അല്ലെങ്കില്‍ കേരളം ജയിച്ചു, കേന്ദ്രം തോറ്റു എന്നും പറയാം. സാധാരണയായി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഇന്ത്യ ജയിക്കുകയും ഇന്ത്യക്കാര്‍ തോല്‍ക്കുകയുമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള പതിവ്. എന്നാല്‍ ഇത്തവണ അതു മാറി. എന്ടോസള്ഫാന് നിര്‍മ്മാണക്കമ്പനികളുടെ വക്കാലത്തുമായി സ്റോക്ക്ഹോമിലെയ്ക്ക് വണ്ടികയറിയ നമ്മുടെ ഔദ്യോഗിക പ്രതിനിധികള്‍ (ആരുടെ പ്രതിനിധികള്‍ എന്ന് ചോദിക്കരുത്, യേത്?) സകല രാജ്യങ്ങളുടെയും മുന്നില്‍ ഇന്ത്യയുടെ വിലയുംകളഞ്ഞു ആദ്യം പറഞ്ഞതും തിരുത്തിപ്പറഞ്ഞു നാണം കേട്ടു തിരിച്ചു വണ്ടി കയറി. എങ്കിലും അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി പതിനഞ്ചു വിളകള്‍ക്ക് (ഇരുപതിരണ്ടെന്നും കാണുന്നു) എന്ടോസള്ഫാന് ഉപയോഗിക്കാനുള്ള ആനുകൂല്യം നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ചു വര്‍ഷം കഴിയട്ടെ, ബാക്കി പണി അപ്പൊ കാണിച്ചു തരാം എന്നായിരിക്കും!
നാം ശ്രദ്ധിക്കേണ്ട കാര്യം സാധാരണഗതിയില്‍ കുത്തകകളുടെ താല്പര്യത്തിനു കൂടുതല്‍ പ്രാധാന്യം നല്കുന്ന അമേരിക്ക പോലും നിരോധിച്ച വിഷമാണ് ഈ എന്ടോസള്ഫാന്. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ അതിനു തയ്യാറാവുന്നില്ല. അത്രയ്ക്ക് ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു ജീര്‍ണ്ണത ബാധിച്ച നമ്മുടെ കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് ബാധ്യത ജനങ്ങളോടല്ല എന്നും എന്‍ഡോസള്‍ഫാന്‍ വിറ്റു കിട്ടുന്ന പണത്തിനോടാണ് എന്നും മനസിലാക്കാന്‍ കഴിയും. കേരളത്തില്‍ നിന്നും നാം ജയിപ്പിച്ചു വിട്ട കേന്ദ്രമന്ത്രിമാരാകട്ടെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. മലയാളികള്‍ ഹൃദയത്തിലേറ്റിയ എന്ടോസള്‍ഫാനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കേരളത്തിലെ കൊണ്ഗ്രസ്സും തീരുമാനിച്ചത്. എന്നിട്ട് എന്ടോസള്ഫാന് നിരോധനത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ നോക്കിയ മമ്മൂഞ്ഞ് ചാണ്ടിയെ ഇവിടെ ബെര്‍ളി ആശാന് വലിച്ചു കീറി ഒട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇനി കൂടുതല്‍ പറയുന്നില്ല. പോയി വായിച്ചു തൃപ്തിപ്പെടുക. പിന്നെ ദിതും കൂടി. എണ്‍പത്തേഴുകാരനായ മുഖ്യമന്ത്രിയുടെ ഉപവാസവും കേരള സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തുകളും ശക്തമായ ജനകീയ പ്രക്ഷോഭവും സ്റോക്ക്ഹോം കണ്‍വെന്‍ഷനിലെ നിരോധനത്തിന് ആക്കം കൂട്ടിയ സംഗതികളാണ്. മുഖ്യമന്ത്രിയുടെ ഉപവാസത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അവിടെ വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു എന്ന് പറഞ്ഞത് തണലിന്റെ പ്രതിനിധിയായി പങ്കെടുത്ത സി.ജയകുമാര്‍ ആണ്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലം എന്ന രീതിയില്‍ എന്ടോസള്ഫാന് പ്രശ്നത്തില്‍ എന്നും കേരളത്തെ ലോകം ഉറ്റുനോക്കിയിരുന്നു എന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്ക്കും ഈ നിരോധനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയും. എന്നിട്ട് ക്രെഡിറ്റ് വാ തുറന്നാല്‍ എന്ടോസല്ഫാണ് അനുകൂലമായി മാത്രം സംസാരിക്കുന്ന കേന്ദ്രത്തിലിരിക്കുന്ന അണ്ണന്മാര്ക്ക് കൊണ്ട് കൊടുക്കുവാണേല്‍ ചാണ്ടി സാറേ ബെര്‍ളിആശാന്‍ പറഞ്ഞ പോലെ
"പുള്ളി ഇതൊക്കെ ശരിക്കും പറഞ്ഞതാണോ അതോ സിനിമാലയിലെ തൊമ്മന് ചാണ്ടിയുമായി താദാത്മ്യം പ്രാപിച്ചു കൈവിട്ടുപോയതാണോ അതോ ശരിക്കും വട്ടായിപ്പോയോ? "
ദിങ്ങനെ മാത്രേ ജനം ചോദിക്കൂ...

ഇനിയാണ് നാം ജാഗ്രത പുലര്‍ത്തേണ്ടത്. കേന്ദ്രം ഭരിക്കുന്ന മഹാന്മാരില് എന്ടോസള്ഫാന് അണ്ണന്മാര്ക്കുള്ള പിടിപാട് ഇപ്പൊ ഏകദേശം പിടി കിട്ടിക്കാണുമല്ലോ. അതുകൊണ്ടുതന്നെ ഈ നിരോധനം അട്ടിമറിക്കാന്‍ അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ കനല് നമ്മുടെ ഉള്ളില്‍ കെടാതെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ നിരോധനം പാര്‍ലമെന്റ് പാസ്സാക്കെണ്ടാതുണ്ട്. പിന്നീട് ഘട്ടം ഘട്ടമായി മാത്രമേ ഈ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ജൈവ കൃഷി ഒരു ശീലമാക്കുക.

എന്ടോസള്ഫാന് അനുകൂല കേന്ദ്രനിലപാട് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആണവസുരക്ഷയെ സംബന്ധിച്ച ആണവബാധ്യതാ ബില്ലിലും ആസിയാന്‍ കരാറിലും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലുമൊക്കെക്കൂടെ സ്വന്തം ജനങ്ങളേക്കാള്‍ വലുത് ഈ കുത്തകകളാണ് എന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാ
ശുഭം!
മംഗളം!
അനൂപ് കിളിമാനൂര്‍
അധികവായനയ്ക്ക്...
എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ സൈറ്റില്‍ വന്ന എന്റെ ലേഖനം
ചിത്രങ്ങള്‍: Kerala Walk

നല്ല പോസ്റ്റ്...
മറുപടിഇല്ലാതാക്കൂകാങ്കറസിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന കാലം വരും...
മണ്ടൻ തൊപ്പിക്കാരനെ സ്തുതിക്കുന്ന ചാണ്ടിപ്പരിഷകളെ മുക്കാലിയിൽ കെട്ടിയടിക്കണം..
എൻഡോസൽഫാൻ ലോക
മറുപടിഇല്ലാതാക്കൂവ്യാപകമായി തത്വത്തിൽ നിരോധിക്കുന്ന
തിലുള്ള സന്തോഷം പങ്കു വയ്ക്കുക!
valare sathyam........ aashamsakal......
മറുപടിഇല്ലാതാക്കൂ