വീരഭൂമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വീരഭൂമി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, സെപ്റ്റംബർ 05, 2010

പത്രക്കാരാ, എന്താ ബോറടിക്കുന്നുണ്ടോ?

ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍
ലാവ്‌ലിന്‍....

പത്രക്കാരാ, എന്താ ബോറടിക്കുന്നുണ്ടോ? എങ്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതുതന്നെ കേട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കാര്യമൊന്നു ആലോചിച്ചു നോക്കിയേ....!!

വാല്‍ക്കഷണം: മാധ്യമശ്രേഷ്ഠ പുരസ്‌കാരം നേടിയ വീരേന്ദ്രകുമാര്‍ സാറിനു അനുശോചനങ്ങള്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.....

വീരന്‍ സാര്‍ ഈ അവാര്‍ഡ് അര്‍ഹിക്കുന്നു, സംശയമുണ്ടേല്‍ ഇവിടൊന്നു ക്ലിക്കി നോക്കൂ...


ശുഭം!
മംഗളം!
anoopesar

വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2010

ബസ്സിലെ ചര്‍ച്ചയ്ക്കുള്ള മറുപടി......

'വീരഭൂമിക്കാര്‍ അറിയാന്‍' എന്ന എന്റെ പോസ്റ്റുമായി ബന്ധപ്പെട്ടു ഷിജു ശശിധരന്റെ ഗൂഗിള്‍ ബസ്സില്‍ നടന്ന ചര്‍ച്ചയ്ക്കുമറുപടി പറയണമെന്ന് തോന്നിയതിനാലാണ് ഇതെഴുതുന്നത്.

"
ഒരു കാര്യം മനസ്സിലാവാത്തത് എന്തെന്നാല്‍.. മാതൃഭൂമി വായിക്കുമ്പോള്‍, എനിക്ക് തോന്നിയിട്ടുള്ളത്, അത് നിഷ്പക്ഷമായി യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും വിമര്‍ശിക്കാറുണ്ട്.. അത് കൊണ്ട് തന്നെ, എപ്പോള്‍ മുതല്‍ ആ പത്രം കോണ്‍ഗ്രസിന്റെ മുഖപത്രങ്ങളില്‍ ഒന്നായി എന്ന് മനസ്സിലാവുന്നില്ല.. ഓ.. മാഷ് ഉദ്ദേശിക്കുന്ന നിഷ്പക്ഷ ദിനപത്രം ദേശാഭിമാനി ആയിരിക്കും അല്ലെ?.. ഹഹ.. നല്ല തമാശ.. "

അത് തന്നെയാണ് പ്രശ്നവും. ദേശാഭിമാനിയോ മനോരമയോ വീക്ഷണമോ ജനയുഗമോ ഒന്നും നിഷ്പക്ഷ മാധ്യമ
ങ്ങളാനെന്നു അവര്‍ പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. അവരെല്ലാം ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോട് കൂറ്പുലര്‍ത്തുന്നവര്‍ ആണ് എന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു നിക്ഷ്പക്ഷ മാധ്യമമെന്ന മേല്‍വിലാസത്തോടെയാണ് മാതൃഭൂമി പുറത്തുവരുന്നത്‌. എന്നാല്‍ കുറച്ചു കാലമായി യു.ഡി.എഫിന്റെ, പ്രത്യേകിച്ച് ജനതാദള്‍ വീരന്‍ വിഭാഗത്തിന്റെ മുഖപത്രത്തെപ്പോലെയാണ് അവര്‍ പെരുമാറുന്നത്. എന്നിട്ട് വീണ്ടും നിഷ്പക്ഷതഅവകാശപ്പെടുന്നത് വായനക്കാരോടുള്ള ഒരു വഞ്ചനയാണ്. "- http://exchange4media.net/e4m/news/fullstory.asp?section_id=5&news_id=39235&tag=5711please have a look at this report.. its not just mathrubhumi... several other newspapers have lost readers..സത്യത്തെ മുഴുവന്‍ ആയി പുറത്തു പറയാതെ പാതി മാത്രം പറഞ്ഞു, ബാക്കി ഉള്ളത് സൌകര്യപൂര്‍വ്വം മൂടിവക്കുന്നത് ഒരു നല്ല ശീലം ആണോ സുഹൃത്തേ?? :).." മിക്ക പത്രങ്ങള്‍ക്കും വാരികകള്‍ക്കും ഇടിവുണ്ടായിട്ടുണ്ട്, ശരിയാണ്. പക്ഷെ ഓര്‍ക്കുക;
"2010 രണ്ടാം ക്വാര്‍ട്ടറില്‍ 64,000 വായനക്കാരാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നഷ്ടമായത്. 1,55,000 വായനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 91,000 വായനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. മൂന്നു മാസത്തെ കണക്കാണിതെന്ന് ഓര്‍ക്കണം. 41.29 ശതമാനമാണ് ഇടിവ്."

ഇത്രയും നഷ്ടം സംഭവിച്ച മറ്റേതു വാരികയോ മാസികയോ ആണുള്ളത്? നഷ്ടത്തിന്റെ കാര്യത്തില്‍ മാതൃഭൂമിയുടെ പിന്നില്‍ നില്‍ക്കുന്ന മലയാള മനോരമ, മംഗളം വാരികകള്‍ക്ക് ഉണ്ടായ നഷ്ടം 15.5 ശതമാനം മാത്രമാണെന്ന് ഓര്‍ക്കുക. മനോരമ, മംഗളം വാരികകള്‍ക്കുണ്ടായ ഈ നഷ്ടത്തിന് പ്രധാന കാരണം മെഗാ സീരിയലുകളാണ്. ഈ വാരികകളുടെ പ്രധാന വായനക്കാരായ വീട്ടമ്മമാര്‍ ഇപ്പൊ ടി.വി സീരിയലുകളുടെ പിടിയിലാണല്ലോ. മാത്രമല്ല ഈ നോവലുകളെല്ലാം തന്നെ താമസിയാതെ സീരിയലുകളായി വരുന്നുമുണ്ട്. ആരോ പറയുന്നുണ്ടായിരുന്നു, വി.ടി സ്ത്രീകളെ അടുക്കളയില്‍ നിന്ന്അരങ്ങത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ടി.വി. സ്ത്രീകളെ വീണ്ടും അടുക്കളയിലേയ്ക്ക് ഒതുക്കുകയാണെന്ന്. എന്തായാലുംഈ കാരണങ്ങളൊന്നും മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലെ നിലവാരം അവകാശപ്പെടാവുന്ന ഒരു സ്ഥാപനത്തിന് ബാധകമല്ല. അതുകൊണ്ട് തന്നെ മാതൃഭൂമിക്ക് വായനക്കാര്‍ കുറയുന്നെങ്കില്‍ അതിനു മറ്റെന്തോ കാരണമുണ്ടെന്ന് വ്യക്തം. അതാണ്‌ ഞാന്‍ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചത്. അല്ലാതെ സത്യത്തെ പാതി മാത്രം പറഞ്ഞതല്ല. നല്ലൊരു പാരമ്പര്യമുള്ള മാതൃഭൂമിആഴ്ചപ്പതിപ്പ് നിലനില്ക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷെ മാനേജ്മെന്റിന്റെ ഇത്തരത്തിലുള്ള പ്രവണതകള്‍ എന്നെപ്പോലുള്ള സാധാരണ വായനക്കാരെ അകറ്റാന്‍ മാത്രമേ ഉപകരിക്കു. അത് തന്നെയാണ് ഇപ്പോള്‍സംഭവിച്ചു കൊണ്ടിരിക്കുന്നത്....

ശുഭം!
മംഗളം!

anoopesar

വ്യാഴാഴ്‌ച, സെപ്റ്റംബർ 02, 2010

വീരഭൂമിക്കാര്‍ അറിയുന്നതിന്....

പണ്ടൊക്കെ എല്ലാ ശനിയാഴ്ചകളിലും പട്ടിണി കിടക്കുന്നവന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലെ (കട: ഇന്നസെന്റ്) മാതൃഭൂമി വരിക വാങ്ങി ആക്രാന്തത്തോടെ വായിച്ചിരുന്ന ഒരു മനുഷ്യനാണ് ഈ പാവം ഞാന്‍. പക്ഷെ അടുത്തിടെയായി ആ പരിപാടി ഉപേക്ഷിച്ചിരിക്കുകയാണ്. നമ്മളെപ്പോലുള്ള വെറും സാധാരണക്കാരായ വായനക്കാരെ വെറും മന്ദബുദ്ധികളെപ്പോലെ (കട: അഴിക്കോട് മാഷ്‌) അവര്‍ കാണാന്‍ തുടങ്ങിയില്ലേ എന്ന സംശയം കാരണമാണിത്. ഇത് എന്റെ മാത്രം കാര്യമല്ല എന്നാണ് അടുത്ത് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാതൃഭൂമി വാരിക, ദിനപത്രം തുടങ്ങിയവയുടെ പ്രചാരം വന്‍തോതില്‍ ഇടിയുകയാണ്.

മാതൃഭൂമി ദിനപത്രവും ആഴ്ചപ്പതിപ്പും വായനക്കാര്‍ തിരസ്കരിക്കുന്നതായി ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. മീഡിയ റിസര്‍ച്ച് യൂസേഴ്സ് കൌസില്‍ 2010ന്റെ രണ്ടാം ക്വാര്‍ട്ടറില്‍ നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമാകുന്നത്. 2010 രണ്ടാം ക്വാര്‍ട്ടറില്‍ മാതൃഭൂമി വായനക്കാരുടെ എണ്ണത്തില്‍ 1,32,000 പേരുടെ കുറവാണുണ്ടായത്. ആദ്യക്വാര്‍ട്ടറില്‍ 66,98,000 വായനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 65,66,000 ആയി കുറഞ്ഞു. 1.97 ശതമാനമാണ് ഇടിവ്.
2010 രണ്ടാം ക്വാര്‍ട്ടറില്‍ 64,000 വായനക്കാരാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നഷ്ടമായത്. 1,55,000 വായനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 91,000 വായനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. മൂന്നു മാസത്തെ കണക്കാണിതെന്ന് ഓര്‍ക്കണം. 41.29 ശതമാനമാണ് ഇടിവ്.

അല്പം പഴയൊരു കഥ. എല്‍.ഡി. എഫില്‍ നിന്നും പുറത്തു വന്നതിന്റെ പിറ്റേ ദിവസം വീരന്റെ ജനതാദള്ളിനു യു.ഡി.എഫില്‍ പൗരത്വം ലഭിച്ചു. ധാരാളം യു.ഡി.എഫ്. പാരമ്പര്യം ഉള്ള പലരും പ്രവേശം കാത്തു പുറത്തു നില്‍ക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. സാക്ഷാല്‍ ലീഡറുടെ മകന്‍ പോലും പുറത്തു നില്‍ക്കുന്നു. ഇതിനു പ്രധാന കാരണം വീരന്റെ കയ്യിലുള്ള മാതൃഭൂമി പത്രമാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം ഇപ്പൊത്തന്നെ കയ്യിലുണ്ട്; പിന്നെ ഒരു കൂട്ടം ചാലുകളും, ഛെ ചാനലുകളും. അതിന്റെ കൂടെ രണ്ടാമത്തെ പത്രം കൂടി വന്നാല്‍ അടുത്ത ഇലക്ഷനില്‍ അര്‍മാദിക്കാം എന്നവര്‍ കരുതിക്കാണും. മാധ്യമങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് പിന്തുണ കൊടുക്കുന്നതും അവര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ കൊടുക്കുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. അതിവിടെ സ്ഥിരം നടക്കുന്നുമുണ്ട്. എന്നാല്‍ ഒരു പത്രം അതിന്റെ സര്‍വ വിശ്വാസ്യതയും കളഞ്ഞു കുളിച്ചു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നാവു മാത്രമായി മാറുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണ്. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാന്‍ കഴിയൂ. വായനക്കാരില്ലെങ്കില്‍ പിന്നെന്തു പത്രം, എന്ത് വാരിക. പത്രം പോട്ടെ, ആ ആഴ്ച്ചപ്പതിപ്പിനെ എങ്കിലും വെറുതെ വിട്ടുകൂടെ വീരന്‍ സാറേ. വീരന്‍ സാറിനു കേരളാ രാഷ്ട്രീയത്തില്‍ വളരാനാണ്‌ ഈ പത്രവും ആഴ്ച്ചപ്പതിപ്പുമൊക്കെ എങ്കില്‍ അതൊക്കെ കാശ് കൊടുത്തു വാങ്ങുന്ന നമ്മള്‍ ആരായി? എന്തായാലും തല്കാലത്തേക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിന് വിട. 'മാതൃഭൂമി' നമ്മുടെ സ്വാതന്ത്ര്യ സമരവുമായും ചരിത്രവുമായും വളരെ ബന്ധപ്പെട്ടു കിടക്കുന്ന പത്രമാണ്‌. ആ പേര് ഇങ്ങനെ കളയരുത്. അല്ല ഇങ്ങനെ തുടരാനാണ് ഉദ്ദേശമെങ്കില്‍ ദയവു ചെയ്തു പേര് വീരഭൂമി എന്നോ കയ്യേറ്റഭൂമി എന്നോ കൈവശഭൂമി എന്നോ മറ്റോ ആക്കി മാറ്റുക. ആഴ്ചപ്പതിപ്പിന്റെ ഒരു എക്സ്-വായനക്കാരന്റെ വിനീതമായ അഭ്യര്‍ത്ഥന ആയി കരുതിയാല്‍ മതി. ദയവു ചെയ്തു മാനനഷ്ടത്തിനൊന്നും കേസ് കൊടുക്കരുത്. പഴേ ആഴ്ചപ്പതിപ്പുകള്‍ തൂക്കി വിറ്റ വകയില്‍ കുറച്ചു കാശു മാത്രേ എന്റെലുള്ളൂ....

ശുഭം!
മംഗളം!
anoopesar

ശനിയാഴ്‌ച, നവംബർ 21, 2009

ഫോര്‍ത്ത് എസ്റ്റേറ്റ്‌?

നാം പ്രഭാതത്തില്‍ വായിക്കുകയും പ്രദോഷത്തില്‍ കേള്‍ക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍നിക്ഷ്പക്ഷമോ? ആരെങ്കിലും ഈ വാര്‍ത്തകളെ നിയന്ത്രിക്കുന്നുണ്ടോ? അല്ല, ആരാണീപത്രങ്ങളുടെയും ചാനലുകളുടെയും ഉടമകള്‍? മലയാള മനോരമ - മാത്തുക്കുട്ടിച്ചായന്‍ ("കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നാല്‍ആ നിമിഷം ഞാന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്യും. ഇതു സത്യം, സത്യം, സത്യം." പാര്‍ടിപലപ്രാവശ്യം കേരളം ഭരിച്ചു. പുള്ളി ഇപ്പോഴും സസുഖം വാഴുന്നു.) മാതൃഭൂമി - എം. പി. വീരേന്ദ്രകുമാര്‍ (പണ്ടേ മനം കൊണ്ടും ഇപ്പൊ മെയ്യ്‌ കൊണ്ടും യു.ഡി.എഫ്. പുള്ളിയെ യു.ഡി.എഫില്‍ എടുത്തത്‌ തന്നെ ഈ പത്രം മുന്നില്‍ കണ്ടാണെന്നത് പരസ്യമായ രഹസ്യം.)ചന്ദ്രിക- മുസ്ലിം ലീഗ്ദീപിക - സഭഏഷ്യാനെറ്റ്‌ - റൂപെര്‍ട് മര്‍ഡോക്ക് (അമേരിക്കന്‍ മാധ്യമ ഭീമന്‍)ഇന്ത്യവിഷന്‍ - മുനീര്‍(മുസ്ലിം ലീഗ്)ഏഷ്യാനെറ്റ്‌ ന്യൂസ് - രാജീവ് ചന്ദ്രശേഖര്‍ ( രാജ്യസഭ എം പി, ബി. ജെ. പി നോമിനി)മനോരമ ന്യൂസ് - മാത്തുക്കുട്ടിച്ചായന്‍വീക്ഷണം, ജയ്‌ഹിന്ദ്‌ - കോണ്‍ഗ്രസ്‌സൂര്യ - ഡി. എം. കെ

ഇവയില്‍ വരുന്ന വാര്‍ത്തകള്‍ അത്ര നിക്ഷ്പക്ഷമോ? ചിന്തിക്കുക. പിന്നെ ഇടതുപക്ഷത്തെഅനുകൂലിക്കുന്ന ചിലരുമുണ്ട്‌; ദേശാഭിമാനി, കൈരളി, പീപ്പിള്‍, ജനയുഗം. അതും കൂടിഇല്ലായിരുന്നേല്‍...........
ശുഭം!
മംഗളം!
anoopesar

"ആഗോള വഞ്ചനയുടെ കാലത്തു സത്യം പറയുന്നതുതന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്."
-ജോര്‍ജ്ജ് ഓര്‍വെല്‍