്ഡി­റ്റി­നെ തെ­റി­പ­റ­യു­ക­യോ ചെ­യ്യു­ന്നി­ല്ലെ­ന്നും ശ്ര­ദ്ധി­ക്ക­ണം. അതി­നാ­ണ്‌, അവര്‍ പകല്‍ അടു­ക്ക­ള­യില്‍ പണി­യെ­ടു­ക്കു­ക­യും രാ­ത്രി വേ­ണ­മെ­ങ്കില്‍ കൊ­ട്ടേ­ഷന്‍ പരി­പാ­ടി­ക്കു പോ­കു­ക­യും ചെ­യ്യു­ന്ന ബാ­ബു­രാ­ജി­നെ ഏര്‍­പ്പാ­ടു ചെ­യ്‌­തി­രി­ക്കു­ന്ന­ത്‌. പണ്ഡി­റ്റി­നി­ട്ട്‌ ഒരു ചി­ന്ന­ക്കൊ­ട്ടേ­ഷന്‍. പക്ഷേ, ബാ­ബു­രാ­ജി­ന്റെ ഓരോ കു­ത്തി­ലും വീ­ഴു­ന്ന­ത്‌ താ­ര­സ്വ­രൂ­പ­ങ്ങള്‍ തന്നെ­."




"പ­ണ്ഡി­റ്റ്‌ തെ­ളി­യി­ച്ച­തെ­ന്താ­ണ്‌?
സി­നിമ എന്ന­ത്‌ ഒരു വലിയ സം­ഭ­വ­മ­ല്ലെ­ന്നും ആര്‍­ക്കും ചെ­യ്യാ­വു­ന്ന ഒരു സം­ഗ­തി­യാ­ണെ­ന്നും­ത­ന്നെ. അതി­ന്‌ സി­നി­മാ­സം­ഘ­ട­ന­ക­ളു­ടെ മു­ന്നില്‍ ഓച്ഛാ­നി­ച്ചു നില്‍­ക്കേ­ണ്ട­തി­ല്ലെ­ന്നും പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. "

"ന­മ്മു­ടെ സി­നി­മാ­ക്കാര്‍ ഉണ്ടാ­ക്കി­വ­യ്‌­ക്കു­ന്ന ചില തെ­റ്റി­ദ്ധാ­ര­ണ­ക­ളൊ­ക്കെ­യു­ണ്ട്‌. അതി­ന്റെ മേ­ലാ­ണ്‌ അവ­രു­ടെ നി­ല­നി­ല്‌­പു­ത­ന്നെ. സി­നി­മ­യെ­ന്ന­ത്‌ ഒരു കള­ക്‌­ടീ­വ്‌ എഫര്‍­ട്ടാ­ണെ­ന്നും ഫയ­ങ്കര പണി­യാ­ണെ­ന്നും അവര്‍ വരു­ത്തി­ത്തീര്‍­ത്തി­രി­ക്കു­ന്നു. ഓതര്‍ തി­യ­റി­യെ­യൊ­ക്കെ കട­പു­ഴ­ക്കി വളര്‍­ന്ന് യക്ഷ­രൂ­പം പ്രാ­പി­ച്ചു­നില്‍­ക്കു­ന്ന ഈ ധാ­ര­ണ­യു­ടെ പു­റം­പൂ­ച്ചി­ലാ­ണ്‌ നമ്മു­ടെ സി­നിമ നി­ല­കൊ­ള്ളു­ന്ന­ത്‌. അപ്പോ­ഴാ­ണ്‌, എത്ര­മേല്‍ അമ­ച്വ­റാ­യി­ട്ടാ­ണെ­ങ്കി­ലും സന്തോ­ഷ്‌ പണ്ഡി­റ്റ്‌, ക്യാ­മ­റ­യൊ­ഴി­ച്ചു­ള്ള സക­ല­നിര്‍­മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളും ഒറ്റ­യ്‌­ക്കു ചെ­യ്‌­തു­കൊ­ണ്ട്‌ ഒരു രണ്ടേ­മു­ക്കാല്‍ മണി­ക്കൂര്‍ ചി­ത്രം പൂര്‍­ത്തി­യാ­ക്കി­യി­രി­ക്കു­ന്ന­ത്‌."


"ഇ­ത്‌ ഇവി­ടെ ഒരു സ്‌­പൂ­ഫ്‌ എന്ന നി­ല­യ്‌­ക്കാ­ണു വാര്‍­ന്നു­വീ­ണി­രി­ക്കു­ന്ന­തെ­ങ്കി­ലും പ്ര­തി­ഭ­യും ബു­ദ്ധി­യും കര്‍­മ­ശേ­ഷി­യും ഉള്ള ഒരു­വള്‍­ക്ക്‌ / ഒരു­വ­ന് ഇതേ­പോ­ലെ മെ­ച്ച­പ്പെ­ട്ട സി­നി­മ­യെ­ടു­ക്കാ­നാ­കും. ഈ പകല്‍­സ­ത്യ­മാ­ണ്‌ പണ്ഡി­റ്റ്‌ വി­ളി­ച്ചു­പ­റ­യു­ന്ന­ത്‌."
"മറ്റൊ­ന്ന്‌, മമ്മൂ­ട്ടി­ക്കോ ലാ­ലി­നോ ഒക്കെ സാ­ദ്ധ്യ­മാ­കു­ന്ന എന്തും സി­നി­മ­യു­ടെ സാ­ങ്കേ­തി­ക­സൗ­ക­ര്യ­ങ്ങ­ളു­ടെ ഒരു വി­നി­മ­യം മാ­ത്ര­മാ­ണെ­ന്നു പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. ബാ­ഷ­യി­ലെ രജ­നീ­കാ­ന്തി­നെ ഇന്ദ്രന്‍­സ്‌ ത്രീ­മെന്‍ ആര്‍­മി­യില്‍ സ്‌­പൂ­ഫു ചെ­യ്യു­ന്ന­ത്‌ നമു­ക്കോര്‍­ക്കാം­. സന്തോ­ഷ്‌ പണ്ഡി­റ്റ്‌ ഒരു വി­ഡ്‌­ഢി­യാ­ണെ­ങ്കില്‍ (അ­ങ്ങ­നെ കരു­തു­ന്ന­വ­രു­ടെ സമാ­ധാ­ന­ത്തി­നു വേ­ണ്ടി പറ­യു­ന്നു) അദ്ദേ­ഹം ക്ലി­ഷേ കഥ­യായ രാ­ജാ­വു നഗ്നന്‍ കഥ­യി­ലെ കു­ട്ടി­യെ­പ്പോ­ലെ നി­ഷ്‌­ക­ള­ങ്ക­നായ വി­ഡ്‌­ഢി­യാ­ണ്‌. താ­ര­രാ­ജാ­ക്ക­ന്മാര്‍­ക്ക്‌ തു­ണി­മാ­ത്ര­മ­ല്ല, കോ­ണാ­നു­മി­ല്ലെ­ന്നും വി­ളി­ച്ചു­പ­റ­ഞ്ഞി­രി­ക്കു­ക­യാ­ണ്‌ സന്തോ­ഷ്‌ പണ്ഡി­റ്റ്‌."


 "മാ­രാ­മണ്‍ കണ്‍­വെന്‍­ഷ­നി­ലോ കും­ഭ­മേ­ള­യി­ലോ ഹജ്ജു­കൂ­ട്ട­ത്തി­ലോ കയ­റി­ച്ചെ­ന്നി­ട്ട്‌ ദൈ­വ­മി­ല്ലെ­ന്നു പറ­ഞ്ഞാല്‍ നല്ല­വ­രില്‍ നല്ല­വ­രായ വി­ശ്വാ­സി­കള്‍ നി­രീ­ശ്വ­ര­വാ­ദി­യെ തന്ത­യ്‌­ക്കു­വി­ളി­ക്കു­ക­യും തല്ലി­ക്കൊ­ല്ലു­ക­യും ചെ­യ്യും. അതു­പോ­ലെ, പണ്ഡി­റ്റി­നെ­യും ആളു­കള്‍ അതു­ത­ന്നെ ചെ­യ്യും. വി­ശ്വാ­സം അത­ല്ലേ, എല്ലാം­..."






 "മലയാളസിനിമയിലെ സ്ഥിരം സന്ദര്‍ഭങ്ങളുടെയും ക്ലിഷേ നിമിഷങ്ങളുടെയും സങ്കരസങ്കീര്‍ത്തനമായിത്തീര്‍ന്നിട്ടുണ്ട്‌ കൃഷ്‌ണനും രാധയും. അതുതന്നെയാണ്‌ ഇതിന്റെ ആസ്വാദ്യതയും. ഇത്‌ അവനവനെത്തന്നെ നോക്കി ചിരിക്കാന്‍ നമ്മെ ഓരോ നിമിഷവും പ്രേരിപ്പിക്കും. അത്‌ പണ്ഡിറ്റ്‌ അറിഞ്ഞോ അറിയാതെതന്നെയോ ചെയ്‌തതാണെങ്കിലും അതുളവാക്കുന്ന ഫലം ഒന്നുതന്നെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മലയാളസിനിമയും ഇത്രയും ആസ്വാദനസന്തുഷ്ടിയോടെ കാണാന്‍ സാധിച്ചിട്ടില്ല."


 "ഇങ്ങനെ ഓരോ നിമിഷവും മലയാളസിനിമയുടെ മൃതകോശങ്ങളുപയോഗിച്ചു നിര്‍മിച്ച ഒന്നാന്തരം സ്‌പൂഫായി അറിഞ്ഞോ അറിയാതെയോ മാറിയിട്ടുണ്ട്‌ ഈ സിനിമ. എംബാം ചെയ്ത മലയാളസിനിമയുടെ ശവമാണിത്. കൃഷ്‌ണനും രാധയും മലയാളസിനിമയുടെ മൃതദേഹം സഞ്ചരിക്കുന്ന മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നതാണെങ്കില്‍ ഇതിലെ ഡയലോഗുകളും പാട്ടുകളും ഈ ജീര്‍ണതയുടെ മേല്‍ വച്ച പുഷ്‌പചക്രങ്ങളാകുന്നു."


 "മാസ്റ്റര്‍ സ്‌ട്രോക്കെന്ന നിലയില്‍ ഇത്രകൂടി - മമ്മൂട്ടി മുതല്‍ പൃഥ്വിരാജ്‌ വരെയുള്ള നിലവിലെ ഓരോ താരവും ജനിച്ച ശേഷം വളരെ കഷ്‌ടപ്പെട്ടു സൂപ്പര്‍താരങ്ങളായിത്തീര്‍ന്നവരാണെങ്കില്‍, സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പര്‍താരമായശേഷം വളരെ കഷ്‌ടപ്പെട്ടു ജനിച്ചവനാണ്‌."




ശുഭം!
മംഗളം!


ബന്ധപ്പെട്ട പോസ്റ്റുകള്‍:

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)

സ്റ്റോറി ബോര്‍ഡ്: സിനിമയും സ്ത്രീപക്ഷവും പിന്നെ അബൂബക്കറും 

'കൈരളി'യില്‍ നടന്ന ചലച്ചിത്ര വിപ്ലവം....

സ്നേഹവീട്: യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ....

പ്രേക്ഷകര്‍ അറിയുന്നതിന്...

 ചാപ്പാ കുരിശ്

 


വ്യാഴാഴ്‌ച, നവംബർ 03, 2011

എന്ത് കൊണ്ട് ഞാന്‍ സന്തോഷ്‌ പണ്ഡിറ്റിനോടൊപ്പമാണ്?

 
"നീ പറയുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ടാവാം. പക്ഷെ അത് പറയുന്നതിനുള്ള നിന്റെ അവകാശത്തിനു വേണ്ടി മരണം വരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്."


൧) അമ്മ, ഫെഫ്ക്ക, ചക്ക തുടങ്ങിയ ക്ണാപ്പ് സംഘടനകളുടെ ഔദാര്യം ഇല്ലാതെ തന്നെ മലയാളത്തില്‍ സിനിമ പിടിക്കാമെന്നും റിലീസ് ചെയ്യാമെന്നും തെളിയിച്ചതുകൊണ്ട്.

൨) കാശില്ലാത്തത്‌ കൊണ്ട് സിനിമ പിടിക്കാന്‍ കഴിയാത്ത യുവ പ്രതിഭകള്‍ക്ക് ഒരു പുതുവഴി വെട്ടിയത് കൊണ്ട്. അത് സാധ്യമാണ് എന്ന് തെളിയിച്ചത് കൊണ്ട്. അങ്ങനെ സാധാരണക്കാരന് അപ്രാപ്യമാണ് മലയാള സിനിമ എന്ന വലിയൊരു മിത്തിനെ പുല്ലുപോലെ പൊളിച്ചത് കൊണ്ട്.

൩)ചീത്ത വിളികളേയും, കളിയാക്കലുകളെയും  കൂളായി നേരിടാനുള്ള അപാരമായ കഴിവുള്ളതുകൊണ്ട്. അങ്ങനെ  ചീത്തവിളിക്കാന്‍ വരുന്നവനോട് ധാര്‍മ്മികമായ വിജയം നേടുന്നതുകൊണ്ട്.

൪)താന്‍ വലിയ ബുദ്ധിമാനാണ് എന്ന ശരാശരി മലയാളിയുടെ ഈഗോ ഉപയോഗിച്ച് കൊണ്ട്തന്നെ എത്ര പൊള്ളയാണ്‌ ആ ബോധം എന്ന് തെളിയിച്ചതുകൊണ്ട്. മണ്ടനായി നടിച്ച സന്തോഷ്‌ പണ്ഡിറ്റിന്റെ ബുദ്ധി മനസിലാക്കാനുള്ള കപ്പാസിറ്റി പോലും ഇവര്‍ക്കില്ല എന്ന് തെളിയിച്ചതുകൊണ്ട്.

൫)'കോഴി കറുത്തതാണ്‌ എന്ന് കരുതി മുട്ട കറുത്തതാണ്‌ എന്ന് കരുതരുത്' എന്ന ഡയലോഗും അടിച്ചു സ്ലോ മോഷനില്‍ തിരിച്ചു നടക്കുക വഴി മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട  താരസ്വരൂപങ്ങളെ തകര്‍ത്തെറിഞ്ഞത് കൊണ്ട്.

൬)നാവിനു എല്ലില്ലാത്ത അന്തിച്ചര്‍ച്ചകളിലെ ചില പതിവുകാര്‍ക്ക് പോലും കഴിയാത്ത വിധത്തില്‍ ഒറ്റ ഡയലോഗ് കൊണ്ട് നികേഷിന്റെ പത്തി അടിച്ചു താത്തിയത് കൊണ്ട്.

൭)സ്വന്തം കാര്യം വരുമ്പോള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍  മലയാളികള്‍ പുല്ലുവില കല്‍പ്പിക്കാത്ത 'അഭിപ്രായ സ്വാതന്ത്ര്യം' എന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടി‍യും, ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും നിലകൊണ്ടതിന്റെ പേരില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നതുകൊണ്ട്.


൮)സവാരിഗിരിയും, മോനെ ദിനേശായും ചുമന്നു നടക്കുന്ന ഒരു ജനതയുടെ ആശയദാരിദ്ര്യം എത്രയെന്നു തെളിയിച്ചത് കൊണ്ട്. ആ കറുത്ത കോഴിയുടെ വെളുത്ത മുട്ട വന്നു പതിക്കുന്നത് ഫാന്‍സിന്റെ തലയില്‍ തന്നെയാണ് എന്ന് പറയാതെ പറഞ്ഞത് കൊണ്ട്.


൯)സ്നേഹവീടിനും ഡബിള്‍സിനും കാര്യസ്ഥനും തെജാഭായിക്കും ഫ്ലക്സ് ഒട്ടിക്കുന്ന, ആര്‍പ്പുവിളിക്കുന്ന ഒരു ജനതയ്ക്ക് കൃഷ്ണനും രാധയ്ക്കും നിലവാരമില്ല എന്ന് പറയാനുള്ള നിലവാരം മാത്രമേ ആയുള്ളൂ എന്ന് തെളിയിച്ചത് കൊണ്ട്.


൧൦)ഗോകുലനാഥനായ്, ഗുരുവായൂരപ്പാ എന്നീ നല്ല ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ചതുകൊണ്ട്.


൧൧)തങ്ങളുടെ ധാര്‍മ്മിക രോഷം തീര്‍ക്കാന്‍ ഒരു സന്തോഷ്‌ പണ്ഡിറ്റിനെ മാത്രമേ മലയാളി കാണുന്നുള്ളല്ലോ എന്ന വേദന കൊണ്ട്.


൧൨)ആരുടേയും കളിയാക്കലുകളെയും തെറിവിളിയും കൂസാക്കാതെ തനിക്കു ശരിയെന്നു തോന്നുന്ന പാതയില്‍ മുന്നോട്ടു പോയാല്‍ ഒടുവില്‍ വിജയിക്കുക തന്നെ ചെയ്യും എന്ന വലിയൊരു പാഠം നമ്മെ പഠിപ്പിച്ചതുകൊണ്ട്.


൧൩)തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു പാവത്താനെ കുറെ പേര്‍ ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവന്റെ പക്ഷം ചേര്‍ന്ന് അടിയുടെ പങ്ക് പറ്റുകയെങ്കിലും ചെയ്യുന്നതാണ് ശരി എന്ന ധാര്‍മ്മികബോധം കൊണ്ട്....


ശുഭം!
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

http://www.santhoshpandit.com/


ബന്ധപ്പെട്ട പോസ്റ്റുകള്‍:

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി? ;)



യുട്യൂബില്‍ യാദൃശ്ചികമായി കണ്ട സന്തോഷ്‌ പണ്ഡിട്ടിന്റെ ഒരു ഇന്റെര്‍വ്യൂ. സാധാരണ ഈ മാതിരി സാധനങ്ങള്‍ കാണാറില്ല. എഡിറ്റ്‌ ചെയ്തു പുള്ളിയെ തെറിവിളി ആയിരിക്കും മിക്കതിലും. പക്ഷെ ഇതു കണ്ടു. ഇതില്‍ സന്തോഷ്‌ പറഞ്ഞിരിക്കുന്നതില്‍ പ്രധാനപ്പെട്ടത് മാത്രം താഴെ കുറിക്കുന്നു. അവശ്യം കേട്ടിരിക്കേണ്ടത്...

'നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ ഞാന്‍ നശിക്കണമെന്നായിരുന്നു എങ്കില്‍ എന്നെ മൈന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. എന്നെ ഒരാള്‍ ചീത്ത പറഞ്ഞു ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഞാന്‍ എത്ര ഹാപ്പി ആണെന്നറിയോ? എനിക്കത് വലിയ മോറല്‍ ബൂസ്റ്റ്‌-അപ്പ്‌ ആണ്.'

'ന്യൂയോര്‍ക്കിലിരിക്കുന്ന ഒരു സായിപ്പ് കാണുന്നത് ഇതിന്റെ ബിസിനസ് വശം മാത്രമാണ്. അയാള്‍ നോക്കുമ്പോ എന്താ, സന്തോഷ്‌ പണ്ടിട്റ്റ് എന്ന് കാണുമ്പോഴേ ഇരുപത്തഞ്ചു ലക്ഷം പേര് കാണുന്നു. അയാളൊരിക്കലും ഇതിന്റെ കമന്റ് വായിക്കുന്നില്ല. വായിച്ചാലൊട്ടു മനസിലാവേം ഇല്ല. എന്റടുത്ത് പുതിയൊരു പ്രോജക്ട്ടുമായി വരുന്നവരുടെ അടുത്ത് ഫസ്റ്റ് ഞാന്‍ കാണിച്ചു കൊടുക്കുന്നത് ദാ ഞാന്‍ ചെയ്ത സാധാനത്തിന്റെ റേറ്റിംഗ് നോക്ക്. അയാളതെ നോക്കൂ.
ഡാ നിങ്ങളീ കുറെ ആളുകള്‍ എന്തു കമന്റ് എഴുതീന്നു ആര് നോക്കുന്ന്? ഞാന്‍ പോലും നോക്കുന്നില്ല. നിങ്ങള് പരസ്പരം ഇരുന്നു വായിക്കുന്നു. അത്രതന്നെ...'

'എന്നെ വലിയ ഹിറ്റ് ആക്കിയതില്‍ വിമര്‍ശകര്‍ക്കും വലിയൊരു പങ്കുണ്ട്.'


'
സില്‍സില, അദ്ദേഹത്തെ കുറെ വിമര്‍ശിച്ചു. ഇപ്പൊ അദ്ദേഹത്തിനു പത്ത് സിനിമ കിട്ടി. പുള്ളി ക്ലച്ച് പിടിച്ചു. രാത്രി, ശുഭരാത്രി കണ്ടു എന്നെ കുറെ ഇതാക്കി; ഞാനും ക്ലച്ച് പിടിച്ചു. എനിവേ, മൂന്നാമതൊരാള്‍ ഇതുപോലെ കൂതറ ആല്‍ബവുമായി വരികയാണെങ്കില്‍ ലേശം ബുദ്ധി ഉപയോഗിച്ചോളൂ. മൈന്‍ഡ് ചെയ്യരുത്. ഇതാണ് ഐഡിയ. ഇനി അതല്ല ഞങ്ങള്‍ അയാളെ നന്നാക്കിയേ അടങ്ങൂ എന്നൊക്കെ വാശി പിടിച്ചു ചെയ്യുവാണേല്‍ ചിലപ്പോ അയാളും രക്ഷപെടും. നിങ്ങള് മനസിലാക്കേണ്ടത് ഈ ഒരു കമന്റ് എഴുതിയ ഒരാളേം ആരും ഇന്റെര്‍വ്യൂവിന് വിളിക്കുന്നില്ല. നിങ്ങള്‍ ഇരയാക്കിയ ആള്‍ക്കാണ് എല്ലാ ഇമ്പോര്‍ട്ടന്‍സും കിട്ടുന്നത്. നിങ്ങളെ ആരും മൈന്‍ഡ് ചെയ്യുന്ന പോലും ഇല്ല.'

ഇനി പറയ്, അപ്പൊ സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത വിളിച്ചവര്‍ ആരായി?  ;)


യെവന്‍ പുലിയാണ് കെട്ടാ......


ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍



ബന്ധപ്പെട്ട പോസ്റ്റുകള്‍:

ലജ്ജാവതിയ്ക്ക് മരണമില്ല; സില്‍സിലയ്ക്കും.....

ഈ അമ്മയുടെ കണ്ണുനീര്‍ തുടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ....

 

അധികവായനയ്ക്ക്:

പറയൂ, ആരാണ് കോമാളി

സന്തോഷ് പഠിപ്പിക്കുന്ന പാഠം

നിലാവ് മായും മുമ്പേ ....: 'പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം