മുൻപ് മലയാള സിനിമയിൽ കാര്യമായി കാണിക്കാത്ത ബാംഗ്ളൂരിലെ ജോലി തിരയുന്ന, ജീവിക്കാനായി കഷ്ടപ്പെടുന്ന, ഐ.ടി. മേഖലയ്ക്ക് പുറത്തുള്ളതുൾപ്പടെയുള്ള മലയാളി യുവത്വം അത്യാവശ്യം നന്നായി അടയാളപ്പെടുത്തി എന്നതാണ് രോമാഞ്ചത്തിന്റെ പ്രത്യേകത ആയി തോന്നിയത്. അതൊഴിച്ചു നിർത്തിയാൽ ഇത് ഒരു ശരാശരി അനുഭവം മാത്രമായിരുന്നു. പ്രേക്ഷകർക്ക് താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ലാളിത്യമുള്ള തമാശപ്പടങ്ങൾക്കായി മലയാളികൾ എത്ര കാത്തിരിക്കുകയാണ് എന്നും, അങ്ങനെ പടങ്ങൾ ഉണ്ടായാൽ ഇനിയും വലിയ വിജയങ്ങൾ ഉണ്ടാവും എന്നാണ് ശരാശരി സിനിമ ആയിട്ടുകൂടി ഈ വർഷം ഇറങ്ങിയ 58 മലയാള സിനിമകളിൽ ഏക വലിയ ഹിറ്റായ രോമാഞ്ചത്തിന്റെ വിജയം സൂചിപ്പിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....