ചൊവ്വാഴ്ച, നവംബർ 02, 2021

തിങ്കളാഴ്ച നിശ്ചയം




ജനാധിപത്യം എന്നതിന്റെ ഭൂരിപക്ഷത്തിന്റെ ഹിതം എപ്പോഴും നടപ്പാക്കുന്ന വ്യവസ്ഥയല്ല, അങ്ങനെ നടപ്പായാൽ അത് mobocracy ആണ്. ന്യൂനപക്ഷത്തിന്റെ അഭിപ്രായവും, നീതിയും കൂടെ ചേരുന്നതാണ് ജനാധിപത്യത്തിന്റെ പക്ഷം.

പുരുഷാധിപത്യ വ്യവസ്ഥയുടെ ഇരകൾ സ്ത്രീകളും, ലൈംഗിക ന്യൂനപക്ഷങ്ങളും മാത്രമല്ല. ഈ വ്യവസ്ഥയും, ഇതിനെ സംരക്ഷിക്കാനായി പടച്ചുവെച്ച കുടുംബവ്യവസ്ഥയുടെ അധികാര ഘടനയും കാത്തുസൂക്ഷിക്കേണ്ട ബാധ്യതയുടെ സമ്മർദ്ദം തകർക്കുന്നത് പുരുഷന്മാരെ കൂടിയാണ്. വ്യക്തികളെ വ്യവസ്ഥകൾ തകർക്കുന്നു, വ്യവസ്ഥക്കായി വ്യക്തികൾ തകരുന്നു.

ലോകമെങ്ങും വിവാഹങ്ങളിലും, സ്‌ത്രീ-പുരുഷ ബന്ധങ്ങളിലും പുരോഗമനപരമായ മുന്നേറ്റങ്ങൾ ഉണ്ടാവുമ്പോൾ ഇവിടെ മുന്പൊരിക്കലും തമ്മിൽ പരിചയം ഇല്ലാത്തവർ മേൽപ്പറഞ്ഞ കുടുംബ വ്യവസ്ഥയുടെ നിർബന്ധത്തിന്, അതിനെ സംരക്ഷിക്കാനുള്ള ബാധ്യതയുമായി പെട്ടെന്നൊരു ദിവസം ഒന്നിച്ചു ജീവിക്കാനുള്ള കരാറിൽ ഒപ്പിടേണ്ടി വരുന്നത് പുരോഗമസമൂഹം എന്നു അവകാശപ്പെടുന്നവർക്ക് അഭിലാഷണീയമാണോ എന്ന ചോദ്യവും ഉയരുന്നു.

അരങ്ങത്തേക്ക് മാത്രം പുരോഗമനം എത്തിയിട്ട് കാര്യമില്ല, അത് അടുക്കളയിലും വേണം. ഇല്ലെങ്കിൽ സർവ്വ പിന്തിരിപ്പൻ ആശയങ്ങളുടേയും കൂത്തരങ്ങായി കുടുംബകങ്ങൾ മാറും. 

കേരളം എന്നത് വള്ളുവനാടൻ ഭാഷയും സംസ്കാരവും മാത്രമല്ല. മുഖ്യധാരാ മലയാള സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട വിവിധങ്ങളായ ഈ ഭാഷാ, ജീവിതരീതികളും അടയാളപ്പെടുത്തേണ്ടത് തന്നെയാണ്.

സെന്ന ഹെഗ്‌ഡെക്കും ടീമിനും അഭിനന്ദനങ്ങൾ.

അനൂപ്‌ കിളിമാനൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....